Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിറന്നാൾ ദിനത്തിലെടുത്ത ലോട്ടറിയടിച്ചു; 18കാരിക്ക് സമ്മാനമായി ലഭിച്ചത് 295 കോടി രൂപ: അഞ്ച് ബെൻസും ചെറു വിമാനവും ഒരു ബംഗ്ലാവും സ്വന്തമാക്കി പെൺകുട്ടി

പിറന്നാൾ ദിനത്തിലെടുത്ത ലോട്ടറിയടിച്ചു; 18കാരിക്ക് സമ്മാനമായി ലഭിച്ചത് 295 കോടി രൂപ: അഞ്ച് ബെൻസും ചെറു വിമാനവും ഒരു ബംഗ്ലാവും സ്വന്തമാക്കി പെൺകുട്ടി

സ്വന്തം ലേഖകൻ

ഒട്ടാവ: 18-ാം പിറന്നാൾ ദിനത്തിൽ ജീവിതത്തിൽ ആദ്യമായി ലോട്ടറി എടുത്ത പെൺകുട്ടിക്ക് സമ്മാനമായി ലഭിച്ചത് 48 മില്ല്യൺ കനേഡിയൻ ഡോളർ (ഏകദേശം 295 ഇന്ത്യൻ കോടി രൂപ).

കാനഡയിലെ ഒന്റേറിയോയിലെ സാൾട്ട് സ്റ്റെ മാരി സ്വദേശിനിയായ ജൂലിയറ്റ് ലാമർ എന്ന കൗമാരക്കാരിക്കാണ് പിറന്നാൾ ദിനത്തിലെടുത്ത ലോട്ടറിയിൽ വൻതുക സമ്മാനം ലഭിച്ചത്. ജനുവരി ഏഴിന് പതിനെട്ടാം പിറന്നാൾ ദിവസം മുത്തച്ഛന്റെ നിർദേശപ്രകാരമാണ് ജൂലിയറ്റ് ലോട്ടറിയെടുത്തത്. എന്നാൽ സമ്മാനം ലഭിക്കുമെന്ന് മനസ്സിൽ പോലും കരുതിയില്ലെന്ന് ജൂലിയറ്റ് പറയുന്നു.

ലോട്ടറിയെടുത്തെങ്കിലും നറുക്കെടുപ്പിനെക്കുറിച്ചൊന്നും ഓർത്തില്ല. താമസിക്കുന്ന നഗരത്തിൽ മറ്റൊരാൾക്ക് ലോട്ടറിയടിച്ചത് അറിഞ്ഞപ്പോഴാണ് തന്റെ ടിക്കറ്റിനെക്കുറിച്ച് ഓർമ്മ വന്നതെന്ന് ജൂലിയറ്റ് ലാമർ പറയുന്നു. കാനഡയിൽ പ്രചാരത്തിലുള്ള ലോട്ടോ 649 ആണ് ജൂലിയറ്റ് എടുത്തത്. സമ്മാനം ലഭിച്ച തുകകൊണ്ട് കുടുംബത്തിനായി അഞ്ച് മേഴ്സിഡസ് കാറുകളും ഒരു ചെറുവിമാനവും ലണ്ടനിൽ ഒരു ബംഗ്ലാവും ജൂലിയറ്റ് വാങ്ങി. 150 കോടി രൂപയ്ക്ക് സമാനമായ തുക ഭാവിയിലേക്ക് നിക്ഷേപിച്ചതായും അവർ പറഞ്ഞു. രണ്ടുകോടിയോളം രൂപയാണ് ഒരു മേഴ്സിഡസ് കാറിനായി ജൂലിയറ്റ് ചെലവാക്കിയത്. ചെറുവിമാനത്തിന് 100 കോടിയും ബംഗ്ലാവിനായി 40 കോടി രൂപയും അവർ ചെലവഴിച്ചു. സാമ്പത്തിക ഉപദേശകനായ പിതാവിന്റെ സഹായത്തിലാണ് ജൂലിയറ്റ് ഇത്രയും തുക ചെലവഴിച്ചത്.

ആദ്യമായാണ് ടിക്കറ്റെടുത്തതെന്നും അതിനാൽ കടയിൽ പോയപ്പോൾ എങ്ങനെ ടിക്കറ്റ് എടുക്കണമെന്ന് പോലും അറിയില്ലായിരുന്നുവെന്നും ജൂലിയറ്റ് പറഞ്ഞു. ഗോൾഡ് ബോൾ ജാക്ക്പോട്ട് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവർ കൂട്ടിച്ചേർത്തു. ഓഫീസിലിരിക്കുമ്പോഴാണ് താൻ താമസിക്കുന്ന പ്രദേശത്തെ വ്യക്തിക്ക് സമ്മാനം ലഭിച്ചതായി ജൂലിയറ്റ് അറിയുന്നത്. തുടർന്ന് ഉടൻ തന്നെ മൊബൈൽ ആപ്പിൽ ഫലം നോക്കുകയായിരുന്നു. സമ്മാനം ലഭിച്ചതറിഞ്ഞ് തനിക്കൊപ്പമുള്ളവർ ഞെട്ടിയെന്നും തനിക്ക് അന്ന് കമ്പനി നേരത്തെ പോകാൻ അനുമതി തന്നുവെന്നും അവർ അറിയിച്ചു. എന്നാൽ, ഷിഫ്റ്റ് കഴിഞ്ഞതിന് ശേഷം മാത്രം തിരികെ വന്നാമതിയെന്നായിരുന്നു മാതാവിന്റെ പ്രതികരണമെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP