ഫിലിപ്പിനൊ ദ്വീപിൽ കണ്ടെത്തിയത് 107 യാത്രക്കാരുമായി 53 വർഷം മുമ്പ് കാണാതായ വിമാനമോ? ആകാശത്ത് അപ്രത്യക്ഷമാകുന്ന വിമാനങ്ങളിൽ ഒന്നിന്റെ പൊരുൾ കൂടി അഴിഞ്ഞതായി സൂചന
കഴിഞ്ഞ വർഷം മാർച്ചിൽ ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370നെ പറ്റി ഇനിയും വിവരമൊന്നു ലഭിച്ചിട്ടില്ല. ഈയിടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചുവെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും അവയൊന്നും പ്രസ്തുത വിമാനത്തിന്റേതാണെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ മഹാസമുദ്രത്തില്‍ റീയൂണിയൻ ദ്വീപിൽ നിന്നും ഈ വിമാനത്തിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
എന്നാൽ ഇവ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും അന്തിമഫലങ്ങൾ പുറത്ത് വന്നിട്ടുമില്ല. അതിനിടെയാണ് ഫിലിപ്പീൻസിലെ താവിതാവി പ്രവിശ്യയിലെ ഒറ്റപ്പെട്ട ദീപിലെ കാട്ടിൽ നിന്നും ഈ വിമാനത്തിന്റെ ശേഷിപ്പുകൾ കണ്ടതായി വേട്ടയ്ക്ക് വനത്തിലെത്തിയ പ്രദേശവാസികളിൽ ചിലർ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടമല്ലെന്നും 53 വർഷങ്ങൾക്ക് മുമ്പ് 107 യാത്രക്കാരുമായി അപ്രത്യക്ഷമായ യുഎസ് മിലിട്ടറി ചാർട്ടർ വിമാനത്തിന്റെ അവശിഷ്ടമാകാൻ സാധ്യതയുണ്ടെന്നതാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ 1962 മാർച്ച് 16ന് വെസ്റ്റേൺ പസിഫിക്കിന് മുകളിൽ വച്ച് കാണാതായ യുഎസ് മിലിട്ടറി ചാർട്ടർ വിമാനം ഫ്ലൈയിങ് ടൈഗർ ലൈൻ ലോക്ക്ഹീഡ് സൂപ്പർ കോൺസ്റ്റെലേഷന്റേതാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് പ്ലെയിൻ ടാക്കിംഗിൽ നിന്നുള്ള ഒരു ഏവിയേഷൻ ബ്ലോഗറാണ്. 18 മാസങ്ങൾക്ക് മുമ്പ് എംഎച്ച് 370 അപ്രത്യക്ഷമാകുന്നത് വരെ ഈ ഗണത്തിൽ പെട്ട ഏറ്റവും വലിയ ദുന്തരമായി പരിഗണിച്ച് വന്നിരുന്നത് ഫ്ലൈയിങ് ടൈഗറിന്റെ അപ്രത്യക്ഷമാകലിനെ ആയിരുന്നു.
1962 മാർച്ച് 14ന് യുഎസിൽ നിന്നും വിയറ്റ്നാമിലേക്ക് യാത്ര പുറപ്പെട്ട ഫ്ലൈയിങ് ടൈഗർ ഫ്ലൈറ്റ് 739 ആണ് 107 യാത്രക്കാരുമായി കാണാതായത്. ഇവരിൽ 93 പേരും ജംഗിൾ ട്രെയിൻഡ് ആർമി റേഞ്ചർമാരായിരുന്നു. ടേക്ക് ഓഫിന് ശേഷം 80 മിനുറ്റ കഴിഞ്ഞ് എല്ലാം സാധാരണനിലയിലാണെന്നായിരുന്നു പൈലറ്റ് അറിയിച്ചിരുന്നത്. തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് മറ്റൊരു റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തുടർന്ന് വിമാനത്തെക്കുറിച്ച് വിവരമൊന്നുമില്ലാതാവുകയായിരുന്നു. ഈ തിരോധാനത്തെ തുടർന്ന് രണ്ടു ലക്ഷം മൈലുകളിൽ വ്യാപിച്ച വ്യാപകമായ തെരച്ചിലാണ് നടത്തിയിരുന്നത്. എന്നിട്ടും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എംഎച്ച്370 ന് വേണ്ടി നടത്തിയ തെരച്ചിലിന് മുമ്പ് പസിഫിക്കിൽ നടത്തിയ ഏറ്റവും വലിയ തെരച്ചിലായിരുന്നു ഇത്. ഇപ്പോൾ ഫിലിപ്പിനൊ ദ്വീപിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ പ്രസ്തുത വിമാനത്തിന്റേതാണെന്ന സൂചന ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കാൻ വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ തന്റെ മകനായ 15കാരൻ റെയ്ക്ക് കണ്ടെത്തിയത് കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടമാണെന്നാണ് സിതി കയം എന്ന സ്ത്രീ പറയുന്നത്. തന്റെ മകനും സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളും പക്ഷി വേട്ടയാക്കായി വനത്തിൽ ചുറ്റിയടിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നും അവർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിന്റെ പൈലറ്റിന്റെ അസ്ഥിക്കൂടവും അയാളുടെ തൊപ്പിയും റെയ്ക്ക് കണ്ടുവെന്നാണ് സിതി വെളിപ്പെടുത്തുന്നത്. പൈലറ്റിന്റെ തൊപ്പി എടുത്തു നോക്കിയപ്പോൾ അതിൽ താടിയുടെ ഇറച്ചിയുടെ ഭാഗങ്ങൾ ഉണങ്ങിപ്പിടിച്ച നിലയിൽ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഇതിനെത്തുടർന്ന് സിതി സഗ്ബേയിൽ നിന്നും ബോർണിയോയിലേക്ക് ഒരു റിപ്പോർട്ട് ഫയൽ ചെയ്യാനായി ബോട്ടിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഫിലിപ്പീൻസിലെ ദ്വീപിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ മലേഷ്യൻ വിമാനത്തിന്റേതല്ലെന്ന വാദഗതിയുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ക്വാലാലംപൂരിൽ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രക്കിടെ ടേക്ക് ഓഫിന് ശേഷം ഒരുമണിക്കൂറെത്തുന്നതിന് മുമ്പെ സൗത്ത് ചൈന കടലിന് മുകളിൽ വച്ചാണ് അവസാനമായി എയർ ട്രാഫിക്ക് കൺട്രോളുമായി ബന്ധപ്പെട്ടിരുന്നത്.വിമാനം മുൻകൂട്ടി നിശ്ചയിച്ചിരുന്ന വഴിയിൽ നിന്ന് വ്യതിചലിക്കുന്നതും മലേഷ്യൻ ഉപഭൂഖണ്ഡം ക്രോസ് ചെയ്യുന്നതും മലേഷ്യൻ മിലിട്ടറി റഡാർ ട്രാക്ക് ചെയ്തിരുന്നു. വിമാനം ആൻഡമാൻ കടലിന് മുകളിലെത്തുന്നത് വരെ ഈ റഡാർ ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഫിലിപ്പീൻസ് ദ്വീപിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടമാകാൻ സാധ്യതയില്ലെന്നാണ് ഇതിനെ വിമർശിക്കുന്നവർ ഉറപ്പിച്ച് പറയുന്നത്.
ഏതായാലും ഓസ്ട്രേലിയ, മലേഷ്യ, ചൈന, എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷകരും വിദഗ്ധരും ചേർന്ന് ഫിലിപ്പീൻസിലെത്തി ഈ അവശിഷ്ടങ്ങൾ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ എംഎച്ച് 370 സഗ്ബേ ഐസ്ലൻഡിൽ തകർന്ന് വീണിട്ടില്ലെന്നാണ് ഫിലിപ്പീൻസ് അധികൃതർ പറയുന്നത്. താൻ ഈ സൈറ്റിലേക്ക് ആളുകളെ അയച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂപ്രണ്ടായ ഗബോർ പറയുന്നത്. ഇത്തരത്തിലുള്ള കഥകൾ ആരൊക്കെയോ പറഞ്ഞ് പരത്തുകയാണെന്നും അദ്ദേഹം പറയുന്നു.സഗ്ബേ ദ്വീപിൽ ഇത്തരത്തിലുള്ള ഒരു വലിയ വിമാനം പതിക്കുയാണെങ്കിൽ അത് തദ്ദേശവാസികൾ അറിയാതെ പോകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തങ്ങൾ ഇക്കാര്യത്തെക്കുറിച്ച് പ്രദേശവാസികളുമായി സംസാരിച്ചിരുന്നുവെന്നും അവർ യാതൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍