14ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നും തുടച്ചുനീക്കിയ പ്ലേഗ് തിരിച്ചുവരാം; മഹാമാരിയുടെ അണുക്കളെ വികസിപ്പിക്കാൻ ആധുനിക സംവിധാനങ്ങൾപോലും വേണ്ട; ഭീകരവാദികൾ ജൈവായുധം സ്വന്തമാക്കുന്നതു യാഥാർത്ഥ്യമാകുമെന്ന് ഗവേഷകർ
വാഷിങ്ടൺ: ജൈവായുധ ഭീഷണിയെ ലോകം ഭയക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ശത്രുരാജ്യങ്ങൾക്കെതിരേ പ്രയോഗിക്കാൻ അവസാന ആയുധമെന്ന നിലയിൽ പല സർക്കാരുകളും മാരക രോഗങ്ങൾക്കു കാരണമാകുന്ന അണുക്കളെ വികസിപ്പിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സാഹിത്യത്തിലും സിനിമയിലും ഏറെ സൃഷ്ടികൾക്കു പ്രചോദനമായ ജൈവായുധം എന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നുവെന്ന മുന്നറിയിപ്പാണ് അമേരിക്കയിൽനിന്നു ലഭിക്കുന്നത്. ആന്ത്രാക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജൈവായുധങ്ങളെപ്പറ്റി പഠിക്കാൻ യുഎസ് സർക്കാർ നിയോഗിച്ച പ്രഫ. അശോക് ചോപ്ര ഉൾപ്പെട്ട സംഘമാണ് പ്ലേഗ് അടക്കമുള്ള രോഗങ്ങൾക്കു കാരണമാകുന്ന അണുക്കളെ വികസിപ്പിച്ചെടുക്കാൻ ഭീകരവാദികൾക്കു പോലും നിഷ്പ്രയാസം സാധിക്കുമെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
2001ൽ ആന്ത്രാക്സ് അണുക്കൾ നിറഞ്ഞ പൊടി കവറിലാക്കി യുഎസിൽ പല ഉന്നതർക്കും അയച്ചുകിട്ടിയ സാഹചര്യത്തിൽ ആരംഭിച്ചതാണ് ഇത്തരം ജൈവായുധങ്ങൾക്കെതിരെയുള്ള ഗവേഷണം. അന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഒരുകൂട്ടം ഗവേഷകരെ ഇത്തരം ജൈവായുധങ്ങളെപ്പറ്റി പഠിക്കാനായി നിയോഗിച്ചിരുന്നു. അക്കൂട്ടത്തിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ചിലെ പ്രഫസർ ഡോ.അശോക് ചോപ്രയാണ് നിർണായകമായ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിരിക്കുന്നത്. മൈക്രോബയോളജി ആൻഡ് ഇമ്മ്യുണോളജി പ്രഫസറായ ഇദ്ദേഹം പ്ലേഗ് പരത്തുന്ന യെഴ്സീനിയ പെസ്ടിസ് (Yersenia pestsi) എന്ന ബാക്ടീരിയയെപ്പറ്റി 2002 മുതൽ പഠിക്കുകയായിരുന്നു.
15 വർഷത്തെ ഗവേഷണത്തിനു ശേഷം പ്ലേഗിനെതിരെയുള്ള മൂന്നു തരം വാക്സിൻ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഭൂമിയിൽ നിന്നില്ലാതാക്കിയെന്നു നാം വിശ്വസിക്കുന്ന അണുക്കളെ തിരികെ കൊണ്ടുവരാൻ ഭീകരസംഘടനകൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും കോടിക്കണക്കിനു മരണങ്ങൾക്ക് കാരണമായ 'കറുത്ത മഹാമാരി' എന്നറിയപ്പെടുന്ന പ്ലേഗ് തന്നെയാണ് ഇക്കൂട്ടത്തിൽ ഭീകരർക്ക് ഏറെ പ്രിയപ്പെട്ടതും. നിലവിൽ പ്ലേഗിനെതിരെ മരുന്നുണ്ട്. പക്ഷേ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ആയ യെഴ്സീനിയ പെസ്ടിസ് ബാക്ടീരിയങ്ങളെ തയാറാക്കിയെടുക്കാൻ ആധുനിക സംവിധാനങ്ങൾ പോലും വേണ്ടെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ലോകത്ത് ഏറ്റവുമധികം ഭയക്കേണ്ട പകർച്ചവ്യാധികളുടെ പട്ടിക തയാറാക്കിയപ്പോൾ ഡബ്ല്യുഎച്ച്ഒയും ആദ്യസ്ഥാനം നൽകിയത് പ്ലേഗിനാണ്. ആന്ത്രാക്സ്, എബോള, വസൂരി തുടങ്ങിയവാണ് തൊട്ടുപുറകെയുള്ളത്.
യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും ഇല്ലാതാക്കിയാണ് പ്ലേഗ് പതിനാലാം നൂറ്റാണ്ടിൽ തന്റെ ഭീകരത വെളിപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈനയിൽ പലയിടത്തും ജപ്പാൻസൈന്യം പ്ലേഗ് പരത്തുന്ന ചെള്ളുകളെ എലികളിലൂടെ എത്തിച്ചിരുന്നു. ശീതയുദ്ധകാലത്ത് ആകാശത്തിലൂടെ പ്ലേഗ് ബാക്ടീരിയകളെ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം പ്രയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 1990ൽ ഏഷ്യയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലെത്തിച്ച മൃഗങ്ങൾ വഴി അമേരിക്കയിലും പ്ലേഗ് പരന്നു. ഇതിനും പതിനാലാം നൂറ്റാണ്ടിലുണ്ടായ കറുത്ത മഹാമാരിക്കും കാരണമായത് ബ്യൂബോണിക് എന്നയിനം പ്ലേഗ് ബാക്ടീരിയയാണ്. 1994ൽ ഇന്ത്യയിൽ ഗുജറാത്തിലും ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും പ്ലേഗ് പൊട്ടിപ്പുറപ്പെട്ടിരുന്നു. ബ്യുബോണിക്, സെപ്റ്റിസീമിക്, ന്യുമോണിക് എന്നിങ്ങനെ മൂന്നുതരം പ്ലേഗുണ്ട്. മൂന്നും പരത്തുന്നത് യെഴ്സീനിയ പെസ്ടിസിന്റെ വകഭേദങ്ങൾ തന്നെ.
എലിച്ചെള്ള് വഴിയാണ് ബ്യുബോണിക് പ്ലേഗ് പ്രധാനമായും പരക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ ബ്യൂബോണിക് പ്ലേഗ് വഴിയുള്ള മരണസാധ്യത 40 മുതൽ 70 ശതമാനം വരെയാണ്. സെപ്റ്റിസീമിക്, ന്യുമോണിക് പ്ലേഗുകളും കൊലയാളികൾ തന്നെ. വായു വഴി പരക്കുന്നതാണ് ന്യുമോണിക് പ്ലേഗ്-കൂട്ടത്തിലെ ഏറ്റവും വലിയ കൊലയാളിയും. ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലാത്ത കാലത്ത് യുഎസിൽ പ്ലേഗ് വഴിയുള്ള മരണസാധ്യത 66 മുതൽ 93ശതമാനം വരെയായിരുന്നു. നിലവിൽ ഇത് 11 ശതമാനം വരെയായി കുറഞ്ഞിട്ടുണ്ട്. പക്ഷേ ഡബ്ല്യുഎച്ച്ഒയുടെ കണക്കുപ്രകാരം 2013ൽ ലോകത്ത് 783 പേർക്ക് പ്ലേഗ് ബാധിച്ചിരുന്നു. ഇവരിൽ 126 പേർ കൊല്ലപ്പെട്ടു. മധ്യ-തെക്കൻ ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും യുഎസിന്റെ തെക്കുപടിഞ്ഞാൻ ഭാഗങ്ങളിലെയും ഗ്രാമീണമേഖലയിലായിരുന്നു മരണമേറെയും. മഡഗസ്സ്കർ, കോംഗോ, പെറു എന്നിവിടങ്ങളിലായിരുന്നു ആധുനികകാലത്ത് പ്ലേഗ് ഏറ്റവും രൂക്ഷമായത്. യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുപ്രകാരം യുഎസിൽ പ്രതിവർഷം ശരാശരി ഏഴ് പ്ലേഗ് ബാധകളെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2015ൽ 16 പേർക്കാണ് പ്ലേഗ് ബാധിച്ചത്, അവരിൽ നാലു പേർ മരിച്ചു.
പ്ലേഗിനെ പ്രതിരോധിക്കുന്ന വാക്സിനുകൾ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആരും നിർമ്മിക്കുന്നില്ല. അംഗീകരിച്ചിരിക്കുന്ന വാക്സിനുകൾപോലും ബ്യൂബോണിക് പ്ലേഗിനെതിരെയാണ്. ഏറ്റവും അപകടകാരിയായ ന്യുമോണിക് പ്ലേഗ് അപ്പോഴും ശക്തനായിത്തന്നെ നിലകൊള്ളുകയാണ്. തുടക്കത്തിൽതന്നെ പ്ലേഗ് കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങൾ തന്നെയാണ് ആദ്യം പ്ലേഗിനുമുണ്ടാകുക എന്നതാണു കാരണം. അങ്ങനെ വരുമ്പോൾ ആന്റിബയോട്ടിക്കുകൾ മാത്രമേ ഫലപ്രദമായ പ്രതിരോധമാകുകയുള്ളൂ. പക്ഷേ അത് കൃത്യസമയത്ത് നൽകിയെങ്കിലേ കാര്യവുമുള്ളൂ. അതേസമയം പ്ലേഗിന് അവസാനപ്രതിരോധമെന്നു കരുതിയിരിക്കുന്ന chloramphenicol എന്ന ആന്റിബയോട്ടിക്കിനെ വരെ രോഗാണു പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അശോക് ചോപ്രയുടെ വാക്സിനുതകൾ ഫലപ്രദമാകുന്നതും.
പ്ലേഗ് ബാക്ടീരിയയിൽ നിന്നുള്ള മൂന്ന് ജീനുകളെ ഒഴിവാക്കിയാണ് വാക്സിൻ തയാറാക്കിയത്. ഇത് കുത്തിവച്ചാൽ രോഗം പകരില്ല. പകരം ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷി സമ്മാനിക്കും. ബാക്ടീരിയകളുടെ ആക്രമണമുണ്ടായാലും എളുപ്പത്തിൽ പ്രതിരോധിക്കാനാകും. എലികളിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണത്തിൽ ന്യുമോണിക് പ്ലേഗിന് ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്സിനാകട്ടെ മറ്റ് പാർശ്വഫലങ്ങളുമില്ല. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ കൂടുതലായി നടപ്പാക്കണമെന്നും അശോക് ചോപ്ര പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍