ആ വിമാനം ആകാശത്ത് അപ്രത്യക്ഷമായിട്ട് ഇന്ന് ഒരു വർഷം തികയുന്നു; ഉറ്റവരെ കാത്ത് ഇപ്പോഴും അനേകം പേർ; ചെന്നെയിലെ കുടുംബവും പ്രതീക്ഷയിൽ തന്നെ
ചെന്നൈ: ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എവിടെ പോയി? ലോകം ഈ ചോദ്യം ഉന്നയിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ശാസ്ത്രലോകം അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉപയോഗിച്ച് പരിശോധനകൾ നടത്തിയിട്ടും ഇതുവരെ വിമാനം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഭീകരർ തട്ടിക്കൊണ്ട് പോയെന്നും കടലിൽ തകർന്നു വീണുവെന്നുമുള്ള നിഗമനങ്ങൾക്കിടയും പ്രതീക്ഷ കൈവിടാതിരിക്കയാണ് അപ്രത്യക്ഷമായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ. അത്ഭുതം പോലെ ഒരിക്കൽ അവർ തിരികെ വരുമെന്നും അവർ കരുതുന്നു. 239 പേരുമായി ക്വാലാലംപൂരിൽ നിന്നും ബീജിംഗിലേക്ക് പറന്നുയർന്ന വിമാനത്തിന്റെ പൊടിപോലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞ് മക്കളും മക്കളെ കാത്തിരിക്കുന്ന അമ്മമാരും സഹോദരങ്ങളുമെല്ലാം ഇന്നത്തെ ദിവസത്തെ ഓർക്കാൻ വിഷമിക്കുകയാണ്. വെറുമൊരു ദുരന്തമായല്ല മലേഷ്യൻ വിമാനാപകടത്തെ കണക്കിലെടുക്കാൻ കഴിയുക. ലോകത്തെയും ശാസ്ത്രലോകത്തെയും മുഴുവൻ കബളിപ്പിച്ച വിമാനം അപ്രത്യക്ഷമാകലിനെ കുറിച്ചാണിത്. അത്ഭുതം സൃഷ്ടിച്ച് ഒരിക്കൽ തങ്ങളുടെ ഉറ്റവർ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ചെന്നൈയിലെ ഒരു കുടുംബവുമുണ്ട്. കാണാതായ മലേഷ്യൻ വിമാനത്തിൽ ഉണ്ടായിരുന്ന ചന്ദ്രിക ശർമ്മയുടെ കുടുംബമാണ് ഇപ്പോഴും അവർ തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.
കഴിഞ്ഞവർഷം മാർച്ച് എട്ടിന് ഭർത്താവ് കെ എസ് നരേന്ദ്രനെ ഫോണിൽ വിളിച്ച ശേഷമാണ് ചന്ദ്രിക ശർമ്മ ക്വാലാലംപുരിൽ നിന്നം യാത്രയായത്. ഒരു എൻജിഒ സംഘടനയിൽ ജോലി ചെയ്തിരുന്ന ചന്ദ്രിക ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷനിലെ കോൺഫെറൻസിൽ പങ്കെടുക്കാനാണ് ബീജിംഗിലേക്ക് തിരിച്ചത്. ഭർത്താവ് നരേന്ദ്രൻ ഒരു മാനേജ്മെന്റ് കൺസെൽട്ടെന്റ് ആയിരുന്നു. വിമാനം കടലിൽ തകർന്നു വീണെന്നും യാത്രക്കാരെല്ലാം കൊല്ല്പ്പെട്ടെന്നും മലേഷ്യൻ സർക്കാറും വിമാനത്താവള കമ്പനി അധികൃതർ വിശദീകരിക്കുമ്പോഴും ഭാര്യ മരിച്ചെന്ന് വിശ്വസിക്കാൻ നരേന്ദ്രൻ തയ്യാറല്ല. ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ദമ്പതികളുടെ ഏക മകൾ പഠിക്കുന്നത് ഡൽഹിയിലാണ്. അവൾക്കിപ്പോൽ പരീക്ഷാകാലമാണ്.
കഴിഞ്ഞദിവസം ചന്ദ്രിക ശർമ്മയുടെ സുഹൃത്തുക്കളും സർക്കാറും ചേർന്ന് ചന്ദ്രികയുടെ സ്മരണ പുതുക്കാനുള്ള പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ നരേന്ദ്രനും പങ്കെടുക്കുകയുണ്ടായി. ചന്ദ്രിക എപ്പോഴും ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നെന്നും. താൻ ഇപ്പോവും അവളുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്നും നരേന്ദ്രൻ പറഞ്ഞു. ഭാര്യ വിമാനാപകടത്തിൽ മരിച്ചെന്ന് വിശ്വസിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറല്ല. നരേന്ദ്രനെ പോലെ തങ്ങളുടെ ഉറ്റവർ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് അപ്രത്യക്,മായ വിമാനത്തിൽ ഉണ്ടായിരുന്നവരുടെ പ്രിയപ്പെട്ടവർ.
അതിനിടെ കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370നുള്ള തിരച്ചിലിൽ മെയ് അവസാനത്തോടെയെങ്കിലും പുരോഗതിയുണ്ടായില്ലെങ്കിൽ പുതിയ പദ്ധതിയനുസരിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനമെന്ന് മലേഷ്യയുടെ ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്കു പോകുകയായിരുന്ന വിമാനം കാണാതായി ഒരുവർഷമായപ്പോൾ തിരഞ്ഞെടുക്കപ്പെട്ട വിദേശ മാദ്ധ്യമപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ലിയോ തിയോങ് ലായ് ഇക്കാര്യം പറഞ്ഞത്.
കൈയിൽ കിട്ടിയ രേഖകളും തെളിവുകൾ പുനഃപരിശോധിച്ചാകും തിരച്ചിലിനു നേതൃത്വം കൊടുക്കുന്ന മൂന്ന് രാജ്യങ്ങൾ പുനഃപരിശോധനയ്ക്കിറങ്ങുക. ഇക്കാര്യം സംബന്ധിച്ച് ഓസ്ട്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ അടുത്തമാസം ചർച്ച നടക്കും. വിമാനം കാണാതായത് അപകടത്തെ തുടർന്നാണെന്നും അതിലുണ്ടായിരുന്ന 239 പേരും മരിച്ചതായും മലേഷ്യൻ സർക്കാർ ജനുവരി 29ന് സ്ഥിരീകരിച്ചിരുന്നു.
വിമാന അവശിഷ്ടങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്ന കപ്പലുകൾ 60,000 ചതുരശ്ര കിലോമീറ്റർ ഉള്ള മേഖലയിൽ 40 ശതമാനം തിരച്ചിൽ നടത്തി. കൂടാതെ, കനമേറിയ 10 സാധനങ്ങൾ കണ്ടെത്തിയെന്നും അവയെന്തൊക്കെയെന്ന് വിലയിരുത്തുകയാണെന്നുമാണ് ഇന്നലെ വിവരം കിട്ടിയതെന്നും ലായ് കൂട്ടിച്ചേർത്തു. എന്നാൽ ഇതുവഴി പോകുന്ന മറ്റ് കപ്പലുകളിൽ നിന്നു കളഞ്ഞ സാധനങ്ങളാവാമതെന്ന സാധ്യതയും തള്ളിക്കളയുന്നില്ലെന്നും ലായ് വ്യക്തമാക്കി. വിമാനം കാണാതായതു സംബന്ധിച്ച് വ്യക്തമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് മലേഷ്യയെ നടുക്കിയ രണ്ടാമത്തെ വിമാനപകടം. 298 യാത്രക്കാരും വിമാന ജോലിക്കാരുമായി പറന്നിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനം എം എച്ച് 17 കിഴക്കൻ ഉ്രൈകനിലെ വിമത പ്രദേശത്താണ് തകർന്നുവീണിരുന്നത്. സംഭവത്തിൽ മുഴുവൻ യാത്രക്കാരും ജോലിക്കാരും കൊല്ലപ്പെട്ടിരുന്നു. കിഴക്കൻ ഉ്രൈകനിലെ റഷ്യൻ വിമതർ വെടിവച്ച് വീഴ്ത്തിയെന്ന് പാശ്ചാത്യ രാജ്യങ്ങളും കിഴക്കൻ ഉ്രൈകനും ആരോപിക്കുന്നു.
ആംസ്റ്റർഡാമിൽ നിന്ന് ക്വലാലംപൂരിലേക്കായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. വിമാനം തകർന്നുവീണ പ്രദേശത്ത് നടത്തിയ തിരച്ചിലിനും പഠനത്തിനും ശേഷം, പുറത്തുനിന്ന് വന്ന വസ്തുക്കൾ മൂലമാണ് വിമാനം തകർന്നുവീണതെന്നും ഇത് മിസൈലാകാമെന്നും നിഗമനങ്ങളിൽ എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍