രാഷ്ട്രീയ വൈരം കൊണ്ട് മോദിയെ എതിർത്തോളൂ.. പക്ഷേ, ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര കാർഷികസഹായ പദ്ധതി തമസ്ക്കരിക്കരുത്; കാർഷികോൽപ്പന്ന വിപണിയിലെ ഉദാരവൽക്കരണത്തിനെതിരെ കേരള സർക്കാർ കർഷക വിരുദ്ധ നിലപാടെടുക്കരുത്; 4000 കോടിയുടെ ഔഷധ വന്യജീവി വികസന നിധിയും, 500 കോടിയുടെ തേനീച്ച വളർത്തൽ പദ്ധതിയും കർഷകർ പ്രയോജനപ്പെടുത്തണം; കോവിഡ് പാക്കേജിൽ കർഷകർക്ക് ഗുണം ചെയ്യുന്ന കാര്യങ്ങൾ എന്ത്? ജയിംസ് വടക്കൻ എഴുതുന്നു
ജയിംസ് വടക്കൻ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശദ വിവരങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. ധനമന്ത്രി നിർമ്മല സീതാരാമൻ ഓരോ ദിവസവും ഓരോ മേഖലയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ഇതിൽ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനപ്പെട്ട പാക്കേജാണ് നിർമ്മല പ്രഖ്യാപിച്ചിരിക്കുന്നത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇതിൽ വേണ്ടത് പ്രയോജനപ്പെടുത്തുക എന്നതാണ് സംസ്ഥാന സർക്കാർ ഇനി ചെയ്യേണ്ടുന്ന കാര്യം. കേരളത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ കോവിഡ് പാക്കേജിനെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.
കാർഷിക വിളകൾക്ക് ലഭിക്കാവുന്ന വിലയെക്കുറിച്ച വിത്തിറക്കും മുൻപേ ധാരണയുണ്ടാക്കാൻ കർഷകന് സഹായകരമാകുന്ന 1955 ലെ ആവശ്യസാധന നിയമത്തിലെ അവശ്യവസ്തു നിയമഭേദഗതി കാർഷികോൽപ്പന്ന വിപണന (എപിഎംസി) നിയമത്തെ തന്നെ ഇല്ലാതാക്കുമെന്ന കാർഷിക മേഖലയുമായി ബന്ധമില്ലാത്ത ഇടതു കർഷക സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങൾ കാർഷക വിരുദ്ധമാണ്. കഴിഞ്ഞ 50 വർഷമായി കേരളത്തിൽ എംപിഎംസി പ്രവർത്തിക്കുന്നില്ല എന്നാൽ എപിഎംസിയുടെ കീഴിൽ കാർഷിക ഉൽപ്പന്ന മാർക്കറ്റിങ് സമിതികൾ ആണ് മറ്റു സംസ്ഥാനങ്ങളിലെ കാർഷിക വിപണി നിയന്ത്രിക്കുന്നത്. എന്നാൽ കേരളത്തിൽ സ്വകാര്യമേഖലയായിരുന്നു കാർഷിക വിപണി നിയന്ത്രിച്ചിരുന്നത്.
കുത്തകവൽക്കരണവും മറ്റും തടയാനായി കാർഷിക വിപണിയെ സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തണമെന്ന നിലപാടുള്ള ഇടതുപക്ഷ പാർട്ടികളും കർഷക സംഘടനകളും ഭരണം നടത്തുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും കാർഷിക വിപണിയിൽ സർക്കാർ സാന്നിധ്യമില്ല. ഉദാഹരണത്തിന് 35 ലക്ഷം വരെ പച്ചക്കറി വിൽക്കുന്ന കേരള സംസ്ഥാന പച്ചക്കറി വിപണി 8750 കോടി രൂപയുടെതാണ്. ഇതിൽ സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ വിൽപ്പന 69 കോടി മാത്രമാണെന്നത് ഓർക്കണം. സർക്കാരിന്റെ മറ്റൊരു പച്ചക്കറി വിപണന സ്ഥാപമായ വിഎഫ്പിസികെയുടെ വിൽപ്പന 246 കോടിയുമണ്. അതായത് വെറും 4% മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ളതെന്ന് വ്യക്തം.
ഒരു ലക്ഷം കോടി പദ്ധതിയിൽ പരമാവധി നേടിയെടുക്കണം
നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കർഷികാശ്വാസ പദ്ധതികളിൽ ഗുണകരമായ മേഖലകളും ഉണ്ട്. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് നബാർഡ് മുഖേന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കർഷക ഉൽപാദക സംഘടനകൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ നിധി പദ്ധതി കേരളത്തിന് ഏറെ ഗുണം ചെയ്യും. ഇതുപോലെ തന്നെ കന്നുകാലി മത്സ്യ മേഖലയിയേക്കുള്ള 54000 കോടി രൂപയുടെ പദ്ധതികളും കേരളം ഫലപ്രദമായി വിനിയോഗിക്കണം. പാൽ സംസ്കരണം മൂല്യവർദ്ധന, കാലിത്തീറ്റ ഉൽപാദനം എന്നിവക്ക് സ്വകാര്യ മുതൽ മുടക്ക് പ്രോത്സാഹിപ്പിക്കാൻ 15,000 കോടി രൂപയുടെ വികസന നിധിയും 4000 കോടി രൂപയുടെ ഔഷധ വന്യജീവി വികസന നിധിയും, 500 കോടി രൂപയുടെ തേനീച്ച വളർത്തൽ മേഖലയിലെ നിധിയും കേരളത്തിലെ കർഷകർക്ക് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനെപ്പറ്റി ചിന്ത ഉണ്ടാകണം.
കൊറോണ കാലത്ത് പാൽ സംസ്കരിച്ചും പാൽ പൊടിയാക്കാനും പാൽ ലഭിക്കാത്തിടത്ത് പാൽ ലഭ്യമാക്കാനും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തമിഴ്നാട് മുഖ്യമന്ത്രിയെ സമീപിക്കേണ്ടിവന്നു. ഈ സമീപനം മാറണം. പാൽ സംസ്കരണത്തിനായുള്ള ശതകോടകളുടെ സൗജന്യ കേന്ദ്ര സഹായം നേരത്തെ നാം ഉപയോഗിച്ചില്ലെന്നാണ് ഇപ്പോാൾ കോവിഡ് കാലത്ത് തമിഴ്നാടിനെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാക്കിയത്. റബർ വിലയിലെ തകർച്ചയിൽ കർഷകർക്ക് താങ്ങാകാൻ തേനീച്ച വളർത്തലെങ്കിലും കൊണ്ട് സാധിക്കും. വലിയ ഡിമാന്റുള്ള ആഗോള തേൻവിപണിയാണ് മുന്നിലുള്ളത്. അതുകൊണ്ട് കർഷകർ ഈ മേഖല ശരിക്കും ഉപയോഗിക്കുകയാണ് വേണ്ടത്.
കേന്ദ്ര സർക്കാറിന്റേത് നടപ്പിലാക്കുന്ന പദ്ധതികളാണ്. കൊറോണ ലോക്ഡൗണിൽ കേരളത്തിലെ 27 ലക്ഷം കർഷകർക്ക് കേന്ദ്രം 2000 രൂപ ധനസഹായം പിഎം കിസാൻ പദ്ധതിയിലൂടെ ഒറ്റ ദിവസം കൊണ്ട് നൽകിയത് ഇതിൽ ഒര ഉദാഹരണമാണ്. അതേ സമയം കേരള സർക്കാർ ഒറ്റ രൂപയുടെ ധനസഹായം കേരളത്തിലെ കർഷകർക്ക് നൽകിയിട്ടില്ല. വാചകമടിക്ക് അപ്പുറത്തേക്ക് പ്രവർത്തികളിലേക്ക് കടക്കുയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. അതുകൊണ്ട് രാഷ്ട്രീയത്തിലെ സാമ്പത്തികം മലയാൡമറക്കരുത്.
ലക്ഷം കോടിയിൽ സഹകരണ ബാങ്കുകളുടെ പങ്ക്
കൃഷിയെ പുനരുദ്ധരിക്കാനുള്ള 11 പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 8 എണ്ണവും ഉൽപാദന ശേഷി കൂട്ടുന്നതുമായി ബന്ധപ്പെട്ടതാണ്. ഒരു ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റി വെച്ചിരിക്കുന്നത്. അത് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് കോൾഡ് ചെയിൻ പോലെയുള്ള കാര്യങ്ങളാണ്. ഇവയൊക്കെ പ്രാദേശിക സഹകരണ സംഘങ്ങൾ വഴിയും കർഷക ഉൽപാദക കമ്പനികളുമായി ബന്ധപ്പെട്ടാണ് നടക്കേണ്ടത്. കേരളത്തിൽ കാർഷിക ഉൽപാദന കമ്പനികളുമായി ബന്ധപ്പെട്ടാണ് നടക്കേണ്ടത്. കേരളത്തിൽ കാർഷിക ഉൽപാദന കമ്പനികൾ അത്ര പടന്നു പന്തലിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഏറ്റവും ശക്തമായ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ കേരളത്തിലേതാണ്. 11 ഇന പാക്കേജുകളിൽ കാർഷികോൽപ്പന്നങ്ങളുടെ വിപണനം കയറ്റുമതി എന്നിവ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടത്തുമെന്നും പറയുന്നു.
കേരളത്തിൽ 1670 പ്രാദേശിക സഹകരണ ബാങ്കുകൾക്ക് 2929 ശാഖകളുണ്ട്. ഈ ബാങ്കുകളിൽ 95478 കോടി രൂപയുടെ നിക്ഷേപവും 76643 കോടി രൂപയുടെ വായ്പയും ഉണ്ട്. ഇതിൽ 1086 ബാങ്കുകൾക്ക് സ്വന്തമായി ഗോഡൗൺ ഉണ്ട്. 108 ബാങ്കുകൾക്ക് വാടക ഗോഡൗണുണ്ട്. ഇവ കൂടാതെ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ചേർന്ന് രൂപീകരിച്ച കേരള ബാങ്കിന് 826 ശാഖകളും 70447 കോടി രൂപാ നിക്ഷേപവും 42974 കോടി രൂപ വായ്പയും ഉണ്ട്. അങ്ങനെ 3755 ഓഫീസുകളിയാലി കേരളത്തിൽ കിടക്കുന്ന സംസ്ഥാന സഹകരണ ബാങ്കുകൾ തന്നെയായിരിക്കണം കേന്ദ്രസർക്കാരിന്റെ ഒരു ലക്ഷം കോടി രൂപയുടെ നിധി പരമാവധി ഉപയോഗിക്കേണ്ടത്.
കോൾഡ് സ്റ്റോറേജ് ചെയിനുകൾ
രാജ്യത്തെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാർഷിക ഉൽപ്പന്നെങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതാണ്. ഭക്ഷ്യ സംസ്ക്കരണ രംഗത്ത് പിന്നോട്ടു പോകാതിരിക്കുനുള്ള പദ്ധതികളും നിർമ്മലയുടെ പ്രഖ്യാപനത്തിലുണ്ട്. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഏറെ പ്രയോജനമാണ് കാർഷിക മേഖലയിലെ കേന്ദ്ര പ്രഖ്യാപനം. അതിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ 10000 കോടി രൂപയും പഴങ്ങളുടെയും പച്ചക്കറികളുടെയും ഗതാഗതത്തിന് 500 കോടിയും വകയിരിത്തിയിട്ടണ്ട്. ഈ തുകയിൽ പരമാവധി നേടിയെടുക്കാൻ കേരളം ശ്രമിക്കുകയാണ് വേണ്ടത്.
കാർഷിക വിപണികൾ പുനഃസ്ഥാപിക്കണം
കർഷകർക്ക് മികച്ച വില കിട്ടാത്തതിന്റെ പ്രധാന കാരണം വിപണികളിൽ ഉൽപ്പനങ്ങൾ സമയത്ത് എത്തിക്കാൻ സാധിക്കാത്തതും പകരമായ ഏജന്റുമാർ (മൊത്തക്കച്ചവടക്കാർ) മനഃപൂർവം പച്ചക്കറികളും പഴങ്ങളും വാങ്ങുന്നതാണ്. ഇവർ വാങ്ങുന്നത് താമസിപ്പിക്കുകയും തമസിച്ചാൽ ഉൽപ്പങ്ങൾ ചീഞ്ഞു നശിക്കുമെന്നതിനാൽ തുച്ഛമായ വിലക്ക് നൽകാൻ കർഷകൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ഇടനിലക്കാർ ഈ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുമ്പോൾ ചീഞ്ഞു പോകാതിരിക്കാൻ ആരോഗ്യത്തിനു മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നു. ഇതാണ് കേരളത്തിലെ കർഷകരുടെ ശാപം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരും മുന്നോട്ട് വരുന്നില്ല. ഈ പോരായ്മകൾ പരിഹരിക്കാനാണ് കേന്ദ്രസർക്കാർ 11 ഇന കർഷക രക്ഷാപദ്ധതിയിലൂടെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
സഹകരണ വകുപ്പും കൃഷിവകുപ്പും സംയുക്തമായി പ്രവർത്തിക്കണം
ശക്തമായ സാമ്പത്തിക അടിത്തറയും ജനകീയ പിന്തുണയും പ്രൊഫഷണൽ അപ്രോച്ചും ആവശ്യമാണ്. സംസ്ഥാന സഹകരണ വകുപ്പ് കൃഷി വകുപ്പുമായി കൈകോർത്ത് എത്രയും പെട്ടെന്ന് കേന്ദ്രം ഓഫർ ചെയ്ത 1 ലക്ഷം കോടിയിൽ പരമാവധി സ്വന്തമാക്കാൻ ശ്രമിക്കണം. ഡൽഹി പ്രതിനിധി സമ്പത്തിന് കാശു കൊടുക്കുന്ന നിലയ്ക്ക് അദ്ദേഹത്തെ കൊണ്ടു തന്നെ ഇത് സാധിപ്പിക്കാൻ സംസ്ഥാന സർക്കാറിന് കഴിയണം. കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടാകേണ്ടതും അനിവാര്യമാണ്. അതുകൊണ്ട് തന്നെ കൃഷി വികസനം മത്സ്യ ബന്ധനം മൃഗസംരക്ഷണം എന്നീ മേഖലകളിലെ ഭൗതിക പശ്ചാത്തല വികസനത്തിന് ഊന്നൽ നൽകുന്ന കേന്ദ്രധനമന്ത്രിയുടെ 11 ഇന കാർഷിക സഹായ പാക്കേജ് പരമാവധി പ്രയോജനപ്പെടുത്താൻ സംസ്ഥാനം മുന്നോട്ട് വരണം.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- കുട്ടനാട്ടിലെ ആ പ്രയത്നം മാത്രം വെറുതെയായി
- കെഎസ്ഇബിയുടെ വാഴ വെട്ടൽ: നടപടിയുണ്ടാകുമെന്ന് കൃഷിമന്ത്രി, കളക്ടർ റിപ്പോർട്ട് തേടി
- മലയാളികൾ 'കൈവിട്ട' മണ്ണിൽ പൊന്ന് വിളയിച്ച് ബംഗാളി പയ്യൻ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്