മാസ്ക് ധരിച്ചില്ലെങ്കിൽ 200 പൗണ്ട് പിഴ; റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കുംകടുത്ത നിയന്ത്രണങ്ങൾ; വിവാഹ പരിപാടികളിൽ 15 പേർ മാത്രം; സ്പോർട്സുകൾ എല്ലാം വീണ്ടും നിരോധിച്ചു; ആറുമാസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഫലപ്രദമല്ലെങ്കിൽ വീണ്ടും ബ്രിട്ടണിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ
സ്വന്തം ലേഖകൻ
ഒരിക്കൽ കൂടി മനുഷ്യർ കൂടുകളിലടയ്ക്കപ്പെടുന്നു. കൊറോണയെന്ന ഭീകരനെ ചെറുക്കാൻ ഏതറ്റം വരേയും പോകാൻ തയ്യാറാവുകയാണ് ബ്രിട്ടീഷ് ഭരണകൂടം. സാമ്പത്തിക തകർച്ചയെന്ന ഒരു മഹാദുരന്തം തുറിച്ചുനോക്കുമ്പോഴും മനുഷ്യജീവനുകൾ രക്ഷിക്കുവാൻ കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. മറ്റൊരു പോംവഴിയുമില്ലാത്തതിനാലാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന ആമുഖത്തോടെ ഇന്നലെ രാത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങൾ ആറ് മാസക്കാലത്തോളം നീണ്ടുനിൽക്കും.
വീണ്ടും രോഗവ്യാപനം നിയന്ത്രണാതീതമായി വർദ്ധിച്ച്, എൻ എച്ച് എസ് ആശുപത്രികൾക്ക് മേൽസമ്മർദ്ദം ഉണ്ടാകാതിരിക്കാനും, പൗരന്മാരുടെ ജീവൻ രക്ഷിക്കുവാനുമാണ് ഈ നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വർക്ക് ഫ്രം റൂൾ തിരിച്ചു വരികയാണ്. അതുപോലെ സാമൂഹ്യ ഇടപെടലുകളിലും നിയന്ത്രണങ്ങൾ ഉണ്ടാകും. മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കുക കൂടി ഈ നിയന്ത്രണങ്ങളുടെ ലക്ഷ്യമായുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ആളുകൾ തൊഴിലിടങ്ങളിലേക്ക് മടങ്ങിച്ചെന്ന് ജോലിചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ആഴ്ച്ചകൾക്കുള്ളിൽ ആ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ ബോറിസ് ജോൺസൺ ഇപ്പോൾ വിവിധ കോണുകളിൽ നിന്നും വിമർശനം ഏറ്റുവാങ്ങുകയാണ്.
പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി പത്തുമണിക്ക് ശേഷം അടച്ചു പൂട്ടേണ്ടതായി വരും. അതുപോലെ പൊതു ഇടങ്ങളിൽ ജനങ്ങൾനിർബന്ധമായും മാസ്ക് ധരിക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവർക്ക് 200 പൗണ്ട് ആണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് കർശനമായി നടപ്പിലാക്കുവാൻ തന്നെയാന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പൊലീസിനെ സഹായിക്കുവാൻ സൈന്യത്തെ ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ തന്നെ വിമർശിക്കുന്നവർക്ക് ചുട്ട മറുപടി നൽകിയായിരുന്നു ബോറിസ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. കോവിഡിന്റെ മാരകസ്വഭാവം തുറന്നുകാണിച്ച അദ്ദേഹം, ഒരാളുടെ ഒരു ചെറിയ ചുമ പോലും മറ്റൊരാളുടെ മരണ മണിയാകുന്ന കാലമാണിതെന്നും പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ അടുത്ത വർഷവും തുടർന്നേക്കും എന്നാണറിയുന്നത്.
പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് പബ്ബുകളും മറ്റ് വിനോദകേന്ദ്രങ്ങളും , അതുപോലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ റെസ്റ്റോറന്റുകളും മറ്റു ബിസിനസ്സ് സ്ഥാപനങ്ങളും എല്ലാം, വ്യാഴാഴ്ച്ച മുതൽ രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കരുത്. അതുപോലെ ചില്ലറ വിൽപനശാലയിൽ ജോലി എടുക്കുന്നവരും, ടാക്സിയിൽ സഞ്ചരിക്കുന്നവരും, ഇൻഡോർ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും അവിടെയുള്ള ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം. ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ മാസ്ക് അഴിക്കാവു.
അതുപോലെ, നേരത്തേ ആഹ്വാനം ചെയ്തിരുന്ന ''ബാക്ക് ടു വർക്കി''നു വിപരീതമായി, കഴിയുന്നത്ര ആളുകൾ വീടുകളിൽ ഇരുന്ന് ജോലിചെയ്യാനാണ് ഇപ്പോൾ സർക്കാർ ആവശ്യപ്പെടുന്നത്. ഇത് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സർക്കാർ പറയുന്നു. ഈ നിയന്ത്രണങ്ങൾ ആറു മാസം വരെ നീണ്ടേക്കാം എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. അതായത്, ഈ വർഷത്തെ പുതുവത്സരാഘോഷവും ക്രിസ്ത്മസ്സുമെല്ലാം ആഘോഷങ്ങളില്ലാതെ കടന്നുപോകുമെന്നർത്ഥം. ഇന്ന് പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളെ കുറിച്ച് വിശദമായി അറിയാം
പബ്ബുകളും റെസ്റ്റോറന്റുകളും
ഈ വ്യാഴാഴ്ച്ച മുതൽ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന (കഫേകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ ഉൾപ്പടെ) എല്ലാ സ്ഥാപനങ്ങളും, സോഷ്യൽ ക്ലബ്ബുകൾ, കാസിനോകൾ, ബൗളിങ് അലികൾ, അമ്യുസ്മെന്റ്ആർക്കേഡുകൾ ഉൾപ്പടെയുള്ള എല്ലാ വാതിൽക്കക വിനോദകേന്ദ്രങ്ങൾ, ഫൺ ഫെയറുകൾ, തീം പാർക്കുകൾ, അഡ്വെഞ്ചർ പാർക്കുകൾ എന്നിവ രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിൽ പ്രവർത്തിക്കരുത്. സിനിമാ ഹാളുകൾ, കലാപരിപാടികൾ നടക്കുന്നയിടങ്ങൾ എന്നിവിടങ്ങളിൽ, രാത്രി 10 മണിക്ക് മുൻപായി ഷോ തുടങ്ങിയാൽ അത് തീരുന്നതുവരെ നടത്താവുന്നതാണ്. എന്നാൽ ഭക്ഷണം വിളമ്പാൻ അനുവാദമുണ്ടായിരിക്കില്ല.
അതേസമയം, ഡെലിവറി സർവ്വീസ് വഴിയോ ഡ്രൈവ് ത്രൂ ആയോ ഭക്ഷണം മറ്റൊരിടത്ത് എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 10 മണിക്ക് ശേഷവും പ്രവർത്തിക്കാം. എന്നാൽ അവയുടേ പരിസരങ്ങളിൽ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമൊരുക്കരുത്. അതുപോലെ, ബാറുകളിലും പബ്ബുകളിലും ഇതുവരെ ചെയ്തിരുന്നതുപോലെ, കൗണ്ടറിനടുത്ത് നിന്ന് മദ്യപിക്കുവാൻ അനുവാദമില്ല. അവരുടെ സിറ്റിങ് കപ്പാസിറ്റിയിൽ അധികം ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കാനും അനുവാദമില്ല.
വർക്ക് ഫ്രം ഹോം
പുതിയ നിയമമനുസരിച്ച്, ഒരു തൊഴിലുടമയും ജീവനക്കാരനുമായി സംസാരിച്ച്, പ്രസ്തുത ജീവനക്കാരന് ചെയ്യുന്ന ജോലി വീട്ടിലിരുന്നും ചെയ്യാം എന്ന് ബോദ്ധ്യം വരികയാണെങ്കിൽ, അയാൾ വീട്ടിലിരുന്നു തന്നെ ജോലിചെയ്യണം. അതേസമയം, സാധാരണ ജോലി വീട്ടിലിരുന്ന് ചെയ്യാമോ എന്ന കാര്യത്തിൽ തൊഴിലുടമയ്ക്കും ജീവനക്കാരനും വ്യത്യസ്ത അഭിപ്രായമാണുള്ളതെങ്കിൽ എന്തു ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ നിർദ്ദേശം നൽകുന്നില്ല.
ഫേസ് മാസ്ക്
പൊതുഗതാഗത സംവിധാനത്തിലും, ഷോപ്പുകൾ, ഷോപ്പിങ് സെന്ററുകൾ ഇൻഡോർ ട്രാൻസ്പോർട്ട് ഹബ്ബുകൾ, മ്യുസിയം, ഗാലറി, സിനിമ ഹാൾ, പബ്ലിക് ലൈബ്രറികൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമണ്. നാളെ മുതൽ ടാക്സിയിൽ യാത്രചെയ്യുന്നവർക്കും, സ്വകാര്യ വാഹനം വാടകക്ക് എടുത്ത് യാത്രചെയ്യുന്നവർക്കും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതായി വരും. അതുപോലെ, റെസ്റ്റോറന്റുകളിലും പബ്ബുകളിലും മറ്റും, ആഹാരം കഴിക്കാത്തപ്പോളെല്ലാം മാസ്ക് ധരിക്കണം. ഇവിടങ്ങളിലേയും മറ്റ് ഷോപ്പുകളിലേയും ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
റൂൾ ഓഫ് സിക്സ്
ഇംഗ്ലണ്ടിൽ, വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ആറുപേരിൽ അധികം കൂട്ടം കൂടുന്നതിൽ വിലക്കുണ്ട്. വീടുകളിലും മറ്റ് പൊതുയിടങ്ങളിലും ഇങ്ങനെ കൂട്ടംകൂടുന്നതിന് അനുവാദമില്ല. അതേസമയം ഒരു വീട്ടിൽ ആറംഗങ്ങളിൽ കൂടുതലുണ്ടെങ്കിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. മാത്രമല്ല, ഏല്ലാ പ്രായക്കാരേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
അതുപോലെ കല്യാണാഘോഷങ്ങളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 30 എന്നതിൽ നിന്നും 15 ആയി കുറച്ചിട്ടുണ്ട്. എന്നാൽ, ശവസംസ്കാര പരിപാടികളിൽ 30 പേർക്ക് പങ്കെടുക്കാവുന്നതാണ്. നിബന്ധനകൾ കർശനമായും പാലിച്ചുകൊണ്ട് ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കുകയോ വ്യായാം ചെയ്യുകയോ ചെയ്യാവുന്നതാണ്. അതുപോലെ നടന്നോ, സൈക്കിളിലോ പോകാവുന്നിടങ്ങളിലേക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്.
പരമാവധി ആറുപേർ പങ്കെടുക്കുന്ന ഇൻഡോർ ടീം സ്പോർട്സ് ഇംഗ്ലണ്ടിൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഒക്ടോബർ 1 മുതൽ വലിയ സ്പോർട്സ് മാമാങ്കങ്ങൾ ഒന്നും തന്നെയുണ്ടാകില്ല.
Stories you may Like
- ചൈന വീണ്ടും ലോകത്തെ നിശ്ചലമാക്കുമോ...?
- നസിബറും സംഘമിത്രയും സുഹൃത്തുക്കളായത് ഫേസ്ബുക്കിലൂടെ ലോക്ക്ഡൗൺ കാലത്ത്
- 'കഠിന കഠോരമീ അണ്ഡകടാഹം' ട്രെയ്ലർ, ചിത്രം ഏപ്രിൽ 21ന് തിയറ്ററുകളിൽ
- കോവിഡ് വൈറസിന്റെ വകഭേദം പിരൊള വ്യാപനം യുകെയിൽ ശക്തമാകുന്നു
- രണ്ട് ഭാര്യമാർക്കും ഒപ്പം മൂന്ന് മൂന്ന് ദിവസം വീതം; ഞായറാഴ്ച എലോൺ ടൈം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്