കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കപ്പെട്ട ബ്രീട്ടീഷ് രാജകുടുംബാംഗം ആര് ? രാജ്ഞിയും ഭർത്താവുമല്ലെന്ന് വെളിപ്പെടുത്തൽ; ബക്കിങ്ഹാം പാലസിലെ വർണ്ണവെറിയനെ തേടി സോഷ്യൽ മീഡിയ; സ്വന്തം പിതാവിനെയും ചതിയനെന്നു വിളിച്ച് മേഗൻ

സ്വന്തം ലേഖകൻ
രാജകുടുംബത്തിനു മാത്രമല്ല, ബ്രിട്ടന് തന്നെ ഞെട്ടലുളവാക്കിയ വെളിപ്പെടുത്തലായിരുന്നു ഇന്നലെ മേഗൻ നടത്തിയത്. രാജകൊട്ടാരത്തിനകത്ത് വംശീയ വിവേചനം നിലനിൽക്കുന്നു എന്നത് ബ്രിട്ടീഷുകാർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. അങ്ങനെയൊന്ന് ഉണ്ടാകരുതെന്നാണ് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. വംശീയതയ്ക്കുമപ്പുറത്തുള്ള മാനവികതയെ തലോടുന്നതാണ് ആധുനിക ബ്രിട്ടീഷ് സംസ്കാരം. അതിന് മങ്ങലേൽക്കരുതെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഏതായാലും ഹാരിയുടെ കുഞ്ഞിന്റെ നിറത്തെപ്പറ്റി സംസാരിച്ചത് രാജ്ഞിയോ ഭർത്താവോ അല്ലെന്നുള്ള വെളിപ്പെടുത്തൽ അവർക്ക് ആശ്വാസമേകിയിട്ടുണ്ട്.
എന്നാലും, കൊട്ടാരത്തിനകത്തെ വംശവെറിയൻ ആരെന്ന അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങൾ. നിരവധി ഊഹോപോഹങ്ങളാണ് ഇവിടെ പ്രചരിക്കുന്നത്. ആരെന്നു പേരെടുത്തു പറയാതെയാണ് മേഗൻ ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ, അഭിമുഖത്തിനുശേഷം അത് രാജ്ഞിയോ ഫിലിപ്പ് രാജകുമാരനോ അല്ലെന്നുള്ളത് വ്യക്തമാക്കണമെന്ന് ഹാരി പറഞ്ഞതായി ഓപ്ര വിൻഫ്രെ പറഞ്ഞു. ഇതോടെ ചാൾസ് രാജകുമാരൻ, ഭാര്യ, വില്യം രാജകുമാരൻ, കെയ്റ്റ് രാജകുമാരി എന്നിവരായി സംശയത്തിന്റെ നിഴലിൽ.
ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചത് നിന്ദ്യമായ ഒരു പ്രവർത്തിയായിപ്പോയി എന്ന് കൊട്ടാരം വൃത്തങ്ങൾ പ്രതികരിച്ചു. ഇത്, കുടുംബത്തിലെ പലരേയും സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവർത്തിയാണ്. മാത്രമല്ല, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ നിറത്തെ പറ്റി സംസാരം ഉണ്ടായി എന്ന് അവർ പറയുന്ന സന്ദർഭങ്ങളും വ്യത്യസ്തമാണെന്ന് കൊട്ടാരം വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. താൻ ഗർഭിണിയായിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സംസാരം നടന്നതെന്ന് മേഗൻ പറയുമ്പോൾ, വിവാഹ സമയത്താണ് ഇത് ഉണ്ടായതെന്ന് ഹാരിയും പറയുന്നു.
ആർച്ചിക്ക് രാജകുമാരൻ എന്ന പദവി നൽകാതിരിക്കാനുള്ള കാരണമെന്താണെന്നാണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിനാണ് വിവാദമായ ഈ പരാമർശം ഉത്തരമായി വന്നത്. ജനിക്കുന്ന കുഞ്ഞിന്റെ ചർമ്മം ഇരുണ്ടനിറത്തിൽ ഉള്ളതായിരിക്കുമോ എന്ന് ഒരു രാജകുടുംബാംഗം ചോദിച്ചു എന്നാണ് മേഗൻ പറഞ്ഞത്. ഇക്കാര്യം പിന്നീട് ഹാരിയും ശരിവയ്ക്കുന്നുണ്ട്. കുട്ടിയുടെ ത്വക്കിന്റെ നിറം ഒരു സംഭാഷണവിഷയമായി എന്ന് സമ്മതിച്ച ഹാരി അത് തീർത്തും അപലപനീയമായ സമീപനമാണെന്നും പറഞ്ഞു. എന്നാൽ, അങ്ങനെ പറഞ്ഞ രാജകുടുംബാംഗം ആരെന്ന ചോദ്യത്തിന് ഇരുവരും മറുപടി നൽകിയില്ല.
രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമല്ല അങ്ങനെ പറഞ്ഞതെന്ന് പിന്നീട് ഹാരി വ്യക്തമാക്കി. അതോടെയാണ് സംശയത്തിന്റെ നിഴൽ മറ്റുള്ളവരിലേക്ക് നീങ്ങിയത്. ചാൾസിന്റെ ജീവചരിത്രകാരൻ ജോനാഥൻ ഡിംബ്ലെബി പറയുന്നത് ചാൾസ് അങ്ങനെ പറയുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ്. ആളുകളെ ഒരുമിച്ച് ചേർത്തു നിർത്തുന്നതിലാണ് എന്നും ചാൾസിനു താത്പര്യം ഒരിക്കലും അവരെ വിഭജിക്കുന്നതിലല്ല എന്നും അദ്ദേഹം പറഞ്ഞൂ.
വില്യമും കെയ്റ്റും ഇപ്പോഴും സംശയത്തിന്റെ നിഴലിലുണ്ട്. എന്നാൽ, അവർ അത് കാര്യമാക്കുന്നില്ലെന്നാണ് ഇന്നലത്തെ അവരുടെ പ്രവർത്തികൾ സൂചിപ്പിക്കുന്നത്. തികച്ചും സാധാരണ രീതിയിൽ തന്നെ ഇരുവരും തങ്ങളുടെ കടമകൾ നിർവ്വഹിച്ചു. അതിനിടയിൽ, വംശീയ വിവേചനമാണോ രാജ്യം വിടാൻ പ്രധാന കാരണം എന്നതിന് ഒരു പ്രധാന കാരണം അതാണെന്നായിരുന്നു അല്പനേരം ആലോചിച്ചതിനുശേഷം ഹാരി മറുപടി പറഞ്ഞത്. എന്നാൽ, നേരത്തേ ഹാരി തന്നെ നാസി യൂണിഫോമിൽ ഫോട്ടോ എടുക്കുകയും ഒരു സഹപ്രവർത്തകനെ പരാമർശിക്കാൻ വംശീയവെറിയുള്ള പദം ഉപയോഗിക്കുകയും ചെയ്തതൊന്നു ഇവിടെ പരാമർശിക്കപ്പെട്ടില്ല.
സ്വന്തം പിതാവിനെയും കുറ്റപ്പെടുത്തി മേഗൻ
വിവാഹത്തിനു മുൻപ് തന്റെ പിതാവ് തന്നെ ചതിച്ചതുപോലെ ആർച്ചിയെ ആരെങ്കിലും ദ്രോഹിക്കുന്നതിന് താൻ സമ്മതിക്കില്ല എന്ന് മേഗൻ പറഞ്ഞു. അതേസമയം അമ്മ ഡോറിയ റാഗ്ലാണ്ടിനെ കുറിച്ച് മേഗൻ നല്ലതുമാത്രമാണ് പറയുന്നത്. അതുപോലെ, തന്റെ അർദ്ധസഹോദരി സമാന്തയുമായും അത്ര രസത്തിലല്ല മേഗൻ. ഇരുവർക്കുമിടയിലെ ബന്ധത്തെക്കുറിച്ച് ടെൽ ആൾ എന്നൊരു പുസ്തകം സമന്ത പുറത്തിറക്കിയിരുന്നു.
താൻ തന്റെ മാതാപിതാക്കളുടെ ഏക മകളായിട്ടാണ് വളർന്നതെന്നും, താൻ ഹാരിയുമായുള്ള ബന്ധം ആരംഭിച്ചതിനുശെഷമാണ് സമന്ത അവരുടെ സർ നെയിം മെർക്കൽ എന്നാക്കിയതെന്നും മേഗൻ പറയുന്നു. നേരത്തേ മേഗന്റെയും ഹാരിയുടെയും വിവാഹത്തിൽ നിന്നും ആരോഗ്യപരമായ കാരണങ്ങളാൽ മേഗന്റെ പിതാവ് തോമസ് മെർക്കൽ ഒഴിഞ്ഞുനിന്നിരുന്നു. മാത്രമല്ല, മാധ്യമങ്ങളുമായി സംസാരിക്കുന്നതു സംബന്ധിച്ചും ഇരുവർക്കും ഇടയിൽ തർക്കങ്ങളുണ്ടായി.
മാധ്യമങ്ങളോട് സംസാരിക്കുകയില്ലെന്ന് വാക്കുപറഞ്ഞ പിതാവ് പക്ഷെ തന്നെ ചതിക്കുകയായിരുന്നു എന്നാണ് മേഗൻ പറഞ്ഞത്. അതുപോലെ ഇപ്പോൾ ജീവചരിത്രം പ്രസിദ്ധീകരിക്കാൻ പോകുന്ന അർദ്ധസഹോദരിയുമായും തനിക്ക് അടുപ്പമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
Stories you may Like
- ബ്രിട്ടീഷ് രാജകുമാരന്മാരായ ഹാരിയേയും വില്യമിനേയും വേർപെടുത്തിയ കഥ
- കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്ത്
- ബ്രിട്ടൺ രാജകുടുംബത്തിലെ പ്രശ്നങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
- സോഷ്യൽ മീഡിയ ഉപഭോക്താക്കൾ മയക്കുമരുന്ന് അടിമകൾക്ക് സമാനമെന്ന് പൊട്ടെത്തെറിച്ച് മേഗൻ
- ബക്കിങ്ഹാം പാലസിൽ കൊട്ടാര വിപ്ലവം തുടരുന്നു
- TODAY
- LAST WEEK
- LAST MONTH
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കൊലപാതക രഹസ്യം റോയി അറിഞ്ഞത് നാലു മാസം മുൻപ്; ഉറക്കം നഷ്ടപ്പെട്ടും മദ്യപിച്ചും ദിനങ്ങൾ തള്ളി നീക്കി; ഉള്ളിൽ സൂക്ഷിച്ച മഹാരഹസ്യം ആരോടെങ്കിലും പറയണമെന്ന് തോന്നിയപ്പോൾ മുന്നിൽ കണ്ട പൊലീസ് സ്റ്റേഷനിലേക്ക് കയറി; കേസിൽ വഴിത്തിരിവായത് റോയി പറഞ്ഞതൊക്കെയും മദ്യപന്റെ ജൽപനങ്ങളാക്കി തള്ളാത്ത ഡിവൈഎസ്പി പ്രദീപ്കുമാർ
- കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യം; 'മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല'; കേന്ദ്രത്തിന്റെ 'അപ്പോസ്തലന്മാർ' വിതണ്ഡവാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും പിണറായി; കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ തിരഞ്ഞെടുപ്പ് കാലത്ത് കേരളം സ്വന്തം വാക്സിൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് വി മുരളീധരൻ
- ഭീഷണി; പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ: ജയരാജൻ പോകുന്ന സ്ഥലത്തും വീട്ടിലും കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തും
- വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസ്: അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്സോ സ്പെഷ്യൽ കോടതി തള്ളി
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- പരീക്ഷാ ഹാളിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന കുട്ടികളാരോ എറിഞ്ഞ പേപ്പറാണ് ടീച്ചർ പിടിച്ചെടുത്തത്; താൻ കോപ്പിയടിച്ചിട്ടില്ലെന്നും ടീച്ചർ പരസ്യമായി അപമാനിച്ചെന്നും അദീത്യ പറഞ്ഞതായി സഹോദരി ആതിര മറുനാടനോട്; മലപ്പുറം മേലാറ്റൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത
- അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി'; അമ്പിളി- ആദിത്യൻ ദാമ്പത്യ വിഷയത്തിൽ വിഷയത്തിൽ പ്രതികരണവുമായി നടി ജീജ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍