സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വീണ്ടും തുടക്കം കുറിച്ച് സ്കോട്ടിഷ് ഇൻഡിപെൻഡന്റ് പാർട്ടി; ബ്രിട്ടൻ വിട്ടു സ്വതന്ത്ര രാജ്യമായി യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കാനുള്ള ധവളപത്രം പുറത്തിറക്കി നിക്കോള സ്റ്റർജന്റ്; സമ്മതിക്കെല്ലെന്ന് ബോറിസ് ജോൺസൺ

മറുനാടൻ ഡെസ്ക്
ലണ്ടൻ: യു കെയിൽ നിന്നും വിട്ടുമാറി സ്വതന്ത്ര രഷ്ട്രമായി നിലകൊള്ളണം എന്ന വികാരം കുറെയേറെക്കാലമായി ഒരു വിഭാഗം സ്കോട്ടിഷ് ജനത മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. അതിൽ ഒരു പടികൂടി മുന്നോട്ട് പോയിരിക്കുകയാണ് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റ്. എന്നാൽ അത് അത്ര എളുപ്പമല്ലെന്നും ഇംഗ്ലണ്ടുമായി അതിർത്തി പ്രശ്നങ്ങൾക്ക്ഇടയുണ്ടെന്നും അവർ പറയുന്നു. മാത്രമല്ല യു. കെ വിട്ട് സ്വതന്ത്ര രാജ്യമായി യൂറോപ്യൻ യൂണിയനിൽ ചേർന്നാൽ റെഗുലേറ്ററി-കസ്റ്റംസ് പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും അവർ പറയുന്നുണ്ട്.
വരുന്ന വർഷം സ്കോട്ട്ലാൻഡ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വോട്ടിങ് വേണമെന്ന ആവശ്യവുമായി മുൻപോട്ട് പോകുന്ന നിക്കോള സ്റ്റർജന്റ് പക്ഷെ ഈ തടസ്സങ്ങൾ എല്ലാം തന്നെ നീക്കം ചെയ്യാൻ ആകും എന്ന വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്. യൂറോപ്പ്യൻ യൂണിയൻ വിപണിയിൽ പ്രവേശനം ലഭിക്കുന്നത് സ്കോട്ട്ലാൻഡിന് ഗുണം ചെയ്യുമെന്നും അവർ പറയുന്നു. ബ്രെക്സിറ്റ് എന്ന തെറ്റായ നയം മൂലം ഇപ്പോൾ ജി 7 രാജ്യങ്ങളിൽ ഏറ്റവുമധികം ജീവിതചെലവുള്ള രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടനെന്നും അവർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ നടത്തിയ അഭിപ്രായ സർവേകളിൽ പക്ഷെ ഭൂരിപക്ഷം സ്കോട്ട്ലാൻഡുകാരും ബ്രിട്ടൻ വിട്ടുപോകുന്നതിനോട് യോജിക്കുന്നില്ല. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തങ്ങൾക്കൊപ്പം കൂട്ടാനുള്ള പദ്ധതിയുടെ ഭാഗമായി ഇറക്കുന്ന പ്രചാരണ പരമ്പരകളിൽ ആദ്യത്തേത് ഇന്നലെയിറങ്ങി. ആ ധവള പത്രത്തിലാണ് ബ്രിട്ടൻ വിട്ടാൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ വിസ്തരിച്ചതിനു ശേഷം അത് മറികടക്കാൻ ആകുമെന്ന വിശ്വാസം പ്രകടിപ്പിക്കുന്നത്.
അതേസമയം, അത്തരത്തിൽ ഒരു റഫറണ്ടത്തിന് അനുമതി നൽകുകയില്ല എന്ന് തീർത്തു പറയുകയാണ് ബോറിസ്ജോൺസൺ. 2014-ൽ നടന്ന റഫറണ്ടം ഒരു തലമുറയിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നായിരുന്നു എന്നും അതിൽ 55 ശതമാനം പേരാണ് സ്കോട്ട്ലാൻഡ് ബ്രിട്ടനിൽ തന്നെ തുടരണമെന്ന് പറഞ്ഞതെന്നും ബോറിസ് ജോൺസൺ ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്താണ് സ്കോട്ടിഷ് ജനത ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തതെന്നും ഇനി ഉടനെ മറ്റൊരു റഫറണ്ടം ആവശ്യമില്ലെന്നുമാണ് ബോറിസ് പറയുന്നത്.
അന്നത്തെ സ്കോട്ടിഷ് ജനതയുടെ വിധിയെഴുത്ത് മറക്കരുതെന്നും ഇനി നമ്മൾ എല്ലാവരും ചേർന്ന് ഒത്തൊരുമിച്ച് ശ്രമിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം, ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ റഫറണ്ടം നടത്താൻ എങ്ങനെ കഴിയും എന്നത് സ്റ്റർജൻ വ്യക്തമാക്കണമെന്ന് മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്സ് സാൽമോണ്ട് ആവശ്യപ്പെട്ടു. കാര്യങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവിത ചെലവ് വർദ്ധിച്ചു വരുമ്പോഴും കൃത്യമായ നടപടി കൈക്കൊള്ളാതെ നിക്കോളാ സ്റ്റർജൻ സ്വതന്ത്ര സ്കോട്ട്ലാൻഡ് എന്ന സ്വപ്നവും പൊക്കിപ്പിടിച്ചു നടക്കുകയാണെന്നാണ്പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്. കൂടുതൽ സമ്പന്നവും ആഹ്ലാദഭരിതവും സുതാര്യവുമായ സ്കോട്ട്ലാൻഡ് എന്ന് പേരിട്ടിരിക്കുന്ന ധവളപത്രത്തിൽ സ്കോട്ട്ലാൻഡിനേയും യു കെയേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നുണ്ട്.
എന്നാൽ, ബ്രിട്ടനിൽ നിന്നും വിട്ടുമാറിയാലുള്ള ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് ധവള പത്രം മൗനം പാലിക്കുകയാണ്. ഏത് കറൻസിയായിരിക്കും സ്കോട്ട്ലാൻഡ് ഉപയോഗിക്കുക, നിലവിലെ സാമ്പത്തിക സ്ഥിതി, കടബാദ്ധ്യതകൾ തുടങ്ങി കാര്യങ്ങളിലെല്ലാം ഈ ധവള പത്രം കാര്യമായ ഒരു വിവരവും നൽകുന്നില്ല. അതേസമയം, ധവള പത്രത്തിന്റെ ആദ്യഭാഗം മാത്രമാണിതെന്നും വിശദമായ കാര്യങ്ങൾ ഇനി വരുന്ന പതിപ്പുകളിൽ ഉണ്ടാകുമെന്നുമാണ് സ്റ്റർജന്റെ അനുയായികൾ പറയുന്നത്.
ഒരു രാജ്യമെന്ന നിലയിൽ സ്കോട്ട്ലാൻഡിന് ധാരാളം നേട്ടങ്ങൾ ഉണ്ടേന്ന് പറഞ്ഞ സ്റ്റർജൻ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ തന്റെ വിജയം തന്നെ സ്ക്വാട്ട്ലാന്റ് ഒരു സ്വതന്ത്ര രാജ്യമാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണെന്ന് പറഞ്ഞു. ഇന്ന് സ്കോട്ട്ലാൻഡിലെ ജനങ്ങൾ അനുഭവിക്കുന്ന വിലക്കയറ്റവും, സാമ്പത്തിക വളർച്ച ഇല്ലായ്മയുമെല്ലാം ബ്രെക്സിറ്റ് കാരണമാണെന്നും അവർ പറയുന്നു. ബ്രെക്സിറ്റ് ഒരിക്കലും സ്കോട്ടിഷ് ജനത ആഗ്രഹിച്ചിരുന്നതല്ലെന്നും പക്ഷെ, അതിനെ എതിർക്കാനുള്ള സ്വാതന്ത്ര്യം സ്കോട്ട്ലാൻഡിന് ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം ഇന്ത്യയുടെ തലയിൽ വച്ചുകെട്ടാനുള്ള നീക്കം പൊളിഞ്ഞു; യുഎന്നിൽ കിണഞ്ഞുപരിശ്രമിച്ചിട്ടും നിരാശ മാത്രം ഫലം; ദേശീയ സുരക്ഷയിലെ മോദി സർക്കാരിന്റെ വിട്ടൂവീഴ്ചയില്ലാത്ത നിലപാടിന് കയ്യടി കിട്ടുമ്പോൾ കൗശലം പാളിയ ജാള്യതയിൽ ട്രൂഡോ
- നിയമന വിവരം അറിഞ്ഞത് ടിവിയിൽ; തന്നോട് ആലോചിക്കാതെ നൽകിയ പദവി വേണ്ട; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് റിപ്പോർട്ട്; അതൃപ്തി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും
- കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവുകൾ പുറത്തു കൊടുക്കില്ലെന്ന് കാനഡ; വീസ നൽകുന്നത് നിർത്തിവച്ചത് പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഗ്രസ്; ഇന്ത്യാ-കാനഡ ബന്ധം ഉലച്ചിലിൽ
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- കൈയിലുണ്ടെന്ന് പറയുന്ന ഇലക്ട്രോണിക് തെളിവ് പുറത്തു വിടാതെ വീമ്പു പറച്ചിലിൽ എല്ലാം ഒതുക്കി ട്രൂഡോ; ഭീകരവാദികളെ സംരക്ഷിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യയും; കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുമ്പോൾ
- കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
- ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസർ; ഭീകരരെ സഹായിച്ച പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്; ഷെയ്ഖ് ആദിൽ മുഷ്താഖ് തീവ്രവാദ ബന്ധത്തിൽ അകത്താകുമ്പോൾ
- ഏജന്റിനുള്ള കമ്മീഷനായ രണ്ടരക്കോടി കിട്ടുക കോഴിക്കോട്ടെ ബാവാ ഏജൻസിക്ക്; വാളയാറിലെ ഗുരുസ്വാമിക്ക് പങ്ക് കൊടുക്കണമോ എന്ന് തിരുമാനിക്കേണ്ടത് പ്രധാന ഏജൻസി; തമിഴ്നാട്ടുകാർക്ക് നാലു പേർക്കും കൂടി കിട്ടുക 12.88 കോടിയും; തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- 'കേരളാ പാചക വിദഗ്ദ്ധനെ ആവശ്യമുണ്ട്, കേരളാ ഭക്ഷണം മാത്രം, പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം': പരസ്യം വൈറലായതോടെ മുതലാളിയുടെ ഫോണിന് വിശ്രമമില്ല; ആ പണിക്ക് ആളെ എടുത്തെന്ന് ഉടമ രാമനാഥൻ; പരസ്യത്തിലെ കൗതുകം മറുനാടൻ അന്വേഷിച്ചപ്പോൾ
- ഇമ്പോസിഷൻ എഴുതിക്കൊണ്ടു വരാത്തതിന് സാർ എഴുന്നെപ്പിച്ചു നിർത്തിയിരിക്കുവാണ്! പിണറായി പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്ന ഭീമൻ രഘു; അലൻസിയറിനൊപ്പം ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍