വാക്സിൻ വിരുദ്ധർ ഇതുവരെ പറഞ്ഞതിനെ ശരിവെച്ച് എൻ എച്ച് എസ് ജീവനക്കാരും; ബ്രിട്ടനിൽ അങ്ങോളമിങ്ങോളം നിരവധി സമരങ്ങളിൽ നിർബന്ധിത വാക്സിനേഷനെതിരെ നിരവധി എൻ എച്ച് എസ് ജീവനക്കാരും; വാക്സിൻ ഇല്ലാത്തവർക്ക് പണി നഷ്ടമാക്കുന്ന നിയമം കുരുക്കിലേക്ക്
മറുനാടൻ ഡെസ്ക്
ലണ്ടൻ: വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ ബ്രിട്ടനിൽ നടക്കുന്ന വാക്സിൻ വിരുദ്ധരുടെ സമരത്തിൽ നിരവധി എൻ എച്ച് എസ് ജീവനക്കാരും പങ്കുചേരുകയാണ്. വാക്സിൻ എടുക്കാത്ത ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള ഔദ്യോഗിക അറിയിപ്പുകൾ അടുത്ത മാസം മുതൽ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് സമരത്തിന് ചൂടുപിടിക്കുന്നത്. ലണ്ടനിൽ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഡൗണിങ് സ്ട്രീറ്റിനു മുന്നിൽ തടിച്ചുകൂടി തങ്ങളുടെ സ്ക്രബ്ബുകൾ പൊലീസിനു നേരെ വലിച്ചെറിഞ്ഞത്. ട്രഫൽഗർ ചത്വരത്തിൽ ഒത്തുകൂടിയ ആരോഗ്യ പ്രവർത്തകർ തങ്ങളുടെ യൂണിഫോം അഴിച്ചുവെച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്.
ബി ബി സി ബ്രോഡ്കാസ്റ്റിങ് ഹൗസിനു മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരിൽ പ്രമുഖ വാക്സിൻ വിരുദ്ധനായ പിയേഴ്സ് കോർബിനും ഉണ്ടായിരുന്നു. അവിടെയൊരാൾ സ്ക്വിഡ് ഗെയിം മാസ്കും ബയൊഹസാർഡ് സ്യുട്ടും ധരിച്ചെത്തി കൈയിൽ വലിയൊരു സിറിഞ്ചുമായാണ് പ്രതിഷേധിച്ചത്. ലണ്ടനു പുറമെ മാഞ്ചസ്റ്ററിലും, ബിർമ്മിങ്ഹാമിലും, ലീഡ്സിലും, ന്യു കാസിലിലുമൊക്കെ സ്വാതന്ത്ര്യ ജാഥകൾ എന്ന് വിളിക്കപ്പെടുന്ന പ്രതിഷേധം അരങ്ങേറി. വാക്സിൻ നിർബന്ധമാക്കരുത് എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ശേഷവും ഏകദേശം 80,000-ഓളം എൻ എച്ച് എസ് ജീവനക്കാർ ഇതുവരെ വാക്സിൻ എടുത്തിട്ടില്ല. മൊത്തം ജീവനക്കാരുടേ ഏകദേശം ആറു ശതമാനത്തോളം വരും ഇത്. ഇതുവരെ വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കാത്ത ജീവനക്കാരെ ഫെബ്രുവരി മുതൽ ഔദ്യോഗിക കൂടിക്കാഴ്ച്ചകൾക്ക് ക്ഷണിച്ച്, വാക്സിൻ എടുത്തില്ലെങ്കിൽ പുറത്തുപോകേണ്ടിവരുമെന്ന ഔദ്യോഗിക മുന്നറിയിപ്പ് നൽകാൻ ഇരിക്കുകയാണ് ആരോഗ്യ വകുപ്പ്.
കൂടിക്കാഴ്ച്ച നടത്തുന്ന ദിവസം തന്നെ ഔദ്യോഗിക നോട്ടീസ് നൽകും. മാർച്ച് 31 ന് ആയിരിക്കും വാക്സിൻ പൂർത്തിയാക്കാനുള്ള അവസാന ദിവസം. ഏപ്രിൽ 1 ന് മുൻപായി എല്ലാ മുൻ നിര ആരോഗ്യ പ്രവർത്തകരും വാക്സിന്റെ രണ്ടുഡോസുകളും എടുത്തിരിക്കണം. അതായത് ഫെബ്രുവരി 3 ന് മുൻപായി അവർ ആദ്യ ഡോസ് എടുത്തിരിക്കണം. ഏപ്രിൽ 1 ന് വാക്സിന്റെ രണ്ട് ഡോസുകളും എടുക്കാത്തവർക്ക് ജോലി നഷ്ടപ്പെടും. ആരോഗ്യ സേവനരംഗത്ത് ജീവനക്കാരുടേ ക്ഷാമം ഒഴിവാക്കുവൻ ഈ അവസാന തീയതി നീട്ടണമെന്ന് റോയൽ കോളേജ് ജി പി മാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് നിർബന്ധിത വാക്സിൻ എന്നത് ശരിയായ ഒരു രീതിയല്ല എന്നാണ് ചെയർമാൻ മാർട്ടിൻ മാർഷൽ പറഞ്ഞത്. ചില അശുപത്രികളിൽ ഏകദേശം 10 ശതമാനത്തോളം ജീവനക്കാരും ജി പി സർജറിമാരും കോവിഡ്വാക്സിൻ എടുക്കാത്തവരായി ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതുവരെ തങ്ങളെ അഭിനന്ദിച്ചു കൂട്ടംകൂടി കൈയടിക്കുന്നവർ ഇപ്പോൾ തങ്ങളെ പിന്തുണയ്ക്കുന്നില്ല എന്നാണ് ലണ്ടനിൽ പ്രതിഷേധിക്കുന്ന ആംബുലൻസ് ജീവനക്കാരനായ ക്രിസ്റ്റബെല്ലെ ഗ്രിഗറി പറഞ്ഞത്. താൻ ചെറുപ്പമാണെന്നും, അതുകൊണ്ടും, കോവിഡ് രോഗികളുമായുള്ള നിദാന്ത സമ്പർക്കം വഴിയും തന്നിൽ ആവശ്യത്തിന് ആന്റിബോഡികൾ ഉണ്ടെന്നുമാണ് അവർ പറയുന്നത്. അതുകൊണ്ട് തന്നെ തനിക്ക് വാക്സിന്റെ ആവശ്യമില്ലെന്നും പറയുന്നു.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ജോലി, വാക്സിൻ എടുത്തില്ല എന്നതിന്റെ പേരിൽ നഷ്ടപ്പെടാൻ പോവുകയാണെന്നാണ് ഓക്സ്ഫോർഡിലെ എമർജൻസി കെയർ അസിസ്റ്റന്റായ വിക്ടോറിയ കെസ്സെർവൻ പറയുന്നത്. എൻ എച്ച് എസ് ജീവനക്കാരുടേ ജാഥയിൽ വാക്സിൻ വിരുദ്ധരും, വാക്സിൻ എന്നത് ജനങ്ങളെ കൊന്നൊടുക്കി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരുമായ ആയിരക്കണക്കിന് ആളുകൾ പങ്കുചേർന്നു. ഈ പ്രതിഷേധക്കാർക്ക് വാക്സിൻ വിരുദ്ധരുമായും തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടെന്നുള്ളത് ആശങ്കാ ജനകമാണെന്നാണ് മെയിൽ ഓൺലൈൻ പറയുന്നത്.
കവലകളിൽ, വാക്സിൻ കുട്ടികളെ കൊല്ലുന്നു എന്ന് എഴുതിയ മഞ്ഞ പ്ലക്കാർഡുകളും കൊണ്ട് പ്രതിഷേധിക്കുന്ന റിബൽസ് ഓൺ റൗണ്ട് എബൗട്ട്സ് എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ എൻ എച്ച് എസ് 100 കെ എന്ന വെബ്സൈറ്റ് ആഹ്വാനം ചെയ്യുന്നു. ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഉപാധിയാണ് വാക്സിൻ പദ്ധതി എന്നും ഈ വെബ്സൈറ്റിൽ പറയുന്നുണ്ട്. എന്നാൽ, പിന്നീട് റിബൽസ് ഓൺ റൗണ്ട് എബൗട്ട്സിനെ കുറിച്ചുള്ള പരാമർശവും വാക്സിൻ പദ്ധതിക്കെതിരായ പരാമർശവും വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു. ഇത്തരം തെറ്റിദ്ധാരണകൾ അപകടകരമാണെന്നും അത്തരം ചിന്താഗതികളോട് എൻ എച്ച് എസ് 100 കെ യോജിക്കുന്നില്ലെന്നും വെബ്സൈറ്റ് പ്രതിനിധി വ്യക്തമാക്കി.
തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ഇംഗ്ലീഷ് ഡെമോക്രാറ്റ്സ് പാർട്ടിയുടെ കീഴിലുള്ള വർക്കേഴ്സ് ഓഫ് ഇംഗ്ലണ്ട് യൂണിയനിൽ ചേരാൻ തങ്ങളുടെ അനുയായികളോടും തങ്ങളെ പിന്തുണക്കുന്നവരോടും എൻ എച്ച് എസ് 100 കെ വെബ്സൈറ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിയൻ ഒരു രാഷ്ട്രീയ പാർട്ടിയുമായി അഫിലിയേറ്റ് ചെയ്തട്ടില്ല എന്നാണ് യൂണീയൻ വക്താക്കൾ വ്യക്തമാക്കുന്നത്. എന്നാൽ അതിന്റെ നേതാവ് സ്റ്റീഫൻ മോറിസ് ഇംഗ്ലീഷ് ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ സെക്രട്ടറിയാണ്.
അതേസമയം, വാക്സിൻ എടുക്കാത്ത എൻ എച്ച് എസ് ജീവനക്കാരെ പിരിച്ചുവിടാതെ, അവരെ രോഗികളുമായി നേരിട്ടു സമ്പർക്കം പുലർത്താത്ത ജോലികളിലേക്ക് പുനർ വിന്യാസം നടത്തുന്ന കാര്യവും പരിഗണനയിലുണ്ട് എന്നറിയുന്നു. എന്നാൽ, അതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് മറ്റ് സാധാരണ പൗരന്മാരെ പോലെ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാണ് ഇവർ പറയുന്നത്. വാക്സിൻ ഇപ്പോഴും പരീക്ഷണഘട്ടത്തിൽ ഇരിക്കുന്ന ഒരു മരുന്നാണെന്നും അതിനാൽ തന്നെ അത് എടുക്കുന്നതിൽ ഭേദം ജോലി നഷ്ടപ്പെടുത്തുന്നതാണെന്നുമാണ് കഴിഞ്ഞ മുപ്പത് വർഷമായി സ്പെഷ്യലിസ്റ്റ് നഴ്സായി ജോലിചെയ്യുന്ന ഒരു സ്ത്രീ പറഞ്ഞത്.
അതേസമയം ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നിർബന്ധമാക്കുവാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്സർക്കാർ. സ്വയം സുരക്ഷയ്ക്കും രോഗികളുടെ സുരക്ഷയ്ക്കും വാക്സിൻ എടുക്കുന്നത് ആരോഗ്യപ്രവർത്തകരുടെ കടമയാണെന്നാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞത്. വാക്സിൻ ഫലവത്താണെന്ന് ഇതിനോടകം തെളിഞ്ഞതാണെന്നും, രോഗം കൂടുതൽ വ്യാപകമാകാതിരിക്കുന്നതിനുള്ള സാധ്യത അത് ഇല്ലാതെയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രികളിലും കെയർഹോമുകളിലും എത്തുന്നവർ പ്രത്യേക ശ്രദ്ധ ആവശ്യമായവരാണെന്നും അവേരെ കോവിഡ് ബാധയിൽ നിന്നും രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍