40 ഇഞ്ചുവരെ ഉയരത്തിൽ മഞ്ഞ് കുന്ന് കൂടി; മിക്കയിടങ്ങളിലും വീടുകൾ മൂടി മഞ്ഞ് വീഴ്ച; ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ നടുങ്ങി അമേരിക്ക; അനേകം മരണങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ ശക്തിയും ലോക പൊലീസുമായ സാക്ഷാൽ അമേരിക്ക ഇപ്പോൾ ജോനാസ് കൊടുങ്കാറ്റിന് മുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അമേരിക്കയെയും കൊണ്ടേ പോകൂ എന്ന വിധത്തിലാണ് ഈ കാറ്റും തുടർന്നുണ്ടായ കനത്ത മഞ്ഞും ഇവിടെ നാശം വിതച്ച് കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും 40 ഇഞ്ചുവരെയാണ് മഞ്ഞ് കുന്നു കൂടിയിരിക്കുന്നത്. മിക്കയിടങ്ങളിലും വീടുകളെ കാണാതാക്കുന്ന വിധത്തിലാണ് മഞ്ഞ് വീണു കൊണ്ടിരിക്കുന്നത്.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് രാജ്യം ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്.ഇപ്പോഴത്തെ കടുത്ത കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ചുരുങ്ങിയത് 19 പേരെങ്കിലും വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. കനത്ത മഞ്ഞിനെയും കാറ്റിനെയും തുടർന്ന് 12,000 വിമാനങ്ങൾ യാത്ര റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പലയിടങ്ങളിലുമുണ്ടായ കനത്ത വെള്ളപ്പൊക്കം മൂലം നിരവധി കാറുകളാണ് റോഡുകളിൽ 24 മണിക്കൂറിൽ പരം കുടുങ്ങിപ്പോയിരിക്കുന്നത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയാണ് രാജ്യത്തുടനീളമുണ്ടായിരിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളിലാണ് തണുപ്പും മഞ്ഞുമേറെയുള്ളത്. ന്യൂയോർക്ക് , വാഷിങ്ടൺ എന്നീ മഹാനഗരങ്ങളിൽ എട്ടിഞ്ചിലധികം മഞ്ഞ് വീണിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ വീശിയടിച്ച ജോന്നാസ് കൊടുങ്കാററ് വാഷിങ്ടണിൽ കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. വിമാനങ്ങളും ട്രെയിനുകളും നിശ്ചലമായതോടോ ജനങ്ങൾ വീടിനുള്ളിൽ തന്നെ അകപ്പെട്ട അവസ്ഥയാണ് മിക്കയിടങ്ങളിലുമുള്ളത്.
അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ഇന്നലെ രാവിലെ വൻ തോതിൽ മഞ്ഞ് വീണിരുന്നു. ശനിയാഴ്ച വീശിയടിച്ച ജോനാസിന്റെ താണ്ഡവമാണിതിന് കാരണം. ഈസ്റ്റ് കോസ്റ്റിലെ ഗ്ലെൻഗറി, വെസ്റ്റ് വെർജീനിയ, എന്നിവിടങ്ങളിൽ 40 ഇഞ്ചോളം മഞ്ഞ് വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 67 ഇടങ്ങളിൽ രണ്ടടിയോളം മഞ്ഞ് വീഴ്ചയുണ്ടായിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം പ്രദേശങ്ങളും വെസ്റ്റ് വെർജീനിയ, വെർജീനിയ, മേരിലാന്റ് എന്നിവിടങ്ങളിലാണ്.ബാൾട്ടിമോറിൽ 29 ഇഞ്ചോളമാണ് മഞ്ഞ് വീണിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ 26.5 ഇഞ്ചാണ് മഞ്ഞ് വീണിരിക്കുന്നത്.
പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് 10 എമർജൻസികളാണ് വിവിധയിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂജഴ്സിയിൽ കടലോരമേഖലകളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കെന്റക്കിയിലും പെൻസിൽ വാനിയയിലും മോട്ടോറിസ്റ്റുകൾ റോഡുകളിലെ കനത്ത മഞ്ഞ് കാരണം 24 മണിക്കൂറുകളോളം റോഡിൽ കുടുങ്ങിപ്പോയിരുന്നു. മരിച്ച 19 പേരിൽ 13ഉം പ്രതികൂലമായ കാലാവസ്ഥ മൂലമുണ്ടായ കാറപകടങ്ങളിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അർകാൻസാസ്, നോർത്ത് കരോലിന, കെന്റക്കി, ഓഹിയോ, ടെന്നെസീ, വെർജീനിയ എന്നിവിടങ്ങളിലാണ് ഈ അപകടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഒരാൾ മേരിലാന്റിലും മറ്റ് മൂന്ന് പേർ ന്യൂയോർക്ക് സിറ്റിയിലും കനത്ത മഞ്ഞ് താങ്ങാനാവാതെ മരിച്ചിട്ടുണ്ട്. വെർജീനിയയിൽ രണ്ടു പേർ മരിച്ചത് ഹൈപോതെർമിയ കാരണമാണ്. സ്റ്റേറ്റൻ ഐസ്ലാൻഡിൽ ഒരാളും ക്യൂൻസിൽ രണ്ടു പേരും മരിച്ചിട്ടുണ്ടെന്നാണ് ന്യൂയോർക്ക് പൊലീസ് വകുപ്പ് ചീഫായ ജിം ഓ നെയ്ൽ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച മുതൽ അത്യാവശ്യമല്ലാത്ത വാഹനങ്ങളെ ന്യൂയോർക്ക് സിറ്റിയിലെയും ബാൾട്ടിമോറിലെയും റോഡുകളിൽ നിന്ന് വിലക്കിയിരുന്നു. ഇന്നലെ രാവിലെയോടെയാണ് നിരോധനങ്ങൾ ചിലയിടങ്ങളിൽ നീക്കം ചെയ്തതത്. കനത്ത കാറ്റ് കാരണം നിർത്തി വച്ചിരുന്ന വ്യോമഗതാഗതം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ന്യൂയോർക്ക് സിറ്റി, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ ഭാഗികമായി പുനരാരംഭിച്ചതെന്നാണ് യുണൈറ്റഡ് എയർലൈൻസ് പറയുന്നത്. ഈ വീക്കെൻഡിൽ മൊത്തം റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 12,000 ത്തോളമായിട്ടുണ്ടെന്നാണ് കണക്ക്.സാധാരണ തിരക്കേറിയ ന്യൂയോർക്ക് നഗരം കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ആളൊഴിഞ്ഞ പ്രേതനഗരം പോലെയായിത്തീർന്നിരുന്നു. ബ്രോഡ് വേയിലൂടനീളം ഇരുട്ടായിരുന്നു. മാഡിസൻസ്ക്വയർ ഗാർഡനിൽ ഇന്നലെ നടത്താനിരുന്ന ഷോ ബ്രൂസ് സ്പ്രിങ്സ്റ്റീൻ റദ്ദാക്കുകയും ചെയ്തിരുന്നു. സാധാരണ വാഷിങ്ടണിൽ ചരിത്ര സ്മാരകങ്ങൾ കാണാൻ എപ്പോഴും ടൂറിസ്റ്റുകളുടെ തിരക്കുണ്ടാകാറുണ്ട്. എന്നാൽ കനത്ത മഞ്ഞ് കാരണം ഇത്തരം കേന്ദ്രങ്ങൾ ഇന്നലെ അടച്ച നിലയിലായിരുന്നു.
ന്യൂജഴ്സിയിലെ നിരവധി കടലോര റിസോർട്ട് ടൗണുകൾ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായിരുന്നു. ശനിയാഴ്ച തിര ഇവിടേക്ക് അടിച്ച് കയറിയതിനെ തുടർന്നാണിത് സംഭവിച്ചത്. ന്യൂജഴ്സിയിൽ ഒരു ലക്ഷത്തോളം വീടുകൾ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ട് ഇരുട്ടിലായിട്ടുണ്ട്. കനത്ത കാറ്റ് കാരണം ജേഴ്സി തീരത്ത് റെക്കോർഡിനടുത്ത് ശക്തിയിലുള്ള ഭീമൻ തിരകൾ ആഞ്ഞടിച്ചിരുന്നു.ജപ്പാനിൽ സുനാമി സമയത്തുണ്ടായതിന് ഏറെക്കൂറെ സമാനമായിരുന്നു ഇവിടുത്തെ തിരകളെന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്.അറ്റ്ലാന്റിക് സിറ്റിക്ക് സമീപമുള്ള ബാരിയർ ദ്വീപുകളിലും തിരകൾ ശക്തമായതിനെ തുടർന്നുള്ള വെള്ളപ്പൊക്കം സംജാതമായിരുന്നു. ഗൾഫ് കോസ്റ്റിൽ കാറ്റ് വികസസിച്ചതിനെ തുടർന്ന് അർകൻസാസ്, ടെന്നെസീ, കെന്റക്കി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച കനത്ത മഞ്ഞ് വീഴ്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈർപ്പം കലർന്ന വായു അറ്റ്ലാന്റിക്കിൽ നിന്നെത്തുകയും അത് തണുത്ത കാറ്റുമായി ചേർന്ന് വിന്ററിനെ കടുത്തതാക്കുകയായിരുന്നുവെന്നാണ് മെറ്റീരിയോളജിസ്റ്റുകൾ പറയുന്നത്.
രാത്രിയിലുടനീളം തങ്ങൾ റോഡുകളിൽ 1000ത്തോളം കൂട്ടിയിടികൾ ഉണ്ടായിരുന്നതായി വെർജീനിയ പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.മറ്റ് 900പേരുടെ വാഹനങ്ങൾ ബ്രേക്ക് ഡൗണുകൾക്ക് വിധേയമാവുകയും ചെയ്തിരുന്നു. രാജ്യത്താകമാനം 170,000 പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും നോർത്ത് കരോലിനയിലും സൗത്ത് കരോലിനയിലുമാണ്. ന്യൂയോർക്കിൽ റോഡിൽ കാഴ്ച അസാധ്യമായതിനാൽ എല്ലാ ബസ് സർവീസുകളും ശനിയാഴ്ച ഉച്ചയോടെ റദ്ദാക്കിയിരുന്നു. മഞ്ഞോട് കൂടിയ കാറ്റിനിടയിൽ ഇടിമിന്നലെത്തിയെന്ന അപൂർവതയ്ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് മേരിലാന്റ്. ഇവിടെ ശനിയാഴ്ച രാവിലെയോടെ നിലത്ത് 20 ഇഞ്ചോളം മഞ്ഞും വീണിരുന്നു.നൂറുകണക്കിന് ഡ്രൈവർമാരാണ് കെന്റക്കിയിലെ ഇന്റർസ്റ്റേറ്റ് 75ൽ നിരനിരയായി കാത്ത് കെട്ടിക്കിടന്നത്. വിവിധ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികളും കനത്ത മഞ്ഞ് വീഴ്ചയും കാരണമായിരുന്നു ഈ ഗതാഗത സ്തംഭനം. രാത്രിമുഴുവൻ റോഡിൽ കാത്ത് കെട്ടിക്കിടന്ന മിക്ക ഡ്രൈവർമാർക്കും മണിക്കൂറുകളോളം കഴിഞ്ഞ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശാപമോക്ഷം ലഭിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഏതാണ്ട് രണ്ട് ഡസനോളം സ്ഥലങ്ങളിൽ 20 ഇഞ്ചോളം മഞ്ഞ് വീണിട്ടുണ്ടെന്നാണ് നാഷണൽ വെതർ സർവീസ് പറയുന്നത്. വെസ്റ്റ് വെർജീനിയയിലെ ഒരു ഗ്രാമീണ പ്രദേശത്ത് 40 ഇഞ്ചോളം മഞ്ഞ് വീണിരുന്നു. ഇന്നലെ രാവിലെ വരെ വിവിധയിടങ്ങളിൽ തുടർച്ചയായി കനത്ത മഞ്ഞ് വീണ്ടു കൊണ്ടിരുന്നിരുന്നു. കിഴക്കൻ തീരത്ത് ഡെവെ ബീച്ച്, ഡെലാവാർ, ലാൻഗ്ലേ എയർഫോഴ്സ് ബേസ്, വെർജീനിയ, എന്നിവിടങ്ങളിൽ 75 എംപിഎച്ച് വേഗതയിലുള്ള കാറ്റാണ് വീശിയടിച്ചതെന്നാണ് വെതർ സർവീസിന്റെ സ്റ്റോം ട്രാക്കിങ് പേജ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പാരീസിലേക്ക് അഞ്ച് ദിവസത്തെ സന്ദർശനത്തിന് പോയ പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ രാജ്യത്തെ കനത്ത പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിലേക്ക് കുതിച്ചെത്തിയിരുന്നു. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം അദ്ദേഹത്തിന്റെ ഹൈടെക് വിമാനത്തിന് മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം മേരിലാന്റിലെ ആൻഡ്ര്യൂസ് എയർഫോഴ്സ് ബേസിൽ ലാന്റ് ചെയ്യാനായിരുന്നില്ല. തുടർന്ന് വിമാനം സൗത്തിലേക്ക് തിരിച്ച് വിടുകയായിരുന്നു. തുടർന്ന് ഫ്ലോറിഡയിലെ താംപയിലാണ് അദ്ദേഹം ലാൻഡ് ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്