Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എട്ടു വയസ്സുകാരി വീടുവിട്ടിറങ്ങിയത് മാതാപിതാക്കളുമായി വഴക്കിട്ട്; റോഡിലൂടെ നടന്നു പോയ കുഞ്ഞിനെ ദമ്പതിൾ കാറിൽ കയറ്റിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ചു കൊന്നു

എട്ടു വയസ്സുകാരി വീടുവിട്ടിറങ്ങിയത് മാതാപിതാക്കളുമായി വഴക്കിട്ട്; റോഡിലൂടെ നടന്നു പോയ കുഞ്ഞിനെ ദമ്പതിൾ കാറിൽ കയറ്റിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ചു കൊന്നു

സ്വന്തം ലേഖകൻ

മാതാപിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ എട്ട് വയസ്സുകാരിയെ ദമ്പതികൾ ചേർന്ന് പീഡിപ്പിച്ചു കൊന്നു. കുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോയ ദമ്പതികൾ കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊല്ലുകയായിരുന്നെന്ന് റഷ്യൻ പൊലീസ് വ്യക്തമാക്കി. വിക ടെപിൾകോവ എന്ന കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിക്കായി 500 ഓളം പേർ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഒരു ലേക്കിന് അടുത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടി അവസാനമായി തനിച്ച് റോഡിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വെള്ള ടീ ഷർട്ടും നീല നിറത്തിലുള്ള ഷോർട്‌സും ധരിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടിയലാണ് ദമ്പതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പണ് കുട്ടിയെ കാണാതായത്. കുട്ടിയെ തട്ടെയിടുത്ത ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

ഈ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഗോർ-ക്രിസ്റ്റീന ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവർഡ കുറ്റ സമ്മതം നടത്തി. പെൺകുട്ടിയെ കണ്ടതിന് പിന്നാലെ താൻ കുട്ടിയെ ആക്രമിക്കുമെന്ന് ഇഗോർ ഭാര്യയോട് പറഞ്ഞു. എന്നാൽ ഇയാളെ പേടിയായിരുന്ന ഭാര്യ എല്ലാത്തിനും കൂട്ടു നിൽക്കുകയും ചെയ്തു. ബലാത്സംഗം ചെയ്തുകൊലപ്പെടുത്തയ ശേഷം പ്ലാസ്റ്റിക് ബാഗിലാക്കി ലേക്കിനടുത്ത് ഉപേക്ഷിക്കുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP