എഴുപത് വർഷത്തിനിടെ തൊണ്ണൂറ് ശതമാനം ഭൂമി കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' കാമ്പയിൻ പറയുന്നത്; ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്, ഒറ്റ നോട്ടത്തിൽ അവിശ്വസനീയവും; ഈ വിഷയത്തിൽ ആവശ്യം വിശദമായ പഠനങ്ങളാണ്; ഖനനം അവസാനിപ്പിച്ചു കഴിയുമ്പോൾ ആ സ്ഥലം ജനങ്ങൾക്ക് വീണ്ടും ഉപയോഗ യോഗ്യമാക്കണം: ആലപ്പാട് വിഷയത്തിൽ മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ആലപ്പാട്ടെ പ്രശ്നങ്ങൾ... 'സാർ/ചേട്ടൻ ആലപ്പാട് വിഷയത്തെപ്പറ്റി അഭിപ്രായം പറയണം. പല വാർത്തകളും വരുന്നു, പലതും പരസ്പര വിരുദ്ധവും. ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്.' ഒരു നൂറു പേരെങ്കിലും ഇതുവരെ പബ്ലിക്കിലും പ്രൈവറ്റിലും വന്നു പറഞ്ഞു.
'share cheyyy' എന്ന നിർദ്ദേശത്തോടെ ഒരു കുട്ടി സംസാരിക്കുന്ന വീഡിയോ പല സുഹൃത്തുക്കളും അയച്ചു തന്നു.
എന്റെ സുഹൃത്ത് ഹരീഷ് ഈ വിഷയത്തിൽ പലപ്രാവശ്യം പോസ്റ്റിയത് കണ്ടു.
എന്റെ ഫേസ്ബുക്ക് സുഹൃത്തായ സിബി ആലപ്പാട്ടെ പഞ്ചായത്ത് മെന്പറാണ്. അവിടുത്തെ സ്ഥലം സംരക്ഷിക്കാനുള്ള ശ്രമത്തിൽ മുന്നിൽ തന്നെയുണ്ട്.
പരിസ്ഥിതി വിഷയത്തിൽ യുവ സുഹൃത്തുക്കൾ ഇടപെടുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്, ആവുന്നതു പോലെ ഞാനവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പോരാത്തതിന് ഖനനം, പരിസ്ഥിതി നാശം, കാലാവസ്ഥ വ്യതിയാനം ഇതൊക്കെ എനിക്ക് അറിവുള്ള മേഖലകളുമാണ്. ഇക്കാരണങ്ങളാൽ ഞാൻ ഒരഭിപ്രായം പറയേണ്ടതാണെങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല.
ഇതിന് കാരണമുണ്ട്. ഞാൻ ഈ വിഷയത്തെ ശാസ്ത്രീയമായി പഠിച്ചിട്ടില്ല, ശാസ്ത്രീയമായ പഠനങ്ങൾ ഇതുവരെ കണ്ടതുമില്ല. ഷെർലക് ഹോംസിന്റെ പ്രശസ്തമായ വാക്യം ഉണ്ടല്ലോ.
'It is a capital mistake to theorize before one has data. Insensibly one begins to twist facts to suit theories, instead of theories to suit facts.'
ഇത് പറയാൻ വാസ്തവത്തിൽ എനിക്കല്പം വിഷമമുണ്ട്. പൊതുവെ ആളുകൾ അവരുടെ പ്രശ്നവുമായി വരുന്പോൾ വിഷയം പഠിച്ചിട്ടില്ല, ആവശ്യത്തിന് പഠനങ്ങൾ ഇല്ല, പഠനങ്ങൾ ശാസ്ത്രീയമല്ല എന്നൊക്കെ ഒഴിവുകഴിവ് പറയുന്നത് തീരുമാനമെടുക്കാൻ മടിയുള്ള രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും രീതിയാണ്. ഈ വിഷയത്തിൽ എനിക്ക് രാഷ്ട്രീയം ഇല്ലാത്തതിനാലും തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം എനിക്കല്ലാത്തതിനാലും ഒഴിഞ്ഞു മാറേണ്ട കാര്യമില്ല.
പക്ഷെ സത്യത്തിൽ എനിക്കീ വിഷയത്തെക്കുറിച്ച് പത്രത്തിലും ഫേസ്ബുക്കിലും വായിച്ചുള്ള വിവരമേയുള്ളു. അത് എന്റെ കുറ്റം തന്നെയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ സിബി എന്നോട് ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചതാണ്. നാട്ടിൽ വരുന്പോൾ സ്ഥലം പോയി കാണാമെന്നും അതിന് ശേഷം നിർദ്ദേശങ്ങൾ നൽകാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് സിബി സംഘടിപ്പിച്ച മീറ്റിങ്ങുകൾ പക്ഷെ പ്രളയത്തിൽ മുങ്ങിപ്പോയി.
ഇപ്പോൾ ഈ വിഷയം സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുന്നു, പല സെലിബ്രിറ്റികളും ഏറ്റെടുത്തിരിക്കുന്നു. നല്ല കാര്യം. അതേസമയം തന്നെ ഈ വിഷയത്തിൽ എതിരഭിപ്രായം വരുന്നു, ഈ വിഷയത്തിൽ രാഷ്ട്രീയ ചായ്വുകൾ ആരോപിക്കപ്പെടുന്നു, സാന്പത്തിക താല്പര്യങ്ങളുണ്ടെന്ന് പരോക്ഷമായ ആരോപണങ്ങൾ വരുന്നു. പൊതുമേഖലയിലുള്ള ഖനനം നിർത്തിയിട്ട് സ്വകാര്യമായി കരിമണൽ ഉപയോഗിക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കപ്പെടുന്നു. കേരളത്തിലെ പ്രകൃതി സംരക്ഷിക്കപ്പെടണം എന്നും ആലപ്പാടുകാരുടെ നാട് ഇല്ലാതാകരുതെന്നും ആഗ്രഹിക്കുന്ന ശരാശരി മലയാളികൾ കൺഫ്യൂഷനിലായതുകൊണ്ടാണ് എനിക്ക് ഇത്തരത്തിൽ മെസ്സേജുകൾ വരുന്നത്.
ഖനനം നടത്തുന്നത് പൊതുമേഖലാ സ്ഥാപനമാണെന്നതോ സമരത്തിൽ ഉൾപ്പെട്ടവർക്ക് ഏതെങ്കിലും രാഷ്ട്രീയം ഉണ്ടെന്നതോ വാസ്തവത്തിൽ ഈ വിഷയത്തിൽ പ്രസക്തമല്ല. ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയം എന്താണെങ്കിലും ഉണ്ടാകും, രാഷ്ട്രീയക്കാർ പ്രശ്നത്തെ ഉപയോഗിക്കാൻ നോക്കും, പ്രശ്നത്തിൽ സ്വന്തം പക്ഷം നിൽക്കുന്ന രാഷ്ട്രീയക്കാരെ ഉപയോഗിക്കാൻ പരിസ്ഥിതി പ്രസ്ഥാനക്കാരും ശ്രമിക്കും. ഇതൊക്കെ നാട്ടുനടപ്പാണ്. പക്ഷെ അതുകൊണ്ടൊന്നും ഈ ഖനനം എന്നത് ആലപ്പാടിന്റെ ഭാവിയെ ബാധിക്കുന്ന ഒന്നാണോ എന്ന അടിസ്ഥാന പ്രശ്നത്തിന് മാറ്റമുണ്ടാകുന്നില്ല. എന്തിന്, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം വരുന്പോൾ ഖനനം നിയമവിധേയമാണോ എന്നത് പോലും പ്രസക്തമല്ല. ലോകത്തിൽ ധാരാളം പ്രദേശങ്ങളിൽ വനങ്ങൾ വെട്ടി നശിപ്പിച്ചത് സർക്കാർ നൽകിയ ലൈസൻസുമായി മല കയറിയവരായിരുന്നു. അപ്പോൾ ഒരു പ്രവർത്തി പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമോ എന്നതാണ് അടിസ്ഥാന വിഷയം. അല്ലാതെ വിഷയം ഉന്നയിക്കുന്നവരുടെ രാഷ്ട്രീയ ചായ്വുകളോ സാന്പത്തിക താല്പര്യങ്ങളോ അല്ല.
ഖനനം മൂലം വൻ പരിസ്ഥിതി നാശവും സമൂഹങ്ങളുടെ അസ്തിത്വം ഇല്ലാതാകുന്നതും ഒക്കെ ലോകത്ത് പലയിടത്തും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കൊളംബിയയിൽ സ്വർണ്ണ ഖനനത്തിന് വേണ്ടി ഒരു നദിയെ മൊത്തം കൊന്നുകളഞ്ഞിട്ടുണ്ട്, നദിയുടെ കരയിൽ താമസിക്കുന്നവർക്ക് നാടുവിട്ട് പോകേണ്ടി വന്നിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലവും അല്ലാതേയും വർഷം തോറും കടൽ കയറി ആളുകൾക്ക് സ്വന്തം നാട് വിട്ട് പോകേണ്ടി വന്നത് ഞാൻ ഇപ്പോഴും കാണുന്നുണ്ട്. ഇൻഡോനേഷ്യയിലെ സെമാറാൻഗ് അത്തരം ഒരു പ്രദേശമാണ്.
ഒരു കാര്യം കൂടി. കടലും കരയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ഇപ്പോഴും ശാസ്ത്രത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങിയിട്ടില്ല. ഒരു തുറമുഖം ഉണ്ടാക്കാൻ വേണ്ടി ആലപ്പാട് പോലെ ഒരു പ്രദേശത്ത് അറുപത് മീറ്റർ വീതിയിൽ കടലും കായലും തമ്മിൽ ഒരു കനാൽ ഉണ്ടാക്കിയപ്പോൾ ആ കായലിന്റെ യഥാർത്ഥ അഴിമുഖം മുഴുവൻ കടൽ അടച്ചു കളഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്. അതേ സമയം മറ്റിടങ്ങളിൽ അത് വൻ തോതിൽ കരയെ കടലെടുക്കുന്നതിലേക്ക് നയിച്ചു. ശാസ്ത്രജ്ഞന്മാരുടെ മോഡൽ ഒന്നും ഇവിടെ എപ്പോഴും ശരിയാവാറില്ല. അപ്പോൾ എത്ര സ്ഥലം ഇതിന് മുൻപ് നഷ്ടപ്പെട്ടു, എത്ര ചെറിയ പ്രദേശത്താണ് ഖനനം നടത്തുന്നത് എന്നതൊന്നും അത്ര പ്രധാനമല്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധയോടെയും കരുതലോടേയും വേണം കാര്യങ്ങൾ ചെയ്യാൻ.
അതുകൊണ്ട് ആലപ്പാട്ടെ ആളുകൾ ഉയർത്തുന്ന പ്രശ്നങ്ങൾ വെറുതേ തള്ളിക്കളയാൻ പറ്റില്ല. തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. അതിന് ശരിയായ അടിസ്ഥാന വസ്തുതകൾ പ്രധാനമാണ്. വൈകാരികമായി, വസ്തുതകളുടെ അഭാവത്തിൽ, അല്ലെങ്കിൽ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിൽ, വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിൽ, സെലിബ്രിറ്റികൾ പറയുന്നത് കേട്ട് ഒക്കെ നമ്മൾ ഒരു വിഷയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യരുത്. ശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാതെ തീരുമാനമെടുക്കുന്ന സമൂഹം തൽക്കാലം ശരിയായ തീരുമാനത്തിൽ എത്തിയാൽ പോലും അടിസ്ഥാനമായി ഒരു പ്രോഗ്രസീവ് സമൂഹം അല്ല.
ഇവിടെയാണ് എന്റെ പ്രശ്നം വരുന്നത്, ആലപ്പാടിന്റെ കാര്യത്തിൽ ആധികാരികമായ ഒരു അഭിപ്രായം പറയാനുള്ള വസ്തുതകൾ എന്റെ പക്കലില്ല. പക്ഷെ ലോകത്തെവിടെ നിന്നെങ്കിലും ഇത്തരത്തിൽ ഒരു പ്രശ്നം എന്റെ അടുത്ത് വന്നാൽ ഒരു പരിസ്ഥിതി വിദഗ്ദ്ധൻ എന്ന നിലയിൽ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുക എന്ന് പൊതുവിൽ പറയാം.
1. ആലപ്പാട് പ്രദേശത്തിന്റെ വിസ്തീർണ്ണം കഴിഞ്ഞ എഴുപത് വർഷത്തിനിടെ തൊണ്ണൂറ് ശതമാനം കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' ക്യാന്പയിൻ പറയുന്നത്. ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്. ഒറ്റ നോട്ടത്തിൽ അവിശ്വസനീയവും. പക്ഷെ ഈ വിഷയത്തിലെ ഏറ്റവും സുപ്രധാനമായ കണക്കാണ് ഇത്. അതുകൊണ്ട് തന്നെ അത് ശരിയായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു കാര്യങ്ങളാണ് അറിയേണ്ടത്.
(എ) കൃത്യമായി എത്ര സ്ഥലമാണ് കടലിലോ കായലിലോ നഷ്ടപ്പെട്ടിരിക്കുന്നത് ?
(ബി) നഷ്ടത്തിന്റെ നിരക്ക് ഇപ്പോൾ കൂടിവരികയാണോ, കുറയുകയാണോ അതോ സ്റ്റെഡി ആണോ?
(സി ) സ്ഥലം നഷ്ടപ്പെടുന്നുണ്ടെങ്കിൽ ഖനനത്തിന് പങ്കെന്താണ്?
(ഇവിടെ തൊണ്ണൂറു ശതമാനമല്ല പത്തൊന്പത് ശതമാനമാണ് നഷ്ടപ്പെട്ടതെങ്കിലും അത് പ്രാധാന്യമുള്ള കാര്യമാണ്. കൃത്യമായി അറിയുക എന്നതാണ് കൂടുതൽ പ്രധാനം)
2. 1990 കൾ മുതലുള്ള ഉപഗ്രഹ ചിത്രം ഉപയോഗിച്ച് കൃത്യമായി കടലെടുക്കുന്നതിന്റെ കണക്കും ഖനനത്തിന്റെ വ്യാപ്തിയും കണ്ടുപിടിക്കാൻ കഴിയും. ഇത് തീർച്ചയായും ചെയ്യണം. വളരെ എളുപ്പത്തിലും അധികം ചെലവില്ലാതെയും ചെയ്യാവുന്ന കാര്യമാണ്.
3. കാലാവസ്ഥ വ്യതിയാനം ആലപ്പാടിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. 2050 ൽ ആലപ്പാടിന്റെ തീരദേശം എങ്ങനെ ആയിരിക്കും?, ഒരു മീറ്റർ സമുദ്രനിരപ്പ് ഉയർന്നാൽ എത്ര മാത്രം സ്ഥലം ആലപ്പാടിന് നഷ്ടപ്പെടും?, എത്ര ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വരും ? (നാഷണൽ ഓഷ്യാനോഗ്രഫിക്ക് ഇൻസ്റ്റിട്യൂട്ട് എല്ലാം ഇക്കാര്യത്തിൽ കേരളത്തിന്റെ മൊത്തം പഠനങ്ങൾ നടത്തിയിട്ടുണ്ട്. അത് ആലപ്പാട്ടെ കാര്യത്തിൽ പ്രത്യേകമായി പ്രോജക്റ്റ് ചെയ്താൽ മതി).
4. ആലപ്പാടിൽ ഇപ്പോൾ ഖനനം നടത്തുന്നവരുടെ ഇനിയുള്ള പ്ലാനുകൾ എന്താണ് ?. എത്ര മാത്രം പ്രദേശമാണ് ഖനനം ചെയ്യാൻ ഉദ്ദേശിക്കുന്നത്?, എത്ര നാളുകൾ കൂടി ഖനനം ചെയ്യാനാണ് പ്ലാൻ?, സർക്കാരിന്റെ നയവും പദ്ധതികളും എന്താണ്?
5. ഖനനം ചെയ്യുന്ന പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷിക്കാനും ഖനനം അവസാനിപ്പിച്ചു കഴിയുന്പോൾ ആ സ്ഥലം ജനങ്ങൾക്ക് വീണ്ടും ഉപയോഗ യോഗ്യമാക്കുന്നതുമാണ് ആഗോളമായി ഇപ്പോൾ 'ഉത്തരവാദിത്തമുള്ള ഖനന സംവിധാനങ്ങൾ' ആയി കണക്കാക്കപ്പെടുന്നത്. ഓരോ വർഷവും കന്പനികളുടെ ലാഭവിഹിതം എടുത്ത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് പോലെയല്ല ഇത്. കന്പനി അവിടെ നിന്നും പോകുന്ന കാലത്ത് ആ പ്രദേശം ഉപയോഗ യോഗ്യമല്ലെങ്കിൽ തൽക്കാലം സഹായം കൊടുത്തിട്ട് എന്ത് കാര്യം?. ഇത്തരം 'Long Term Decommissioning/Restoration plan' എന്തൊക്കെയാണ്?
ഇത്രയും വിവരങ്ങൾ കിട്ടിയാൽ ഈ വിഷയത്തിൽ ആധികാരികമായ അഭിപ്രായം പറയാൻ പറ്റും. ആരുടെയെങ്കിലും അടുത്ത് ഇത്തരം വിവരങ്ങളുണ്ടെങ്കിൽ അയച്ചു തരിക. ഇല്ലെങ്കിൽ ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഈ വിവരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കണം. ഇതിന് മൂന്ന് സാധ്യതകളുണ്ട്.
1. കേരള ഗവൺമെന്റ് ഒരു സ്വതന്ത്ര കമ്മീഷനെ വെച്ച് പഠനം നടത്തി റിപ്പോർട്ട് പൊതു മണ്ഡലത്തിൽ ഇടണം.
2. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെ ശാസ്ത്രീയ അടിത്തറയുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായ ഒരു പഠനം നടത്തി അത് പ്രസിദ്ധീകരിക്കണം.
3. കൊച്ചിൻ യൂണിവേഴ്സിറ്റി പോലെ പരിസ്ഥിതി വിഷയത്തിൽ ഡിഗ്രി കോഴ്സുകൾ ഉള്ള ഒരു സ്ഥാപനം ഒരു പ്രോജക്റ്റ് ആയി എടുത്ത് ഈ പഠനം നടത്തണം.
യഥാർത്ഥ വിദഗ്ദ്ധർ ഒരുമിച്ചു വന്നാൽ മൂന്നു മാസം കൊണ്ട് ഇത്തരം പഠനങ്ങൾ തീർക്കാവുന്നതേ ഉള്ളൂ. ഇതിനൊന്നും അധികം ചെലവ് വരുന്ന കാര്യവുമല്ല. എന്റെ പരിചയ മേഖല ആണെങ്കിലും എന്റെ ഔദ്യോഗികമായ ഉത്തരവാദിത്തത്തിൽ വരുന്ന ഒരു വിഷയമല്ലാത്തതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഒരു പഠനത്തിന് മുൻകൈ എടുക്കാൻ എനിക്ക് സാധിക്കില്ല. പക്ഷെ അങ്ങനെ ആരെങ്കിലും മുൻകൈ എടുത്താൽ എല്ലാ സാങ്കേതിക സഹായവും ചെയ്യാൻ ഞാൻ തയ്യാറാണ്.
അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കാര്യം കൂടി പറയാം.
സാധാരണഗതിയിൽ ഇത്തരം നിർദ്ദേശങ്ങൾ വെക്കുന്പോൾ ഇരുപക്ഷവും അംഗീകരിക്കാറില്ല. പ്രശ്നത്തെ തണുപ്പിക്കാനാണെന്ന് ഒരു പക്ഷത്തിന് തോന്നാം. ശാസ്ത്രീയപഠനങ്ങൾ വന്നാൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് സാധ്യതയില്ലെന്ന് മറുഭാഗത്തിനും. അതുകൊണ്ട് രണ്ടുകൂട്ടരും കൂടുതൽ പഠനത്തെ എതിർക്കും. പഠനം ഒന്നും നടക്കില്ല, പിന്നെയും മാസങ്ങളും വർഷങ്ങളും കഴിയുന്പോൾ ആരോപണ പ്രത്യാരോപണങ്ങളും സത്യവും അർദ്ധസത്യവും ഒക്കെയായി വിഷയം അങ്ങനെ കിടക്കും. ആലപ്പാട് അങ്ങനെ ആകില്ല എന്ന് കരുതട്ടെ.
(ഈ വിഷയത്തെ പറ്റി പഠനങ്ങൾ ഉണ്ടെങ്കിൽ അതെനിക്ക് അയച്ചു തരണം. [email protected]).
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്