തീവ്രവാദ ആക്രമണങ്ങളിൽ കുറവുണ്ടായി; നിക്ഷേപം ഇറക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് എത്തിയത് 40ൽ അധികം കമ്പനികൾ; ആർട്ടിക്കിൾ 370 പിൻവലിച്ച് രണ്ട് വർഷം കഴിയുമ്പോൾ ജമ്മു കാശ്മീർ ജനപ്രിയ മാറ്റങ്ങളിലെക്ക്..
സനേഷ് മേനപ്രവൻ
2021ഓഗസ്റ്റ് 5 ആകുമ്പോഴെക്കും ആർട്ടിക്കിൾ 370 പിൻവലിച്ചിട്ട് 2 വർഷം തികയുന്നു. കാശ്മീരിലുള്ള സുഹൃത്തുക്കൾ, മാധ്യമ പ്രവർത്തകർ, ഞാൻ നടത്തിയ പഠനങ്ങൾ എന്നിവയിൽ നിന്നും മനസ്സിലാക്കിയ വിവരങ്ങൾ ആണിവിടെ പങ്കുവെക്കുന്നത്. ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ കാശ്മീരിൽ നിന്നും ഈ നിയമം എടുത്തു കളഞ്ഞയുടനെയുണ്ടായ ആശങ്കകൾ മാറി കൊണ്ടിരിക്കുന്നു എന്നാണ് അവിടെയുണ്ടായ പുരോഗതി കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്യാനുള്ള തീരുമാനം ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കുകയും 2019 ഓഗസ്റ്റ് 5 ന് രണ്ട് കേന്ദ്ര ഭരണമായി വിഭജിക്കുകയും ചെയ്തതോടെ ആണ് അവിടെ വികസനത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടായത്. കൃഷി, ടൂറിസം, വിദ്യാഭ്യാസം, ആതുരസേവനം, സ്ത്രീ ശാക്തീകരണം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലയിൽ ജമ്മു കാശ്മീർ ഏറെ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. അന്നുതൊട്ടിന്നു വരെ അവിടെയുണ്ടായ പുരോഗതി ഇവയെല്ലാമാണ്.
ലോ ആൻഡ് ഓർഡർ
ഔദ്യോഗിക കണക്കുകൾ പ്രകാരം ജമ്മു കാശ്മീരിൽ ഓഗസ്റ്റ് 2019-2020 വരെ 206 തീവ്രവാദ ബന്ധമുള്ളസംഭവങ്ങൾ രേഖപെടുത്തിയിട്ടുണ്ട്. അത് 2018 - 2019 കാലയളവിൽ ഉണ്ടായ 443 തീവ്രവാദ സംഭവങ്ങളുടെ പകുതി മാത്രമേ വരുന്നുള്ളൂ. മാത്രമല്ല സിവിലിയൻ മരണങ്ങൾ നന്നേ കുറഞ്ഞിട്ടുള്ളതായാണ് കണക്കുകൾ കാണിക്കുന്നത്. ഔദ്യോഗിക കണക്കുകൾ ഇപ്രകാരം ആണ്
സിവിലിയൻ മരണം
ക്രോസ് ഫയറിങ് മൂലം 2019 ൽ 18 ഉം 2020ൽ 22 ഉം 2021 മാർച്ച് വരെ o(പൂജ്യം )വുമാണ് മരണനിരക്ക്
തീവ്രവാദം മൂലം മരിച്ചത് 2019 ൽ 39 ഉം 2020ൽ 37 ഉം 2021 ൽ 2 ഉം ആണ് (2021 മാർച്ച് വരെയുള്ള ഔദ്യോഗിക കണക്ക്.
ഭരണഘടനാപരമയ പ്രത്യേകാനുകൂല്യങ്ങൾ
890 കേന്ദ്ര നിയമങ്ങൾ ജമ്മു കാശ്മീരിൽ പ്രാബല്യത്തിൽ വന്നു.205 സംസ്ഥാന നിയമങ്ങൾ പിൻവലിച്ചു.129 നിയമങ്ങൾ പുതുക്കി. ഷെഡ്യൂൾഡ് കാസ്റ്റ് & ഷെഡ്യൂൾഡ് ട്രൈബ് ആക്റ്റ് (1954), വിസിൽ ബ്ലോവേർസ് പ്രൊട്ടക്ഷൻ ആക്റ്റ് (2014), നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി ആക്റ്റ് ,ഷെഡ്യൂൾഡ് ട്രൈബ്‌സ് എൽഡ് ഫോറസ്റ്റ് ഡൗലേർസ് ആക്ട് (2007), കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം (2009), വിവരവകാശ നിയമം (2005) എന്നിവ ഇതിൽ പെടുന്നു.അതു പൊലെ അവിടത്തെ ശുചികരണ തൊഴിലാളികൾക്കും നേട്ടമുണ്ടായിട്ടുണ്ട്. അവർക്ക് നിഷേധിക്കപെട്ട പൗരത്വം തിരിച്ചു കിട്ടിയതു കൂടാതെ അവർക്കിഷ്ടപെട്ട വിദ്യാഭ്യാസം, ജോലി എന്നിവ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പുതിയ നിയമങ്ങൾ വഴി ലഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ കഴിയുന്ന പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാത്ഥികൾക്കും ഇന്ത്യയിൽ പൗരത്വം കൊടുക്കാൻ ഇതിലൂടെ തീരുമാനിക്കപെട്ടു.
അടിത്തട്ടിലുള്ള ജനാധിപത്യത്തിന്റെ ശക്തിപ്പെടുത്തൽ
ഇന്ത്യൻ ഭരണഘടനയുടെ 72, ഉം73 ഉം വകുപ്പുകളുടെ ഭരണഘടനാ ഭേദഗതി നിയമങ്ങൾക്കനുസരിച്ച് ജമ്മു കാശ്മീരിൽ പഞ്ചായത്തി രാജ് പുനരാരംഭിച്ചിട്ടുണ്ട്. ഏകദേശം 3650 സർപഞ്ചുകളും 33000 പഞ്ചുകളും തെരെഞ്ഞെടുക്കപെട്ടു.ഈ തെരെഞ്ഞെടുപ്പിൽ 73% പോളിങ് ഉണ്ടായിരുന്നു.പഞ്ചായത്തുകൾക്കും മറ്റും തങ്ങൾ ഏറ്റെടുത്ത വികസന പരിപാടികൾ പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ട് നേരിട്ട് അനുവദിച്ചിട്ടുണ്ട്. 'ബാക് ടു വില്ലേജ് ' എന്ന പരിപാടിയിലൂടെ സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് ഗ്രാമത്തിൽ എത്തി ജനങ്ങളിൽ നിന്നും ഗവൺമെന്റ് സ്‌കീമുകളുടെ പോരായ്മകൾ ചോദിച്ചറിയുന്നുണ്ട്. മാത്രമല്ല ഓരോ പഞ്ചായത്തിലും രണ്ടു വികസനപരമായ ജോലികളെങ്കിലും ചെയ്യണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.
ആരോഗ്യം
മികച്ച ആരോഗ്യ സേവനം നൽകുന്നതിനായി 1 ബോൺ ഇസ്റ്റിട്യൂട്ടിനും 2 ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും പദ്ധതി ഇട്ടിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കാശ്മീരിനെ വലുതായി ബാധിച്ചില്ല. വാക്‌സിനേഷൻ പരിപാടികളും മറ്റനുബന്ധ ഹെൽത്ത് കെയർ പരിപാടികളും വേഗത്തിലാക്കിയതാണ് ഇതിനു കാരണം.
വിദ്യാഭ്യസം
ഐഐടി, ഐഐഎം, എയിംസ് (2) എന്നി വിദ്യാഭ്യാസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ജമ്മു - കാശ്മീർ യുടിയിൽ 2022-2025 ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.2023 ൽ വിജയ്പൂരിലും ( ജമ്മു)2025 ഓടെ അവന്തിപൂരയിലും (ശ്രീനഗർ) എയിംസ് നിലവിൽ വരും. ഇതിനു പുറമേ 2 കേന്ദ്ര സർവ്വകലാശാലകൾ, 7 പുതിയ മെഡിക്കൽ കോളജുകൾ, 5 നഴ്‌സിങ് കോളേജുകൾ എന്നിവയും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലഡാക്കിലെ കേന്ദ്ര സർവ്വകലാശാലക്ക് കേന്ദ്ര സർക്കാർ 2021 ജൂലായിൽ ഓടെ കേന്ദ്ര സർക്കാർ അനുമതി നൽകി. 750 കോടി ചെലവിൽ 4 വർഷം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഈ നിർദ്ദിഷ്ട സർവകലാശാലയിൽ ലിബറൽ ആർട്ട്‌സ്, ബേസിക് ആർട്ട്‌സ് തുടങ്ങി എല്ലാ കോഴ്‌സുകളിലും ബിരുദം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മുൻപ് പതിനായിരത്തിലധികം ലഡാക്കി വിദ്യാർത്ഥികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി 100 കണക്കിന് കിലോമീറ്റർ സഞ്ചരിക്കാൻ നിർബന്ധിതരായിരുന്നു. ചകഠ ശ്രീനഗറിലെ യു ജി പ്രോഗ്രാമുകളിൽ 5% സീറ്റുകൾ ലഡാക്കി വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുണ്ട്.
തൊഴിൽ
2022 ആകുമ്പോഴെക്കും 25000 സർക്കാർ ജോലികൾ സൃഷ്ടിക്കപ്പെടും. എന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനോടകം തന്നെ 2019 ഓഗസ്റ്റ് മുതൽ 3000 ജോലികൾ സർക്കാർ മേഖലയിൽ നൽകിയിരുന്നു. ജമ്മു കാശ്മീരിലെ യുടി ഭരണകൂടം 2021-2022 വർഷത്തിൽ 28400 കോടി രൂപ വ്യാവസായ പാക്കേജിനായി നീക്കിവച്ചിട്ടുണ്ട്.യു ടി ഗവൺമെന്റ് പ്രഖ്യാപിച്ച 'ന്യൂ ഡവലപ്പ്‌മെന്റ്‌റ് സ്‌കീം 2021 ' വഴി 2037 വരെ പല വിധ ബെനിഫിറ്റുകളും ഇൻസെന്റീവുകളും അവർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'മിഷൻ യുത്ത് ഇനീഷേറ്റീവ് ' യുവാക്കൾക്ക് ബാങ്കിങ്, ഫാഷൻ ഡിസൈനിങ്, സൈബർ സെക്യൂരിറ്റി, വെബ് ഡിസൈനിങ്, റോബോട്ടിക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ പ്രാവീണ്യം നൽകുന്നതിനായി പരിശ്രമിക്കുകയാണ്.കൂടാതെ മുംകിൻ സ്‌കിം മുഖേന ജീവിത മാർഗ്ഗം കണ്ടെത്തുന്നതിന് ചെറിയ വണ്ടികൾ സബ്‌സിഡിയോടെ നൽകുന്നുണ്ട്.
ഇൻഫോർമേഷൻ ടെക്‌നോളജി
ജമ്മു കാശ്മീർ യു ടി സർക്കാർ ജമ്മുവിലും ശ്രീനഗറിലും 50 കോടി ചെലവു വരുന്ന ഓരോ ഐ ടി പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായി ജനുവരി 2021യിൽ എംബിസിസി ജമ്മു കാശ്മീരിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് കമ്പനിയുമായി കരാർ ഒപ്പു വെച്ചുട്ടുണ്ട്. ജമ്മുവിൽ 15 ഉം ശ്രീനഗറിൽ 17 ഉം മാസങ്ങൾക്കുള്ളിൽ ഇത് പൂർത്തീകരിക്കാൻ ആണ് പദ്ധതി ഇട്ടിരിക്കുന്നത്.
ഇൻഫ്രാസ്ട്രക്ചർ
2020 ജൂലെയിൽ ആറ് പാലങ്ങളാണ് ഉദ്ഘാടനം ചെയ്തത്.ചിനാബ് നദിക്ക് കുറുകെ സ്ഥാപിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന മേൽപ്പാലം ഇന്ത്യൻ ട്രെയിൻ സർവ്വീസിനെ കാശ്മീരുമായി ബന്ധിപ്പിക്കും.2022 ഓടെ ആണ് സർക്കാർ ഇത് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്.കൂടാതെ ശ്രീനഗറിലെക്കും ജമ്മ വിലെക്കുമുള്ള മെട്രൊ റെയിൽ പാത 2024 ഓടു കൂടി നിർമ്മാണം പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.5 കോടി രൂപ വരെയുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാൻ മുനി സിപ്പൽ കമ്മിറ്റിക്ക് അധികാരം നൽകി. സുതാര്യമായ ഇ-ടെൻഡറിംഗും നിർബന്ധമാക്കി. ലഡാക്കിലെ 2 വിമാന താവളങ്ങളും ജമ്മു കാശ്മീരിലെ 11 വിമാന താവളങ്ങളും നവീകരിക്കാൻ പദ്ധതി ഇട്ടിരിക്കയാണ്.യു ടി രൂപീകരിച്ച ശേഷം 21441 കോടി രൂപയുടെ 9 പദ്ധതികൾ ലഡാക് യു ടി യിലെക്ക് മാറ്റി. ജമ്മു കാശ്മീരിലെ ലേയിലും ലഡാക്കിലും കെബി ആർ എയർപോർട്ടിന്റെ പുതിയ ടെർമിനൽ കെട്ടിടം പണിയുന്നതിനുള്ള ജോലികളും തുടങ്ങി .255 സാ ദൈർഘ്യമുള്ള ബേഗ് ഗാൽവൻ വാലിയിലെ ഓൾഡിറോഡ് 2019 ൽ തന്നെ കാരകോറം പാസും ലേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പ്രാപ്തമാക്കി.2020-2021 സാമ്പത്തിക വർഷത്തിൽ ലഡാക്കിലെ വികസനത്തിനായി 5958 കോടി രൂപ അനുവദിച്ചു.
വ്യവസായം
40 ൽ അധികം കമ്പനികൾ ജമ്മു കാശ്മീരിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഡിസംബർ വരെ 33 കമ്പനികളുടെ തിർദ്ദേശം സർക്കാർ സ്വീകരിച്ചിരുന്നു. നിക്ഷേ നിർദ്ദേശത്തിന്റെ നിലവിലെ കണക്ക് 15000 കോടി രൂപയാണ്. റിന്യൂവൽ എനർജി, ഹോസ്പിറ്റാലിറ്റി, ഡിഫൻസ്, ടൂറിസം, സ്‌കിൽ ഡവലപ്പ്‌മെന്റ്, വിദ്യാഭ്യാസം, ഐടി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖകളിൽനിന്നുള്ള കമ്പിനികൾ അവരുടെ യുണീറ്റുകൾ സ്ഥാപിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
ഊർജ്ജം
ഷാപ്പൂർബ കാൻഡി വൈദ്യുത ജലസേചന പദ്ധതിയുടെ പണി 2022 ഓടു കൂടി പൂർത്തിയാകും.15 വൈദ്യുത പദ്ധതികൾ ഉത്ഘാടനം ചെയ്തു.2019 സെപ്റ്റംബറിൽ 10000 കോടി രൂപയുടെ 20 പദ്ധതിക്ക് തറക്കല്ലിട്ടു.'സൗഭാഗ്യ പദ്ധതിയിൽ 100 വീടുകൾ വൈദ്യുതീകരിച്ചു.2020 ഫെബ്രുവരിയിൽ 60 ബില്യൺ രൂപക്ക് കത്വ ജില്ലയിൽ ജലസേചനത്തിനും വൈദ്യുതിക്കും വേണ്ടി മാറ്റി വെക്കപെട്ടു. 100 % വെദ്യുതീകരിക്കാൻ കഴിഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ലഡാക്കിനെ ഊർജ്ജസമ്പനമാക്കുന്നതിനു വേണ്ടി ലേ-കാർഗ്ഗിൽ ജിലകളിൽ വ്യാപിച്ചുകിടക്കുന്ന 50000 കോടി രൂപയുടെ പവർ ഗ്രിഡ് കണക്റ്റ് ചെയ്ത സോളാർ ഫോട്ടൊ വോൾട്ടേജ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ച ശേഷം നടത്തിയ എറ്റവും വലിയ ഒറ്റ നിക്ഷേപമാണിത്.ലഡാക്കിലെ 23000 മെഗാവാട്ട് ഗ്രിഡ് കണക്ട് ചെയ്ത അൾട്രാ മെഗാ സോളാർ പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര ഊർജ്ജമന്ത്രാലയം പദ്ധതിയിടുന്നുണ്ട്. 7500 മെഗാവാട്ട് പാക്കേജാണ് ഈ വലിയ പദ്ധതിയുടെ ആദ്യ ഭാഗമാകുന്നത്.'220 കെവി ശ്രീനഗർ - അലസ്റ്റങ്-ദ്രാസ്-കാർഗ്ഗിൽ - ലേ ട്രാൻസിമിഷൻ സിസ്റ്റം 2019 ഫെബ്രുുവരിൽ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് സമർപ്പിച്ചു.ഇതിനെ ലഡാക്ക് ട്രാൻസ്മിഷൻ പവർ ഗ്രിഡുമായി ബന്ധിപ്പിക്കുകയും ഈ പ്രദേശത്ത് വൈദ്യുത വിതരണം ഉറപ്പാക്കുകയും ചെയ്തു. ഇപ്പോൾ അതിശൈത്യകാലത്ത് പോലും വൈദ്യുത വിതരണം ചെയ്യാനും വേനൽക്കാലത്ത് മിച്ച വൈദ്യുതി കൊടുക്കാനും സാധിക്കുന്നു..
ജലം
ഗ്രാമീണ വീടുകളിൽ 2021 ഡിസംബറോടെ പൈപ്പുകളിലുടെ ജലം എത്തിച്ചു കൊടുക്കാൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടു. 100 % വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ ആകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്,
സ്ത്രീ ശാക്തീകരണം
മറ്റു സംസ്ഥാനത്തെ വ്യക്തിയെ കല്യാണം കഴിക്കമ്പോൾ നഷടപെട്ടു പോയിരുന്ന ആനുകൂല്യം ഓഗസ്റ്റ് 5 2019 ലെ കേന്ദ്ര സർക്കാറിന്റെ തീരുമാനത്തോടെ തിരിച്ചു ലഭിക്കുകയാണ്. അവകാശങ്ങളിൽ തുടങ്ങി അവരുടെ സ്വാശ്രയത്തെ കൂടി ലക്ഷ്യമിട്ടിട്ടാണ് പദ്ധതികൾ പ്ലാൻ ചെയ്തത്, പരമ്പരാഗത ജീവിതമാർഗ്ഗങ്ങളായ കൈത്തറി, എംബ്രോയ്ഡറി എന്നിവയിൽ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് പരിശീലനം നൽകി വരികയാണ്. ഇത് അവരെ സ്വയംപര്യാപ്തമാക്കുമെന്നാണ് കരുതുന്നത്. ഇതു വരെ 800 സ്ത്രീകൾ 7 പ രിശീലനകേന്ദ്രങ്ങളിൽ നിന്നായി പരിശീലനം ലഭിച്ച് സ്വന്തം ബിസിനസ്സ് തുടങ്ങി എന്നാണ് ഓദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളുട ഗുണം പുതുതായി രൂപം കൊണ്ട കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലും ലഭ്യമാകും. സർവ്വശിക്ഷാ അഭിയാൻ, കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയ പദ്ധതി, സാക്ഷാത് ഭാരത് മിഷൻ പ്രോഗ്രാം, ബേടി ബച്ചാവോ ബേടി പഠാവോ.ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുന്നതിലും തുല്യ അവസരങ്ങൾ നൽകുന്നതിലും ലിംഗ പരമായ അസമത്വങ്ങൾ നീക്കം ചെയുന്നതിലും ശ്രദ്ധ കേന്ദ്രികരിക്കുന്നു. യു ടി ഭരണ കൂടം നേരിട്ട് കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്നതിനാൽ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ വരുന്നു. സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരതയും സംരംഭക അവസരങ്ങളും നൽകാൻ മുദ്രയോജന, ജൻധൻ എന്നിവയും അവരുടെ ഭാഗമായി
വാർത്താവിനിമയം
ലഡാക്കിന് മറ്റു പ്രദേശവുമായുള്ള വളരെ പെട്ടെന്നുള്ള ആശയ വിനിമയത്തിന് യുണീവേർസൽ സർവ്വീസ് ഒബ്ലീഗേഷൻ ഫണ്ടിന്റെ കീഴിൽ 54 മൊബെൽ ടവറുകളുടെ നിർമ്മാണം ലഡാക്കിൽ ആരംഭിച്ചു.അതിശൈത്യകാലത്ത് ലേയിൽ നിന്ന് ആറു മാസ കാലത്തേക്ക് വിഛേദിക്കപെട്ടിരുന്ന ദുൽചുങ്, നെയ്‌റോക്‌സ്, ലിൻഷഡ്, ഫോട്ടോക്‌സർ തുടങ്ങി വിദൂര ഗ്രാ മങ്ങൾക്ക് ശൈത്യകാലത്തും മൊബെൽ സേവനം ലഭ്യമാക്കുക എന ലക്ഷ്യത്തോടെ ആണിത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പ്രവർത്തിപ്പിക്കാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നു
ടൂറിസം
ഇക്കോ ടൂറിസം, സാംസ്കാരിക ടൂറിസം എന്നിവ ലഡാക്കിൽ വലിയ തോതിൽ പ്രോൽസാഹിപ്പിക്കുകയാണ്.ഈ ഭാഗങ്ങളിലുള്ള മിക്കവാറും എല്ലാ ആശ്രമങ്ങളെയും ഹോം സ്റ്റേ വഴി ബന്ധിപ്പിച്ച് സംസ്‌കാരിക ടൂറിസം ആസൂത്രണം ചെയ്യുന്നു. പക്ഷി നിരീക്ഷണം, വന്യ ജീവി സഫാരി തുടങ്ങിയ പാരിസ്ഥിതിക പ്രവർത്തനങ്ങളും പ്രോൽസാഹിപ്പിക്കുന്നു. 2020 ലും2021 ലും 'ഖലോ ഇന്ത്യ' വിന്റർ ഗെയിം നടന്നു.
കൃഷി
500 കോടി രൂപ ചെലവിൽ ഓർഗാനിക്ക് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷനും ഹരിത കൃഷി പദ്ധതിയും ഖൗഹ്യ, 21 ൽ ലഡാക്കിൽ ആരംഭിച്ചു. ജൈവകൃഷി നടപ്പിലക്കുന്ന പരിപാടി മുന്നു മാസത്തിനകം നടപ്പിലാക്കും. ലെ ,കാർഗ്ഗിൽ ജില്ലകളിലെ 90 വില്ലേജുകൾ 2025 ഓടെ ജൈവഗ്രാമമായി പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഡാക്കിലെ ഹരിത ഗ്രഹങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനായി ലഡാക്ക് ഹരിത ഗ്രഹ പദ്ധതിയും ആരംഭിച്ചു. ആഴത്തിലുള്ള ശൈത്യകാലത്ത് വർഷം മുഴുവനും പച്ചകറികളുടെ ലഭ്യത വർദ്ധിപ്പിക്കാനും ലേ കാർഗ്ഗിൽ ജിലകളിൽ 1676 ഹരിത ഗ്രഹങ്ങൾ രണ്ട് വർഷത്തിനിടെ 76 ,44 കോടി രൂപയുടെ ബജറ്റിലൂടെ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു
വരുംവരായ്കകൾ
ഇതിൽ നിന്നെല്ലാം മനസ്സിലാക്കുന്നത് ജമ്മു കാശ്മിരിലും ലഡാക്കിക്കിലും കുറെ അധികം പുരോഗമന്നങ്ങൾ നടന്നു എന്നാണ്. തുടക്കത്തിലുണ്ടായ അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും ഒരു ഉത്തരമാവുകയാണ് ഈ പുരോഗമനങ്ങൾ. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങൾളും ജമ്മു കാശ്മീരിനും ലഡാക്കിനും ലഭിക്കുന്ന എന്ന് ഇതിലൂടെഉറപ്പു വരുത്തുവാൻ ഇതിലൂടെ കഴിയുകയാണ്. വരുദിവസങ്ങളിൽ മുകളിൽ പറഞ്ഞ പദ്ധതികൾ സമ്പൂർണ്ണം ആകുന്നതോടെ ലഡാക്കും ജമ്മു കാശ്മീരും ഇന്ത്യക്ക് കരുത്താകും എന്ന് പ്രതീക്ഷിക്കാം. 2023 -2025 ഓടെ ഉയർന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു വരുന്ന കുട്ടികൾ ജമ്മു കാശ്മീരിനും ലഡാക്കിനും ശക്തി പകരാൻ കഴിയും. നവീകരിക്കപടുന്ന ഗതാഗത മാർഗ്ഗങ്ങൾ ഇന്ത്യയുടെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ അത് ഇവിടത്തെ ജനങ്ങങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാകും. അതു വഴി ധാരാളം തൊഴിലവസരങ്ങളും വ്യവസായ സംരഭങ്ങളും അവിടെ എത്തി ചേരും. അങ്ങനെ ഇവയെല്ലാം കാശ്മീർ നേരിടുന്ന തീവ്രവാദങ്ങളെ ഇല്ലാതാക്കാൻ സഹായിക്കമെന്ന് പ്രത്യാശിക്കാം...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍