തെരുവിൽ വച്ച് കാർക്കിച്ച് തുപ്പുന്നവരുടെ കയ്യിൽ നിന്നും യഹൂദരെ കാത്തത് മുസ്ലീമുകൾ
തെരുവിൽ വച്ച് യഹൂദന്റെ മുഖത്ത് കാർക്കിച്ചു തുപ്പുക. അയാളുടെ മകളെ പ്രണയിച്ചു വിവാഹം കഴിക്കുക. അവനായിരുന്നു മധ്യകാല യൂറോപ്പിലെ വിഖ്യാത സാഹിത്യങ്ങളിലെ ഹീറോ !!!
വിശ്വ വിഖ്യാതമായ ഷേക്‌സ്പിയർ കൃതികളിൽ പോലും യഹൂദന്മാർ വെറുക്കപ്പെട്ടവരായിരുന്നത് യാദൃശ്ചികമായിരുന്നില്ല. അന്നത്തെ യൂറോപ്പിലെ സാമൂഹ്യ പശ്ചാത്തലത്തിന്റെ സ്വാധീനം അന്നത്തെ സാഹിത്യ കൃതികളിൽ പ്രകടമായിരുന്നു.
കൊള്ള പലിശക്കാരനായ ശൈലോക് ഒരു യഹൂദനായിരുന്നു. ഷേക്ക്‌സ്പിയറിന്റെ മെർച്ചന്റ് ഓഫ് വെനീസിൽ യഹൂദൻ എന്ന വിശേഷണം തന്നെ വെറുക്കപ്പെട്ടവൻ എന്ന രീതിയിലാണ്. ഒല ംമ െമ ഖലം എന്ന് പറഞ്ഞാൽ അതോടെ ആ കഥാപാത്രത്തിനു വെറുക്കപ്പെട്ടവൻ, ക്രൂരൻ, കരുണയില്ലാത്തവൻ, അത്യാഗ്രഹി എന്നീ സ്വഭാവ വിശേഷങ്ങൾ വന്നു ഭവിക്കുന്നു.
യൂറോപ്പ് യഹൂദരോട് ചെയ്തത് എന്ത്?
ചരിത്രത്തിലെ ഏറ്റവും ദീർഘമായ യഹൂദ കൂട്ടക്കൊലകൾ അരങ്ങേറിയത് മദ്ധ്യ കാലഘട്ടത്തിൽ ആണ്. നീണ്ട 1900 വർഷം ഒരു ജനതയെ പീഡിപ്പിച്ച രക്ത രൂക്ഷിതമായ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. മദ്ധ്യകാല യൂറോപ്പിലെ യഹൂദ വിരുദ്ധ അക്രമങ്ങളുടെ കാരണങ്ങൾ പൂർണ്ണമായും മതപരമായിരുന്നു. ക്രിസ്ത്യൻ സഭകളിലെ സ്ഥിരാംഗങ്ങൾ വരെ യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാർ യഹൂദരായിരുന്നു എന്ന വിശ്വാസത്താൽ യഹൂദ വിരോധം സൂക്ഷിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിരുന്നു എന്ന് കാണാം.
ഡിസൈഡ് അല്ലെങ്കിൽ ദൈവത്തെ കൊന്നു എന്ന കൊടിയ പാപം ചെയ്തവരാണ് യഹൂദർ എന്ന വിശ്വാസം അക്കാലത്ത് വ്യാപകമായിരുന്നു. ഇതേ കാരണത്താൽ 1900 വർഷം ഇരകൾ ആവേണ്ടി വന്നു ലോകത്ത് ആകമാനമുള്ള യഹൂദർക്ക് എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യഹൂദന്മാർ പുറത്താക്കപ്പെടുകയോ കൂട്ടക്കൊലയ്ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. യൂറോപ്പിൽ യഹൂദന്മാരുടെ ജീവിതം മൃഗ തുല്യമായിരുന്നു. അവരെ പൗരന്മാരായി പോലും കണക്കാക്കിയിരുന്നില്ല. ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും സർവ്വ സാധാരണമായിരുന്നു. എഡി 250 മുതൽ 1948 വരെ 109 പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട വെറുക്കപ്പെട്ട സമൂഹമായിരുന്നു യഹൂദന്മാർ. കൃസ്ത്യൻ ഭരണത്തിന് കീഴിൽ അടിച്ചമർത്തപ്പെട്ട യഹൂദന്മാരെ ക്രൂരമായാണ് അന്നത്തെ യൂറോപ്യൻ സമൂഹം കൈകാര്യം ചെയ്തത്. എ ഡി 136 ൽ റോമൻ ചക്രവർത്തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേർ കൊല്ലപ്പെട്ടു.
1007 മുതൽ 1012 വരെ ഒട്ടനവധി യഹൂദന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.
കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും യഹൂദ വിഭാഗങ്ങളെ കൊന്നൊടുക്കി. 12000 യഹൂദരാണ് വാളിനു ഇരയായത്.
1099-ൽ യൂറോപ്പിലെ കുരിശു യോദ്ധാക്കൾ യെരുശലേം പിടിച്ചെടുത്തു ക്രിസ്ത്യൻ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
1320 ൽ ഫലസ്തീൻ മുസ്ലീങ്ങളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 ക്രൈസ്തവ പോരാളികൾ 120 യഹൂദ കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 യഹൂദരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.
1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം യഹൂദന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 യഹൂദന്മാരെ ചുട്ടു കൊന്നു. മുസ്ലീങ്ങളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്‌പെയിനിലെ യഹൂദന്മാർ. മുസ്ലിം സ്‌പെയിൻ തകർന്നതോടെ 70 യഹൂദ വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും യഹൂദരുടെ പൗരത്വം എടുത്തു കളഞ്ഞു.
1492 ൽ സ്‌പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം യഹൂദന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു. 1497 ൽ പോർച്ചുഗീസിൽ നിന്ന് യഹൂദരെ പുറത്താക്കി. 20000 യഹൂദർ രാജ്യം വിട്ടു.
യഹൂദരെ നിരന്തരം ആക്രമിക്കാനുള്ള പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി യഹൂദ സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് തന്നെ.
1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ യഹൂദരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു. ഇസ്രയേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂറോപ്യരുടെ ആവശ്യമാണ്. ഇസ്രയേൽ ഇല്ലാതായാൽ 1900 വർഷം തങ്ങൾക്ക് ഒരു ശല്യമായി യഹൂദർ തിരികെ യൂറോപ്പിലേക്ക് തന്നെ കുടിയേറുമെന്ന ഭയമാണ് ഇസ്രയേൽ ക്രൂരതയെ അവഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. എത്ര ഫലസ്തീനികളെ കൊന്നാലും ശരി, യഹൂദർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്.
ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രയേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നികൃഷ്ടരുമായ യഹൂദർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ഇഷ്ട ജനതയായത് ?
യഹൂദന്മാരുടെ സുവർണ്ണ കാലം
ഗൂഗിളിൽ ഏീഹറലി മഴല ീള ഖലം െശി ഋൗൃീുല എന്ന് സെർച്ച് ചെയ്തു നോക്കിയാൽ കാണുന്ന റിസൾട്ട് ചരിത്രമറിയാത്തവരെ അമ്പരപ്പിക്കും. അത് ക്രിസ്ത്യൻ ഭരണത്തിലോ യഹൂദ ഭൂരിപക്ഷ പ്രദേശങ്ങളിലോ ആയിരുന്നില്ല. മുസ്ലീങ്ങൾ സ്‌പൈൻ ഭരിച്ചിരുന്ന കാലമായിരുന്നു യഹൂദരുടെ സുവർണ്ണ കാലം. സുദീർഘമായ മൂന്നര നൂറ്റാണ്ടു കാലത്തോളം മുസ്ലിം സ്‌പെയിനിൽ യഹൂദന്മാർ സുരക്ഷിതരായിരുന്നു. അതുകൊണ്ടാണ് ചരിത്രകാരന്മാർ ആ കാലഘട്ടത്തെ സുവർണ്ണ കാലമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലിംകൾ സ്‌പെയിൻ കീഴടക്കിയപ്പോൾ യഹൂദന്മാർ അത് സർവ്വാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി എന്ന് കാണാം. മുസ്ലിം സ്‌പെയിൻ അന്ന് ശാസ്ത്ര സാങ്കേതിക വിദ്യയിൽ ലോകത്തെ ശ്രദ്ധാകേന്ദ്രമായിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി മുസ്ലിം ഭരണാധികാരികൾ യഹൂദരെ വിശ്വാസത്തിൽ എടുക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്തു. അക്കാലത്തെ യൂറോപ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു അത്. അവരെ തുല്യ പൗരന്മാരായി കണക്കാക്കി എന്ന് മാത്രമല്ല ഭരണ സിരാ കേന്ദ്രങ്ങളിൽ വരെ അവർക്ക് ഉദ്യോഗം നൽകി ആദരിച്ചു.
യഹൂദരെ സംരക്ഷിച്ചത് മുസ്ലിംകൾ മാത്രം
ചരിത്രത്തിൽ യഹൂദരെ സംരക്ഷിച്ചതു മുസ്ലിംകൾ മാത്രമാണ് എന്ന് കാണാം. 661 ൽ ഉമവികളുടെ ഭരണത്തിലും 750 ൽ അബ്ബാസികളുടെ ഭരണത്തിലും യഹൂദ പ്രജകൾ ഉണ്ടായിരുന്നു എന്ന് മാത്രമല്ല 970 ൽ ഫാതിമികളുടെ ഭരണത്തിൽ, ജറൂസലേമിൽ ഒരു യഹൂദ ഗവർണറെ വരെ നിയമിക്കുകയുണ്ടായി. 1099 ൽ യൂറോപ്പിലെ കുരിശു യോദ്ധാക്കൾ ജറുസലേം പിടിച്ചെടുക്കുകയും അക്കാലയളവിൽ മാത്രം 10000 യഹൂദന്മാരെ കൊന്നൊടുക്കുകയും ചെയ്തു. പിന്നീട് യഹൂദർക്ക് ഒരു മോചനവും സംരക്ഷണവും കിട്ടിയത് മുസ്ലിംകളിലൂടെയാണ് എന്നത് ചരിത്രമാണ്. 1187 ൽ സലാഹുദ്ദീൻ അയ്യൂബി യെരുശലേം തിരിച്ചു പിടിച്ചു യഹൂദരെ ഫലസ്തീനിൽ കൂടുതൽ പാർപ്പിക്കാൻ ഉത്തരവിട്ടു ഇസ്ലാമിന്റെ മാതൃക കാണിച്ചു.
സ്‌പെയിനിൽ മുസ്ലിങ്ങൾ ഭരണത്തിൽ വന്നതോടെ യഹൂദന്മാരുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു. തലമുറകളോളം യഹൂദർ സംരക്ഷിക്കപ്പെട്ടു. 1492 ൽ സ്‌പെയിൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് പൂർണ്ണമായി പോയതോടെ 2 ലക്ഷത്തോളം യഹൂദന്മാർ നെതർലാന്റ്, തുർക്കി, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നാട് കടത്തപെട്ടു. പിന്നീട് യൂറോപ്പിൽ കൂട്ട കൊലകളുടെ കാലഘട്ടമായിരുന്നു. പോർചുഗലിൽ നിന്നും ജർമൻ നഗരങ്ങളിൽ നിന്നും പുറത്താക്കി. പോളണ്ടിൽ കൂട്ടക്കൊല നടന്നു. ഫ്രാൻസിൽ നിന്ന് പുറത്താക്കി.
വീണ്ടും യഹൂദർക്ക് ഒരു അഭയം നൽകിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തിൽ ഫലസ്തീൻ ഓട്ടമൻ തുർക്കിയുടെ കീഴിൽ, ഭരണത്തിൽ യഹൂദർ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ് രണ്ടാമൻ എന്ന ഓട്ടമൻ ഖലീഫ സ്‌പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും പുറംതള്ളിയ യഹൂദർക്ക് അഭയം നൽകി. 1917 ൽ ഒന്നാം ലോക യുദ്ധാവസാനത്തിൽ തുർക്കി ഖലീഫ സ്ഥാന ഭ്രഷ്ടനാവുന്നത് വരെ ഇസ്ലാമിക തുർക്കിയിൽ യഹൂദർ സംരക്ഷിക്കപ്പെട്ടു.
യഹൂദ ചരിത്ര സൂചിക:
കഴിഞ്ഞ രണ്ടായിരം വർഷത്തെ യഹൂദ സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാർക്കും ഉപകാരപ്പെട്ടേക്കാം.
ബിസി 37 എ ഡി 324: റോമൻ ഭരണം
എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
എഡി 136: റോമൻ ചക്രവർതി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി. ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
യഹൂദർക്ക് പലരും ജെറൂസലേമിലെ പ്രവേശനവും പ്രാർത്ഥന പോലും നിഷേധിച്ചു.
എ ഡി 324628: ബൈസഡ്രിയൻ(കിഴക്കൻ റോമ) നിയന്ത്രണത്തിൽ
629: ബൈസാഡ്രിയക്കാർ ഒന്നര ലക്ഷം യഹൂദരെ ജറുസലേമിൽ നിന്നും ഗലീലിയിൽ നിന്നും പുറത്താക്കി
638: ഖലീഫ ഉമറിന്റെ ഭരണത്തിൽ ജറുസലേം മുസ്ലീങ്ങളുടെ കീഴിൽ വന്നു.
661: ഉമവികളുടെ ഭരണത്തിൽ
750: അബ്ബാസികളുടെ കീഴിൽ
970: ഫാതിമികളുടെ ഭരണത്തിൽ, ജറുസലേമിൽ ഒരു യഹൂദ ഗവർണറെ നിയമിച്ചു
7001250: യഹൂദർ യൂറോപ്പിൽ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
1071: സെല്ജൂക്ക് തുർക്കികളുടെ കീഴിൽ
1099: യൂറോപ്പിലെ കുരിശു യോദ്ധാക്കൾ യെരുശലേം പിടിച്ചെടുത്തു ക്രിസ്ത്യൻ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
1187: സലാഹുദ്ദീൻ അയ്യൂബി യെരുശലേം തിരിച്ചു പിടിച്ചു. യഹൂദരെ ഫലസ്തീനിൽ കൂടുതൽ പാർപ്പിക്കാൻ ഉത്തരവിട്ടു
9001090: സ്‌പെയിൻ മുസ്ലിം ഭരണത്തിൽ വന്നതോടെ യഹൂദന്മാരുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുർ റഹ്മാൻ രണ്ടാമന്റെ ഭരണകാലത്ത്)
12601517: മംലൂക്കുകളുടെ കീഴിൽ
1275: എഡ്വാർഡ് ഒന്നാമൻ ഇംഗ്‌ളണ്ടിൽ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
1306 1394: ഫ്രാൻസിൽ നിന്ന് തുടർച്ചയായി പുറത്താക്കപ്പെട്ടു.
1492: സ്‌പെയിൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് പൂർണ്ണമായി പോയതോടെ 2 ലക്ഷത്തോളം യഹൂദന്മാർ നെതർലാന്റ്, തുർക്കി, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
1493: സിസിലിയിൽ നിന്ന് യഹൂദരെ നാടുകടത്തി
1496: പോർച്ചുഗലിൽ നിന്നും ജർമൻ നഗരങ്ങളിൽ നിന്നും പുറത്താക്കി
1501: പോളണ്ട് രാജാവ് ലിത്വനിയയിൽ യഹൂദർക്ക് അഭയം നൽകി
1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു.
1648: പോളണ്ടിൽ യഹൂദ ജന സംഘ്യാവർധനവ്
1655: പോളണ്ടിൽ കൂട്ടക്കൊല നടന്നു
1700: കളിൽ ഫ്രാൻസ്, ഇംഗ്‌ളണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ കുടിയേറ്റം
1517 1917: ഫലസ്തീൻ ഒട്ടമൻ തുർക്കിയുടെ കീഴിൽ, ഭരണത്തിൽ യഹൂദർ സുരക്ഷിതരായി ക്കഴിഞ്ഞു.
ബസയീദ് രണ്ടാമൻ എന്ന ഒട്ടമൻ ഖലീഫ സ്‌പെയിനിൽ നിന്നും പോർചുഗലിൽനിന്നും പുറം തള്ളിയ യഹൂദർക്ക് അഭയം നൽകി .
1850 കളിൽ നോർവേ റഷ്യ എന്നിവിടങ്ങളിൽ അവകാശം ലഭിച്ചു
186070 കളിൽ ഇറ്റലി ജർമനി ഹുംഗറി എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളിൽ യഹൂദരുടെ ജനസംഘ്യാ വർദ്ധന
1882: ഒന്നാം യഹൂദ കുടിയേറ്റം(ഒന്നാം അലിയ)
1890: തിയോഡർ ഹെര്‌സി സയണിസത്തിന്നു ആശയാടിത്തറ നൽകി.
1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്‌സർലാന്റിലെ ബാസലിൽ നടന്നു. ആ സമ്മേളനത്തിൽ ണീൃഹറ ദശീിശ ഛൃഴമിശ്വമശേീി (ണദഛ) രൂപീകരിച്ചു.
1917: ഒന്നാം ലോക യുദ്ധാവസാനം തുർക്കിയുടെ നിയന്ത്രണം അവസാനിച്ചു.
1917 1948: ഫലസ്തീൻ ബ്രിട്ടീഷ് മാൻഡേറ്റിന്റെ കീഴിൽ
1921: സോവിയറ്റ് യൂണിയനിൽ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
192939: അഞ്ചാം അലിയാ(രണ്ടര ലക്ഷം യഹൂദർ കുടിയേറി)
193845: ജർമനിയിൽ യഹൂദ പീഡനം, ലക്ഷങ്ങൾ കൊല്ലപ്പെട്ടു
1948: ഫലസ്തീനെ യു എൻ പ്രമേയം മൂന്നായി തിരിച്ചു
1948: ഇസ്രയേൽ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ ഫലസ്തീനിൽ കുടിയിരുത്തിത്തുടങ്ങി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട യഹൂദരെ കുടിയിരുത്തിയത് അറബ് മുസ്ലിംകളുടെ ഭൂമികയിലാണ്. ചരിത്രം മറന്ന യഹൂദന്മാർ ഇന്ന് അവരെ തന്നെ വേട്ടയാടുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്.
സയണിസ്റ്റുകൾ നന്ദികേട് കാണിക്കുന്നു:
നീണ്ട 19 നൂറ്റാണ്ടുകാലം തങ്ങളെ വേട്ടയാടിയ യൂറോപ്പിയൻ ശക്തികളുടെ ആശിർവാദത്തോടെ തങ്ങളെ സംരക്ഷിച്ച ഒരു സമുദായത്തിൽപ്പെട്ട ദുർബലരായ ഒരു ജനതയോട് നന്ദികേട് കാണിക്കുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്. ജീവിക്കാൻ അഭയം നൽകിയവർക്ക് ഇസ്രയേൽ പകരം നല്കിയത് വഞ്ചനയുടെ ചരിത്രവും ക്രൂരതയുടെ വർത്തമാനങ്ങളുമാണ്.
ഫലസ്തീനികളുടെ ജന്മ ദേശത്ത് കടന്നു കയറി ഐക്യരാഷ്ട്ര സഭയെ പോലും അവഗണിച്ചു നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അവരെ ഏതാനും കിലോമീറ്റർ ചുറ്റളവിലേക്ക് ഒതുക്കി അതിനുള്ളിൽ 100 ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി മുകളിൽ നിന്ന് ബോംബുകൾ വർഷിക്കുന്ന ഭീകര കാഴ്ച പലവട്ടം നാം കണ്ടു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഇരകൾ എങ്ങനെയാണ് ഈ നൂറ്റാണ്ടിൽ ക്രൂരന്മാരായ വേട്ടക്കാരായത്? അതും നൂറ്റാണ്ടുകളായി തങ്ങളെ സംരക്ഷിച്ചു പോന്ന മുസ്ലിം സമുദായത്തോട് ?
ഈ കുറിപ്പ് എഴുതുമ്പോഴും ഗസ്സയുടെ മുകളിൽ ബോംബു വീഴുകയാണ്. ഗസ്സയുടെ അന്തരീക്ഷത്തിനു കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. പണ്ട് കുരിശു യോദ്ധാക്കൾ പതിനായിരം യഹൂദരെ ചുട്ടു കൊന്നപ്പോൾ അന്തരീക്ഷത്തിൽ പടർന്നതും ഇതേ ഗന്ധമായിരിക്കണം. പക്ഷെ ഒരു വ്യത്യാസം മാത്രം. അന്ന് തങ്ങളെ സംരക്ഷിക്കാൻ സംരക്ഷണ വലയം തീർത്തവരുടെ പിൻതലമുറയെയാണ് ഇന്ന് അത്യുഗ്ര ശേഷിയുള്ള ആയുധങ്ങൾ കൊണ്ട് ഇസ്രയേൽ വേട്ടയാടി കൊണ്ടിരിക്കുന്നത്.
കടപ്പാട് സക്കീൻ
Stories you may Like
- ഹമാസ് ഭീകരരോ പോരാളികളോ?
- യഹൂദ വിരുദ്ധ കമന്റിട്ട ലണ്ടനിലെ ഇന്ത്യാക്കാരനായ സീനിയർ ഡോക്ടർക്ക് ജോലി നഷ്ടപ്പെട്ടു
- ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
- ഇംഗ്ലീഷ് തീവ്ര വലതുപക്ഷ നേതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
- ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഇസ്രയേൽ വിരുദ്ധത വ്യാപിക്കുന്നതായി പരാതി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍