പാരീസ് ആക്രമണം യൂറോപ്പിന്റെ ഭൂമിശാസ്ത്രം പാടെ മാറ്റി മറിക്കുമോ...? യൂറോപ്യൻ യൂണിയൻ വിടാൻ ഭൂരിപക്ഷം ബ്രിട്ടീഷുകാരും; വിസരഹിത കരാർ റദ്ദ് ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങളും
പാരീസാക്രമണത്തിന് ശേഷം യൂറോപ്പിലെവിടെയും ഐസിസ് ഭീകരർ എത്തി രക്തരൂക്ഷിതമായ ആക്രമണം നടത്തുമെന്ന ഭീതി നാൾക്ക് നാൾ ശക്തമാവുകയാണ്. പാരീസിലേതിന് സമാനമായ ആക്രമണം അടുത്ത് തന്നെ ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റുകാർ നിരവധി തവണ ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഇതിനെ നേരിടാൻ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ബ്രിട്ടനിലുടനീളം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ യൂറോപ്യൻയൂണിയനുമായി ബന്ധപ്പെട്ടുള്ള അതിർത്തിനിയന്ത്രണത്തിലെ ഇളവുകൾ മുതലെടുത്ത് ഭീകരർ ബ്രിട്ടന്റെ മണ്ണിൽ കാലുകുത്തുമോയെന്ന ആശങ്കയാണ് സുരക്ഷാ ഉദ്യോഗസ്ഥരെയും സർവോപരി ജനങ്ങളെയും ആശങ്കപ്പെടുത്തുന്ന പ്രധാന പ്രശ്നം.
അതിനാൽ യൂറോപ്യൻ യൂണിയനുമായുള്ള എല്ലാവിധ ഇടപാടുകളും പാടെ അവസാനിപ്പിച്ച് ബ്രിട്ടന്റെ അതിർത്തികളിലെ പരിശോധന കർക്കശമാക്കി രാജ്യത്തെ സുരക്ഷിതമാക്കണമെന്ന നിലപാടാണ് ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇപ്പോഴുള്ളതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ ഒരു സാഹചര്യത്തിൽ വിസരഹിത കരാർ റദ്ദ് ചെയ്ത് തങ്ങളുടെ അതിർത്തികളും സുരക്ഷിതമാക്കാൻ മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. പാരീസ് ആക്രമണം യൂറോപ്പിന്റെ ഭൂമിശാസ്ത്രം പാടെ മാറ്റി മറിക്കുമോയെന്ന ആശങ്ക ഇതേത്തുടർന്ന് ശക്തമായിരിക്കുകയാണ്.
രാജ്യം യൂറോപ്യൻ യൂണിയൻ വിടണമെന്നാണ് പകുതിയിലധികം ബ്രിട്ടീഷുകാരും ആവശ്യപ്പെടുന്നതെന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ച ഒരു പോൾ ഫലം വെളിപ്പെടുത്തുന്നത്.മാസം തോറും നടത്തുന്ന ഒആർബി പോളിലൂടെയാണ് ബ്രിട്ടനിലെ ജനങ്ങൾ തങ്ങളുടെ ഇംഗിതം വെളിപ്പെടുത്തിയിരിക്കുന്നത്.പാരീസാക്രണത്തെ തുടർന്നാണ് ജനങ്ങളുടെ നിലപാടിൽ ഈ വിപ്ലവകരമായ മാറ്റമുണ്ടായിരിക്കുന്നത്.52 ശതമാനം പേരാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ട്പോരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 48 ശതമാനം പേർ ഇപ്പോഴുള്ള സ്ഥിതി തുടരണമെന്ന അഭിപ്രായക്കാരുമാണ്. ഒആർബി പോളിന്റെ ഭാഗമായി കഴിഞ്ഞ ജൂണിലും ജൂലൈയിലും സെപ്റ്റംബറിലും ജനങ്ങളോട് ഇതേ ചോദ്യം ചോദിച്ചിരുന്നു.അന്ന് 55 ശതമാനം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
ഇൻഡിപെൻഡന്റ് ന്യൂസ്പേപ്പറിന് വേണ്ടിയായിരുന്നു 2000 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പോൾ നടത്തിയത്. യൂറോപ്യൻ യൂണിയനിലെ അതിർത്തികളിലെ പഴുതുകളെക്കുറിച്ചുള്ള ഉത്കണ്ഠകളായിരുന്നു പോളിൽ പങ്കെടുത്ത മിക്കവർക്കുമുണ്ടായിരുന്നത്.പാരീസാക്രമണത്തിന് ശേഷം ഇതിനെച്ചൊല്ലിയുള്ള അവരുടെ ആശങ്ക വർധിച്ചിട്ടുമുണ്ട്. പാരീസിൽ ആക്രമണം നടത്തിയ ചില ഭീകരന്മാർ അഭയാർത്ഥികളെന്ന വ്യാജേന യൂറോപ്പിലെത്തുകയും പിന്നീട് പാരീസിലേക്ക് പോവുകയുമായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്നാണ് ഉദാരമായ അതിർത്തി നിയന്ത്രണങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക ഇത്തരത്തിൽ വർധിച്ചിരിക്കുന്നത്.
അഭയാർത്ഥികളെക്കുറിച്ചുള്ള ഉത്കണ്ഠയാണ് യൂറോപ്യൻ യൂണിയൻ വിടാൻ വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യത്തിന് പുറകിലുള്ള പ്രധാനകാരണമെന്നാണ് കെന്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് പ്രഫസറായ മാത്യൂ ഗുഡ് വിൻ പറയുന്നത്. അടുത്തിടെ പൊട്ടിപ്പുറപ്പെട്ട അഭയാർത്ഥി പ്രതിസന്ധിയും വർധിച്ച് വരുന്ന നെറ്റ് ഇമിഗ്രേഷനെക്കുറിച്ചുള്ള ഭയാശങ്കകളുമാണ് യൂറോപ്യൻ യൂണിയൻ വിരുദ്ധ മനോഭാവം ബ്രിട്ടീഷുകാരിൽ വളരാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ അഭിപ്രായങ്ങളിലുള്ള വ്യത്യാസവും ഈ പോളിലൂടെ വ്യക്തമാകുന്നുണ്ട്.18നും 24 വയസിനും ഇടയിലുള്ള 64 ശതമാനം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ പ്രായമായവർ ഇതിനെ എതിർക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി 65 വയസിന് മുകളിലുള്ള വെറും 38 ശതമാനം പേർ മാത്രമാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് അഭിപ്രായപ്പെടുന്നത്. ഈ പ്രായപരിധിയിലുള്ള 62 ശതമാനം പേർ രാജ്യം യൂറോപ്യൻ യൂണിയൻ വിടുന്നതിനെ അനുകൂലിക്കുന്നവരാണ്.2017ൽ യൂറോപ്യൻ യൂണിയൻ റഫറണ്ടം നടത്തുന്നതിന് മുമ്പ് യൂറോപ്യൻ യൂണിയനുമായി വിലപേശൽ നടത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഉറപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിലനിർത്തുന്നതിന് കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുമെന്നാണ് കാമറോൺ ഈ മാസം നടത്തിയ ഒരു പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നത്.
അതിർത്തികളിലെ നിയന്ത്രണം കർക്കശമാക്കുന്ന ബ്രിട്ടന്റെ പാത പിന്തുടരാൻ ഇന്ന് മറ്റ് ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നിർബന്ധിതമായിട്ടുണ്ടെന്ന് കാണാം. പാരീസിൽ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കുരുതി നടത്തിയതിനെ തുടർന്ന് ഷെൻഗൻ കരാർ മറക്കാൻ ഫ്രാൻസും തീരുമാനിച്ചിരുന്നു. തൽഫലമായി രാജ്യത്തിന്റെ എല്ലാ അതിർത്തികളിലും കർക്കശമായ പരിശോധന നടത്താൻ പ്രസിഡന്റ് ഫ്രാൻസിസ് ഹോളണ്ട് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണ ഭീഷണി ശക്തമായതിനെ തുടർന്ന് മറ്റ് മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇക്കാര്യത്തിൽ ഫ്രാൻസിന്റെ പാത പിന്തുടരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ പരസ്പരം യോജിച്ച് ഒപ്പു വച്ച ഷെൻഗൻ കരാർ പ്രകാരം അംഗരാഷ്ട്രങ്ങൾക്കിടയിൽ അതിർത്തി പരിശോധകൾ റദ്ദാക്കിയിരുന്നു. ഇതനുസരിച്ച് യൂറോപ്യൻ യൂണിയനിലെ ഒരു രാജ്യത്ത് പ്രവേശിക്കുന്നവർക്ക് എവിടെയും പരിശോധനകളില്ലാതെ അനായാസം പ്രവേശിക്കാമായിരുന്നു. ഇത് അഭയാർത്ഥികളും ഭീകരരും ദുരുപയോഗിക്കാനും തുടങ്ങിയിരുന്നു. അഭയാർത്ഥികളോട് തികച്ചും ഉദാരമായ നിലപാടുകൾ പുലർത്തിയിരുന്ന സ്വീഡനിൽ ഈ വർഷം മാത്രം 9.5 മില്യൺ അഭയാർത്ഥികളാണ് എത്തിച്ചേർന്നിരുന്നത്. ഇതിനെത്തുടർന്ന് ചില അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സ്വീഡനും നിർബന്ധിതമായിരുന്നു. തൽഫലമായി അതിർത്തി നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ഡെന്മാർക്കിൽ നിന്നെത്തുന്ന ട്രെയിനുകളിലെ യാത്രക്കാരെ കർക്കശമായ പരിശോധനകൾക്ക് വിധേയമാക്കാനാരംഭിക്കുകയും ചെയ്തിരുന്നു.
ഷെൻഗൻ കരാർ റദ്ദാക്കണമെന്നും രാജ്യങ്ങൾക്കിടയിലെ അതിർത്തികളിലെ ചെക്ക് പോയിന്റുകൾ പുനഃസ്ഥാപിക്കണമെന്നും ഏറ്റവും മുതിർന്ന ഒരു യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ ഈ മാസമാദ്യം അഭിപ്രായപ്പെട്ടിരുന്നു. അഭയാർത്ഥി പ്രവാഹം പരിധി കവിഞ്ഞതോടെ അവർക്ക് നേരെ അതിർത്തികൾ അടയ്ക്കുകയെ നിവൃത്തിയുള്ളൂവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അഭയാർത്ഥി പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഈ മാസം 11ന് ആഫ്രിക്കൻരാജ്യങ്ങളുടെ നേതാക്കന്മാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ രേഖകളില്ലാത്തതിനാൽ യൂറോപ്പ് തിരിച്ചയക്കാനൊരുങ്ങുന്ന നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരെ തങ്ങൾ തിരിച്ചെടുക്കില്ലെന്ന കർക്കശ നിലപാടാണ് ആഫ്രിക്കൻ നേതാക്കൾ കൈക്കൊണ്ടിരുന്നത്. ഇതോടെ അഭയാർത്ഥികൾക്കെതിരെ മയമില്ലാത്ത നിലപാടെടുക്കാനും ഷെൻഗൻ കരാർ മറന്ന് അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ തങ്ങൾ നിർബന്ധിരാകുമെന്നും യൂറോപ്യൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- യൂറോപ്യൻ രാഷ്ട്രീയം വലത്പക്ഷത്തേക്ക് ചായുമ്പോൾ
- ഇംഗ്ലണ്ടിലെ കപ്പലിൽ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥിയുടെ പെട്ടെന്നുള്ള മരണം; വിവാദം തുടരുന്നു
- ചെറു ബ്വോട്ടുകളിൽ എത്തിച്ചേർന്നത് 497 അഭയാർത്ഥികൾ
- ബ്രിട്ടനിലേക്ക് ജീവിതമാർഗ്ഗം തേടിയെത്തുന്ന അഭയാർത്ഥികളുടെ പേരിലും മറിയുന്നത് കോടികൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍