ഒരിക്കൽ ലോകത്തിന്റെ പ്രതീക്ഷ ഈ രാജ്യമായിരുന്നു; അമേരിക്കൻ അധിനിവേശത്തിനെതിരെയുള്ള മലയാളിയുടെ സ്വപ്നഭൂമിയായിരുന്നു; ഇപ്പോഴവിടെ പട്ടിണിമൂലം ആർക്കും പുറത്തിറങ്ങാൻ വയ്യ; വെനസ്വേലയിൽ കന്നുകാലികൾക്കുപോലും രക്ഷയില്ല
ഓർമയില്ലേ ഹ്യൂഗോ ഷാവേസിനെ? ചെ ഗുവേരയ്ക്കും ഫിദൽ കാസ്ട്രോയ്ക്കും ശേഷം ലാറ്റിനമേരിക്കയിൽനിന്ന് സാമ്രാജ്യത്വ വിരുദ്ധതയുടെ ചിഹ്നമായി വളർന്നുവന്ന നേതാവിനെ? മരണംവരെ അമേരിക്കൻ അധിനിവേശത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച നേതാവായിരുന്നു അദ്ദേഹം. വെനസ്വേലയുടെ 62-ാമത്തെ പ്രസിഡന്റ്. 2013-ൽ മരിക്കുംവരെ അദ്ദേഹം തന്റെ വാക്കുകളിൽ ഉറച്ചുനിന്നു. തന്റെ രാജ്യത്തെ എണ്ണശേഖരത്തിൽ വിശ്വസിച്ചിരുന്ന ഷാവേസിന്റെ അവസാന കാലമായപ്പോഴേക്കും വെനസ്വേല തളർന്നുതുടങ്ങിയിരുന്നു. ഇപ്പോൾ, ലാറ്റിനമേരിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണവർ.
വെനസ്വേലയുടെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുന്ന ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നു. പട്ടിണികൊണ്ട് വലഞ്ഞ ജനക്കൂട്ടം ഒരു പശുവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യമായിരുന്നു അത്. ഞങ്ങൾക്ക് വിശക്കുന്നുവെന്നും സഹിച്ച് മടുത്തുവെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടം മിണ്ടാപ്രാണിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മെരീദ പ്രവിശ്യയിലെ പാൽമെരീറ്റോയിൽ നടന്ന സംഭവം ലോകം മുഴുവൻ വൈറലായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ക്രിസ്മസ് മുതൽക്ക് വെനസ്വേലയിലെ പല മേഖലകളിലും കടുത്ത പ്രതിഷേധങ്ങളും സമരങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കൊള്ളയും തീവെപ്പും പലേടത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ജനങ്ങളെ തെരുവിലിറക്കുകയാണ്. പ്രക്ഷോഭത്തിനിടെ, ഇതുവരെ നാലുപേരെങ്കിലും കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കാരക്കസ് ഒഴികെയുള്ള മേഖലകളിലെല്ലാം കടുത്ത ഭക്ഷ്യ ക്ഷാമവും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
കന്നുകാലികളെ പരസ്യമായി കശാപ്പ് ചെയ്താണ് ജനക്കൂട്ടം പലേടത്തും പട്ടിണിയകറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ. പൽമെരീറ്റയിൽമാത്രം ഇതിനകം 300-ലേറെ കന്നുകാലികളെ ഭക്ഷണത്തിനായി ജനങ്ങൾ പ്രാകൃതരീതിയിൽ കൊലപ്പെടുത്തി. മിക്ക പട്ടണങ്ങളിലെയും സൂപ്പർമാർക്കറ്റുകളും കടകളും കാലിയാണ്. ഉള്ളിടത്ത് കടുത്ത തോതിൽ കൊള്ളയും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അക്രമസംഭവങ്ങൾ വ്യാപിക്കുകയാണ്. ഇതുവരെ നാലുപേർ മരിക്കുകയും പത്തിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രസിഡന്റ് നിക്കോളാസ് മദൂരോയുടെ നയങ്ങളാണ് രാജ്യത്തെ ഈ സ്ഥിതിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവായ കാർലോസ് പാപ്പരോനി പറഞ്ഞു. ഭക്ഷ്യക്ഷാമവും പട്ടിണിയും പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കണമെന്ന് നിക്കേളാസ് മദൂരോയോട് കൊളംബിയൻ പ്രസിഡന്റ് യുവാൻ മാനുവൽ സാന്റോസ് ആവശ്യപ്പെട്ടു. നാലുവർഷമായി തുടരുന്ന സാമ്പത്തിക മാന്ദ്യവും ലോകത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പവുമാണ് വെനസ്വേലയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. മദൂരോയുടെ സാമ്പത്തിക നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന ആരോപണവും ശക്തമാണ്.
പട്ടിണി എന്നുതീരും?
സൂപ്പർ മാർക്കറ്റുകളിലെ ഒഴിഞ്ഞ ഷെൽഫുകൾ നോക്കി നെടുവീർപ്പിടുകയാണ് ജീവനക്കാർ.അവ വീണ്ടും നിറയുമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. ചോളം കൊണ്ടുപോകുന്ന ട്രക്കുകളും, ഭക്ഷ്യസംഭരണശാലകളും സർക്കാർ ഉടമസ്ഥയിലുള്ള സൂപ്പർ മാർക്കറ്റുകളും കൊള്ളയടിക്കുന്ന ജനം പട്ടിണി മാറ്റാൻ നെട്ടോട്ടമോടുകയാണ്.
അതേസമയം നിക്കോളാസ് മദുരോയുടെ സർക്കാരാകട്ടെ പഴി ചാരി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. രാഷ്ട്രീയ എതിരാളികളും വിദേശ ശക്തികളും പൂഴ്ത്തിവയ്പും, വിലക്കയറ്റവും സൃഷ്ടിച്ച് കലാപം അഴിച്ചുവിടുകയാണെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഊഹക്കച്ചവടം അവസാനിപ്പിക്കാൻ, 200 ലേറെ സൂപ്പർ മാർക്കറ്റുകളിലെ വില താഴ്ത്തി സർക്കാർ നടത്തിയ പരീക്ഷണവും തിരിച്ചടിയായി. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം വാങ്ങാൻ ജനം തിരക്ക് കൂട്ടിയതോടെ കാര്യങ്ങ്ൾ കൈവിട്ടുപോയി.
പട്ടിണിയുടെ രാഷ്ട്രീയം
രാജ്യം പട്ടിണിയിൽ പൊറുതിമുട്ടുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിന് ഒരു കുറവുമില്ല വെനിസ്വേലയിൽ. 2012 ന് ശേഷമുള്ള രാഷ്ട്രീയ -സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം തേടി ഇടതുസർക്കാരും പ്രതിപക്ഷവും ചർച്ചകൾ പുനരാരംഭിച്ചെങ്കിലും വലിയ പ്രതീക്ഷയ്ക്ക് വകയില്ല.ഡിസംബറിൽ നടന്ന ചർച്ചകൾ പൂർണപരാജയമായിരുന്നു. വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായം സ്വീകരിക്കണം, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം തുടങ്ങിയ പ്രതിപക്ഷ ആവശ്യങ്ങളോട് മദുരോ പുറം തിരിഞ്ഞ് നിൽപാണ്. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധത്തിൽ അയവ് വരുത്താൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തണമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. സാമ്പത്തിക ഉപരോധം വന്നതോടെ പട്ടിണി പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ അടഞ്ഞുവെന്ന് മാത്രമാണ് കടം തിരിച്ചടയ്ക്കാനുള്ള വഴികളും ്അടഞ്ഞു. ഡിസംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് കണ്ണ് വച്ചാണ് നിക്കോളാസ് മദുരോയുടെ അനുരഞ്ജന നീക്കം.
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രിസഡന്റ് ഡാനിലോ മേദിന് നയിക്കുന്ന അനുരഞ്ജന ചർച്ചകളിൽ ബൊളിവിയ, ചിലി, മെക്സികോ, നിക്കരാഗ്വ എന്നീ രാജ്യങ്ങളുടെ പ്രിതിനിധികളുമുണ്ട്.ഈ വട്ട ചർച്ചകളിലെങ്കിലും അനുരഞ്ജനമുണ്ടായില്ലെങ്കിൽ തങ്ങൽ പിന്മാറുമെന്ന് ചില രാജ്യങ്ങൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വത്തിക്കാൻ നേതൃത്വം നൽകിയ 2016 റൗണ്ട് ചർച്ചകളും പരാജയമായിരുന്നു.
അധികാരത്തിൽ കടിച്ചുതൂങ്ങി മദുരോ
ഒരിക്കൽ സമ്പൽ സമൃദ്ധമായിരുന്ന രാഷ്ട്രം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ, സ്വേച്ഛാധിപത്യസ്വഭാവം കാട്ടിയതാണ് മദുരോയെ അപ്രിയനാക്കിയത്. രാഷ്ടീയ എതിരാളികളെയെല്ലാം ജയിലിൽ അടയ്ക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടക്കുന്ന പ്രക്ഷോഭത്തിനിടെ 46 പേരെയാണ് സുരക്ഷാസേന കൊന്നൊടുക്കിയത്.
തന്റെ പാർട്ടിക്ക വെല്ലുവിളികൾ ഉയരാതിരിക്കാൻ പ്രാദേശിക തിരഞ്ഞെടുപ്പ് പലവട്ടം മാറ്റിവച്ചു.കഴിഞ്ഞ ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പോടെ, സർക്കാരിൽ പൂർണനിയന്ത്രണം കൈയടക്കാൻ മദുരോയ്ക്കും കൂട്ടർക്കും കഴിഞ്ഞു. പ്രതിപക്ഷത്തിന് മുൻകൈയുണ്ടായിരുന്ന പാർലമെന്റിന്റെ മേലെ ഭരണഘടന വരെ തിരിത്തിയെഴുതാനും, തന്റെ അധികാരങ്ങൾ ഇരട്ടിയാക്കാനുമുള്ള സൂപ്പർബോഡി സൃഷ്ടിക്കുകയായിരുന്നു മദുരോ.
സാമ്പത്തിക പ്രതിസന്ധി വന്ന വഴി
ആഗോള എണ്ണവില ഇടിഞ്ഞതോടെയാണ് 2014 ൽ വെനിസ്വേല പ്രതിസന്ധിയുടെ കാണാക്കയത്തിലേക്ക് വീണത്.കറൻസി നിയന്ത്രണങ്ങൾ കൂടിയായതോടെ പണപ്പെരുപ്പം കുതിച്ചുയർന്നു.700 ശതമാനം വിലക്കയറ്റമാണ് കഴിഞ്ഞ വർഷാവസാനം ഉണ്ടായത്.2015 നും 2016 നും ഇടയിലുള്ള ഭക്ഷ്യക്ഷാമം മൂലം 75 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ശരീരഭാരം ശരാരരി 19 പൗണ്ടോളം കുറഞ്ഞു.തങ്ങളുടെ പ്രതിസന്ധിക്ക് അമേരിക്കയെ മദുരോ പഴിക്കുമ്പോൾ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സന്നദ്ധമാവാത്ത മദുരോയെ വൻവെല്ലുവിളിയായാണ് യുഎസ് കാണുന്നത്്.
ക്രൂഡ് ഓയിൽ വില്പന പ്രധാനവരുമാനയുള്ള രാജ്യത്തിന് ഡൊണാൾഡ് ട്രംപിന്റെ യുദ്ധഭീഷണിയും അമേരിക്കൻ ഭരണകൂടം നടത്തുന്ന നയതന്ത്ര മാറ്റങ്ങളും എല്ലാം ദോഷകരമായി തീർന്നു എന്നും, രാജ്യത്തെ കടക്കെണിയിലേയ്ക്ക് തള്ളി വിട്ടുവെന്നും മദുരോ കുറ്റപ്പെടുത്തുന്നു.
അതെ സമയം എണ്ണവില ഉയർന്ന നാളുകളിൽ രാജ്യത്തെ ആഭ്യന്തര ഉദ്പാദനം കുറയ്ക്കാൻ നിർബന്ധിച്ച ഗവൺമെന്റ് കുറഞ്ഞ വിലയിൽ ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്തു തുടങ്ങിയതാണ് രാജ്യം ഇപ്പോൾ നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം എന്നാണ് വിമർശകരും, സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെടുന്നത്. രാജ്യത്തിന് വേണ്ട ഭക്ഷണത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ആഭ്യന്തര തലത്തിൽ തന്നെ ഉദ്പാദിപ്പിച്ചിരുന്ന രാജ്യമായിരുന്നു വെനിസ്വേല. പക്ഷെ നിക്കോളാസ് സർക്കാർ തങ്ങളുടെ വികസന പൊങ്ങച്ചങ്ങളുടെ ഭാഗമായി രാജ്യത്തിന് വേണ്ട എഴുപതു ശതമാനം ഭക്ഷണ സാധനങ്ങളും കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ആഭ്യന്തര ഉദ്പാദനം വളരെ കുറയാൻ തുടങ്ങി. ഈ ഉദാരവത്ക്കരണ നയം തന്നെയാണ് ഇപ്പോൾ രാജ്യത്തെ പട്ടിണിയുടെ പടുകുഴിയിലേയ്ക്ക് തള്ളിവിട്ടതെന്ന് അവർ ആരോപിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്