ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചനും മലയാള അച്ചടിയും
അച്ചടിസാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രസാധനവ്യാപാരത്തിലേർപ്പെട്ട നാട്ടുകാരനായ ആദ്യ പ്രസാധകനാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ. 'വിദേശിയരുടെ സാങ്കേതിക സഹായം കൂടാതെ ഒരു കേരളീയൻ ആദ്യമായി സ്ഥാപിച്ച അച്ചുകൂട'മെന്നാണ് മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സിനെ ഗ്രന്ഥചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. പുസ്തകം എന്ന അറിവ് രൂപത്തിന്റെ ആവശ്യകതയെയും അതിന്റെ തിരഞ്ഞെടുപ്പിനെയും പറ്റി സഭാവിശ്വാസികളെ അറിയിക്കുന്നതിന് വേണ്ടി ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ എഴുതിയ കത്തിന്റെ ഉള്ളടക്കം നോക്കുക:''കാവ്യരുടെ ശാസ്ത്രപുസ്തകങ്ങൾ അജ്ഞതയും അറിവില്ലായ്മയും പഠിപ്പിക്കുന്നതാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളും ചിറ്റിമ്പപ്പാട്ടുകൾ അടങ്ങിയ പുസ്തകങ്ങളും ഇടത്തൂട്ടുകാരുടെ പുസ്തകങ്ങളും വീട്ടിൽവച്ചു സൂക്ഷിക്കുന്നത് വൈക്കോലിൽ തീ ഒളിച്ചുവെക്കുന്നതിനു സമമാകുന്നു. ഭക്തിയെ വർദ്ധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്രപുസ്തകങ്ങളും മക്കൾക്കു സമ്പാദിച്ചുവെക്കേണ്ട നിക്ഷേപങ്ങളാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളെ ശക്തിപോലെ വാങ്ങിച്ചു ശേഖരിക്ക''. മലയാളം അച്ചടിയുടെ ആരംഭദിശയിലാണ് പുസ്തകങ്ങളെക്കുറിച്ച് ഈ അഭിപ്രായം അദ്ദേഹം എഴുതുന്നത്. പുസ്തകം/ വായന എന്നിവയെക്കുറിച്ച് ആധുനിലോകബോധത്തിന്റെ പ്രകാശനം തന്നെയാണിത്. ആധുനികനായ വ്യക്തി എന്ന ബോധം ഇവിടെയുണ്ടാകുന്നു. പുസ്തകം നിർമ്മിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ഇത് കടന്നുവരുന്നുണ്ട്.
ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ പ്രസാധനശീർഷകങ്ങൾക്ക് കേവലം മതകേന്ദ്രിതമായ പുസ്തകങ്ങൾ എന്ന നിലയിലുള്ള പ്രസാധനമൂല്യം മാത്രമല്ല ഉള്ളത്. ചാവറയച്ചന്റെ പ്രസാധനശ്രമങ്ങളെ രണ്ട് രീതിയിൽ തരം തിരിക്കാം. ഒന്ന് : പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളസഭകളിൽ നടന്ന അനൈക്യത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തീയ മതവിശ്വാസങ്ങളെ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും, അതിന് വേണ്ടിയുള്ള പുസ്തകങ്ങൾ വിവർത്തനം ചെയ്ത് പ്രസാധനപ്പെടുത്തുകയും (ജ്ഞാനപീയൂഷം. നിത്യാരാധന, കൃപാനിധി എന്നിവ ഉദാഹരണം), ഗ്രന്ഥങ്ങൾ സ്വയം എഴുതി സഭാവിശ്വാസികളുടെ ഇടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക (ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടാനുള്ള പാന എന്നിവ). രണ്ട് : വിദ്യാഭ്യസപ്രവർത്തനങ്ങൾ, മതപ്രവർത്തനം എന്നിവയ്ക്ക് വേണ്ടിയുള്ള സർക്കുലറുകൾ അച്ചടിച്ച് വിതരണം ചെയ്യുക.
അറിവിന്റെ വ്യാപനത്തിന് അച്ചടിശാലകൾ അത്യന്താപേക്ഷിതമാണ്. കേരളീയ നവോത്ഥാനം അതിന്റെ ആശയപ്രചാരണത്തിന് അച്ചടിയുടെ സാധ്യതകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അച്ചടിശാല സ്ഥാപിക്കുന്നതിന് അച്ചൻ നേരിടേണ്ടിവന്ന വൈഷ്യമ്യങ്ങളും ചെറുതല്ല. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ആത്മകഥയായ 'നളാഗമത്തി'ൽ അച്ചടിശാല തുടങ്ങുന്നതിനു നേരിടേണ്ടിവന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ''1844 കാലം ചിങ്ങം മുതൽ പൊസ്തകം അടിപ്പാനുള്ള വെലയ്ക്കു പ്രത്യേകം മനസുവച്ചുതുടങ്ങി. രണ്ടുകുറി ഞാൻ ഏറിയ ആഗ്രഹത്തോടെ കൊട്ടയത്തെ ചെന്നാറെ. അവര കാട്ടിയതുമില്ല. പിന്നെ കെൾവിയാലും കണ്ടവരപലരൊടും ചോദിച്ച വെലകൾ ഒരൊന്ന നടത്തി. പെബദെലഗാദ മൂപ്പച്ചനെ കാണ്മാൻ തംകച്ചെരിക്കു ചെന്ന കണ്ട. മൂപ്പനെ ബോധിപ്പിച്ചു. പുതിച്ചേരി മദ്രാസുയിങ്ങനെ യുള്ളയിടങ്ങളിൽ പ്രെസിനും മഷിക്കും എഴുതിച്ചാറെ. മഷി അവിടെ കിട്ടുകയില്ലെും പ്രെസിനും എരോപ്പ വില 500 രൂപായെും പിന്നെയുള്ള കെവു മുതലായ ചിലവും കൊടുക്കണ മെന്നും എന്നാൽ ഒരു പ്രെസു വരുത്തിച്ചു തരാമെന്നു മറുപടി വരികയാൽ ദ്രവ്യ ചരുക്കത്താൽ മടുത്ത ക്ലേശിച്ചു കൊണ്ട''. അച്ചടി മാത്രമല്ല, പ്രസാധനവ്യവസായത്തിന്റെ അനുബന്ധമേഖലയായ ബൈൻഡിങ് യൂണിറ്റ് തുടങ്ങി, സഭാവിശ്വാസികൾക്ക് പുസ്തക ബെൻഡിങ് പരിശീലനവും നൽകി. ഫ്രാൻസിൽനിന്നും, സ്പെയിനിൽനിന്നും അച്ചടിക്കുള്ള കടലാസ് കൊണ്ടുവന്നു. അച്ചുനിരത്തലിന് പ്രൊഫഷണലായ വ്യക്തികളുടെ സേവനവും ലഭ്യമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചാവറയച്ചൻ എഴുതിയ ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടാനുള്ള പാന മുതലായ ഗ്രന്ഥങ്ങൾ മലയാളകാവ്യഭാഷയിലെ പ്രധാനപ്പെട്ടരചനകളാണ്. അർണോസ് പാതിരിയുടെ കൃതികളുടെ അനുകരണങ്ങൾ മാത്രമായിട്ടാണ് ഈ കൃതികളെ സാഹിത്യലോകം കണ്ടിട്ടുള്ളത്. അനസ്താസ്യായുടെ രക്തസാക്ഷ്യം എന്ന കൃതിയിലാകട്ടെ ചാവറയച്ചൻ വൈദേശിക രൂപങ്ങളുടെ രീതിയിൽ കവിത രചിക്കുവാൻ മലയാളിക്ക് ആദ്യമാതൃക നൽകി. മലയാളത്തിലെ ഒന്നാമത്തെ ഖണ്ഡകാവ്യം എന്ന് ആ കൃതിയെ കരുതാമെങ്കിൽ ഖണ്ഡകാവ്യരൂപത്തെപ്പറ്റി മലയാളിയെ മാതൃകയിലൂടെ പഠിപ്പിച്ച പ്രഥമാദ്ധ്യാപകൻ ചാവറയച്ചനാണെ് സമ്മതിക്കേണ്ടിവരും.
'ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം കേരളസഭയിൽ 1864 ലാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ അവതരിപ്പിക്കുന്നത്. പമ്പാനദി മുതൽ ഭാരതപ്പുഴവരെയുള്ള പ്രദേശങ്ങളിലെ 154 പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ ഈ വിദ്യാഭ്യാസ പ്രവർത്തനം തന്നെയാണ് കേരളത്തിലെ ആധുനികമായ വിദ്യാഭ്യാസപദ്ധതികളുടെ തുടക്കത്തിനും കാരണമായത്. ചരിത്രകാരനായ എ. ശ്രീധരമേനോൻ ചാവറയച്ചന്റെ സമഗ്രസംഭാവനകളെ വിലയിരുത്തുന്നത് നോക്കുക : ''സംസ്കൃതപഠനത്തിന് വളരെ പ്രാധാന്യം നൽകുകയും അതിനായി സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു. ഹൈന്ദവർക്കിടയിലെ പല ആചാരങ്ങളെയും ആധാരമാക്കി അനുഷ്ഠാനങ്ങൾ അദ്ദേഹം നടപ്പിലാക്കി. ഹൈന്ദവഭവനങ്ങളിൽ സാധാരണമായിരുന്ന സന്ധ്യാനാമകീർത്തനത്തെ അനുകരിച്ച് ക്രിസ്തുവിന്റെ ജീവിതകഥകളെ ആധാരമാക്കിയുള്ള പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുന്നതിന് അദ്ദേഹം നേതൃത്വവും പ്രേരണയും നൽകി. ആദ്ധ്യാത്മികമണ്ഡലം കൂടുതൽ ഊർജ്ജസ്വലമാക്കുവാൻ അദ്ദേഹം ഉപദേശിച്ച പല ആചാരങ്ങളും ഭാരതീയമായിരുന്നു. ജപമാല, വേദപുസ്തകപാരായണം, വൈദികരുടെ വാർഷികധ്യാനം, ഇടവകധ്യാനം, കുർബാനക്കിടയിലെ സുവിശേഷപ്രസംഗം, സാഷ്ടാംഗ നമസ്കാരം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവയിൽ പലതും ഹൈന്ദവരീതികളാണ്. വിശ്വാസികൾക്കു വേണ്ടി ഖണ്ഡകാവ്യങ്ങളടക്കം പലതരം ഭക്തഗ്രന്ഥങ്ങൾ ഉണ്ടാക്കി. എഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ ശൈലിയിൽ യേശുവിന്റെ ജീവിതത്തെ ആധാരമാക്കി പ്രാർത്ഥനാഗീതങ്ങൾ രചിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റുവാൻ ചാവറയച്ചൻ വിലപ്പെട്ട സംഭാവനകൾ നൽകി. എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് കർശന നിർദ്ദേശം നൽകി. എല്ലാ വീട്ടിലെയും കുട്ടികൾ സ്ക്കൂളിൽ ചേർന്നിരിക്കണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്യാത്ത പള്ളികൾക്ക് ആത്മീയ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കുമെന്നും ചാവറയച്ചൻ താക്കീതു ചെയ്തു. ഇതോടെ കത്തോലിക്കാസഭ വിദ്യാഭ്യാസരംഗത്ത് ഏറെ സജീവമായി. സഭയുടെ ആത്മീയ, വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുവാനാണ് ചാവറയച്ചൻ മാന്നാനത്ത് 1846- ൽ അച്ചുകൂടം സ്ഥാപിച്ചത്. പ്രൊട്ടസ്റ്റന്റ് മിഷണിമാർ കോട്ടയത്തു സ്ഥാപിച്ച പ്രസുമായി മത്സരിച്ച് മാന്നാനത്തെ സെന്റ്ജോസഫ് പ്രസ് ഈ രംഗത്തു പ്രശസ്തിനേടി. പിൽക്കാലത്ത് നസ്രാണി ദീപികയും ഇവിടെ നിന്നു പ്രസിദ്ധീകരിക്കപ്പെട്ടു. ചാവറയച്ചന്റെ ക്രാന്തിദർശിത്വത്തിന് നിറഞ്ഞ നിദർശനമാണ് മുദ്രാലയപ്രവർത്തനങ്ങൾ''. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം വിദ്യാഭ്യാസ മാദ്ധ്യമമെന്ന നിലയിലും മാദ്ധ്യമഭാഷയെന്ന നിലയിലും ഭരണഭാഷയെന്ന നിലയിലുമൊക്കെ ഇംഗ്ലീഷിനു കൈവന്ന പ്രാധാന്യത്തെയല്ല ചാവറയച്ചൻ നിലനിർത്താൻ ശ്രമിക്കുന്നത് എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം മിഷനറി മാദ്ധ്യമങ്ങളും പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ഇത്തരമൊരു ആധുനികീകരണ പ്രക്രിയയെയാണ് മുന്നോട്ടുവെക്കുന്നതെന്ന് കാണാനാവും. മിഷനറിമാരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം തേടിവന്ന നാനാജാതിമതക്കാരായ വിദ്യാർത്ഥികളുടെയും ഈ പ്രവേശനം കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെയും എണ്ണത്തിലുണ്ടായ വർദ്ധനവ് റോബിൻ ജെഫ്രിയെപ്പോലുള്ള ചരിത്രകാര•ാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ജാതിപരമെന്ന പോലെ ലിംഗപരമായും കേരളീയ സമൂഹത്തിൽ വമ്പിച്ച പരിവർത്തനങ്ങളുളവാക്കിയതായി ചരിത്രകാര•ാർ രേഖപ്പെടുത്തുന്നുണ്ട്. സംസ്കൃതത്തിനും തദ്ദേശീയസാഹിത്യരൂപങ്ങൾക്കും പ്രാധാന്യം നൽകുക എന്നതുകൊളോണിയൽ മതപ്രചരണത്തിന്റെ മറ്റൊരു വശമായി കാണാവുന്നതാണ്. അതിലൂടെയാണ് ചാവറയച്ചൻ തന്റെ ക്രിയാത്മകമണ്ഡലം നിർമ്മിച്ചെടുത്തത്. ഒരർത്ഥത്തിൽ ഈ രണ്ട് കാര്യങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഒന്ന് തന്നെയായിരുന്നെന്ന് കാണാവുന്നതാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ള കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായി മാറിയ 'ഒരു രഹസ്യ വിധ്വംസക പ്രവർത്തന'മായിട്ടാണ് ചാവറയച്ചന്റെ പ്രവർത്തനങ്ങളെ കണ്ടത്.
അച്ചടിയിലൂടെയും വിദ്യാഭ്യസപ്രവർത്തനങ്ങളിലൂടെയും കൊളോണിയൽ ആധുനികത സൃഷ്ടിച്ച പൊതുവായ സാംസ്കാരിക നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ വേണം ഈ ആദ്യനാട്ടുപ്രസാധകൻ കേരളീയനവോത്ഥാനത്തിൽ നടന്നുതീർത്ത ദൂരം അളക്കാൻ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്