ഒന്നും ചെയ്യാതെ എല്ലാം ശരിയായ ആശ്വാസത്തിൽ ബ്രിട്ടൻ; കൊറോണ എത്തിയ ശേഷം ഉണ്ടായ ഏറ്റവും കുറഞ്ഞ മരണ നിരക്കുമായി തിങ്കളാഴ്ച്ച കടന്നുപോയി; ഇന്നലെ വെറും 55 പേർ മരിച്ചപ്പോൾ രണ്ടാം ദിവസവും മരണമില്ലാതെ സ്കോട്ട്ലാൻഡും അയർലണ്ടും
മറുനാടൻ ഡെസ്ക്
ലണ്ടൻ: 2,87,399 കൊറോണാ ബാധിതർ, 40,597 മരണങ്ങൾ, യൂറോപ്പിൽ കൊറോണ ഏറ്റവുമധികം നാശം വിതച്ച ബ്രിട്ടൻ സാവധാനം ദുരിതത്തിൽ നിന്നും കരകയറുന്ന സൂചനകൾ പുറത്തുവരുന്നു. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് വെറും 55 മരണങ്ങൾ മാത്രം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്. മാത്രമല്ല, മാർച്ചിന് ശേഷം ലണ്ടനിലെ ആശുപത്രികളിൽ നിന്നും മരണങ്ങളൊന്നും രേഖപ്പെടുത്താതെ കടന്നുപോയ ഒരു ദിവസം കൂടിയായിരുന്നു ഇന്നലത്തേത്. സ്കോട്ടലാൻഡിലും അയർലൻഡിലും തുടർച്ചയായ രണ്ടാം ദിവസവും മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നതും ബ്രിട്ടന് ആശ്വാസം നൽകുന്ന കാര്യമാണ്.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ലബോറട്ടറികളിലെ പരിശോധനകളിൽ കോവിഡ് ബാധിതരെന്ന് തെളിഞ്ഞ, മരണമടഞ്ഞവരുടെ എണ്ണം 40,597 ആയി. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും വളരെയധികംആണെന്നാണ് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 55 എന്ന പ്രതിദിന മരണസംഖ്യ കഴിഞ്ഞ തിങ്കളാഴ്ച്ചത്തേതിനേക്കാൾ പകുതിയായി കുറഞ്ഞതാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച രേഖപ്പെടുത്തിയത് 111 മരണങ്ങളായിരുന്നു. അതുപോലെ തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന മരണസംഖ്യ 100 ൽ താഴെ നിൽക്കുന്നത്. വാരാന്ത്യ ഒഴിവു കാരണം ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും രേഖപ്പെടുത്തുന്ന മരണത്തിന്റെ എണ്ണത്തിൽ സ്വാഭാവികമായി കുറവുണ്ടാകും എന്നതും ഒരു യാഥാർത്ഥ്യമാണ്.
മാത്രമല്ല, വ്യത്യസ്ത ഹോം നേഷനുകൾ അവരവരുടേതായ സമയപരിധി നിശ്ചയിച്ച് പ്രതിദിന മരണസംഖ്യ കണക്കാക്കുന്നതിനാൽ കണക്കുകൾ തമ്മിൽ പലപ്പോഴും പൊരുത്തപ്പെടാതെ വരികയും ചെയ്യാറുണ്ട്. ഇന്നലെ എൻ എച്ച് എസ് ആശുപത്രികളിൽ 55 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ, ലണ്ടനിലെ ആശുപത്രികളിൽ ഒരു മരണം പോലും രേഖപ്പെടുത്തപ്പെട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്. മാർച്ചിന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെ സ്കോട്ട്ലാൻഡിലും അയർലാൻഡിലും മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
സ്കോട്ടലാൻഡിലും അയർലാൻഡിലും ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്. സർക്കാർ സ്വീകരിച്ച് കരശനമായ നടപടികൾ ഫലം കണ്ടുതുടങ്ങി എന്നതിന്റെ സൂചനയാണിതെന്നും വൈറസ് സാവധാനം രാജ്യത്തുനിന്നും മടങ്ങുകയാണെന്നുമായിരുന്നു ഹെൽത്ത് സെക്രട്ടറി ഇതിനെക്കുറിച്ച് പറഞ്ഞത്.ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകർ ആയിരക്കണക്കിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയ സാഹചര്യത്തിൽ കൊറോണയുടെ രണ്ടാം വരവിനെ കുറിച്ചോർത്ത് ആശങ്കപ്പെടുമ്പോഴാണ് ഇത്തരത്തിൽ ആശ്വാസകരമായ വാർത്ത ലഭിക്കുന്നത്.
ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മറ്റൊരു കുറിപ്പിൽ പറയുന്നത് ഇന്നലെ 1,38,183 പേരെ പരിശോധനക്ക് വിധേയരാക്കി എന്നാണ്. ഇത് കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആന്റിബോഡി പരിശോധന ഉൾപ്പടെയാണ്. എന്നാലും പൊതുജനങ്ങളിൽ എത്രപേർ പരിശോധനക്ക് വിധേയരായി എന്ന കാര്യം ഇന്നലെയും പുറത്തുവിട്ടിട്ടില്ല. മെയ് 22 ന് ശേഷം ഇക്കാര്യം രഹസ്യമായി വച്ചിരിക്കുകയാണ്. ഇന്നലെ പുതിയതായി 1,205 പേർക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. ലോക്ക്ഡൗണിനു ശേഷമുള്ള കണക്കിൽ, ഇത് ഏറ്റവും കുറഞ്ഞ സംഖ്യയാണ്.
ഇതനുസരിച്ച് ബ്രിട്ടനിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 2,87,399 ആയി ഉയർന്നിട്ടുണ്ട്. ഞായറാഴ്ച്ചയും മരണസംഖ്യ 100 ൽ താഴെ ആയിരുന്നു. ഞായറാഴ്ച്ച 77 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് തൊട്ടു മുൻപുള്ള ഞായറാഴ്ച്ചത്തേക്കാൾ 32 ശതമാനം കുറവുമാണ്.
ഇതിനിടയിൽ രാജ്യത്തെ റെസ്റ്റോറന്റുകളും പബ്ബുകളും ജൂൺ 22 മുതൽ തുറന്ന് പ്രവർത്തിക്കുമെന്നറിയുന്നു. ഹോസ്പിറ്റാലിറ്റി മേഖല അടച്ചിരുന്നാൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമുണ്ടാകുക എന്ന തിരിച്ചറിവിൽ നിന്നാണ് സർക്കാർ ഇവ തുറക്കാൻ മുൻകൈ എടുക്കുന്നത്. എന്നിരുന്നാലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നറിയുന്നു. നേരത്തേ പബ്ബുകളും റെസ്റ്റോറന്റുകളും ജൂലായ് 4 ന് ശേഷം തുറന്നാൽ മതിയെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അതുപോലെ വിനോദ സഞ്ചാരികൾക്ക് ജൂലായ് പകുതിയോടെ യൂറോപ്യൻ യൂണിയനിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കും. 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഉണ്ടായിരിക്കുന്നതല്ല.
എന്നാൽ ഇന്നു മുതൽ ബ്രിട്ടനിൽ എത്തുന്നവർക്ക്, ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പടെ, അവർ സെൽഫ് ഐസൊലേഷനിൽ ഇരിക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം നൽകേണ്ടതുണ്ട്. 14 ദിവസത്തെ സെൽഫ് ഐസൊലേഷനാണ് പുതിയ നിയമം നിർദ്ദേശിക്കുന്നത്. ഇത് പാലിക്കാത്തവർക്ക് 100 പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്. വിമാന കമ്പനികളും ടൂർ ഓപ്പറേറ്റേഴേസും ഈ നിയമത്തിന് എതിരായി രംഗത്ത് എത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനേ ഈ നിയമം ഉതകൂ എന്നാണ് അവരുടെ വാദം. ഇതുമൂലം ഏകദേശം 25,000 പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് ഹീത്രൂ വിമാനത്താവളം അധികൃതരും പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍