മരണം 5000 കവിഞ്ഞേയ്ക്കും; ജീവഭയത്തിൽ ഒരു രാജ്യം മുഴുവൻ തെരുവിൽ കിടന്നുറങ്ങി ; ചലനങ്ങൾക്ക് അവസാനമില്ല; എല്ലാ സഹായവുമായി അന്താരാഷ്ട്ര സമൂഹം; രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ഇന്ത്യയും; 5500 ഓളം ഇന്ത്യാക്കാർ ഭൂചലനത്തിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നു: അശാന്തി വിട്ട് മാറാതെ നേപ്പാൾ
കാഠ്മണ്ഡു: ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വിറപ്പിച്ച് ശനിയാഴ്ചയുണ്ടായ ഭൂചലനത്തിന്റെ തുടർ ചലനമെന്നോണം ഇന്ന് പുലർച്ചയും നേപ്പാളിൽ ഭൂചലനമുണ്ടായി. റിക്ട്ച്ചർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇന്നുണ്ടായത്. രണ്ട് തവണ ചലനമുണ്ടായിരുന്നു. ഇന്നലെ രാത്രിയും ചലനമുണ്ടായി. ഇത് രക്ഷാ പ്രവർത്തനങ്ങളേയും ബാധിച്ചു. ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡലത്തിൽ 1500ഓളം പേർ മരിച്ചു. നേപ്പാളിൽ മാത്രം 180ലേറെ പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ 51 പേരും മരിച്ചു. 237 പേർക്ക് പരിക്കേറ്റു. നേപ്പാളിലെ രണ്ടാമത്തെ പ്രധാനനഗരമായ പൊഖ്റയിൽനിന്ന് 80 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. അതിനിടെ മരണം 5000 കവിയുമെന്നാണ് നേപ്പാൾ സർക്കാരിന്റെ വിലയിരുത്തൽ.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും ആറുമണിക്കും ചലനമുണ്ടായി. എന്നാൽ ഇത് ഇന്ത്യയെ ബാധിച്ചിട്ടില്ലെന്നാണ് സൂചന. ബിഹാറിൽ 38, ഉത്തർപ്രദേശിൽ 11, പശ്ചിമബംഗാളിൽ രണ്ട് എന്നിങ്ങനെയാണ് ഇന്ത്യയിലെ മരണനിരക്ക്. നേപ്പാളിൽ ഒട്ടേറെപ്പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. അതിനാൽ മരണസംഖ്യ ഉയർന്നേക്കാം. ഇവരെ രക്ഷക്കാനുള്ള പ്രവർത്തനങ്ങളെ നേപ്പാളിലെ തുടർ ചലനങ്ങൾ ബാധിക്കുന്നുണ്ട്. ചൈന, പാക്കിസ്ഥാൻ, ടിബറ്റ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. രാവിലെ 11.48ഓടെയാണ് ഭൂകമ്പമാപിനിയിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മൂന്ന് പതിറ്റാണ്ടിനിടെ ലോകംകണ്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്.
നേപ്പാളിൽ സഹായ കേന്ദ്രം ഇന്ത്യ തുറന്നിട്ടുണ്ട്. നേപ്പാളിലെ വിവരങ്ങൾ അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രം തുറന്നു. ഫോൺ: +911123012113, + 911123014104, +911123017905. ഇതിനുപുറമേ നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയുവുമായും ബന്ധപ്പെടാം. നമ്പർ: 09779851107021, 09779851135141. ദുരന്തബാധിതരെ കണ്ടെത്താൻ സഹായിക്കുന്നതിന് ഗൂഗിൾ വെബ് ആപ്ലിക്കേഷൻ തുടങ്ങി. ഇന്ത്യയ്ക്ക് പുറമേ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലും രക്ഷാ പ്രവർത്തനത്തിനുണ്ട്. ഇന്നലെ നേപ്പാളുകാർ വീടുകളിൽ പോയില്ല. ഭീതികാരണം തെരവുവിലാണ് ഉറങ്ങിയത്. എപ്പോൾ വേണമെങ്കിലും തുടർ ചലനമുണ്ടാകാമെന്ന മുന്നറിയിപ്പുള്ളതിനാലാണ് ഇത്. 158 ഇന്ത്യാക്കാരെ ദുരന്ത സ്ഥലത്ത് നിന്ന് ഡൽഹിയിൽ എത്തിച്ചു. 5500ഓളം പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ഇതിൽ ഏറെയും വിനോദ സഞ്ചാരികളാണ്.
നേപ്പാളിൽ 81 വർഷത്തിനിടെയുണ്ടായ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. അത് 30 സെക്കൻഡുമുതൽ രണ്ട് മിനിറ്റുവരെ നീണ്ടു. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യപിച്ച നേപ്പാളി ഭരണകൂടം ദുരന്തനിവാരണത്തിനു രാജ്യാന്തരസമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾക്കും വൈദ്യുതി ശൃംഖലയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ ദുരന്തവ്യാപ്തിയുടെ യഥാർഥചിത്രം വ്യക്തമായിട്ടില്ല. ആദ്യചലനത്തിനുശേഷം അഞ്ചുതുടർചലനങ്ങൾ കൂടി കാഠ്മണ്ഡുവിൽ അനുഭവപ്പെട്ടു. നഗരത്തിലെ പലകെട്ടിടങ്ങളും നിലംപൊത്തി. ഒട്ടുമിക്കവയ്ക്കും ചെറുതും വലുതുമായ കേടുപാടുകളേറ്റു. കാഠ്മണ്ഡു പൊടിമൂടിയ വലിയൊരു മേഘപടലമായി മാറി. 1934ൽ വടക്കൻ ബിഹാറിനേയും നേപ്പാളിനേയും പിടിച്ചുലച്ച ഭൂകമ്പത്തിനുശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമാണിത്.
125 ഇന്ത്യൻ തീർത്ഥാടകർ കാഠ്മണ്ഡുവിൽ കുടുങ്ങിക്കിടക്കുന്നു. എന്നാൽ മലയാളികൾ സുരക്ഷിതരാണ് എന്നാണ് വിവരം. ഭൂചലനത്തെത്തുടർന്നുണ്ടായ ഹിമപാതത്തിൽ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ 18പർവതാരോഹകർ മരിച്ചു. ആയിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷിക്കാനുള്ള നടപടി തുടരുകയാണ്. നേപ്പാളിലെ ആദ്യ ഭൂചലനത്തിനുശേഷം 4 മുതൽ 6.6 വരെ തീവ്രത രേഖപ്പെടുത്തിയ 20 ഓളം തുടർ ചലനങ്ങളുണ്ടായി.കാഠ്മണ്ഡുവിലെ ചരിത്രപ്രസിദ്ധമായ ധാരഹാര ഗോപുരം തകർന്നു. അവശിഷ്ടങ്ങളിൽനിന്ന് 180 മൃതദേഹങ്ങൾ കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥന്റെ മകൾ കെട്ടിടം തകർന്ന് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിന് കാര്യമായ കേടുപാടുകളില്ല. ഭൂകമ്പത്തെ തുടർന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡൽഹിയിൽനിന്ന് നേപ്പാളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. എങ്കിലും രക്ഷാപ്രവർത്തനത്തിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ഇന്ത്യാ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കാഠ്മണ്ഡുവിലെത്തി
പ്രഭവകേന്ദ്രത്തിൽനിന്ന് 1100 കിലോമീറ്റർ അകലെയായിരുന്നു ഡൽഹി. ഇവിടേയും കനത്ത ചലനം അനുഭവപ്പെട്ടു. ഡൽഹി, കൊൽക്കത്ത മെട്രോ റെയിൽ സർവീസ് നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു യു.പി.യിലെ കാൺപുരിൽ സ്കൂൾ കെട്ടിടം തകർന്ന് മൂന്ന് വിദ്യാർത്ഥികൾ മരിച്ച. ബംഗാളിൽ മാൾഡ ജില്ലയിൽ രണ്ട് സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര തകർന്ന് 66 കുട്ടികൾക്ക് പരിക്കേറ്റു. * ബിഹാറിലും ഏഴ് ജില്ലകളിൽ ഭൂചലനം ദുരന്തം വിതച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏഴ് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 20,000 രൂപയും യു.പി. സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആഗ്ര, റാഞ്ചി, ജയ്പുർ, ഗുവാഹാട്ടി, ഡാർജിലിങ്, കൊൽക്കത്ത, സിലിഗുഡി എന്നിവിടങ്ങളിൽ കെട്ടിങ്ങൾ തകർന്ന് ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍