Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് വയസ്സുകാരൻ ഐസിസിൽ ചേർന്നു ശരിയത്ത് പഠിച്ചു അമ്മയെ കൊല്ലാൻ വാളെടുത്തെന്നു പാശ്ചാത്യ മാദ്ധ്യമങ്ങൾ; ഇസ്ലാമിക വിരുദ്ധ വാർത്തകൾ അതിര് കടന്നാൽ ഇങ്ങനെ ഇരിക്കും

നാല് വയസ്സുകാരൻ ഐസിസിൽ ചേർന്നു ശരിയത്ത് പഠിച്ചു അമ്മയെ കൊല്ലാൻ വാളെടുത്തെന്നു പാശ്ചാത്യ മാദ്ധ്യമങ്ങൾ; ഇസ്ലാമിക വിരുദ്ധ വാർത്തകൾ അതിര് കടന്നാൽ ഇങ്ങനെ ഇരിക്കും

പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇങ്ങനെയാണ്. അവർക്ക് ഒരു വടി കിട്ടിയാൽ അതെടുത്തു നന്നായി അടിക്കാൻ അവർക്കറിയാം. ഭീകരതയുടെ അടയാളമായി ഐസിസ് ഇറാഖും സിറിയയും കീഴടക്കി വളരുന്നതോടെ മിക്ക യൂറോപ്യൻ അമേരിക്കൻ മാദ്ധ്യമങ്ങളും ഫൈറ്റ് എഗെൻസ്റ്റ് ഐസിസ് എന്ന പേരിൽ സെപ്ഷ്യൽ പേജുകൾ തന്നെ തുടങ്ങിയാണ് എല്ലാ ദിവസവും വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. ഇക്കൂട്ടത്തിൽ നട്ടാൽ കിളുക്കാത്ത നുണകളും വന്നു ചേരുന്നു. ഉത്തരകൊറിയൻ പ്രസിഡന്റ് അമ്മാവനെ പട്ടിക്കൂട്ടിൽ എറിഞ്ഞു കൊന്നു എന്ന പോലെയുള്ള കഥകളാണ് ചിലപ്പോൾ ഈ മാദ്ധ്യമങ്ങൾ പടച്ച് വിടുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഇന്നിറങ്ങിയ മിക്ക പാശ്ചാത്യ പത്രങ്ങളിലും ഉണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുവന്ന യസീദി കുടുംബത്തിലെ നാലുവയസ്സുകാരനെ ഐസിസ് ക്യാമ്പിൽ നിർബന്ധിതമായി ചേർത്തുവെന്നും സ്വന്തം അമ്മയുടെ തലവെട്ടാൻ അവന് ഭീകരർ ആയുധം നൽകിയെന്നുമാണ് വാർത്ത. തന്റെ പിഞ്ചുകുഞ്ഞിനെ കൊലയാളിയാക്കി മാറ്റാനുള്ള ഭീകരരുടെ ശ്രമങ്ങളെ നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ അമ്മയ്ക്കായുള്ളൂ എന്നും മാദ്ധ്യമങ്ങൾ പറയുന്നു.

യസീദികളെ വെറുക്കാനും അവർക്കെതിരെ ആയുധമെടുക്കാനുമുള്ള പരിശീലനം ഈ നാലുവയസ്സുകാരന് ലഭിച്ചതായാണ് റിപ്പോർട്ട്. ആളുകളുടെ തലവെട്ടേണ്ടതെങ്ങനെയെന്ന് പരിശീലിക്കുന്നതിന്റെ ഭാഗമായാണ് സ്വന്തം അമ്മയുടെ തലവെട്ടാൻ ഭീകരർ ആവശ്യപ്പെടുന്നത്. ഹാമോ എന്ന പേരിൽ അറിയപ്പെടുന്ന ബാലന്റെ കൈയിൽ വാൾ നൽകിയശേഷം ഇതുകൊണ്ട് നിന്റെ അമ്മയുടെ തലവെട്ടണം എന്നാവശ്യപ്പെടുകയായികുന്നു.

അമ്മയ്ക്കുനേരെ ഹാമോ ഇതുവരെ ആയുധമുയർത്തിയിട്ടില്ലെങ്കിലും, ഐസിസിനൊപ്പമുള്ള പരിശീലനം അവനെ കൊലയാളിയാക്കി മാറ്റുമെന്ന കാര്യത്തിൽ അമ്മയ്ക്ക് സംശയമില്ല. ഖുറാൻ വായിക്കാനും അറബി സംസാരിക്കാനും ആയുധം ഉപയോഗിക്കാനുമാണ് ഭീകരർ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് 35-കാരിയായ അമ്മ പറയുന്നു. ഐസിസ് ഭീകരരിൽനിന്ന് രക്ഷിച്ച യസീദികളെ പാർപ്പിച്ചിരിക്കുന്ന ദോഹുക്കിലെ അഭയാർഥി ക്യാമ്പിലാണ് ഇവരിപ്പോൾ.

യസീദികളെ വെറുക്കാനാണ് കുട്ടികളെ ഐസിസുകാർ പഠിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് യുവതിയെയും ഹാമോ ഉൾപ്പെടെ മൂന്ന് മക്കളെയും സിഞ്ജാർ മലയിൽനിന്ന് ഐസിസ് തടങ്കലിലാക്കിയത്. 2000-ത്തോളം യസീദികളെ പിടികൂടിയ ഐസിസുകാർ ഇവരെ മൊസൂളിലെ ബാദുഷ് ജയിലിൽ അടച്ചു. ഇവിടെനിന്ന് തന്റെ മൂത്ത മകളെയും മൂത്ത മകനെയും സിറിയയിലേക്ക് കൊണ്ടുപോയതായി ഇവർ പറയുന്നു.

മക്കൾ ഇപ്പോൾ റഖയിലെ ഐസിസ് താവളത്തിലുണ്ടെന്ന വിശ്വാസത്തിലാണ് ഈ അമ്മയെന്നും റിപ്പോർട്ടിൽ പറയുന്നു. 14 വയസ്സുള്ള മകളും നാലുവയസ്സുകാരൻ ഹാമോയുമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. മകളെ പിന്നീട് ഐസിസുകാർ ലേലം ചെയ്ത് വിറ്റു. അമ്മയെയും ഹാമോയെയും ആദ്യം ഒരു സിറിയക്കാരനും പിന്നീട് സൗദി അറേബ്യക്കാരനായ ഐസിസ് കമാൻഡറും സ്വന്തമാക്കി. സൗദി വംശജനായ ഒമർ അൽ നജെയാണ് ഹാമോയെ ഐസിസ് പാളയത്തിലെത്തിച്ച് പരിശീലനം നൽകിയത്. ഒട്ടേറെ കുട്ടികളെ ഈ വിധത്തിൽ ഭീകരന്മാരാക്കി മാറ്റുന്നുണ്ടെന്നും അവർ പറയുന്നു. ഒടുവിൽ നജെയുട അടുത്തുനിന്ന് രക്ഷപ്പെട്ട് അഭയാർഥി ക്യാമ്പിലെത്തിയതോടെയാണ് തന്നെ പരിശീലിപ്പിച്ച വിദ്യകൾ ഹാമോ അമ്മയോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP