അഭയം തേടി അലയുന്ന റോഹിങ്ക്യ മുസ്ലിംങ്ങളെ ആട്ടിയോടിക്കാൻ യുദ്ധക്കപ്പലുകളും വിമാനങ്ങളുമായി മുസ്ലിം ജനസംഖ്യയിൽ ഒന്നാമതായ ഇന്തോനേഷ്യ; അഭയാർത്ഥി ബോട്ടിൽ ഭക്ഷണത്തിന് വേണ്ടി തമ്മിലടിച്ച് നൂറുകണക്കിന് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; കടുത്ത ആശങ്ക രേഖപ്പെടുത്തി ലോക മനുഷ്യാവകാശ സംഘടന
ജക്കാർത്ത: നിലയുറപ്പിക്കാൻ ഒരു പിടി മണ്ണിന് വേണ്ടി കടലിൽ അലയുന്ന റോഹിങ്ക്യൻ മുസ്ലിംങ്ങളോട് കരുണയില്ലാത്ത നിലപാട് മുസ്ലിംരാജ്യങ്ങളും തുടരുന്നു. ബോട്ടുകളിലൂടെ കരതേടി എത്തുന്നവരുടെ ബോട്ടുകളെ തുരത്താൻ വേണ്ടി ഇന്തോനേഷ്യ സൈന്യത്തെ തന്നെ നിയോഗിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. റോഹിങ്ക്യകളെ തുരത്താൻ വേണ്ടി നാല് പടക്കപ്പലുകളും ഒരു വിമാനവും വിന്യസിച്ചാണ് ഇന്തോനേഷ്യ അഭയാർത്ഥഇകളെ തുടരത്താൻ ഒരുങ്ങുന്നത്. അഭയാർത്ഥി പ്രവാഹു കൂടുന്നതിന് അനുസരിച്ച് അവരെ ആട്ടിയോടിക്കാനുള്ള ശ്രമവുമായാണ് ഇൻഡോനേഷ്യ രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച ഒരു പടക്കപ്പലും വിമാനവും ഉണ്ടായിരുന്നതാണ് കഴിഞ്ഞ ദിവസം നാലായി ഉയർത്തിയത്. അഭയാർഥികൾക്ക് ഒരുകാരണവശാലും രക്ഷയൊരുക്കരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും ഇന്തോനേഷ്യ കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം 300 ഓളം പേരടങ്ങിയ ബോട്ട് മുങ്ങുന്നതിനിടെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. അഭയാർഥികൾ തങ്ങളുടെ തീരങ്ങളിലത്തെുന്നത് നിയമവിരുദ്ധമാണെന്ന് ഇന്തോനേഷ്യൻ സൈനിക വക്താവ് അറിയിച്ചു. മേഖലയിലെ മറ്റ് രാജ്യങ്ങൾ റോഹിങ്ക്യകൾക്കു മുന്നിൽ അതിർത്തികൾ കൊട്ടിയടച്ചതിനു പിന്നാലെയാണ് ഇന്തോനേഷ്യയും നടപടികൾ കർശനമാക്കിയത്. കഴിഞ്ഞയാഴ്ച 700 ഓളം പേരാണ് ഇന്തോനേഷ്യയിലെ ആച്ചേ തീരത്തത്തെിയത്. ഇതോടെ രാജ്യത്ത് അഭയംതേടിയവരുടെ എണ്ണം 3000 ആയി.
നൂറുകണക്കിന് അഭയാർഥികളുമായി നിരവധി ബോട്ടുകൾ ഇപ്പോഴും കടലിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒരുരാജ്യവും സ്വീകരിക്കാത്തതിനാൽ ഭക്ഷണവും അവശ്യവസ്തുക്കളുമില്ലാതെ നടുക്കടലിൽ കടുത്ത ദുരിതമനുഭവിക്കുന്നവരെ എന്തുചെയ്യാനാവുമെന്നതാണ് പുതിയ പ്രതിസന്ധി. മ്യാന്മർ സർക്കാറാണ് ഈ മാനുഷികദുരന്തത്തിന്റെ ഉത്തരവാദികളെന്ന് അയൽരാജ്യങ്ങൾ കുറ്റപ്പെടുത്തുന്നു.
അതേസയം ഇൻഡോനേഷ്യ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് കടലിൽ കുടുങ്ങിയ അഭയാർഥിബോട്ടിൽ അവസാന ഭക്ഷണത്തിനു വേണ്ടി നടന്ന പോരാട്ടത്തിൽ നൂറുപേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. രക്ഷപ്പെടുത്തിയ അഭയാർഥികളെ ഉദ്ധരിച്ച് ബി.ബി.സി.യാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. ബോട്ടിലെ അതിഭീകരമായ അവസ്ഥയാണ് രക്ഷപ്പെട്ടവർ പറഞ്ഞത്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. കുത്തും വെട്ടുമുണ്ടായി. പലരെയും ജീവനോടെയും പരിക്കോടെയും കടലിൽ തള്ളിയതായും അവർ വെളിപ്പെടുത്തി.
റോഹിങ്ക്യകളുടെ വരവ് നിയന്ത്രിക്കാൻ വടക്കുകിഴക്കൻ മേഖലയിലെ ജലാതിർത്തികൾ മലേഷ്യ സമ്പൂർണമായി അടച്ചിട്ടുണ്ട്. ബോട്ടുകൾ കരക്കണയാതിരിക്കാൻ തായ്ലൻഡും ജാഗ്രത ശക്തമാക്കിയ നിലയിലാണ്. ഇതിനിടെയാണ് മുങ്ങുന്ന ബോട്ടുകളിലുള്ളവരെ പോലും രക്ഷപ്പെടുത്തരുതെന്ന് ഇന്തോനേഷ്യ മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, സർക്കാർ ഭീഷണികൾ അവഗണിച്ചും നിർബന്ധിതഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മ്യാന്മറിലെ റഖൈൻ സംസ്ഥാനത്ത് പൗരത്വംപോലും നിഷേധിക്കപ്പെട്ട് തുല്യതയില്ലാത്ത ഭരണകൂട ഭീകരതകൾക്കു നടുവിൽ കഴിയുന്ന റോഹിങ്ക്യകൾ ഇപ്പോഴും നാടുവിടൽ തുടരുന്നുണ്ട്. മറ്റൊരു പോംവഴിയുമില്ലാത്തതിനാൽ കഴിഞ്ഞ മൂന്നുവർഷങ്ങൾക്കിടെ 120,000 പേരാണ് ഇതുവരെയായി രാജ്യംവിട്ടത്. ഇവരെ ആദ്യം തായ്ലൻഡിലത്തെിച്ച് പിന്നീട് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും എത്തിക്കലാണ് പതിവ്. തായ്ലൻഡ് നടപടി കർശനമാക്കിയതോടെ നേരിട്ട് കടൽവഴിയാണ് ഇപ്പോൾ കടത്ത്.
മാസങ്ങൾ കടലിൽ കഴിയുന്നതിനിടെ ഭക്ഷണമില്ലാതെയും ചെറിയപ്രശ്നങ്ങളുടെ പേരിൽ പരസ്പരം സംഘട്ടനങ്ങളിലേർപ്പെട്ടും നിരവധിപേർ മരണത്തിന് കീഴടങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആച്ചെയിലാണ് ഏറ്റവുംകൂടുതൽ പേർ അവസാനമായി അഭയംതേടിയത്. ഇനിയും ഇവിടെ ആളുകളെ സ്വീകരിക്കാനാവില്ലെന്ന് മേഖലാ ഗവർണർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അഭയം തേടിയവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഏറെക്കാലം ഇവരുടെ സംരക്ഷണത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ ലോക രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, 6,000-8,000 പേർ ഇപ്പോഴും നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് സൂചന.
റോഹിങ്ക്യ അഭയാർഥി പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തും ആശങ്ക രേഖപ്പെടുത്തി. കടലിൽ ഭക്ഷണവും വെള്ളവുമില്ലാതെ ജീവനുവേണ്ടി മല്ലടിക്കുന്ന ആയിരക്കണക്കിന് അഭയാർഥികളെ രക്ഷപ്പെടുത്താൻ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങൾ മുന്നോട്ടുവരാത്തത് കാടത്തമാണെന്ന് മനുഷ്യാവകാശവിഭാഗം വക്താവ് വിവിയൻ ടാൻ പറഞ്ഞു.
മനുഷ്യത്വരഹിതമായ സമീപനമാണ് നിർഭാഗ്യവശാൽ അഭയാർഥികളുടെ കാര്യത്തിൽ ചിലരാജ്യങ്ങളിൽ നിന്നുണ്ടാവുന്നത്. ബോട്ടിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും വേണ്ടി രൂക്ഷമായ ഏറ്റുമുട്ടൽവരെ നടക്കുന്നതായി റിപ്പോർട്ടുണ്ട്. അവരെ രക്ഷപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കയാണ്- ടാൻ മുന്നറിയിപ്പ് നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍