ഒടുവിൽ ലോകം കാത്തിരുന്ന ആ രക്ഷാ ദൗത്യം വിജയിക്കുന്നു; തായ്ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ നാലു കുട്ടികളെ പുറത്തെത്തിച്ചു; രണ്ടു കുട്ടികളെ ഗുഹയ്ക്കകത്ത് തന്നെ ബേസ് ക്യാമ്പിലും എത്തിക്കാനായി; ശേഷിക്കുന്ന ഏഴുപേരെയും പിന്നാലെ രക്ഷിക്കാനാകണേ എന്ന പ്രാർത്ഥനയോടെ ലോകം; ഇന്നത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി; ഇനി ഗുഹയിൽ ശേഷിക്കുന്നത് ഫുട്ബോൾ താരങ്ങളായ ആറ് കുട്ടികളും അവരുടെ പരിശീലകനും; രക്ഷിച്ചവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി
മറുനാടൻ ഡെസ്ക്
ബാങ്കോക്ക്: ഒടുവിൽ ലോകത്തിന്റെ പ്രാർത്ഥന സഫലമാകുന്നു. തായ്ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളിൽ ആറുപേരെ രക്ഷിക്കാനായി. ഇതിൽ നാലുപേരെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേർ ഗുഹയ്ക്കകത്തു തന്നെ സുരക്ഷിത കേന്ദ്രത്തിലും എത്തിക്കാൻ ഇന്നത്തെ രക്ഷാ ദൗത്യത്തിന് കഴിഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് കുട്ടികളെ രക്ഷിച്ച് പുറത്തിറക്കി തുടങ്ങിയ കാര്യം പുറത്തറിയിച്ചത്. രക്ഷിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.
തായ്ലാൻഡ് ജൂനിയർ ഫുട്ബോൾ ടീം അംഗങ്ങളായ പന്ത്രണ്ട് കുട്ടികളും അവരുടെ പരിശീലകനുമാണ് ഗുഹയിൽ അകപ്പെട്ടത്. ഓരോ മണിക്കൂറിലും രണ്ടു കുട്ടികളെ വീതം രക്ഷിച്ച് ഗുഹയിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞത് വലിയ വിജയമായി. എന്നാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ബാക്കിയുള്ളരെ പുറത്തെത്തിക്കുന്നത് തുടങ്ങാൻ പത്തുമണിക്കൂർ കൂടെ കഴിഞ്ഞാവും ശ്രമമെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
ഇന്ന് ഇന്ത്യൻ സമയം ആറുമണിയോട് അടുപ്പിച്ചാണ് രണ്ടു കുട്ടികളെ രക്ഷിച്ചുവെന്ന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ ഓരോ മണിക്കൂറിലും രണ്ടുപേരെ വീതം പുറത്തെത്തിക്കാൻ കഴിയുന്നു എന്ന റിപ്പോർട്ടുകളും വരുന്നു. അതിനാൽ ഇന്ന് രാത്രി തന്നെ മറ്റുള്ളവരെയും പുറത്തെത്തിക്കാനാകുമെന്നായിരുന്നു സൂചനകൾ. ഏകദേശം 11 മണിക്കൂറോളം നേരം രക്ഷാ പ്രവർത്തനം തുടരുമെന്ന് രക്ഷാപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി പത്തുമണിക്കൂറിനുള്ളിൽ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമം തുടങ്ങും.
കഴിഞ്ഞ ജൂൺ 23നാണ് അണ്ടർ 16 ഫുട്ബോൾ ടീം അംഗങ്ങളായ 12 കുട്ടികളും പരിശീലകനും പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കനത്തമഴയിൽനിന്ന് രക്ഷപ്പെടാൻ ഗുഹയ്ക്കുള്ളിൽ കയറിയത്. എന്നാൽ മഴയെ തുടർന്ന് ചെളിയും മറ്റും അടിഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. രണ്ടാഴ്ചയോളമായി ഗുഹയിൽ കുടുങ്ങിയ കുഞ്ഞുങ്ങളുടെയും രക്ഷയ്ക്കായി ഇതോടെ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം എല്ലാവരും പ്രാർത്ഥനയിലായി. രക്ഷാശ്രമങ്ങൾ തുടങ്ങിയെങ്കിലും വലിയ ദൗത്യമായിരുന്നു ഇത്. ഇതിനാണ് ഫലം കാണുന്നത്. ഇന്നുതന്നെ എല്ലാവരേയും രക്ഷിക്കാനാകുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തകർ ഒടുവിൽ പങ്കുവച്ചത്.
'ഇന്ന് നിർണായക ദിവസമാണ്. ഏതു പ്രതിസന്ധിയും നേരിടാൻ ആൺകുട്ടികൾ തയ്യാറാണ്'- ഇങ്ങനെയായിരുന്നു രക്ഷാസംഘത്തലവൻ നാരോങ്സാക് ഒസോട്ടാനാകോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞത്്. പ്രാദേശിക സമയം രാവിലെ പത്തുമണിയോടെ രക്ഷാപ്രവർത്തകർ ഗുഹയിൽ പ്രവേശിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കി. ഇതിന് പിന്നാലെയാണ് ആദ്യം രണ്ടു കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞത്. രക്ഷാ പ്രവർത്തനത്തിന് മുന്നോടിയായി മുങ്ങൽ വിദഗ്ദ്ധർ, വൈദ്യസംഘം,സുരക്ഷാ ജീവനക്കാർ എന്നിവർ ഒഴികെയുള്ള മുഴുവൻ ആളുകളെയും പ്രദേശത്തുനിന്ന് മാറ്റി. ഇതിന് പിന്നാലെ രക്ഷാ ദൗത്യവുമായി ഇറങ്ങിയ മുങ്ങൽ വിദഗ്ദ്ധർ ഓരോ തവണ പോയി തിരിച്ചുവരുമ്പോഴും രണ്ടു കുട്ടികളെ വീതമാണ് പുറത്തെത്തിച്ചത്.
അതും ഓരോ മണിക്കൂർ ഇടവേളകളിൽ. അങ്ങനെയെങ്കിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടുമണിക്ക് അകം എല്ലാവരേയും പുറത്തെത്തിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയായിരുന്നു ആദ്യം. എന്നാൽ നാലുപേരെ പുറത്തെത്തിക്കാനും രണ്ടുപേരെ ഗുഹയിലെ തന്നെ മറ്റൊരു സുരക്ഷിത സ്ഥലത്ത് എത്തിക്കാനും കഴിഞ്ഞതോടെ വലിയ പ്രതീക്ഷയായി. ഗുഹയിൽ തന്നെ ചേംബർ 3 എന്ന ബേസ് ക്യാമ്പിന് സമീപത്തേക്കാണ് അവസാനം രക്ഷിച്ച രണ്ടു കുട്ടികളെ എത്തിച്ചിട്ടുള്ളത്. ഇത്രയും നടന്നതിന് പിന്നാലെ രക്ഷാദൗത്യം താൽക്കാലികമായി നിർത്തി. മറ്റുള്ളവരെ രക്ഷിക്കുംമുമ്പ് കുറച്ച് തയ്യാറെടുപ്പുകൾ കൂടെ വേണമെന്നും അതിന് പത്തുമണിക്കൂർ സമയം വേണ്ടിവരുമെന്നാണ് രക്ഷാസംഘം വിശദീകരിച്ചിട്ടുള്ളത്. ഇനി കോച്ച് ഉൾപ്പെടെ ഏഴുപേരെ രക്ഷിക്കുന്ന പ്രവർത്തനം പത്തുമണിക്കൂറിനകം തുടങ്ങും. ഇവർ നിലവിൽ വിശ്രമത്തിലാണെന്നും ഗുഹാമുഖത്തേക്ക് അടുക്കുകയാണെന്നും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന നാരോംഗ്സാങ് വ്യക്തമാക്കി.
വിദേശത്തുനിന്നുള്ള 13 മുങ്ങൽവിദഗ്ധരും തായ് നാവികസേനയിലെ അഞ്ച് മുങ്ങൽ വിദഗ്ധരും രക്ഷാസംഘത്തിലുണ്ട്. രക്ഷാപ്രവർത്തനത്തിന് ഏകദേശം പതിനൊന്നു മണിക്കൂർ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുറത്തെത്തിക്കുന്ന കുട്ടികൾക്കും പരിശീലകനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 13 ആംബുലൻസുകളും ഹെലികോപ്ടറുകളും രണ്ടിടങ്ങളിലായി തയ്യാറാക്കി നിർത്തിയിരുന്നു. ഒരു കുട്ടിക്കൊപ്പം രണ്ട് മുങ്ങൽവിദഗ്ധരാണ് സഹായത്തിനെത്തുകയെന്നും സംഘം വ്യക്തമാക്കിയിരുന്നു.
വൈകിട്ട് 5.40ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചു. 5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമൻ 7.40നും നാലാമത്തെ കുട്ടി 7.50നും പുറത്തെത്തി. ഇതിനു പിന്നാലെയാണു രണ്ടു കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിനു സമീപത്ത് എത്തിച്ചത്. ഡൈവിങ് സംഘങ്ങൾക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റർ ദൂരം കുട്ടികൾ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേർത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം.
ഗുഹയിൽ നിന്നും പുറത്തെത്തുന്ന കുട്ടികളെ ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ മോസ്കോയിലേക്ക് കൊണ്ട് പോകും. ഇക്കാര്യം ഫിഫ തന്നെ സ്ഥിരീകരിച്ചിരുന്നു. ഈ കുഞ്ഞുങ്ങളും പരിശീലകനും രക്ഷിക്കാൻ പ്രാർത്ഥനയോടെ ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ ഒരു മുങ്ങൽ വിദഗ്ധൻ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഗുഹയിൽ പ്രാണവായു ഉറപ്പുവരുത്താൻ ഓക്സിജൻ പൈപ്പുകൾ വരെ സ്ഥാപിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ഗുഹയിൽ നിന്ന് രക്ഷിച്ച കുട്ടികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതും പിന്നീട് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു. ആറു ദിവസം മുമ്പാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. കുഞ്ഞുങ്ങളുടെ കുടുംബങ്ങളെല്ലാം ഗുഹയ്ക്ക് സമീപത്തുതന്നെ പ്രാർത്ഥനയുമായി കഴിയുകയാണ്.
രക്ഷപ്പെടുത്തിയവരെ ചിയാങ് റായിയിലെ ആശുപത്രിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. ശനിയാഴ്ച ഗുഹയിലേക്ക് ഡോക്ടർമാരെ എത്തിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അവശരായവരെ ആദ്യം രക്ഷപ്പെടുത്താൻ തീരുമാനിച്ചു. മെച്ചപ്പെട്ട ആരോഗ്യ സ്ഥിതിയുള്ളവരെ പിന്നീടും. ഇത്തരത്തിൽ ആരോഗ്യസ്ഥിതി മോശമായ കുട്ടികളെ പുറത്തെത്തിക്കാനായത് വലിയ വിജയമായി മാറിയത് രക്ഷാസംഘത്തിന് വലിയ ആവേശമായി. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഇങ്ങനെ മുൻഗണനാ ക്രമത്തിൽ ആദ്യമാദ്യം പുറത്തെത്തിക്കേണ്ടവരുടെ പട്ടികയും ഓസ്ട്രേലിയൻ ഡോക്ടർമാരുടെ സംഘം തയാറാക്കി. ഏതെങ്കിലും കാരണവശാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുമോ എന്ന ആശങ്കയുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. അഞ്ചു തായ് മുങ്ങൽ വിദഗ്ധരും 13 വിദേശ നീന്തൽ വിദഗ്ധരും അടക്കം 18 പേരാണ് കുട്ടികളെ പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തക സംഘത്തിലുള്ളത്. ഒപ്പം യുഎസിൽ നിന്നുള്ള അഞ്ച് നേവി സീൽ കമാൻഡോകളും ഉണ്ട്.
അതേസമയം, ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവർത്തനത്തിനു കനത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. ഇന്ന് മഴ തുടങ്ങുകയും ചെയ്തു. മഴ പെയ്താൽ ജലനിരപ്പുയരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാൽ കുട്ടികളിലേക്ക് എത്താനുള്ള വഴികൾ കൂടുതൽ വ്യക്തമായി എന്നതിനാലാണ് ഇവരെ പുറത്തെത്തിക്കാൻ ഇതുതന്നെയാണ് ഏറ്റവും യോജിച്ച സമയമെന്ന രക്ഷാസംഘം തീരുമാനിക്കാൻ കാരണം. അത് വിജയത്തിലേക്കെത്തി. നാളെയോടെ എല്ലാവരേയും രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.
A helicopter flies from #ThamLuang cave complex towards Chiang Rai's city centre following reports of first two boys successfully evacuated. They'll be sent to a hospital for medical care https://t.co/Nz93mYEwJj pic.twitter.com/WVRlAFlSMX
— Pichayada P. (@PichayadaCNA) July 8, 2018
WATCH: BBC footage of ambulance leaving cave site amidst reports first boys from trapped football team have been rescued #thamluangcave #thamluang #ถ้ำหลวง #13ชีวิตติดถ้ำ #13ชีวิตรอดแล้ว #พาหมูป่ากลับบ้าน #ThailandCaveRescue pic.twitter.com/qu441ZuiJH
— Howard Johnson (@Howardrjohnson) July 8, 2018
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്