സ്കോട്ട്ലൻഡിന്റെ സമ്മതത്തോടെയേ ബ്രെക്സിറ്റിന് സമ്മതിക്കൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; തെരേസാ മേയുടെ പ്രഖ്യാനം ബ്രെക്സിറ്റിനെ എതിർത്തവരുടെ നാട്ടിൽ വച്ച്: യൂറോപ്പിൽ നിന്നുള്ള പിന്മാറ്റം വൈകിയേക്കും
റഫറണ്ടവേളയിൽ എപ്പോഴും റിമെയിൻ ക്യാമ്പയിന്റെ ശക്തയായ വക്താവായി നിലകൊണ്ട തെരേസ മെയ് പ്രധാനമന്ത്രിയായാൽ അവസരം ലഭിച്ചാൽ ബ്രെക്സിറ്റ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ലീവ് പക്ഷക്കാർക്ക് നേരത്തെ തന്നെയുള്ളതാണ്. ആ ആശങ്കയിൽ അൽപം കഴമ്പുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററും എസ്എൻപി നേതാവുമായ നിക്കോള സ്ടുർജനെ കാണാന്‍ എഡിൻബറോയിലേക്ക് പോയ പ്രധാനമന്ത്രിയുടെ സ്വഭാവമാറ്റം അതാണ് വെളിപ്പെടുത്തുന്നത്. എന്തൊക്കെ കാര്യങ്ങൾ ഒത്ത് വന്നാലും സ്കോട്ട്ലൻഡിന്റെ സമ്മതത്തോടെയേ ബ്രെക്സിറ്റിന് സമ്മതിക്കൂ എന്നാണ് തെരേസ ഇപ്പോൾ തറപ്പിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. അക്കാണത്താൽ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്നതിനുള്ള ഔപചാരിക നടപടിക്രമങ്ങൾ വൈകുമെന്ന സൂചന ശക്തമാവുകയാണ്.
സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ നേതാക്കന്മാരുടെ കൂടെ പിന്തുണയോട് കൂടിയുള്ള ഏകകണ്ഠമായ ഒരു യുകെ സമീപനം ഉണ്ടായിട്ടില്ലെങ്കിൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ഔപചാരിക നടപടിക്രമങ്ങൾ ആരംഭിക്കാൻ തനിക്ക് സാധിക്കില്ലെങ്കിലും അതിനാൽ രാജ്യം റഫറണ്ട തീരുമാനമനുസരിച്ച് യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നത് വൈകാൻ സാധ്യതയുണ്ടെന്നും തെരേസ മുന്നറിയിപ്പേകുന്നു. നിക്കോളയുമായി നടത്തിയ ഇത് സംബന്ധിച്ച ചർച്ചകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു തെരേസ. യുകെയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ തമ്മിൽ ബ്രെക്സിറ്റ് വിലപേശലിന്റെ കാര്യത്തിൽ ഇത്തരത്തിൽ ഒരു അഭിപ്രായ ഐക്യത്തിലെത്തുന്നത് വരെ ലിസ്ബൺ കരാറിലെ ആർട്ടിക്കിൽ 50ലൂടെ യൂണിയൻ വിട്ട് പോകുന്നതിനുള്ള ഔപചാരിക പ്രക്രിയകൾ തുടങ്ങില്ലെന്നാണ് പുതിയ പ്രധാനമന്ത്രി തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.
അധികാരമേറ്റെടുത്ത് 48 മണിക്കൂറിനകമാണ് അധികം തെരേസ വെള്ളിയാഴ്ച സ്കോട്ട്ലൻഡിലേക്ക് പോവുകയും അവിടുത്തെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ടുർജനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരിക്കുന്നതെന്നതും നിർണായകമാണ്. ബ്രിട്ടന്റെ ബ്രെക്സിറ്റ് വിലപേശൽ പദ്ധതികളെക്കുറിച്ചാണ് ഇരുനേതാക്കളും ബുട്ട് ഹൗസിൽ വച്ച് ഏറെ സമയം ചർച്ച നടത്തിയിരിക്കുന്നത്. യുകെയുടെ ഐക്യം നിലനിർത്താൻ താൻ പ്രതിജ്ഞാബദ്ധയാണെന്ന പ്രഖ്യാപനത്തിന് അടിവരയിടാനെന്ന പേരിലായിരുന്നു തെരേസയുടെ ഉടനടിയുള്ള ഈ സ്കോട്ട്ലൻഡ് സന്ദർശനം. എന്നാൽ ബ്രക്സിറ്റ് പ്രക്രിയകൾ വൈകുമെന്ന ആശങ്ക എംപിമാർക്കിടയിൽ പ്രചരിക്കാൻ തെരേസയുടെ ഈ സന്ദർശനവും തുടർന്നുള്ള പ്രഖ്യാപനവും വഴിയൊരുക്കിയിട്ടുണ്ട്.യുകെയിൽ നിന്നും വിട്ട് പോകുന്നതിന് രണ്ടാമതൊരു റഫറണ്ടം നടത്താൻ സ്കോട്ട്ലൻഡിന് താൻ അനുമതി നൽകില്ലെന്നും തെരേസ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് ചർച്ചകൾ ഔപചാരികമായി ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ സ്കോട്ട്ലൻഡിന്റെ അഭിപ്രായങ്ങൾക്ക് വളരെയേറെ പ്രധാന്യം നൽകി പ്രവർത്തിക്കുമെന്ന് തെരേസ നിക്കോളയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
സ്കോട്ട്ലൻഡിന് ബ്രെക്സിറ്റ് വിഷയത്തിൽ തെരേസ വീറ്റോ അധികാരം നൽകിയെന്ന പ്രചാരണത്തെ ഡൗണിങ് സ്ട്രീറ്റ് കഴിഞ്ഞ രാത്രി ശക്തമായി നിഷേധിച്ചിരിക്കുകയാണ്.എന്നാൽ ബ്രെക്സിറ്റ് വൈകിപ്പിക്കാൻ എസ്എൻപിയെ അനുവദിക്കാനുള്ള നടപടി സ്വീകരിച്ച് തെരേസയുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ടോറി എംപി സ്റ്റീവ് ബേക്കർ രംഗത്തെത്തിയിട്ടുണ്ട്. സ്കോട്ട്ലൻഡ് ബ്രെക്സിറ്റ് വിലപേശലുകളെ വൈകിപ്പിക്കുമെന്ന ആശങ്ക ടോറി ബാക്ക് ബെഞ്ചറായ ബെർണാഡ് ജെൻകിനും പങ്ക് വച്ചിട്ടുണ്ട്. ലിസ്ബൺ കരാറിലെ ആർട്ടിക്കിൾ 50ന് കീഴിലുള്ള വിലപേശൽ എത്രയും പെട്ടെന്ന് ആരംഭിക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കന്മാരും ചില ടോറി എംപിമാരും തെരേസയ്ക്ക് മുകളിൽ കനത്ത സമ്മർദമാണ് ചെലുത്തുന്നത്.യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔപചാരിക പ്രക്രിയയാണിത്. ഇതിലൂടെ വിലപേശി ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും എടുത്താൽ മാത്രമേ യൂണിയൻ വിട്ട് പോകാനാവൂ.
യൂണിയൻ വിട്ട് പോകുന്നതിന്റെ ഭാഗമായി യുകെയ്ക്ക് ഒട്ടാകെ ഏറ്റവും മികച്ച ഡീൽ വിലപേശലിലൂടെ നേടിയെടുക്കാനാണ് താൻ ശ്രമിക്കുകയെന്ന് തെരേസ ഈ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു.എന്നാൽ യൂണിയനിൽ തുടരാനുള്ള സ്കോട്ട്ലൻഡിന്റെ ശ്രമങ്ങൾക്കുള്ള മറ്റ് വഴികൾക്ക് കാതോർക്കുമെന്ന് തെരേസ ഉറപ്പ് നൽകിയിരുന്നുവെന്നതിന്റെ സൂചന നിക്കോള പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാൽ യുകെയിൽ തുടരാനുള്ള തങ്ങളുടെ നിലപാട് സ്കോട്ടിഷ് ജനത 2014ലെ റഫറണ്ടത്തിലൂടെ വെളിപ്പെടുത്തിയ കാര്യമാണെന്നും അതിനാൽ ഇനി ഇക്കാര്യത്തിൽ സ്കോട്ട്ലൻഡിൽ ഒരു ജനഹിത പരിശോധ അനുവദിക്കില്ലെന്ന നിലപാടിലാണ് തെരേസയെന്നും റിപ്പോർട്ടുണ്ട്.
ജൂൺ 23ന് നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ സ്കോട്ട്ലൻഡിലെ ഭൂരിഭാഗം പേരും യൂറോപ്യൻ യൂണിയനിൽ തുടരുന്നതിന് അനുകൂലമായായിരുന്നു വോട്ട് ചെയ്തിരുന്നത്. അതിനാൽ രാജ്യത്തെ യൂണിയനിൽ നിലനിർത്താൻ ഈ അടുത്ത ദിവസം വരെ നിക്കോളം തന്നാലാവുന്ന ശ്രമങ്ങൾ നടത്തിയിരുന്നു. യുകെയുടെ ഭാഗമായി നിന്ന് കൊണ്ട് യൂണിയനിൽ തുടരാനാവുമോയെന്ന കാര്യം അന്വേഷിക്കാൻ വേണ്ടി അവർ ബ്രസൽസിൽ പോയി യൂണിയൻ നേതാക്കളെ കാണകയും ചെയ്തിരുന്നു. എന്നാൽ യുകെയുടെ ഒരു ഭാഗം മാത്രമായ സ്കോട്ട്ലൻഡുമായി ഈ വിഷയത്തിൽ ചർച്ച നടത്താൻ ബ്രസൽസ് നേതൃത്വം തയ്യാറാവാഞ്ഞതിനെ തുടർന്ന് നിക്കോളയുടെ ശ്രമം എവിടെയുമെത്താതെ പോവുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍