ബ്രിട്ടീഷ് നിറതോക്കിന് മുമ്പിൽ കുഴഞ്ഞ് വീണ് തീർന്ന ജീവിതങ്ങൾക്ക് വില നൽകിയത് 8000 രൂപ വീതം; നാളെ ഹൗസ് ഓഫ് കോമൺസിൽ പ്രമേയം വരുമ്പോൾ തെരേസ മെയ് അന്തസ്സോടെ ഒരു ക്ഷമ പറയുമോ...? ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് 100 വർഷം തികയുമ്പോൾ എങ്കിലും ബ്രിട്ടൻ ക്ഷമ പറയുമോ എന്നറിയാൻ കാത്ത് ലോകം
മറുനാടൻ ഡെസ്ക്
ലണ്ടൻ: 1919 ഏപ്രിൽ 13ന് ബ്രിട്ടീഷ് സൈനികർ നടത്തിയ പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലാബാഗിൽ നടത്തിയ കൂട്ട വെടിവയ്പിൽ 1500 ഇന്ത്യക്കാർ പിടഞ്ഞ് വീണ് മരിച്ചതിന്റെ നൂറാം വാർഷികം സമാഗതമാകുന്ന വേളയിൽ ഇപ്പോഴെങ്കിലും ഈ തെറ്റിന് ബ്രിട്ടൻ മാപ്പ് പറയുമോയെന്നാണ് ഇന്ത്യയും ലോകവും ആകാംക്ഷയോടെ ഉറ്റ് നോക്കുന്നത്. ബ്രിട്ടീഷ് നിറതോക്കിന് മുമ്പിൽ കുഴഞ്ഞ് വീണ് തീർന്ന ജീവിതങ്ങൾക്ക് വില നൽകിയത് ബ്രിട്ടൻ വെറും 8000 രൂപ വീതമാണെന്ന ആരോപണവും ശക്തമാണ്. നാളെ ഹൗസ് ഓഫ് കോമൺസിൽ പ്രമേയം വരുമ്പോൾ തെരേസ മെയ് ജാലിയൻ വാലാബാഗിന്റെ പേരിൽ ബ്രിട്ടന് വേണ്ടി ഇന്ത്യയോട് അന്തസ്സോടെ ഒരു ക്ഷമ പറയുമോ...? എന്ന ചോദ്യമാണ് ഈ അവസരത്തിൽ ആവർത്തിക്കപ്പെടുന്നത്.
ഈ കൂട്ടക്കുരുതിക്ക് നൂറാം വാർഷികം തികയുന്ന വേളയിലെങ്കിലും ബ്രിട്ടൻ പശ്ചാത്താപം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന ആവശ്യം ഇതുവരെ ബധിര കർണങ്ങളിലാണ് ചെന്ന് പതിച്ചിരിക്കുന്നത്. എന്നാൽ ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെക്കുറിച്ച് ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ ചർച്ചകൾ നടക്കുമ്പോൾ ബ്രിട്ടന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി ഒരു ക്ഷമാപണമുണ്ടായേക്കുമെന്നാണ് ചില സിഖുകാർ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. വളരെയധികം ഇന്ത്യക്കാർ വസിക്കുന്ന ഹാരോ ഈസ്റ്റിനെ പ്രതിനിധീകരിക്കുന്ന എംപിയായ ബോബ് ബ്ലാക്ക്മാനാണ് ഇത് സംബന്ധിച്ച ചർച്ചക്ക് കോമൺസിൽ മുൻകൈയെടുക്കുന്നത്.
വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നാളെ നടക്കുന്ന ചർച്ചയിൽ എഫ്സിഒ മിനിസ്റ്ററായ മാർക്ക് ഫീൽഡ് പങ്കെടുക്കുമെന്നാണ് എഫ്സിഒ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗവൺമെന്റ് ഈ അവസരത്തിൽ ഈ സംഭവത്തെ ഔദ്യോഗികമായി അപലപിക്കേണ്ടിയിരിക്കുന്നുവെന്നും എഫ്സിഒ വക്താവ് ആവശ്യപ്പെടുന്നു. രാജ്ഞിയും മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണും യഥാക്രമം 1997ലും 2013ലും ജാലിയൻ വാലബാഗ് സന്ദർശിച്ചപ്പോൾ ഈ സംഭവത്തെ അപലപിച്ചിരുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഈ സംഭവത്തിന്റെ പേരിൽ ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് ഇന്ത്യയിലെത്തി മാപ്പ് പറയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളോട് പ്രതികരിക്കാൻ എഫ്സിഒ തയ്യാറായിട്ടില്ല.
ഈ കൂട്ടക്കുരുതിയെക്കുറിച്ച് ഫെബ്രുവരിയിൽ ഹൗസ് ഓഫ് ലോർഡ്സ് ചർച്ച ചെയ്യുകയും ഈ സംഭവത്തിന്റെ പേരിൽ ബ്രിട്ടൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജാലിയൻ വാലാബാഗ് വെടിവയ്പിന് ഉത്തരവിട്ട ജനറൽ ഡൈയർ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഇതിന് മുമ്പ് പ്രമേയം പാസാക്കിയ സഭയാണ് ഹൗസ് ഓഫ് ലോർഡ്സ് എന്നത് ഒരു വിരോധാഭാസമാകുന്നു. ഈ വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് ബ്രിട്ടൻ നഷ്ടപരിഹാരമായി വെറും 8000 രൂപയാണ് അന്ന് നൽകിയിരുന്നതെന്നും എന്നാൽ അന്ന് കൊല്ലപ്പെട്ടിരുന്ന യൂറോപ്യന്മാരുടെ കുടുംബങ്ങൾക്ക് ആയിരക്കണക്കിന് രൂപ നൽകിയിരുന്നുവെന്ന ആരോപണവും ശക്തമാണ്.
കൂട്ടക്കുരുതിക്ക് നൂറ് വർഷം തികയുന്ന ഈ വേളയിലാണ് മാപ്പ് പറയുന്നതിന് ഏറ്റവും അനുയോജ്യമെന്ന് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് അഭിപ്രായപ്പെടുന്നതിന് താൻ സാക്ഷിയായിരുന്നുവെന്നാണ് 2018 ഒക്ടോബറിൽ ഫോറിൻ അഫയേർസ് കമ്മിറ്റി ചെയറായ ടോം ടുഗെൻഡ്ഹാറ്റ് വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തിൽ പശ്ചാത്താപം പ്രകടിപ്പിക്കാൻ യുകെ ഗവൺമെന്റ് ഒരുങ്ങുന്നുണ്ടോയെന്ന് തിരക്കി ലോർഡ് മെഗ്നാഡ് ദേശായിയും ലോർഡ് രാജ് ലൂംബയും പ്രധാനമന്ത്രി തെരേസ മെയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. 2017ൽ അമൃത്സർ സന്ദർശിച്ച ലണ്ടൻ മേയർ സാദിഖ് ഖാനും ഇക്കാര്യത്തിൽ ബ്രിട്ടൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടിരുന്നു.
ഈ കൂട്ടക്കുരുതിയുടെ പേരിൽ ഗവൺമെന്റ് യുകെയിലെ സിഖ് സമൂഹത്തോട് മാപ്പ് പറയണമെന്നാണ് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എംപി പ്രീത് ഗിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നാളത്തെ ചർച്ചയിൽ ഗിൽ പങ്കെടുക്കുന്നുണ്ട്. മാപ്പ് പറയുന്നതിനുള്ള ഈ സുവർണാവസരം ബ്രിട്ടീഷ് ഗവൺമെന്റ് വെറുതെയാക്കിയാൽ അത് നിരാശാ ജനകമാണെന്നാണ് സിഖ് ഫെഡറേഷൻ(യുകെ) ചെയറായ അംറിക് സിങ് പ്രതികരിച്ചിരിക്കുന്നത്.
1919 ഏപ്രിൽ 13 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും പഞ്ചാബിൽ നിരോധിച്ചിരുന്നു. ഇതിനെ അവഗണിച്ച് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങുകയും യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ സൈന്യത്തോട് ഉത്തരവിടുകയുമായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നപ്പോൾ 1500ൽ അധികം പേരാണ് മരിച്ച് വീണത്. ഒറ്റ ഗേറ്റുമാത്രമുള്ള മൈതാനത്തിൽ നിന്നും ജീവഭയത്തോടെ പുറത്തേക്ക് കടക്കാൻ നിരവധി പേർ തിക്കും തിരക്കും കാണിച്ചതും മരണകാരണമായിത്തീർന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍