ഗാഡ്ഗിൽ റിപ്പോർട്ട്: വിവാദവും വസ്തുതയും
മലയാള ദിനപത്രങ്ങളിൽ ആശയപരമായ സംവാദങ്ങൾ വളരെയൊന്നും നടക്കാറില്ല. ആ കുറവ് പരിഹരിക്കാൻ ആനുകാലിക പ്രസിദ്ധീകരണങ്ങൾ ശ്രമിക്കുന്നുണ്ട്. പശ്ചിമ ഘട്ട സംരക്ഷണം സംബന്ധിച്ച വസ്തുതകൾ അവതരിപ്പിക്കുന്ന ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാദ്ധ്യമം ആഴ്ചപ്പതിപ്പ്, കേരളശബ്ദം തുടങ്ങിയവയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കേരളീയം, പാഠഭേദം എന്നീ ബദൽ മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ സവിശേഷ താല്പര്യമെടുക്കുന്നത് സ്വാഭാവികം. കേരളീയത്തിന്റെ നവംബർ ലക്കം 'പരിസ്ഥിതിലോലതയേയും ജനാധിപത്യത്തേയും ഭയക്കുന്നവർന' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു: 'കട്ടപ്പനയോ താമരശ്ശേരിയോ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ ജനജീവിതം അസാദ്ധ്യമായിത്തീരും എന്ന പ്രചരണങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ല, ഒരടിസ്ഥാനവുമില്ല എന്ന പരമാർത്ഥത്തെ മനസ്സിലാക്കാൻപോലും ശ്രമിക്കാത്തവരുടെ ഏകപക്ഷീയമായ ഇരമ്പലുകളാണ് ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളെ തുടർന്ന് കേരളത്തിന്റെ പല കോണുകളിൽനിന്നും പുറപ്പെട്ടുവരുന്നത്.'
ഗാന്ധിയനും സാമൂഹ്യപ്രവർത്തകനുമായ സണ്ണി പൈകട മതരാഷ്ട്രീയ പൗരോഹിത്യങ്ങൾക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നതും ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കർഷകജനത കേരളത്തിലായിരുന്നിട്ടും അച്ചടിദൃശ്യമാദ്ധ്യമങ്ങൾ എല്ലാ കർഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുള്ള കുപ്രചരണങ്ങൾ വിജയിക്കുന്നതും എന്തുകൊണ്ടെന്ന് പരിശോധിക്കുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച പശ്ചിമ ഘട്ട സംരക്ഷണ കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് തയ്യാറാക്കിയിട്ടുള്ള 'ഗാഡ്ഗിൽ റിപ്പോർട്ട്: വിവാദവും വസ്തുതകളുംന' എന്ന ലഘുലേഖ തല്പരകക്ഷികൾ പ്രചരിപ്പിക്കുന്ന അസത്യങ്ങൾ തുറന്നുകാട്ടുന്നു.
എന്താണ് പശ്ചിമഘട്ടം, എന്താണ് ഗാഡ്ഗിൽ റിപ്പോർട്ട്, കന്നുകാലികളെ വളർത്താൻ പറ്റില്ലേ, വീട്ടിൽ ബൾബ് തെളിയിക്കാനായില്ലെങ്കിൽ ഞങ്ങൾ എങ്ങനെ ജീവിക്കും, ഞങ്ങളുടെ മക്കൾ എങ്ങനെ പഠിക്കും, റോഡ് വെട്ടാൻ പാടുണ്ടോ, വീടിന്റെ പുനർനിർമ്മാണം സാധ്യമല്ലേ, കൃഷി പാടില്ലേ, സ്ഥലം വില്പന നടക്കില്ലേ, പട്ടയം ലഭിക്കില്ലേ, ഇ.എഫ്.എല്ലും ഇ.എസ്.എയും ഒന്നല്ലേ, കസ്തൂരിരംഗൻ കമ്മിറ്റി എന്ത് എന്നീ ചോദ്യങ്ങൾക്ക് ലഘുലേഖ ഉത്തരങ്ങൾ നൽകുന്നു.
ഗാഡ്ഗിൽ കമ്മിറ്റി അടിച്ചേല്പിക്കലല്ല ലക്ഷ്യമിടുന്നതെന്നും അതിന്റെ ശുപാർശ അനുസരിച്ച് വനഭൂമിയിലോ ജനങ്ങളുടെ ആവാസവ്യവസ്ഥക്കുള്ളിലോ വ്യവസായങ്ങളോ ക്വാറികളോ ആരംഭിക്കണമെങ്കിൽ ജനങ്ങളുടെ സമ്മതം വാങ്ങണമെന്നാണ് അത് നിർദ്ദേശിക്കുന്നതെന്നും ലഘുലേഖ ചൂണ്ടിക്കാണിക്കുന്നു.
കമ്മിറ്റിയുടെ പ്രധാന നിർദ്ദേശങ്ങൾ അത് ഇങ്ങനെ സംഗ്രഹിക്കുന്നു:
1. പശ്ചിമഘട്ടത്തിൽ പ്രത്യേക സാമ്പത്തിക മേഖലകളും പുതിയ ഹിൽ സ്റ്റേഷനുകളും പാടില്ല.
2. പൊതുഭൂമി സ്വകാര്യ ആവശ്യങ്ങൾക്കായി മാറ്റരുത്.
3. വനഭൂമി വനേതര ആവശ്യങ്ങൾക്കും കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കും വേണ്ടി മാറ്റരുത്.
4. നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ നിയമമനുസരിക്കണം.
5. റോഡുകൾ മുതലായ അടിസ്ഥാന വികസനപദ്ധതികൾക്ക് പരിസ്ഥിതി ആഘാതപത്രിക നിർബന്ധം.
കെട്ടിടനിയമങ്ങൾ
1. സിമന്റ്, കമ്പി എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുള്ള ഹരിതഹർമ്യനിയമങ്ങൾ ഉണ്ടാവണം.
2. മഴവെള്ളക്കൊയ്ത്ത്, പാരമ്പര്യേതര ഊർജ്ജോപയോഗം എന്നിവ നടത്തണം.
മാലിന്യസംസ്കരണം
സോൺ ഒന്നിലും രണ്ടിലും അപകടകാരികളും വിഷമയവുമായ മാലിന്യങ്ങളുടെ സംസ്കരണ സംവിധാനം പാടില്ല.
വ്യവസായങ്ങൾ
സോൺ ഒന്നിലും രണ്ടിലും മാരക വിഷവസ്തുക്കൾ ഉണ്ടാകാനിടയുള്ള വ്യവസായ യൂണിറ്റുകൾക്ക് നിരോധനം. നിലവിലുള്ളവ 2016നകം മാലിന്യമുക്തമാക്കണം.
ഖനനം
1. പുതിയ ലൈസൻസ് നൽകില്ല. നിലവിലുള്ള ഖനികൾ അഞ്ചു വർഷത്തിനകം നിർത്തണം. അനധികൃത ഖനനം ഉടൻ നിരോധിക്കണം.
2. പാറപൊട്ടിക്കൽ, മണൽവാരൽ എന്നിവ സോൺ ഒന്നിൽ പുതുതായി അനുവദിക്കില്ല. നിലവിലുള്ളത് പരിസ്ഥിതി ആഘാതപഠനത്തിനു വിദ്ഗേയം
ഗതാഗതം
ദീർഘകാലാടിസ്ഥാനത്തിൽ വലിയ ആസൂത്രണത്തോടെ ഭാവി സാധ്യതകളെല്ലാം പരിഗണിച്ച് ഗതാഗതത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. അതിൽ വരാത്ത മറ്റുള്ള പുതിയ റോഡുകൾ, റെയിലുകൾ, എക്സ്പ്രസ് ഹൈവേ എന്നിവക്ക് സോൺ ഒന്നിലും രണ്ടിലും അനുമതി നൽകാതിരിക്കുക.
ഊർജ്ജം
1. സൗരോർജ്ജം പ്രോത്സാഹിപ്പിക്കുക. വികേന്ദ്രീകൃത വിതരണം നടപ്പാക്കുക.
2. സോൺ ഒന്ന്, രണ്ട് എന്നിവയിൽ വൻകിട അണക്കെട്ടുകൾ അനുവദിക്കില്ല. മൂന്ന് മീറ്ററിൽ കൂടുതൽ ഉയരമില്ലാത്ത തടയണകൾ വഴി ഒഴുകുന്ന പുഴയിൽനിന്ന് ഊർജ്ജമെടുക്കുന്ന പദ്ധതികൾ നിയന്ത്രണങ്ങളോടെ അനുവദിക്കാം.
3. സോൺ ഒന്നിലും രണ്ടിലും പുതിയ താപനിലയങ്ങൾ, വലിയ കാറ്റാടി പദ്ധതികൾ എന്നിവ അനുവദിക്കില്ല.
4. സോൺ മൂന്നിൽ വലിയ വൈദ്യുതിപദ്ധതികൾ നിയന്ത്രണവിധേയമായി ആകാം. നിലവിലുള്ള അണക്കെട്ടുകൾ തുടരാം.
5. നദികൾ തിരിച്ചുവിടുന്നത് പാടില്ല. ആയുസ് കഴിഞ്ഞവയും കാര്യക്ഷമമല്ലാത്തവയുമായ അണക്കെട്ടുകൾ ഘട്ടംഘട്ടമായി പ്രവർത്തനരഹിതമാക്കണം.
6. സോൺ രണ്ടിൽ 15 മീറ്ററിലധികം ഉയരമുള്ള അണക്കെട്ടുകൾ പാടില്ല.
കൃഷി
1. ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷി ചെയ്യരുത്.
2. ഇപ്പോഴുള്ള കൃഷിരീതികൾ സാവധാനം മാറ്റി പൂർണമായും ജൈവകൃഷിയിലേക്ക് മാറണം. ഈ മാറ്റത്തിനാവശ്യമായ നഷ്ടപരിഹാരമുൾപ്പെടെ എല്ലാത്തരത്തിലുള്ള പിന്തുണയും കർഷകർക്ക് നൽകണം.
3. യൂക്കാലിപ്റ്റസ് പോലുള്ള മരങ്ങളുടെ വ്യാപനവും ഇത്തരത്തിലുള്ള ഏകവിളകൃഷിയും തടയണം.
4. എൻഡോസൾഫാൻ പോലുള്ള കീടനാശിനികളുടെ വ്യാപനം നിർത്തലാക്കണം.
5. പരമ്പരാഗത വിത്തിനങ്ങളും കന്നുകാലിയിനങ്ങളും നിലനിർത്തുന്ന കർഷകർക്ക് പ്രത്യേക സഹായം.
6. കാലിവളർത്തൽ ഉൾപ്പെടെയുള്ള കർഷകരുടെ ഉപജീവനമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കണം. രണ്ട് പശുക്കളിൽ കൂടുതലുള്ളവർക്ക് ബയോഗ്യാസ് പ്ലാന്റ് നൽകണം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍