മലയാളിക്ക് മലയാളത്തിൽ പുതുവൽസരാശംസ; തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിക്കും; അബുദാബി ഭരണകൂടം വാഗ്ദാനം ചെയ്തത് നാലരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; യുഎന്നിലെ സ്ഥിരാംഗമാകാൻ പിന്തുണയും കിട്ടിയെന്ന് മോദി; ദുബായിലെ ഇന്ത്യാക്കാരെ പ്രധാനമന്ത്രി കൈയിലെടുത്തത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: തിങ്ങി നിറഞ്ഞ അൻപതിനായിരം ഇന്ത്യാക്കാരിൽ ബഹു ഭൂരിഭാഗവും മലയാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മലയാളികൾക്ക് മലയാളത്തിൽ പുതുവൽസരാശംസയുമായി തുടക്കം. യുഎഇയിലെ പ്രവാസികളിലെ മലയാളികളുടെ പ്രവർന്ന മികവിനുള്ള അംഗീകാരം കൂടിയായി പ്രധാനമന്ത്രിയുടെ ആശംസ. അതിന് ശേഷം തീവ്രവാദവും വികസനവുമെല്ലാം ഊന്നി കത്തിക്കയറി. യുഎഇയുമായുള്ള സഹകരണത്തിന്റെ പ്രസക്തി ഊന്നിപറയുകയും ചെയ്തു.
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പതിനായിരത്തോളം പേരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ സ്റ്റേഡിയത്തിൽ എത്തിയത്. മാഡിസൺ സ്ക്വയറിന് സമാനമായി ഉജ്ജ്വല പ്രസംഗത്തിലൂടെ ദുബായിലെ ജനക്കൂട്ടത്തേയും മോദി കൈയിലെടുത്തു. യുഎഇ എത്രത്തോളം പ്രധാനപ്പെട്ട പങ്കാളിയാണെന്ന് മോദി വ്യക്തമാക്കി. തീവ്രവാദത്തെ എതിരിടാൻ യുഎഇയുടെ പിന്തുണ അനിവാര്യമാണെന്ന് അടിവരയിട്ടാണ് മോദി സംസാരിച്ചത്. ഓരോ വാചകങ്ങൾക്കും നിർത്താത്ത കൈയടിയും കിട്ടി. ഐക്യരാഷ്ട്രസഭയുടെ സ്ഥിരാംഗത്വത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് യുഎഇ പിന്തുണ അറിയിച്ചെന്നും വിശദീകരിച്ചു.
പ്രാവാസികൾ മാതൃരാജ്യത്തിനു നൽകുന്ന സംഭാവനകൾ എടുത്തു പറഞ്ഞ മോദി ഭാരതത്തിൽ തന്റെ സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളെ കുറിച്ചും പറഞ്ഞു. വിശപ്പടക്കുന്നതിനും സമ്പാദിക്കാൻ വേണ്ടിയും ഇവിടെയത്തെിയ ഇന്ത്യക്കാർ കഠിനാധ്വാനികളാണ്. പ്രവാസികൾ ഇന്ത്യയുടെ അഭിമാനമാണ്. പ്രവാസികളുടെ സ്നേഹവും പെരുമാറ്റവും ഇന്ത്യക്ക് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരായപ്രവാസികൾ ഉൾപ്പടെ നാൽപതിനായിരത്തോളം പേരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ സ്റ്റേഡിയത്തിലത്തെിയത്. സ്വീകരണ സമ്മേളനത്തിലേക്കുള്ള പ്രവേശനത്തിനായി വൈകീട്ട് 4.30 മുതൽ മുൻ കൂട്ടി രജിസ്റ്റർചെയ്തവർ സ്റ്റേഡിയത്തിലത്തെി. ദുബൈ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് സൗജന്യ ബസ് സർവീസും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഈ ജനക്കൂട്ടം പ്രതീക്ഷിച്ച പ്രവാസി ഉന്നമനത്തിനുള്ള പ്രഖ്യാപനമൊന്നും മോദി നടത്തിയില്ല. പ്രവാസികളുടെ പരാതി അറിയിക്കാൻ ഇമൈഗ്രേറ്റ് പോർട്ടലായ മഡാഡ് തുടങ്ങി. വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് നടപടി ക്രമങ്ങൾക്കുള്ള പോർട്ടിലിനെ കുറിച്ചും വിശദീകരിച്ചു. ഇതിലെ അപാകതകൾ സമയബന്ധിതമായി പരിഹരിക്കുമെന്ന ഉറപ്പും നൽകി. വിദേശത്തുള്ളവരുടെ സഹായത്തിനായി എല്ലാ എംബസികൾക്കും പ്രത്യേക ക്ഷേമ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജയിലിൽ കഴിയുന്ന ഇന്ത്യാക്കാർ അടക്കമുള്ളവരുടെ പ്രശ്ന പരിഹാരത്തിന് ഈ ഫണ്ട് ഉപയോഗിച്ച് പരിഹാരമുണ്ടാക്കാം. ചെറിയ പിഴ അടയ്ക്കാൻ കഴിയാത്തതിനാൽ ജയിലുകളിൽ കഴിയുന്നവർക്ക് മോചനമൊരുക്കാനും ഈ ഫണ്ട് വിനിയോഗിക്കുമെന്നും മോദി പറഞ്ഞു.
ഇവിടെ എത്തിയിരിക്കുന്നതിൽ നിരവധി മലയാളികളുണ്ട്. കേരളീയർ ഇന്നു പുതുവർഷം ആരംഭിക്കുകയാണ്. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ-ഇങ്ങനെയാണ് മോദിയുടെ പ്രസംഗത്തിന് അവേശത്തുടക്കം ഉണ്ടായത്. പ്രവാസികൾ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നു. വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്നവരാണു നിങ്ങൾ. ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണ് എന്റെ മുന്നിൽ ഇരിക്കുന്നത്. ദുബായിലെ മണ്ണിൽ ഇന്ത്യയെ കാണുന്നു. ദുബായിലെ മണ്ണിൽ ഇന്ത്യയെയാണു കാണുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ദുബായ് മിനി ഇന്ത്യയല്ല. മിനി വേൾഡ് ആയി മാറിയിരിക്കുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്താൻ 34 വർഷം വേണ്ടിവന്നു. ഇന്ത്യയിൽനിന്നു ദുബായിലേക്ക് 700 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എന്നിട്ടും ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ വരാൻ 34 വർഷം വേണ്ടിവന്നു. തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിച്ചുനിന്നു പോരാടും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. ഇന്ത്യ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടു. ലോകം ഇന്ത്യയെ നിർമ്മിക്കണം. നിരവധി നിക്ഷേപ സാധ്യതകൾ ഇന്ത്യയിലുണ്ട്. ഇന്ത്യയുടെ മാറ്റം ജനങ്ങളുടേത്. ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണു ലോകം കാണുന്നത്. ഈ മാറ്റത്തിനു കാരണം ഇന്ത്യയിലെ 125 കോടി ജനങ്ങളാണ്.
തീവ്രവാദത്തിനെതിരെ ലോകം ഒന്നിച്ചു നീങ്ങണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഒപ്പമാണോ അതിനെതിരെ ഉള്ളവർക്കൊപ്പമാണോ നിൽക്കേണ്ടതെന്നു ലോകം തീരുമാനിക്കണം. തീവ്രവാദത്തിനെതിരായ നിർണായക പോരാട്ടത്തിന്റെ സമയമാണിപ്പോൾ. അക്രമങ്ങൾ ആർക്കും നല്ലതു ചെയ്യുന്നില്ല. അക്രമപാതയിലുള്ളവർ അത് അവസാനിപ്പിക്കണം. അവർ രാജ്യത്തിന്റെ മുഖ്യധാരയിലേക്കെത്തണം.അയൽ രാജ്യങ്ങളുമായി നല്ല സൗഹൃദം നിലനിർത്തുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വികസനത്തിനുവേണ്ടി തോളോടുതോൾ ചേർന്നു പ്രവർത്തിക്കണം. ബംഗ്ലാദേശുമായി കഴിഞ്ഞ ഒന്നിന് ലാൻഡ് ബോർഡർ കരാർ നിലവിൽവന്നു. നേപ്പാൾ കരയുമ്പോൾ നമുക്കു സന്തോഷിക്കാനാവില്ല. ഇന്ത്യയിൽനിന്നു നേപ്പാളിലേക്കു കഷ്ടിച്ച് 70 മിനിറ്റ് യാത്രയേ വേണ്ടൂ. പക്ഷേ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്താൻ 17 വർഷം വേണ്ടിവന്നു.
തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിച്ചുനിന്നു പോരാടും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. നല്ല താലിബാൻ, മോശം താലിബാൻ, നല്ല തീവ്രവാദം, മോശം തീവ്രവാദം എന്നിങ്ങനെയുള്ളതൊന്നും ഇനി നടക്കില്ല. മനുഷ്യത്വത്തോടൊപ്പമാണോ തീവ്രവാദത്തോടൊപ്പമാണോ എന്നാണു ജനം തീരുമാനിക്കുന്നത്. യുഎഇ ഇന്ത്യയ്ക്കു നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തതായി പ്രസംഗത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു. അബുദാബി രാജകുമാരനും യുഎഇ ഭരണാധികാരികൾക്കും അതിയായ നന്ദിയുണ്ട്. ഇവിടെ വന്നു ചേർന്ന എല്ലാ ഇന്ത്യക്കാരും അവർക്കു നിറഞ്ഞ കയ്യടി നൽകണമെന്നും മോദി ആവശ്യപ്പെട്ടു.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇക്കാര്യത്തിൽ യു.എ.ഇ. ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കും. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം നേടുക എന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ ആഹ്രഹത്തിന് യു.എ.ഇ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവാസികൾ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയെന്നും മോദി പറഞ്ഞു. പൊഖ്റാൻ ആണവ പരീക്ഷണത്തിനുശേഷം ഇന്ത്യ ഒരുപാട് വിലക്കുകൾ നേരിട്ടു. ഇത് മറികടക്കാൻ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി പ്രവാസികളുടെ സഹായമാണ് തേടിയത്. ഇന്നും പ്രവാസികളുടെ സംഭാവന തന്നെയാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് പറയാൻ എനിക്ക് അഭിമാനമേ ഉള്ളൂപ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു.എ.ഇയിലുള്ള നിക്ഷേപകരെയും മോദി ക്ഷണിച്ചിരുന്നു. രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ സാദ്ധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. മസ്ദാർ പട്ടണത്തിൽ നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വളരെ വേഗത്തിൽ വികസിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യ അവസരങ്ങളുടെ നാടാണ്. ഇവിടെയുള്ള 125 കോടി ജനങ്ങൾ വിപണിയല്ല, എന്നാൽ അവർ ശക്തിയുടെ ശ്രോതസാണ്. ഇവിടെ ധാരാളം നിക്ഷേപം ആവശ്യമുള്ള റിയൽ എസ്റ്റേറ്റ് മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും അനവധി അവസരങ്ങളുണ്ട്.
ഇന്ത്യയിൽ അൻപത് ദശലക്ഷം വീടുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും അതിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ ശക്തിയും ഇന്ത്യയുടെ സാമർത്ഥ്യവും ചേർന്നാൽ ഏഷ്യൻ നൂറ്റാണ്ടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാമെന്നും മോദി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്