'ഖത്തർ ഉപരോധത്തെ നിസ്സാരമായി കാണുന്നില്ല; രാജ്യത്തിന് മേലുള്ള ഉപരോധത്തെ നിസ്സാരവൽക്കരിക്കാനും സാധാരണവൽക്കരിക്കാനുമാണ് ഉപരോധ രാജ്യങ്ങൾ ശ്രമിക്കുന്നത്; ഗുരുതരമായ ആരോപണം കെട്ടിവെച്ച് രാജ്യത്തിനെതിരെ നടത്തുന്ന ഉപരോധം നാടമെന്ന് വിദേകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി
ദോഹ: രാജ്യത്തിന് മേൽ കഴിഞ്ഞ ഏഴ് മാസത്തിലധികമായി അടിച്ചേൽപ്പിച്ച ഉപരോധത്തെ നിസ്സാരവൽക്കരിക്കാനും സാധാരണ വൽക്കരിക്കാനുമാണ് ഉപരോധ രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും വിദേകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ആരോപിച്ചു. ഖത്തർ ടെലിവിഷൻ നടത്തുന്ന 'അൽഹഖീഖ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഖത്തർ ഉപരോധത്തെ നിസ്സാരമായി കാണുന്നില്ല. 2014ൽ ഖത്തറിൽ നിന്ന് ഈ രാജ്യങ്ങൾ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിരുന്നു. അതിന്ശേഷം നടന്ന ചർച്ചകളിൽ മുഴുവൻ ഭിന്നതകളും പരിഹരിക്കപ്പെട്ടതാണ്.
രാജ്യത്തിനെതിരായി ഗുരുതരമായ ആരോപണം കെട്ടിവെച്ച് നടത്തിയ പുതിയ ഉപരോധം ഒരു തരം നാടകമായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ കുറ്റപ്പെടുത്തി. ഉപരോധം പ്രഖ്യാപിക്കുന്നതിന് രണ്ട് മാസങ്ങൾക്ക് മുമ്പ് യു.എ.ഇ പ്രതിപക്ഷ നിരയിലുള്ള വ്യക്തിയുടെ ദോഹയിലുള്ള ഭാര്യയെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പ്രതിനിധികൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യു.എ.ഇയിലോ ദോഹയിലോ ക്രമിനിൽ കേസുകളൊന്നും ഇല്ലാത്ത പ്രസ്തുത സ്ത്രീയെ വിട്ട് നൽകാൻ അന്താരാഷ്ട്ര നിയമം അനുവദിക്കാത്തതിനാൽ വിട്ട് കൊടുക്കാൻ കഴിയില്ലെന്ന് അമീർ നിലപാട് എടുക്കുകയായിരുന്നു.
യു.എ.ഇക്ക് പിടിക്കിട്ടേണ്ട വ്യക്തി അപ്പോഴേക്കും യൂറോപ്പിലേക്ക് കടന്നുപോവുകയും ചെയ്തിരുന്നു. രാജ്യത്ത് അഭയം തേടിയ സ്ത്രീയെ വിട്ട്നൽകാൻ ഒരു നിയമവും അനുവദിക്കുന്നില്ലെന്ന നിലപാട് പക്ഷേ യു.എ.ഇക്ക് സ്വീകാര്യമായിരുന്നില്ല. എന്നാൽ ഖത്തറിൽ നിന്ന് ഖത്തറിനെതിരെയോ യു.എ.ഇക്കെതിരെയോ ഒരു തരത്തിലുള്ള പ്രവർത്തനവും നടത്താത്ത സ്ത്രീയെ വിട്ട്നൽകാൻ ഖത്തറിന്റെ സംസ്ക്കാരം അനുവദിക്കുമായിരുന്നില്ലെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. ഈ തീരുമാനം യു.എ.ഇയുടെ ഖത്തർ വിരുദ്ധനടപടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.സി.സിയുടെ കെട്ടുറപ്പിനും അഖണ്ഡതക്കും വിരുദ്ധമായ ഒരു പ്രവർത്തനവും ഖത്തർ ഇത് വരെ നടത്തിയിട്ടില്ല. ഇനി മേലിലും അത്തരമൊരു നീക്കത്തിന് മുതിരില്ലെന്നും വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ആൽഥാനി വ്യക്തമാക്കി. 2016ൽ വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെട്ടതിന് ശേഷം തന്റെ ആദ്യ ദൗത്യം ജി.സി.സി രാജ്യങ്ങളിൽ സന്ദർശനം നടത്തി ഐക്യം കാത്ത് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അമീറിന്റെ പ്രത്യേക കത്ത് എല്ലാം അംഗരാജ്യങ്ങൾക്കും കൈമാറുക എന്നതായിരുന്നു. ഇക്കാലയളവിൽ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി അമീർ എല്ലാ രാജ്യങ്ങളിലും സന്ദർശനം നടത്തി.
സൗദി അറേബ്യയിൽ നിരവധി സന്ദർശനമാണ് അമീർ നടത്തിയത്. യു.എ.ഇയുമായി നിലനിൽക്കുന്ന ഭിന്നത തങ്ങളുമായി ഒരു നിലക്കും ബന്ധമില്ലാത്തതാണെന്നും അത് പരിഹരിക്കുന്നതിന് തങ്ങൾ മാധ്യസ്ഥത വഹിക്കാമെന്നും അന്നത്തെ കിരീടാവകാശി നാഇഫ് രാജകുമാരനും കിരീടാവകാശിയുടെ കിരീടാവകാശി ആയിരുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമീറിന് നേരിട്ട് ഉറപ്പ് നൽകിയതാണ്. എന്നാൽ പിന്നീട് സൗദി നിലപാട് മാറ്റുകയും ഉപരോധത്തിൽ ചേരുകയാണ് ചെയ്തതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ഉപരോധ രാജ്യങ്ങളുമായി പ്രതിസന്ധിയുടെ തലേ ദിവസം വരെ എല്ലാ കാര്യങ്ങളും സാധാരണ പോലെയായിരുന്നു. റിയാദിൽ നടന്ന അമീർ ശൈഖ് തമീമും സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമടക്കമുള്ളവരുമായി നടന്ന കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നു. പെട്ടെന്നുണ്ടായ ഉപരോധ പ്രഖ്യാപനം തങ്ങളെ അത്ഭുത സ്തംബ്ധരാക്കി. കുവൈത്ത് നടത്തി വന്ന മാധ്യസ്ഥ ശ്രമങ്ങൾക്ക് തുടക്കം മുതൽ ഖത്തർ പൂർണ പിന്തുണയാണ് നൽകിയത്. ഇറാനുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഉപരോധ രാജ്യമായ യു.എ.ഇക്കുള്ള ബന്ധത്തിന്റെ നാലിലൊന്ന് പോലും ഖത്തറിനില്ല.
ഉപരോധ രാജ്യങ്ങൾ മുന്നോട്ട് വെച്ച നിബന്ധനകൾ രാജ്യത്തിന്റെ പരമാധികാരത്തെ പോലും ചൊദ്യം ചെയ്യുന്നതായിരുന്നതിനാലാണ് തള്ളിക്കളഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. മേശക്ക് ചുറ്റുമിരുന്ന് ഏത് വിഷയവും ചർച്ച ചെയ്യാമെന്ന് തുടക്കത്തിൽ ഖത്തറെടുത്ത നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാൽ ചർച്ചക്കുപോലും ഈ രാജ്യങ്ങൾ തയ്യാറാകാത്തത് രാജ്യത്തിനെതിരിൽ സമർപ്പിക്കാൻ ഒരു തെളിവുമില്ലാത്തതിനാലാണ്. അമേരിക്കയടക്കമുള്ള പാശ്ചാത്യൻ രാജ്യങ്ങൾക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമുണ്ട്. അതിനാലാണ് ഈ രാജ്യങ്ങൾ ഖത്തറിന്റെ തുറന്ന നിലപാടിനെ അംഗീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമിശാസ്ത്രപരമായി ഇറാനുമായി ഖത്തർ ഏറെ അടുത്താണ് നിലനിൽക്കുന്നത്. എന്നാൽ നിരവധി വിഷയങ്ങളിൽ ഇറാനുമായി ശക്തമായ ഭിന്നത ഖത്തറിനുണ്ട്. യമൻ വിഷയത്തിലായാലും ഇറാഖ് വിഷയത്തിലായാലും ഇത് പ്രകടമാണ്. അതോടൊപ്പം അയൽ രാജ്യമെന്ന നിലക്കുള്ള ബന്ധം തങ്ങൾ കാത്ത് സുക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞു. രാഷ്ട്രീയമായി ഭിന്നത നിലനിൽക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തിൽ ചില സഹകരണം ഇറാനുമായി ഉണ്ട്. ഖത്തറുമായി നിലനിൽക്കുന്നത് നിസ്സാര പ്രശ്നമാണെന്ന് പറഞ്ഞ് പ്രതിസന്ധിയെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ഒളിച്ചോട്ടമാണെന്നും ഉപപ്രധാനമന്ത്രി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ പ്രശ്നം ഉയർത്തി കൊണ്ടുവരുന്നത് ഇക്കാരണങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍