കെഎസ്ആർടിസി ലാഭത്തിലാക്കാൻ ചെയ്യാവുന്നത്
കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെഎസ്ആർടിസി പോലെ ഇത്രയേറെ പഴികേട്ട മറ്റൊരു പബ്ലിക് സെക്റ്റർ സ്ഥാപനം നമ്മുടെ നാട്ടിലുണ്ടെന്നു തോന്നുന്നില്ല. സ്ഥാപനത്തിന്റെ അമ്പതാം വാർഷികം അടുത്തുവരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ നിലനില്പ് തന്നെ സംശയത്തിലായിരിക്കുകയാണിപ്പോൾ. കെടുകാര്യസ്ഥത കൊണ്ടും ഉത്തരവാദിത്തമില്ലായ്മ കൊണ്ടും ഒരു സ്ഥാപനം എങ്ങനെ മുടിപ്പിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹണമാണ് കെഎസ്ആർടിസി. കാലാകാലങ്ങളായി കോർപ്പറേഷൻ ഭരിച്ചിരുന്നവരും മാറി മാറി വന്ന സർക്കാരുകളിൽ ട്രാൻസ്‌പോർട്ട് വകുപ്പ് കൈകാര്യം ചെയ്തിരുന്നവരും യാത്രക്കാരോട് യാതൊരു ഉത്തരവാദിത്വവുമില്ലാതെ പെരുമാറിയിട്ടുള്ള (ഇപ്പോഴും) ജീവനക്കാരും എല്ലാം ഇന്നത്തെ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളാണെന്ന് നിസ്സംശയം പറയാൻ കഴിയും.
ദിനംപ്രതി വർധിച്ചുവരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില കേരളത്തെ പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന് താങ്ങാവുന്നതിൽ ഏറെയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ആയതിനാൽ ഇത്ര ഭീമമായ വിലയിൽ ഇന്ധനം വാങ്ങി വണ്ടിയോടിക്കുന്ന ഒരു സ്ഥാപനവും ഒരു കാലത്തും ലാഭത്തിൽ എത്തില്ല എന്നും എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ കാര്യങ്ങൾ വേണ്ട രീതിയിൽ കാണുന്ന ഒരു മാനേജ്‌മെന്റിന് വേണമെന്ന് വച്ചാൽ നഷ്ടം തീർച്ചയായും നന്നായി കുറയ്ക്കുവാൻ സാധിക്കും. നിർഭാഗ്യമെന്നു പറയട്ടെ, കെഎസ്ആർടിസിയിൽ അതിനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ടെന്ന് തോന്നുന്നില്ല.
തീവ്രവും അമിതവുമായ ട്രേഡ് യൂണിയൻ സംസ്‌കാരവും യാത്രക്കാരോട് മുഖം തിരിച്ചു നിൽക്കുന്ന മാനേജ്‌മെന്റും ജോലിക്കാരും പ്രവർത്തനത്തിൽ പ്രൊഫഷണലിസത്തിന്റെ അലംഭാവവും ഒക്കെ കെഎസ്ആർടിസിയെ ഒരു പൂട്ടലിന്റെ വക്കത്തെത്തിച്ചിരിക്കുന്നു. കാലാകാലങ്ങളിൽ കൊണ്ടുവരേണ്ടിയിരുന്ന മാറ്റങ്ങൾ കൊണ്ടുവരാതിരുന്നതും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കാണാതിരുന്നവർ നായകസ്ഥാനങ്ങളിൽ ഇരുന്നതും കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ മറ്റേതൊരു പ്രസ്ഥാനത്തേക്കാളും കൂടുതലായി ബാധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ നിന്നും പഠിക്കാമായിരുന്ന പലതും കെഎസ്ആർടിസിയും അതിന്റെ തലപ്പത്തുള്ളവരും പഠിക്കാതെ പോയതാണ് ഇന്നുള്ള ഗുരുതരമായ പ്രതിസന്ധിക്ക് മുഖ്യ കാരണം.
അൻപതുവർഷം മുൻപേ 1965ൽ കെഎസ്ആർടിസി തുടങ്ങിയ കാലഘട്ടം മുതൽ തന്നെ കാട്ടിലെ തടി തേവരുടെ ആന എന്ന നയമാണ് സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരുന്നത്. ആയതിനാൽ ആർക്കും കൈയിട്ടുവാരാം എന്ന അവസ്ഥ നിലവിൽ വരികയും അത് സ്ഥാപനത്തെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു.
കെഎസ്ആർടിസിയിലെ ജോലിക്കാരുടെ അനുപാതം തന്നെ എടുക്കാം. പെൻഷൻ പറ്റിയവരുടെ അടക്കമുള്ള കണക്ക് എടുക്കുകയാണെങ്കിൽ ഇപ്പോഴും ഒരു വണ്ടിക്കു പത്തിന് മീതെ ജോലിക്കാർ ഇന്നും കോർപ്പറേഷനിൽ ഉണ്ട്. ലോകത്തിൽ ഏതെങ്കിലും ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ഇത്ര വലിയ അനുപാതം നിലനിൽക്കുന്നുണ്ടോ എന്ന് ഒരു ഗവേഷണം തന്നെ നടത്താവുന്നതാണ്. ഭാരതത്തിൽ പൊതുഗതാഗത രംഗത്തുള്ള ഒരു സ്ഥാപനം പോലും ലാഭത്തിലല്ല എന്നുള്ളത് നഗ്നസത്യമാണ്. എന്നാൽ മോശമായ പ്രകടനം കൊണ്ട് ഇത്രയേറെ ദോഷപ്പേര് ഉണ്ടാക്കിയ മറ്റൊരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഭാരതത്തിൽ എന്നല്ല, ലോകത്തൊരിടത്തും കാണാൻ ഇടയില്ല.
ഓരോ ദിവസവും ഒരു കോടിയിൽ പരം രൂപയുടെ നഷ്ടത്തിൽ ഓടുന്ന ഒരു സ്ഥാപനം നിലനിർത്താൻ സർക്കാർ പണം ഇത്രയേറെ കൊടുക്കേണ്ടതുണ്ടോ എന്ന് അധികാരികൾ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൻതുകകൾ കടമെടുത്ത് ശമ്പളം കൊടുക്കുന്നത് നിരുത്തരവാദിത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്. എത്രനാൾ ഇത്തരം ക്രൂരതമാശകൾ പൊതുജനം കണ്ടുകൊണ്ടിരിക്കും? നികുതിദായകരുടെ പണം ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യുവാൻ എത്ര നാൾ സർക്കാരുകൾക്ക് കഴിയും? മറ്റു വികസന പ്രവർത്തികൾക്ക് ചെലവഴിക്കേണ്ട പണമാണ് ഒരു പൊതുസ്ഥാപനം നിലനിർത്താനായി സർക്കാരുകൾ ധൂർത്തടിക്കുന്നത്.
കാര്യങ്ങൾ ഇത്ര ഗുരുതരമായി തുടരുമ്പോഴും അന്നന്നത്തെ പ്രവർത്തനത്തിനായി എങ്ങനെയെങ്കിലും കൂടുതൽ പൈസ കടമെടുക്കാനാണ് മാനേജ്‌മെന്റ് ഇപ്പോഴും ശ്രമിക്കുന്നത്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയും? കാലാകാലങ്ങളായി കെഎസ്ആർടിസി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരൊക്കെ സ്ഥാപനം നിലനിർത്തുന്നതിനെക്കാൾ കൂടുതൽ തങ്ങളുടെ നിയോജക മണ്ഡലങ്ങളിൽ എന്ത് ചെയ്യാൻ സാധിക്കും എന്ന് കാട്ടാനാണ് കൂടുതൽ താല്പര്യം കാണിച്ചിട്ടുള്ളത്.
അങ്കമാലി, തിരുവല്ല മുതലായ സ്ഥലങ്ങളിൽ ഭീമമായ തുക മുടക്കി ഇത്ര വലിയ വ്യാപാര സമുച്ചയങ്ങൾ പണിതത് ശരിയായ നടപടി ആയിരുന്നോ എന്ന് അതിനു നേതൃത്വം നൽകിയവർ ആലോചിക്കുന്നത് നന്നായിരിക്കും. അങ്കമാലിയിലെ സമുച്ചയത്തിൽ നിന്നും കിട്ടികൊണ്ടിരിക്കുന്ന വാർഷികവാടക, വാർഷികപ്പലിശ അടയ്ക്കാൻ പോലും ഇപ്പോഴും തികയുന്നില്ല. കേട്ടത് ശരിയെങ്കിൽ ഒരു വർഷം 8 കോടി രൂപയോളം പലിശയും മുതലും അടയ്ക്കേണ്ട സ്ഥാനത്ത് അതിന്റെ പത്തിലൊന്ന് പോലും തിരിച്ചടയ്ക്കാൻ അത് നിർമ്മിച്ചവർക്കാകുന്നില്ല. തിരുവല്ലയിൽ പണിതുടങ്ങി അഞ്ചാം വർഷത്തിലും 20% പോലും ബുക്കിങ് ഇതുവരെ കിട്ടിയിട്ടില്ല എന്നാണറിയുവാൻ കഴിഞ്ഞത്.
മറ്റുള്ള സ്ഥലങ്ങളിലെ സമുച്ചയങ്ങളെക്കുറിച്ച് കൂടുതൽ പറയാതിരിക്കുകയാകും ഭേദം. വൻ പലിശയ്ക്ക് കടമെടുത്തു പണിത ഇത്തരം സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനു മുൻപേ എതെങ്കില്ലും തരത്തിലുള്ള സാധ്യതാ പഠനം നടത്തിയതായി അറിയില്ല. ഇത്തരം വമ്പൻ സമുച്ചയങ്ങൾ പണിയുന്നതിൽ കുഴപ്പമില്ല. എന്നാൽ പണിയേണ്ട സ്ഥലങ്ങളിൽ പണിതിട്ടുമില്ല. പ്രതിസന്ധി മൂർഛിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ പോലും കെഎസ്ആർടിസി ഇത്തരം മണ്ടത്തരങ്ങളിൽ നിന്നും ഒന്നും പഠിച്ചിട്ടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് മധ്യ തിരുവിതാംകൂറിലെ 25000 ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ചെറുപട്ടണത്തിൽ 60 കോടിയിൽ ഏറെ രൂപ മുടക്കി മറ്റൊരു വ്യാപാര സമുച്ചയം നിർമ്മിക്കാൻ ഒരുങ്ങുന്നത്.
ഇത്രയെല്ലാം നിരുത്തരവാദപരമായി നടത്തുന്ന പ്രസ്ഥാനമാണെങ്കിലും നഷ്ടം കുറയ്ക്കാൻ കുറെ ഒക്കെ കാര്യങ്ങൾ കാര്യക്ഷമതയോടെ ചെയ്താൽ തീർച്ചയായും കെഎസ്ആർടിസിക്ക് ഇനിയും സാധിച്ചുകൂടായ്ക ഇല്ല. ലാഭത്തെക്കുറിച്ചോർക്കാതെ പ്രവർത്തനനഷ്ടം കുറയ്ക്കാനാണ് കെഎസ്ആർടിസി ശ്രമിക്കേണ്ടത്. കേരള സർക്കാർ വകുപ്പുകളുടേതായി, പ്രത്യേകിച്ചും പൊലീസ് വകുപ്പിനുമാത്രം ആയിരക്കണക്കിന് വാഹനങ്ങളുണ്ട്. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ വേറെയും. ഇവയെല്ലാം അതിലെ തലപ്പത്തിരിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച് അവർക്ക് താല്പര്യമുള്ള ആളുകളുടെ സ്വകാര്യ വർക്‌ഷോപ്പുകളിൽ നിന്ന് സകല അറ്റകുറ്റപ്പണികളും നടത്തുന്നുണ്ട്. അങ്ങനെ ഓരോ വർഷവും കോടിക്കണക്കിന് രൂപയല്ലേ സ്വകാര്യ വർക്‌ഷോപ്പുകളിലേക്ക് പോകുന്നത്. കെഎസ്ആർടിസിയുടെ ഗാരേജുകൾ ആധുനികവൽക്കരിക്കുകയും ഇത്തരം വാഹനങ്ങളുടെ സകല അറ്റകുറ്റപ്പണികളും ഏറ്റെടുക്കാൻ സജ്ജമാക്കുകയും ചെയ്താൽ ഓരോ വർഷവും കോടിക്കണക്കിന് രൂപ കെഎസ്ആർടിസിക്ക് ലഭിക്കാനിടയുണ്ട്. ഇത്രയും കാലം ഭരിച്ച മേലധികാരികൾ ഈ ഒരു സാധ്യതയെ കുറിച്ച് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? പ്രാപ്തരായ അഭ്യസ്തവിദ്യരായ വർക്ക്ഷോപ്പ് ജീവനക്കാരെ ജോലിക്കെടുക്കുന്നതുകൊണ്ട് സ്ഥാപനത്തിന്റെ വരുമാനം കൂടുകയേ ഉള്ളു. നല്ല രീതിയിൽ വർക്ക് ഷോപ്പുകൾ പ്രവർത്തിപ്പിച്ചാൽ പുറമേ നിന്നുള്ള സ്വകാര്യ അറ്റകുറ്റപ്പണികളുടെ കരാറും ഭാവിയിൽ കിട്ടിക്കൂടായ്ക ഇല്ല. കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം തന്നെ ഇതിന് ഉദാഹരണം. പുറമേ നിന്നുള്ള ജോലികൾ വന്നതിനു ശേഷമാണ് സ്ഥാപനം നേരെ നിൽക്കാൻ തുടങ്ങിയത്.
ജിസിസി രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളിൽ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും യാത്രാ സൗകര്യം അതാത് നാടുകളിലെ ട്രാൻസ്‌പോർട്ട് കമ്പനികളാണ് വഹിക്കുന്നത്. ഉന്നത തലങ്ങളിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും കെഎസ്ആർടിസിക്ക് ഇത് മനസ് വച്ചാൽ നന്നായി നിർവഹിക്കാൻ കഴിയും. ഇതിനുവേണ്ടി ഒരു കമ്പനി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. ഇപ്പോൾ ബഹുഭൂരിപക്ഷം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൻ ഫീസ് ഈടാക്കുന്നതിന് കാരണമായി പറയുന്നത് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം ഒരുക്കുന്നതിനായി വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ മിക്കവയും ദിവസം 3 അല്ലെങ്കിൽ 4 മണിക്കൂർ മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കി സമയങ്ങളിൽ ഈ വാഹനങ്ങൾ ഉപയോഗരഹിതമാണ്. കേവലം 3 അല്ലെങ്കിൽ 4 മണിക്കൂറിനായി അത്തരം സ്ഥാപനങ്ങൾ അവരുടെ വണ്ടികൾക്കായി ജോലിക്കാരെ നിയമിക്കേണ്ടതായി വരുന്നു. കെഎസ്ആർടിസി ഈ ഒരു മേഖലയിൽ ഉന്നതതരം ബസുകളുമായി നന്നായി പ്രവർത്തിച്ചാൽ ഇടയ്ക്കുള്ള സമയം റൂട്ട് ഓടുകയും രാവിലെയും വൈകുന്നേരവും ഇത്തരം വിദ്യാർത്ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കുകയും ചെയ്ത് അധിക വരുമാനം നേടുക മാത്രമല്ല കോർപ്പറേഷന്റെ നഷ്ടം വളരെ ഏറെ കുറയ്ക്കാനും സാധിക്കും. ഉദാഹരണത്തിന് എറണാകുളത്തുള്ള ചില സ്വകാര്യ സ്വാശ്രയ കോളേജുകളുടെ ബസുകൾ മുവാറ്റുപുഴ വരെ ദിവസവും പോയി വിദ്യാർത്ഥികളെ എടുക്കുന്നുണ്ട്. അത്തരം ബസുകൾ മൂവാറ്റുപുഴയിൽ സ്റ്റേ ചെയ്യുകയും രാവിലെ ഒന്നര മണിക്കൂറിലധികം ഓടി എറണാകുളത്തു വന്നു വൈകുന്നേരം വരെ വെറുതെ കിടക്കുകയുമാണ്. ഈ ഇടയ്ക്കുള്ള സമയത്ത് എറണാകുളം മുതൽ ഈ ബസ് വരുന്ന റൂട്ടിലൂടെ പെർമിറ്റ് സർവീസായി 2 തവണയെങ്കിലും റൂട്ട് നടത്താൻ ഇത്തരം ബസുകൾക്ക് കഴിയും. അതിനോടൊപ്പം അധികവരുമാനം നേടാനും സാധിക്കും. ഇതിനായി പ്രത്യേകം ഉന്നതതരം ബസുകൾ സജ്ജീകരിക്കുകയാണ് വേണ്ടത്. ഇത് നന്നായി നടക്കുവാൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഒരു കരാർ ഉണ്ടാക്കാം.
മറ്റൊരു മേഖല പരസ്യ വരുമാനം വർധിപ്പിക്കുകയാണ്. കാര്യങ്ങൾ കുറെ കൂടി പ്രൊഫഷണലായി കൈകാര്യം ചെയ്താൽ കേരളത്തിലും അന്യസംസംസ്ഥാനങ്ങളിലും വ്യാപിച്ചു കിടക്കുന്ന റൂട്ടുള്ള, ശൃംഖലയുള്ള കെഎസ്ആർടിസിയുടെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം നിരവധി തവണ വർധിപ്പിക്കാൻ സാധിക്കും. ബസ്സുകൾ പോലെ ഇത്രമാത്രം വിസിബിലിറ്റി ലഭിക്കുന്ന ഒരു പരസ്യ മാദ്ധ്യമം വേറെ ഇല്ല എന്ന് തന്നെ പറയാം. ബസുകൾ ഓടുന്ന വഴിയിൽ എല്ലാം ആളുകൾ പരസ്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക തന്നെ ചെയ്യും. പ്രത്യേകിച്ചും തിരക്കിൽ പെട്ട് ബ്ലോക്കിൽ കിടക്കുന്ന സമയങ്ങളിൽ പിന്നിൽ ഉള്ള പരസ്യങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധ മറ്റൊരു മാദ്ധ്യമ മേഖലയിലും ലഭിക്കില്ല. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിന്നു വെളിയിലേക്ക് പോകുന്ന വണ്ടികളിൽ സംസ്ഥാനത്തെ പ്രമുഖ ഉല്പന്നങ്ങളുടെ പരസ്യങ്ങൾ ഇട്ടാൽ കിട്ടുന്ന സ്വീകാര്യതയും ശ്രദ്ധയും മറ്റെന്തിനെക്കാളും വലുതായിരിക്കും.
പരസ്യ വരുമാനം വർധിപ്പിക്കാനുള്ള മറ്റൊരു വഴി ദീർഘദൂര റൂട്ടുകളിൽ ഓടുന്ന വണ്ടികൾ ഓരോ പ്രത്യേക ബ്രാൻഡുകളുടെ പരസ്യവാഹനമാവുക എന്നതാണ്. ബ്രാൻഡിങ് റൈറ്റ് ലേലം ചെയ്ത് ആ ബ്രാൻഡിന്റെ പേരിൽ ബസ് ഓടിക്കുകയാണ് ചെയ്യേണ്ടത്. കോണ്ട്രാക്റ്റ് കാലാവധിയിൽ ഉടനീളം ആ ബസുകൾ ആ ബ്രാൻഡുകളുടെ ഡിസൈനിലും കളറിലും സർവ്വീസ് നടത്താവുന്നതാണ്. കെഎസ്ആർടിസിയുടെ വരുമാനം വർധിക്കുന്നതോടൊപ്പം ആ ബ്രാൻഡുകൾക്ക് വേണ്ടവണ്ണം വിസിബിലിറ്റിയും ശ്രദ്ധയും ലഭിക്കുകയും ചെയ്യും. അന്തർ സംസ്ഥാന സർവ്വീസുകൾ അടക്കം ഒരു 200 ബസുകളെങ്കിലും ഇത്തരത്തിൽ ബ്രാൻഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസിയുടെ നഷ്ടം കുറയ്ക്കാൻ തീർച്ചയായും സഹായകരമാകും. പണ്ട് ലാലു പ്രസാദ് യാദവ് മന്ത്രി ആയിരുന്ന സമയത്ത് ഇന്ത്യൻ റെയിൽവേയിൽ ഇത്തരം പരീക്ഷണങ്ങൾ പല സോണുകളിലും വിജയകരമായി പരീക്ഷിച്ചിരുന്നു. പല വികസിത രാജ്യങ്ങളിലും ഉള്ളത് പോലെ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ യാത്രാക്കൂലിയും തിരക്ക് കുറഞ്ഞ സമയങ്ങളിൽ കുറഞ്ഞ കൂലിയും നടപ്പാക്കണം. ഇതിന്റെ ഗുണമെന്തെന്നാൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പലരും ബസുകളിലേക്ക് യാത്ര മാറ്റാനിടയാകും. ഓഫ് പീക്ക് സമയമായി രാവിലെ 10 മണി മുതൽ 2 വരെയുള്ള സമയം എടുക്കാം. ഞായറാഴ്ചകളിൽ രാവിലെ മുതൽ 3 മണി വരെയുള്ള സമയവും ഓഫ്പീക്ക് സമയമായി എടുക്കാം.
ഇതോടൊപ്പം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ആളുകളെ പ്രോത്സാഹിപ്പിക്കാനായി പ്രമുഖ കമ്പനികളും സ്ഥാപനങ്ങളുമായി ചേർന്ന് സ്ഥിരമായി സമ്മാനങ്ങൾ ഏർപ്പെടുത്തണം. ഇതിനായി ടിക്കറ്റിന്റെ രൂപവും ഭാവവും മാറ്റുന്നതിനോടൊപ്പം ടിക്കറ്റുകളിൽ സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്ന കമ്പനികളുടെ പരസ്യവും പ്രിന്റ് ചെയ്യണം. അങ്ങനെ സമ്മാനങ്ങൾ ഉണ്ടെങ്കിൽ യാത്രക്കാർ ടിക്കറ്റുകൾ സൂക്ഷിച്ചു വയ്ക്കുകയും പരസ്യം തരുന്നവരുടെ പേരുകൾക്ക് ശ്രദ്ധ കിട്ടുകയും ചെയ്യും. പരസ്യക്കാർക്ക് അവർ പ്രതീക്ഷിക്കുന്നതിനെക്കാൾ ഏറെ മൈലേജ് കിട്ടുന്നതിനാൽ സ്ഥിരമായി സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യാൻ കമ്പനികൾ മുന്നോട്ടു വരും. ഇതിൽ നിന്നൊക്കെ നല്ല വരുമാനം ന്യായമായും പ്രതീക്ഷിക്കാം.
ടിക്കറ്റുകളിലെ പരസ്യത്തോടൊപ്പം ഡ്യൂട്ടി ഡ്രൈവർമാരുടെയും കണ്ടക്റ്റർമാരുടെയും യൂണിഫോമുകളിൽ വിവിധ തരം ബ്രാൻഡുകളുമായി സഹകരിച്ച് അവരുടെ ലോഗോയും പരസ്യങ്ങളും ഇടാവുന്നതാണ്. ഇത്തരം പരസ്യങ്ങളൊക്കെ വികസിത രാജ്യങ്ങളിലെ ട്രാൻസ്‌പോർട്ട് മേഖലയിൽ സർവ്വസാധാരണമാണ്. ഇതെല്ലാം കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും.
പരസ്യ വരുമാനം വർധിപിക്കാൻ കെഎസ്ആർടിസിക്കുള്ളിൽ തന്നെ ഒരു പ്രത്യേക വിഭാഗം സ്ഥാപിച്ചാൽ പുറത്തു പരസ്യം ടെണ്ടർ ചെയ്യുന്നതിനെക്കാൾ വരുമാനം തീർച്ചയായും ട്രാൻസ്‌പോർട്ട് കോർപ്പറേഷന് ലഭിക്കും. ഇതിനായി ഒരു സ്‌പെഷ്യലിസ്റ്റ് മാർക്കറ്റിങ് ടീം തന്നെ നിലവിൽ വരണം.
ഈ വക കാര്യങ്ങൾ ഒക്കെ കെഎസ്ആർടിസിയിൽ വിജയകരമായി പരീക്ഷിക്കണമെങ്കിൽ ജോലിക്കാരുടെ അകമഴിഞ്ഞ സഹായം കിട്ടിയേ തീരു. സ്ഥാപനം നിലനിൽക്കണമെങ്കിൽ ഇത്തരം പൊടിക്കൈകൾ ചെയ്താലേ അത് സാധിക്കൂ എന്ന് ജോലിക്കാർ മനസിലാക്കിയേ തീരൂ. അല്ലാതെ എന്നും സർക്കാരിനൊരു തീരാബാധ്യതയായി, പിച്ചപ്പാത്രവുമായി ധനകാര്യ വകുപ്പിന്റെ മുൻപിൽ യാചിക്കുകയല്ല വേണ്ടത്. ധനകാര്യ വകുപ്പ് കോർപ്പറേഷൻ നിലനിർത്താനായി ഇപ്പോഴും കൊടുക്കുന്ന ധനസഹായം നിർത്തിയേ തീരു. അല്ലെങ്കിൽ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഒരിക്കലും പണം തികയുകയുമില്ല.
കെഎസ്ആർടിസി വൻ വ്യാപാര സമുച്ചയങ്ങൾ പണിതു വെറുതെ വേക്കന്റ് ആയി വർഷങ്ങളിട്ടു നശിപ്പിക്കുന്നതിനു പകരം സ്വകാര്യ- പൊതുപങ്കാളിത്തമുള്ള സംരംഭങ്ങളായി അത്തരം സമുച്ചയങ്ങൾ നിർമ്മിച്ച് ലാഭം പങ്കിടുകയാണ് വേണ്ടത്. അങ്ങനെ വന്നാൽ അത്തരം സമുച്ചയങ്ങൾ മാർക്കറ്റ് ചെയ്യാൻ പണം മുടക്കിയിരിക്കുന്നവർക്കും താല്പര്യം കാണും. വൻ സമുച്ചയങ്ങൾ മാർക്കറ്റ് ചെയ്യാൻ പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സഹായം തേടാവുന്നതാണ്. വൻ നഗരങ്ങളിലുള്ള അത്തരം മാർക്കറ്റിങ് ശൈലിയും തന്ത്രങ്ങളും എന്ത് കൊണ്ട് കെഎസ്ആർടിസിക്ക് പരീക്ഷിച്ചു കൂടാ? അല്ലാതെ വമ്പൻ സമുച്ചയങ്ങൾ മാർക്കറ്റ് ചെയ്യാൻ അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലുള്ള ഡിടിഒ-മാരെ എല്പിക്കുകയല്ല വേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍