നാത്തൂൻപോരിൽനിന്ന് രക്ഷപ്പെടാനും വില്യമിൽനിന്ന് അകലം പാലിക്കാനും ഹാരിയും മേഘനും മൂന്നുവർഷത്തേക്ക് ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തേക്ക് താമസം മാറ്റാൻ ആലോചിക്കുന്നുവോ? ബ്രിട്ടീഷ് കൊട്ടാരത്തിലെ ഞെട്ടിക്കുന്ന നീക്കങ്ങൾ ചർച്ചയാക്കി മാധ്യമങ്ങൾ
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാർ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്ന്. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് രാജകുമാരിയും ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ രാജകുമാരിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സഹോദരങ്ങളെപ്പോലും അകറ്റിയെന്നാണ് സൂചനകൾ. രാജ്ഞിയുടെ പോലും വാക്കുകൾ മറികടന്ന് ഹാരിയും മേഘനും മുന്നേറുമ്പോൾ, കൊട്ടാരത്തിലെ തർക്കം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഭിന്നതകൾ പരിഹരിക്കും വരെയെങ്കിലും ഹാരിയും മേഘനും മറ്റൊരു രാജ്യത്തേക്ക് താമസം മാറുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പൂർണഗർഭിണിയായ മേഘൻ ഇപ്പോൾ വിശ്രമത്തിലാണ്. സാധാരണ രാജകുടുംബാംഗങ്ങളെ പരിചരിക്കുക കൊട്ടാരം ഡോക്ടർമാരാണെങ്കിലും തനിക്കവരുടെ സേവനം വേണ്ടെന്ന് മേഘൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വയം തിരഞ്ഞെടുത്ത വിദഗ്ധരുടെ പരിചരണത്തിലാണ് മേഘൻ ഇപ്പോൾ. മേഘൻ പ്രസവിച്ചുവെന്നും ഇല്ലെന്നും രണ്ടുതരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. രാജ്ഞിയുടെ പിറന്നാൾകൂടിയായിട്ടും മേഘൻ ഈസ്റ്റർദിന പ്രാർത്ഥനയ്ക്ക് സെന്റ് ജോർജ് ചാപ്പലിലെത്തിയില്ല എന്നത് ഭിന്നത രൂക്ഷമാണെന്നതിന്റെ സൂചനയായി ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. മേഘൻ പ്രസവിച്ചുകിടക്കുന്നതുകൊണ്ടാണ് വരാത്തതെന്നാണ് മറ്റൊരു വാദം.
അതിനിടെയാണ് ആഫ്രിക്കയിലെ ഏതെങ്കിലും രാജ്യത്തേക്ക് ഹാരിയും മേഘനും താൽക്കാലികമായി താമസം മാറുമെന്ന സൂചനകൾ പുറത്തുവരുന്നത്. ആലോചനാഘട്ടത്തിലാണ് വിഷയമെന്നും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നുമാണ് കൊട്ടാരത്തിൽനിന്നുള്ള വിവരം. ആറുമാസത്തേക്കാണ് മാറിത്താമസിക്കുകയെന്നും അതല്ല മൂന്നുവർഷത്തേക്ക് മാറിത്താമസിക്കാനാണ് തീരുമാനമെന്നും അഭ്യൂഹങ്ങളുണ്ട്. കോമൺവെൽത്ത് അംബാസഡർ എന്ന നിലയ്ക്കാവും ഹാരി പോവുക. ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിന്റെ ലക്ഷ്യമായിട്ടുണ്ടാവും. ജീവകാരുണ്യ രംഗത്ത് മേഘൻ മുമ്പുതന്നെ സജീവമായി ഇടപെട്ടിരുന്നു.
വില്യമിനും ഹാരിക്കുമിടയിലുണ്ടായിട്ടുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് ഇത്തരമൊരു മാറ്റം ആവശ്യമാണെന്നാണ് കൊട്ടാരത്തിലെ വിലയിരുത്തൽ. ഓസ്ട്രേലിയയിലോ കാനഡയിലോ ഗവർണർ ജനറലായി ഹാരിയെ നിയമിക്കാമെന്ന ശുപാർശകൾ ഇടയ്ക്കുണ്ടായിരുന്നെങ്കിലും അതെല്ലാം നിരസിക്കപ്പെട്ടിരുന്നു. വില്യം രാജകുമാരനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടരി സൈമൺ കെയ്സുമാണ് ഇപ്പോഴത്തെ ആഫ്രിക്കൻ മാറ്റം ശുപാർശ ചെയ്തതെന്നാണ് സൂചന. ആഗോളതലത്തിൽ ഹാരി രാജകുമാരനുള്ള സ്വീകാര്യതയിൽ വില്യം രാജകുമാരനും തെല്ല് ഈർഷ്യയുണ്ടെന്ന സൂചനയുമുണ്ട്.
പരിസ്ഥിതി വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കുകയും അത്തരം പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്ന ഹാരി രാജകുമാരനും മേഘൻ രാജകുമാരിക്കും ആഗോളതലത്തിൽ വേറിട്ടൊരു സ്വീകാര്യതയുണ്ട്. ഇതാണ് വില്യമിനെ വിഷമിപ്പിക്കുന്നത്. ആഫ്രിക്കൻ രാജ്യത്തേക്ക് പോകുന്നതോടെ, ഹാരിയുടെ പ്രശസ്തി കുറയുമെന്നും വില്യം കൊട്ടാരത്തിലും രാജ്യത്താകെയും കൂടുതൽ പ്രസക്തനാകുമെന്നുമാണ് അടുത്ത കേന്ദ്രങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിരിക്കുന്നത്.
മേഘൻ പ്രസവിച്ചുകിടക്കുകയാണെന്ന ഊഹാപോഹത്തിന് ശക്തികൂട്ടി പപ്പരാസികൾ
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയയാൾ പുറത്താരുമറിയാതെ എത്തിയോ? ഹാരി രാജകുമാരന്റെയും മേഘൻ മെർക്ക്ലിന്റെയും കുഞ്ഞ് ജനിച്ചുകഴിഞ്ഞോ? ബ്രിട്ടനിലെ ഗോസിപ്പ് കോളങ്ങളിൽ ഊഹാപോഹങ്ങൾ നിറയുകയാണ്. കൊട്ടാരം ഡോക്ടർമാരെ ഒഴിവാക്കി സ്വയം തിരഞ്ഞെടുത്ത ഗൈനക്കോളജിസ്റ്റുമാരുടെ പരിചരണയിൽ കഴിയുന്ന മേഘൻ പ്രസവിച്ചുവെന്നുതന്നെയാണ് പപ്പരാസികൾ കരുതുന്നത്. രാജ്ഞിയുടെ 93-ാം പിറന്നാൾ ആഘോഷത്തിനും ഈസ്റ്റർ പ്രാർത്ഥനയ്ക്കും ഹാരി ഒറ്റയ്ക്കെത്തിയത് അതിന് തെളിവാണെന്നും അവർ കണക്കുകൂട്ടുന്നു.
സെന്റ് ജോർജ് ചാപ്പലിലായിരുന്നു ഈസ്റ്റർ പ്രാർത്ഥനയും ജന്മദിനാഘോഷവും. വില്യം രാജകുമാരനും ഭാര്യ കെയ്റ്റും മറ്റ് രാജകുടുംബാംഗങ്ങളുമൊക്കെ ചടങ്ങിൽ പങ്കെടുത്തെങ്കിലും മേഘന്റെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. കെയ്റ്റുമായുള്ള ഭിന്നതയെത്തുടർന്ന് കൊട്ടാരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുപോലും ഉപേക്ഷിച്ച ഹാരിയും മേഘനും സ്വന്തം നിലയ്ക്കാണ് മുന്നേറുന്നത്. മേഘന്റെ ഇപ്പോഴത്തെ അസാന്നിധ്യത്തിന് കാരണം പ്രസവമാണെന്ന് സംശയിച്ചാൽപ്പോലും രാജകുടുംബാംഗങ്ങൾ തമ്മിലുള്ള ഭിന്നിപ്പ് പ്രകടമാണെന്ന കാര്യം അംഗീകരിക്കാതെ വയ്യ.
മേഘനൊഴികെയുള്ള രാജകുടുംബാംഗങ്ങളെല്ലാം പ്രാർത്ഥനയ്ക്കും ജന്മദിനാഘോഷത്തിനുമെത്തിയിരുന്നു. വില്യം, ഭാര്യ കെയ്റ്റ്, സാറ, മൈക്കൻ ടിൻഡാൽ, ആൻഡ്രു രാജകുമാരൻ, ബിയാട്രിസ് രാജകുമാരി, സോഫി കൗ്ണ്ടസ,് മകൻ ജയിംസ് വിസ്കൗണ്ട് സെവേൺ തുടങ്ങിയെല്ലാവരും ചടങ്ങിനെത്തിയിരുന്നു. ചാപ്പലിന് പുറത്തുകാത്തുനിന്നാണ് കെയ്റ്റ് രാജകുമാരി രാജ്ഞിയെ ഉപചാരപൂർവം വരവേറ്റത്. അലക്സാണ്ടർ മക്ക്വീൻ ഡിസൈൻ ചെയ്ത വസ്ത്രമാണ് ഈ ചടങ്ങിനായി കെയ്റ്റ് തിരഞ്ഞെടുത്തത്. 2014-ലെ ഓസ്ട്രേലിയ-ന്യൂസിലൻഡ് സന്ദർശനത്തിൽ അവർ അണിഞ്ഞിരുന്ന വസ്ത്രമാണത്.
നേരിട്ടെത്തിയില്ലെങ്കിലും മേഘൻ രാവിലെതന്നെ ഇൻസ്റ്റഗ്രാമിലൂടെ രാജ്ഞിക്ക് പിറന്നാൾ ആശംസ നേർന്നിരുന്നു. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ദിനം ആശംസിക്കുന്നുവെന്നായിരുന്നു മേഘന്റെയും ഹാരിയുടെയും സന്ദേശം. ആനി രാജകുമാരിക്കൊപ്പമാണ് ഹാരി രാജകുമാരൻ ചാപ്പലിലേക്ക് വന്നത്. തനിച്ചെത്തുക മാത്രമല്ല, വില്യമുമായുള്ള സാമീപ്യം കഴിയുന്നത്ര ഒഴിവാക്കാനും ഹാരി ശ്രമിച്ചതായി ശ്രമിച്ചുവെന്ന് പപ്പരാസികൾ റിപ്പോർട്ട് ചെയ്യുന്നു. ചാപ്പലിലേക്ക് നേരത്തെതന്നെയെത്തിയ ഹാരി, വേറിട്ടുതന്നെ നിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ വിശകലനം ചെയ്ത് ജൂഡി ജയിംസ് പറഞ്ഞു.
ചാപ്പലിലേക്ക് തനിച്ചുവന്നതും പോയതും ഹാരി മനപ്പൂർവം ചെയ്തതാണെന്ന് വ്യക്തമാണെനന്് ജൂഡി ജെയിംസ് പറഞ്ഞു. ഇരുവർക്കുമിടയിലെ അകലം വ്യക്തമാക്കുന്നതാണ് ഈ നീക്കങ്ങൾ. മുഖാമുഖം വരാതിരിക്കാനുള്ള കരുതലാണ് അതിനുപിന്നിൽ. ഇത്തരം ചടങ്ങുകളിൽ മുൻകാലങ്ങളിൽ സഹോദരനൊപ്പം നിൽക്കാനായിരുന്നു ഹാരി ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ അതൊഴിവാക്കുമ്പോൾ ഭിന്നത പ്രകടമാണെന്ന് ശരീരഭാഷയിൽനിന്ന് വ്യക്തമാണെന്നും അവർ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍