കൃഷിയാവശ്യത്തിനും വീടുവയ്ക്കാനും ഉപയോഗിക്കുന്ന സ്ഥലമല്ല ആവാസവ്യവസ്ഥയെ തകർക്കുന്നത്; പണമിരട്ടിപ്പിക്കാനായി ഭൂമിയെ ചൂഷണം ചെയ്യുന്നതു തുടർന്നാൽ ഒരു തലമുറയ്ക്കകം പ്രകൃതി വാസയോഗ്യമല്ലാതാകും; പരിസ്ഥിതി ദിനത്തിൽ മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി എഴുതുന്നു.
മുരളി തുമ്മാരുകുടി
ഇന്ന് ലോക പരിസ്ഥിതിദിനം ആണ്. 'ഞാൻ പ്രകൃതിയോടൊപ്പം ആണ്' (I'am With Nature) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. പറയാനൊക്കെ എളുപ്പമാണ്, പ്രയോഗിക്കാനാണ് വിഷമം.
പ്രകൃതി സംരക്ഷണം എന്നത് മനുഷ്യന്റെ ആവശ്യത്തിനുവേണ്ടി മാത്രം ചെയ്യേണ്ടതോ മനുഷ്യന്റെ ആവശ്യങ്ങളെല്ലാം നിറവേറിക്കഴിഞ്ഞു ചെയ്യേണ്ടതോ ആയ ഒന്നല്ല. 'നമ്മുടെ ആവശ്യങ്ങൾക്കുള്ളതെല്ലാം പ്രകൃതിയിലുണ്ട്, നമ്മുടെ അത്യാഗ്രഹമാണ് പ്രകൃതിയെ കൊല്ലുന്നത്' (The world has enough for everyone's need, but not enough for everyone's greed) എന്ന ഗാന്ധി വചനം ഇന്നും കേരളത്തിൽ പ്രസക്തമാണ്. കൃഷിയാവശ്യത്തിനോ വീട് വെക്കാനോ ഉപയോഗിക്കുന്ന സ്ഥലമല്ല നമ്മളുടെ ആവാസവ്യവസ്ഥയെ തകർക്കുന്നത്. മറിച്ച് പണമിരട്ടിക്കാൻ വേണ്ടി കയ്യേറ്റം ചെയ്യുകയും, മണ്ണിട്ട് നികത്തുകയും, തുണ്ടു തുണ്ടാക്കുകയും ചെയ്യുന്നതാണ്. കുടിക്കാനും കുളിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന ജലം അല്ല നമ്മുടെ പുഴകളേയും ജലാശയങ്ങളെയും കൊല്ലുന്നത്. മറിച്ച് പണത്തിന് വേണ്ടി പുഴ കയ്യേറുന്നതും മണലൂറ്റുന്നതും നമ്മുടെ വികസനത്തിന്റെ ബാക്കിപത്രമായ മലിനജലം പുഴയിലേക്ക് തള്ളി വിടുന്നതുമാണ്.
കേരളം പ്രകൃതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കവലയിൽ ആണ്. വിദ്യാഭ്യാസത്തിലും സാമ്പത്തിക നിലയിലും ഉള്ള പുരോഗതി കാരണം പഴയ അത്രയും ഭൂമി ഒന്നും നമുക്ക് കൃഷി ചെയ്യാനായി വേണ്ട. ലക്ഷക്കണക്കിന് വീടുകൾ ഉപയോഗിക്കാതെ കിടക്കുകയാണ്. പൊതുവെ സാമ്പത്തികനില കൂടിയതോടെ ആരോഗ്യമുള്ള പ്രകൃതി വേണം എന്ന ആഗ്രഹം ജനങ്ങൾക്കുണ്ട്. ഇതെല്ലാം യോജിപ്പിച്ച് നയങ്ങൾ ഉണ്ടാക്കിയാൽ ഇനിയുള്ള കാലം പ്രകൃതി പുനരുദ്ധാരണത്തിന്റെ കാലം ആയിരിക്കും.
അതേസമയം തന്നെ പ്രകൃതിയെ പണമിരട്ടിപ്പിനുള്ള വസ്തുവായി ഉപയോഗിക്കുകയും നമ്മുടെ നിയമങ്ങളുടെയും നിയമപാലകരുടെയും കണ്ണുവെട്ടിച്ച് അതിനെ കുഴിച്ചും കീറിമുറിച്ചും ഉപയോഗിക്കുകയും ചെയ്താൽ ഒരു തലമുറ ദൂരം പോലും വേണ്ട ഇവിടത്തെ പ്രകൃതി വാസയോഗ്യം അല്ലാതാവാൻ. ഇപ്പോൾ തന്നെ പ്രകടമായിരിക്കുന്ന കാലാവസ്ഥ വ്യതിയാനം അതിന് ആക്കം കൂട്ടും.
'What you don't measure you can't manage' എന്നത് ഇംഗ്ലീഷിലെ ഒരു ചൊല്ലാണ്. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ ആദ്യം വേണ്ടത് പ്രകൃതിയുടെ ആരോഗ്യത്തെപ്പറ്റിയുള്ള ഒരു കണക്കെടുപ്പാണ്. നമ്മുടെ പുഴകളുടെ, വായുവിന്റെ, ജലാശയങ്ങളുടെ, തണ്ണീർത്തടങ്ങളുടെ, തീരദേശത്തെ കണ്ടൽക്കാടുകളുടെ, വനത്തിന്റെ ഒക്കെ എണ്ണവും വിസ്തൃതിയും ഗുണനിലവാരവും ഒക്കെ വർഷാവർഷം അളന്നു നോക്കണം. എന്നിട്ട് എവിടെയാണ് പ്രകൃതി ഞെരുക്കം നേരിടുന്നത് അവിടെയാണ് സഹായം ആദ്യം എത്തേണ്ടത്. തണ്ണീർത്തടം നികത്തുന്നതാണ് പ്രധാന പ്രശ്നമെങ്കിൽ അവിടെ മരംവെച്ച് പിടിപ്പിക്കുന്നതല്ലല്ലോ പരിഹാരം.
കേരളത്തിൽ വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മുതൽ കാലാവസ്ഥ വ്യതിയാന ഇൻസ്റ്റിറ്റ്യൂട്ട് വരെ അനവധി സർക്കാർ സ്ഥാപനങ്ങൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. അതിൽ പലയിടത്തും കുറച്ചൊക്കെ പഠനങ്ങളും നിരീക്ഷണങ്ങളും ഒക്കെ നടക്കുന്നുമുണ്ട്. എന്നാലും കേരളത്തിലെ അവസാനത്തെ 'State of the Environment' റിപ്പോർട്ട് ഉണ്ടായിട്ട് ഇപ്പോൾ പത്തുവർഷത്തിൽ അധികമായി. ഇനിയും നമ്മൾ താമസിപ്പിക്കരുത്.
ഒരു ആശയം പറയാം. ഇന്ത്യയിലെ ആദ്യത്തെ തന്നെ 'State of the Environment' റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ഗവൺമെന്റ് അല്ല. ഇന്ത്യയിലെ ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വാദിച്ച ശ്രീ അനിൽ അഗർവാളിന്റെ 'Center for Science and Environment' ആണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടിൽ 'The State of India's Environment: A Citizens' Report' പ്രസിദ്ധീകരിച്ചിത്.
കേരളത്തിൽ നമുക്കും ഒരു സിറ്റിസൺസ് റിപ്പോർട്ട് ഉണ്ടാക്കാവുന്നതേ ഉള്ളൂ. ധാരാളം വിവരങ്ങൾ നമ്മുടെ ഗവേഷണ സ്ഥാപനങ്ങളിൽ ഉണ്ട്. അത് സംഭരിക്കണം, ക്രോഡീകരിക്കണം. ഓരോ ഗ്രാമത്തിലെയും പ്രധാന പ്രശ്നങ്ങളും പുത്തൻ പരിഹാരങ്ങളും നമുക്ക് സമൂഹ മാധ്യമത്തിലൂടെ 'crowd sourcing' നടത്തി കണ്ടുപിടിക്കാം. കേരളത്തിന്റെ മൊത്തമായ പല കാര്യങ്ങളും റിമോട്ട് സെൻസിങ് അനാലിസിസ് വഴി കണ്ടുപിടിക്കാം. ഇതെല്ലാം കൂടി ഒരുമിച്ചു കൂട്ടിയാൽ നമ്മുടെ പ്രകൃതിയുടെ ഇപ്പോഴത്തെ പ്രകൃതി നമുക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാം, ഇനിയുള്ള കാലത്തേക്കുള്ള നയങ്ങൾ രൂപീകരിക്കുകയും ചെയ്യാം.
ഇക്കാര്യത്തിൽ സാങ്കേതികമായും സാമ്പത്തികമായും മുൻകൈ എടുക്കാനും സഹായം ചെയ്യാനും ഞാൻ തയ്യാറാണ്. പക്ഷെ ഏറെ ആളുകളുടെ സഹായം വേണം. പരിസ്ഥിതി രംഗത്തെ വിദഗ്ദ്ധർ, റിമോട്ട് സെൻസിങ്ങിലെ വിദഗ്ദ്ധർ, ശാസ്ത്ര എഴുത്തു നടത്തുന്നവർ, മാതൃഭൂമിയുടെ സീഡ് പദ്ധതി ഒക്കെ പോലെ വ്യാപകമായി സ്കൂളുകളിലോ കോളേജിലോ നെറ്റ്വർക്ക് ഉള്ളവർ, പരിസ്ഥിതി പ്രവർത്തകർ ഇവരൊക്കെ ഒരുമിച്ചു വരണം.
'ഇപ്പൊ ശരിയാക്കുന്ന' ഒരു പദ്ധതി ആയിട്ടല്ല, ഒരു വർഷത്തെ ഒരു പ്രൊജക്റ്റ് ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഇതിനുവേണ്ടി പരിസ്ഥിതിയിൽ താല്പര്യവും എഴുത്തിൽ കഴിവും പ്രോജക്റ്റ് മാനേജ്മെന്റിൽ പരിചയവുമുള്ള ഒരു ഫുൾ ടൈം കോർഡിനേറ്ററെ വെക്കണം (താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ കൈ പൊക്കണം, ഒരു വർഷത്തെ ശമ്പളം തരാം).
അതുകൊണ്ട്, ഇന്നത്തെ പരിസ്ഥിതി ദിനത്തിൽ എന്റെ ചോദ്യം ഇതാണ്, 'നിങ്ങൾ യഥാർത്ഥത്തിൽ പ്രകൃതിയോടൊപ്പം ആണോ ?', ആണെങ്കിൽ ഒരു കമന്റ് ഇടൂ. അത്യാവശ്യം താൽപ്പര്യം മലയാളി സമൂഹം കാണിച്ചാൽ കൂടുതൽ വിവരങ്ങൾ പിന്നാലെ പറയാം.
എല്ലാവർക്കും പരിസ്ഥിതിദിന ആശംസകൾ...
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍