Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഴുപത്കാരന് പരിക്കേറ്റത് ഫിഡൽ കാസ്‌ട്രോയുടെ മുതലയുടെ കടിയേറ്റ്; സുരക്ഷാ ഗ്ലാസിന് പുറത്തേക്ക് കൈ നീട്ടി വെച്ചതോടെ പാഞ്ഞടുത്തത് കാസ്‌ട്രോ വളർത്തിയിരുന്ന മുതലകളിലൊന്ന്; സംഭവം നടന്നത് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള സ്‌കാൻസെൻ അക്വേറിയത്തിൽ

എഴുപത്കാരന് പരിക്കേറ്റത് ഫിഡൽ കാസ്‌ട്രോയുടെ മുതലയുടെ കടിയേറ്റ്; സുരക്ഷാ ഗ്ലാസിന് പുറത്തേക്ക് കൈ നീട്ടി വെച്ചതോടെ പാഞ്ഞടുത്തത് കാസ്‌ട്രോ വളർത്തിയിരുന്ന മുതലകളിലൊന്ന്; സംഭവം നടന്നത് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള സ്‌കാൻസെൻ അക്വേറിയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

സ്വീഡൻ: ഫിഡൽ കാസ്‌ട്രോയുടെ മുതലയുടെ കടിയേറ്റ് മധ്യവയസ്‌കന് പരിക്ക്. ചൊവ്വാഴ്ച സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള സ്‌കാൻസെൻ അക്വേറിയത്തിൽ നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. സുരക്ഷാ ഗ്ലാസിന് പുറത്തേക്ക് കൈ നീട്ടി വെച്ചതാണ് മുതലയുടെ കടിയേൽക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. 1970 ൽ ഫിഡൽ കാസ്‌ട്രോ വ്‌ലാദമിർ ഷതലോവ് എന്ന ബഹിരാകാശ സഞ്ചാരിക്ക് നൽകിയതാണ് രണ്ട് മുതലകൾ. കാസ്‌ട്രോ, ഹിലാരി എന്നിങ്ങനെയാണ് ഇവയുടെ പേര്. ഇവയിൽ ഒന്നിന്റെ കടിയേറ്റാണ് എഴുപത് കാരന് പരിക്ക് പറ്റിയത്.

അക്വേറിയത്തിലെ അധികൃതർ പറയുന്നത് സംഭവം നടക്കുമ്പോൾ ഈ മധ്യവയസ്‌കൻ പ്രസംഗിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നാണ്. ഇതിനിടയ്ക്ക് അറിയാതെ കൈ സുരക്ഷാ ഗ്ലാസിന് പുറത്തേക്ക് ഇട്ടതോടെ മുതല കടിക്കുകയായിരുന്നു. നിർത്താതെ രക്തം വരാൻ തുടങ്ങിയതോടെ ആംബുലൻസ് വരുന്നത് വരെ അത് തടയാനായി എല്ലാവരും ശ്രമിച്ചെങ്കിലും ആഴത്തിൽ കടിയേറ്റതുകൊണ്ട് രക്തത്തിന്റെ ഒഴുക്കിന് ശമനം ഉണ്ടായില്ല. 1981 ലാണ് ഈ രണ്ട് മുതലകളും മോസ്‌കോയിലെ മൃഗശാലയിലെത്തിയത്. ക്യൂബൻ മുതലകൾ മറ്റുള്ളവയേക്കാൾ ആക്രമണകാരികളാണെന്നാണ് പൊതുവെ പറയപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP