ഇങ്ങനെ ഒരു ആഘോഷം സ്വപ്നങ്ങളിൽ മാത്രം; രാത്രി മുഴുവൻ നീണ്ട പാർട്ടികളും റോക് മ്യൂസിക് സന്ധ്യയും; തെരുവ് നിറഞ്ഞ് കവിഞ്ഞൊഴുകി ലക്ഷങ്ങൾ; എന്റെ പ്രിയപ്പെട്ട മമ്മിയെന്ന് ചാൾസും മുത്തശ്ശിയെന്ന് വില്ല്യമും: ഒരു രാജ്യം എല്ലാ ഭിന്നതകളും മറന്ന് ആഹ്ലാദത്തിന്റെ നെറുകയിലേക്ക്

സ്വന്തം ലേഖകൻ
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ ആടി തിമിർക്കുകയാണ് ഒരു രാജ്യം ഒന്നടങ്കം. രാജ്യത്തെ സാധാരണക്കാർ മുതൽ വിഐപികൾ വരെ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ മതിമറന്നു പങ്കെടുക്കുകയാണ്. ബക്കിങ് ഹാം പാലസും പരിസര പ്രദേശവുമെല്ലാം ജനങ്ങളെ കൊണ്ട് നിറയുകയാണ്. കാഴ്ചക്കാർക്ക് മികവേകാൻ ധാരാളം ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിനം ജൂബിലിയുടെ നാലു ദിവസത്തെ ആഘോഷ പരിപാടികൾ ഇന്ന് അവസാനിക്കാനിരിക്കെ ഇന്നലെ രാത്രി ആഘോഷങ്ങളുടേതായിരുന്നു. രാത്രി മുഴുവൻ നീണ്ട പാർട്ടികളും റോക് മ്യൂസികും കൊട്ടാരത്തിലുള്ളവരേയും ജനങ്ങളേയും ഒരുപോലെ ആവേശത്തിലാക്കി. തെരുവ് നിറഞ്ഞ് കവിഞ്ഞൊഴുകി ലക്ഷങ്ങളാണ് ആഘോഷ രാവിൽ പങ്കെടുക്കാനായി ഒഴുകി എത്തിയത്.
ചാൾ്സ് രാജകുമാരനും മകൻ വില്ല്യമും വെയിൽസ് രാജകുമാരനും അടക്കം രാജ്ഞിക്ക് അഭിനന്ദനങ്ങളുമായി എത്തി. എന്റെ പ്രിയപ്പെട്ട മമ്മി എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ചാൾസ് രാജകുമാരൻ തന്റെ പ്രസംഗം തുടങ്ങിയത്. രാജ്യത്തെ നല്ല കാലത്തിലേക്ക് നയിച്ചതിന് ചാൾസ് രാജകുമാരൻ രാജ്ഞിയോട് നന്ദി പറഞ്ഞു. മുത്തശ്ശി എന്നു സ്നേഹ വായ്പോടെ വിളിച്ചു കൊണ്ട് വില്ല്യമും എലിസബത്ത് രാജ്ഞിയെ വാഴ്ത്തി പാടി. 'we love you' എന്ന് പറഞ്ഞു കൊണ്ടാണ് വില്ല്യം തന്റെ പ്രസംഗം തുടങ്ങിയത്. രാജ്ഞിയുടെ ചെറുമകനായതിൽ അഭിമാനം മാത്രമാണെന്നും വില്ല്യം രാജകുമാരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാഷ്ട്ര തലവന്മാരും മതനേതാക്കളും പോപ് ഗായകരും സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളുമെല്ലാം രാജ്ഞിക്ക് അഭിനന്ദനവുമായി എത്തി. ഇന്നലെ രാവിലെ മുതൽ പാർട്ടിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് മ്യുസിഷന്മാർ കൊട്ടാരത്തിൽ ക്യൂ നിന്നു. ഡയനാ റോസ്. എൽട്ടൺ ജോൺ, ആഡം ലാംബേർട്ട്, ജോർജ് എസ്ര തുടങ്ങിയവരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും ശുഭാപ്തി വിശ്വാസത്തിന്റേയും രാവായിരുന്നു ഇന്നലത്തേത്. പ്രസംഗത്തിന് ശേം ഡാൻസ് പെർഫോമൻസുകൾ അരങ്ങേറി. 1989ൽ രാജ്ഞി നടത്തിയ ഒരു പ്രസംഗം സദസ്സിനെ കേൾപ്പിച്ചു. എല്ലാ ജീവനുകളുടേയും ഭാവി നിലനിൽക്കുന്നതും മറ്റൊരാളോട് എങ്ങനെ പെരുമാറുന്നു എന്നതിന് അനുസരിച്ചായിരിക്കുമെന്നും ചെടികളേയും മരങ്ങളേയും മൃഗങ്ങളേയും എങ്ങനെ പരിപാലിക്കുന്നു എന്നും ആശ്രയിച്ചാണെന്നും രാജ്ഞി പറഞ്ഞു.
'Your Majesty, Mummy' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ചാൾസ് രാജകുമാരന്റെ പ്രസംഗം എല്ലാവരേയും ആവേശത്തിലാക്കി. രാജ്യത്തിന്റെ എല്ലാ ബുദ്ധിമുട്ടേറിയ സമയങ്ങളിലും നിങ്ങൾ രാജ്യത്തിനൊപ്പം നിന്നു. രാജ്യത്തിന്റെ സന്തോഷത്തിനും അഭിമാനത്തിനുമായി പ്രവർത്തിച്ചു. രാജ്യത്തിന്റെ സന്തോഷത്തിൽ ചിരിക്കുകയും വിഷണത്തിൽ കരയുന്നതും കണ്ടു. ഈ 70 വർഷവും ജനങ്ങൾക്കൊപ്പം നിന്നതായും ചാൾസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. തന്റെ ജീവിതം മുഴുവൻ രാജ്യത്തിനായി സമർപ്പിക്കുമെന്നു പറഞ്ഞു. അത് ഇപ്പോഴു ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മമ്മിയുടെ കുടുംബം നാല് തലമുറകളിലേക്ക് പടർന്ന് പന്തലിച്ചതായും നിങ്ങള് രാജ്യത്തിന്റെ തലവയാണെന്നും അതിനും മുകളിൽ ഞങ്ങളുടെ അമ്മയാണെന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മുകളിലിരുന്നു ഞങ്ങളുടെ പാപ്പ ഇത് കണ്ട് ആഹ്ലാദിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
രാജ്ഞിയുടെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളെല്ലാം ഇന്നലത്തെ വേദിയിൽ ചർച്ചയായി. പ്രസംഗത്തിന് ശേഷം വീഡിയോ വഴി വിൻഡ്സർ കാസിലിൽ ഉള്ള രാജ്ഞിയും പ്രത്യക്ഷപ്പെട്ടു. രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ട കോമിക് കഥാപാത്രമായ പാഡിങ്ടൺ പാണ്ടയ്ക്കൊപ്പമാണ് രാജ്ഞി പ്രത്യക്ഷപ്പെട്ടത്. പരിപാടിയിൽ ഗായകരും നർത്തകരും കോമഡി സ്റ്റാർസും അടക്കം പങ്കെടുത്തു.
ആഡം ലംബേർ്ട്ടിന്റെ ക്ലാസിസ് സോങ്സോടു കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്്. പരിപാടി തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം കാണികളെ കയ്യിലെടുത്തു. റോയൽ മിലിട്ടറി ബാൻഡ് പാട്ടിന് നിറം പകർന്നു. ഇതു കണ്ട കാണികൾ ആർത്തു വിളിച്ചു. രാജകുമാരിയുടെ ഭരണ കാലത്തെ മികച്ച പാട്ടുകളും വേദിയെ സംഗീത സാന്ദ്രമാക്കി. സ്റ്റഫോൺ ഡോൺ, മേബൽ, ജോൺ ന്യൂമാൻ തുടങ്ങി പ്രസിദ്ധരായ നിരവധി സംഗീതജ്ഞർ വേദി കീഴടക്കി. അറുപതുകളിലെ ഗാനങ്ങളിൽ നിന്നും ഇന്നല്ലെ പാട്ടുകളിലേക്ക് ചൂവടു മാറിയതോടെ വേദിയിലിരുന്നവരും നൃത്തം ചെയ്തു.
ബക്കിങ്ഹാം പാലസിൽ ഇന്നലെ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളിൽ താരമായി ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് വില്ല്യമും കേറ്റും മക്കളും. ഗായകൻ റോഡ് സ്റ്റിയൂവർട്ട് വേദിയിൽ പെർഫോം ചെയ്തപ്പോൾ അദ്ദേഹത്തിനൊപ്പം ഓരോ വരികളും ആവർത്തിച്ച് ഏറ്റുപാടിയ വില്ല്യം രാജകുമാരന്റെ മകൻ ജോർജ് രാജകുമാരൻ കാണികളുടെ മനം കവർന്നു. എട്ടു വയസ്സുകാരനായ ജോർജിന്റെ ആസ്വാദനവും കുട്ടിത്തവും കണ്ടു നിന്നവരുടേയും മനം കവരുകയായിരുന്നു. ആഘോഷരാവ് നെഞ്ചിലേറ്റിയായിരുന്നു ജോർജിന്റെ പാട്ട്. മാത്രമല്ല റോഡ് സ്റ്റിയൂവർട്ട് പാടിയപ്പോൾ ജോർജിനൊപ്പം വില്ല്യമും കേറ്റും ഏഴുവയസ്സുകാരിയായ മകൾ ഷാർലറ്റും ആ പാട്ട് ഏറ്റുപാടി.
പിതാവിനൊപ്പം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചുമെല്ലാം ജോർജ് കാണികളുടെ മനം കവർന്നു. ചാൾസ് രാജകുമാരൻ, ഡച്ചസ് ഓഫ് കോൺവാൾ, സാറ, മൈക്ക് ടിൻഡാൽ, പ്രിൻസസ് യൂജിൻ, പ്രിൻസസ് ബിയാട്രിസും ഭർത്താവും അടക്കം ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തു. എഡ്വേർഡ് രാജകുാരനും ഭാര്യയും മക്കളും പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രാജകുടുംബം ഒന്നടങ്കം പരിപാടിയിൽ എത്തുകയായിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാൽ എലിസബത്ത് രാജ്ഞി പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നില്ല. മാത്രമല്ല ഹാരി രാജകുമാരനും ഭാര്യ മേഗനും ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയില്ല. ഇരുവരുംരാജ്ഞിക്കൊപ്പം വിൻഡ്സർ കൊട്ടാരത്തിൽ ഇരുന്ന് പരിപാടി കാണുകയാണെന്നാണ് റിപ്പോർട്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക
- വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചിലർക്കും ദഹിച്ചില്ല; ആരെടാ പടക്കം പൊട്ടിച്ചത് എന്നു പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; ചെറിയ തർക്കം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും കൂട്ട അടിയിലെത്തി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറൽ
- ഇതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും; അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു; അച്ഛനെയും അമ്മയെയും കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും തിരിച്ചു തെറി പറയും: ഉണ്ണി മുകുന്ദൻ നിലപാടിൽ ഉറച്ച്; മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തുമോ?
- പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; തൃശൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ
- കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും?
- ഇത് സ്വിറ്റ്സർലൻഡിൽ ഖുറാൻ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തിൽ ബൈബിൾ പരസ്യമായി കത്തിച്ചു ദൃശ്യങ്ങൾ സൈബറിടത്തിൽ പ്രചരിപ്പിച്ചു; ബേഡകത്ത് യുവാവിനെതിരെ കേസെടുത്തു പൊലീസ്; ക്രിസ്തുമസിന് സർക്കാർ ആശുപത്രിയിലെ പുൽക്കൂട് തകർത്ത കേസിലെ പ്രതിയും മുസ്തഫ തന്നെ
- തൂങ്ങിമരിച്ച നിലയിൽ കണ്ട സൂരജിന്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിൽ; വലതുകാൽ തറയ്ക്ക് പുറത്തുള്ള മണ്ണിനോട് ചേർന്നും; വീടിന്റെ പുറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിൽ കിട്ടിയ മൊബൈലും; സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നത് സംഘർഷ സാധ്യതയിലേക്ക്; ഗ്രേഡ് എസ് ഐയുടെ വീട്ടിലെ സൂരജിന്റെ തൂങ്ങി മരണം ദുരൂഹതകളിലേക്ക്
- ആരാണ് ചാങ് ചുങ് ലിങ്? രാജ്യതാൽപ്പര്യം കൂട്ടുപിടിച്ചു മറുപടി നൽകിയ അദാനിക്ക് ഹിൻഡൻബർഗിന്റെ മറുചോദ്യം ചൈനീസ് ബന്ധത്തെ കുറിച്ച്; അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധമുള്ള ചൈനീസ് പൗരനെ കുറിച്ച് അദാനി മറുപടി നൽകാത്ത് ദേശീയ താല്പര്യത്തിന് പോലും എതിരാണെന്ന് ഹിൻഡൻബർഗ്
- പിണറായിയെ പിണക്കാതെ സുധാകരനെ കൂടെ നിർത്തി ശുദ്ധികലശത്തിന് എം വി ഗോവിന്ദൻ; നാസറും ചിത്തരഞ്ജനും എതിരായതോടെ മന്ത്രി പദം ഉണ്ടായിട്ടും സജി ചെറിയാന് കാലിടറുന്നുവോ? സുധാകരൻ മുന്നേറുന്നത് പഴയ ശിക്ഷ്യനെ വെട്ടാനെന്ന തിരിച്ചറിവിൽ സംസ്ഥാന നേതൃത്വം; ആലപ്പുഴ സിപിഎമ്മിൽ അടിമുടി മാറ്റത്തിനും സാധ്യത
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്