ഇന്നലെ മരിച്ചവരുടെ എണ്ണം 683 ആയി കുറഞ്ഞതിന്റെ ആശ്വാസത്തിൽ ഇറ്റലി; എങ്കിലും 7503 മരണങ്ങളും 75000 രോഗബാധിതരുമായി സമാനതകളില്ലാതെ മുന്നോട്ട് തന്നെ; അയൽപ്പക്കത്തെ ദുരന്തങ്ങൾ ഒന്നും മനസ്സിലാക്കാതെ ലോക്ക്ഡൗൺ ഒഴിവാക്കി ആളെ തെരുവിലിറക്കി ഇപ്പോഴും സ്വീഡന്റെ ബുദ്ധിശൂന്യത
സ്വന്തം ലേഖകൻ
ഇറ്റലിയിൽ കൊറോണയുടെ തേരോട്ടത്തിന്റെ വേഗത കുറയുകയാണോ? കാര്യങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത് അതാണ് ഇന്നലെ 683 പുതിയ മരണങ്ങാളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ് എന്നുള്ളതാണ് ഇറ്റലിക്ക് ആശ്വാസമേകുന്ന കാര്യം. കൺമുന്നിൽ എത്ര ദുരന്തങ്ങൾ കണ്ടാലും ചിലർ പഠിക്കില്ല. കണ്ടാൽ മാത്രമല്ല കൊണ്ടാലും പഠിക്കില്ലെന്നാണ് സ്വീഡൻ പറയുന്നത്. 2299 രോഗബാധിതരുള്ള സ്വീഡനിൽ ഇതുവരെ 41 മരണങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നിട്ടും ലോക്ക്ഡൗൺ പോലുള്ള നടപടികളിലേക്ക് നീങ്ങില്ല എന്നാണ് സ്വീഡൻ പറയുന്നത്.
നേരിയ പ്രത്യാശയുടെ കിരണം ഇറ്റലിയെ തഴുകുമ്പോൾ
ഇന്നലെ മാത്രം ഇറ്റലിയിൽ രേഖപ്പെടുത്തിയത് 683 മരണങ്ങളാണ്. തൊട്ടു തലേന്ന് ഇത് 743 ആയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇതുവരേയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യ രേഖപ്പെടുത്തിയത്, 793. പിന്നീട് അത് ക്രമേണ കുറയാൻ ആരംഭിച്ചു. തിങ്കളാഴ്ച്ച 650 ഉം ചൊവ്വാഴ്ച 602 ഉം ആയ മരണസംഖ്യ പിന്നെ ബുധനാഴ്ച്ച വീണ്ടും പെട്ടെന്നുയർന്നു. അതേവേഗത്തിൽ ഇന്നലെ അത് താഴ്ന്നത് ഇറ്റലിക്ക് ചെറിയൊരു ആശ്വാസത്തിന് വക നൽകിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 69,176 ൽ നിന്നും 74,386 ആയി വർദ്ധിച്ചിട്ടുണ്ട്.
എന്നാൽ രാജ്യവ്യാപകമായി ഈ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഇന്നലെ 9,362 ആയിരുന്നു. തൊട്ടു മുൻപുള്ള ദിവസം ഇത് 8,326 ഉം. എന്നാൽ, ചൊവ്വാഴ്ച്ച ഇന്റൻസീവ് കെയറിൽ ഉണ്ടായിരുന്നവരുടെ എണ്ണം 3396 ആയിരുന്ന ത് ഇന്നലെ 3,489 ആയി ഉയർന്നു. രാജ്യത്ത് ഏറ്റവുമധികം കൊറോണാ ബാധിച്ച ലൊംബാർഡി മേഖലയിലും ഇന്നലെ മരണസംഖ്യയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാലും സാഹചര്യം ഗുരുതരമായി തന്നെ തുടരുകയാണ്. ഇതുവരെ 30,703 രോഗബാധകളും 4,178 മരണങ്ങളുമാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗ ബാധ സ്ഥിരീകരിച്ച ഒരു നഴ്സ്, താൻ മറ്റ് പലരിലേക്കും രോഗം പകർന്നിട്ടുണ്ടാകാം എന്ന വിഷമത്തിൽ ആത്മഹത്യ ചെയ്ത ഉടനെയാണ്, ഒരൽപം ആശ്വാസം നൽകുന്ന കണക്കുകൾ പുറത്തുവന്നത്. കൊറോണയെ ചെറുക്കാൻ ലൊംബാർഡിയിലെ ഒരു ആശുപത്രിയിൽ മുൻനിരയിൽ ഉണ്ടായിരുന്ന നഴ്സാണ് 34 കാരിയായ ഡാനിയേല ട്രേസി. രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞ ഡാനിയേല വളരെ വിഷമത്തിലായിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. താന്മൂലം മറ്റാർക്കെങ്കിലും ബാധയുണ്ടായിട്ടുണ്ടാകാം എന്നതായിരുന്നത്രെ വിഷമത്തിന് കാരണം. ഇറ്റാലിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഇതുവരെ 5760 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്.
കണ്ടാലും കൊണ്ടാലും പഠിക്കാതെ സ്വീഡൻ
സാമൂഹിക അകലം പാലിക്കുക മാത്രമാണ്, ഇതുവരെ വിശ്വസനീയമായ മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള ഒരേയൊരു വഴി എന്നത് ഇന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെയാണ്, സാമ്പത്തിക തകർച്ചയുൾപ്പടെ പലതും ഉണ്ടായേക്കാമെന്നറിഞ്ഞിട്ടും പല രാജ്യങ്ങളും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. യൂറോപ്പിലെ അയൽക്കാരെല്ലാം സമ്പൂർണ്ണ ലോക്ക്ഡൗൺ കൂടുതൽ കർക്കശമാക്കാൻ തീരുമാനിക്കുമ്പോൾ ഇതിൽ നിന്നെല്ലാം മുഖം തിരിച്ചു നിൽക്കുകയാണ് സ്വീഡൻ.
സ്വീഡൻ കൊറോണയിൽ നിന്നും മുക്തമല്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഇതുവരെ 2299 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 41 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സ്വീഡൻ ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നുമാത്രമല്ല, പ്രൈമറി സ്കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പോലും തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകിയിരിക്കുകയണ്. മാത്രമല്ല ആളുകളെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് വലിയൊരു സംവാദത്തിന് വഴി തെളിയിച്ചിരിക്കുകയാണ്.
വുഹാനിലും ബെർഗാമോയിലും ഉണ്ടായ മനുഷ്യന്റെ നിരാശ ഇവിടെ ആവർത്തിക്കാൻ അനുവദിക്കാവുന്നതല്ല. അങ്ങനെ ചെയ്താൽ, സമൂഹത്തിന്റെ ഏറ്റവും അടിസ്ഥനപരമായ തത്ത്വങ്ങൾ അവിടെ വെല്ലുവിളിക്കപ്പെടുകയാണ് സ്വീഡനിലേ ഏറ്റവും വലിയ വർത്തമാനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയ ഡാഗൻസ് നെയ്തർ തന്റെ പത്രത്തിലെഴുതി. ഒന്നുകിൽ രോഗം തടയുന്നതിനുള്ള കൂടുതൽ കർശന നടപടികൾ അല്ലെങ്കിൽ വ്യാപകമായ പരിശോധന ഏതെങ്കിലും ഒന്ന് ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ സർക്കാർ ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജനങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ അവ നിറവേറ്റണമെന്നുമാണ് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റിഫാൻ ലോഫ്വാൻ പറയുന്നത്. കഴിയുന്നത്രപേർ വീറ്റുകളിൽ നിന്നും ജോലിചെയ്യുക, നിങ്ങൾക്ക് രോഗ ലക്ഷണമുണ്ടായാൽ വീടുകളിൽ തന്നെയിരുന്ന് സാമൂഹിക അകലം പാലിക്കുക. 70 വയസ്സിനു മുകളിലുള്ളവരോ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ആണെങ്കിൽ വീടുകളിൽ തന്നെ തുടരുക. എന്നിങ്ങനെയാണ് സർക്കാർ നൽകുന്ന നിർദ്ദേശം.
ബ്രിട്ടനിലും ജർമ്മനിയിലും രണ്ടുപേരിലധികം കൂടുന്നത് നിരോധിച്ച സാഹചര്യത്തിൽ സ്വീഡൻ നിരോധിച്ചിരിക്കുന്നത് 500 പേരിലധികം ഒത്തുചേരുന്നതിനേയാണ്. പ്രൈമറി സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമ്പോൾ, സെക്കണ്ടറി സ്കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ ക്ലാസ്സുകൾ എടുക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഹോട്ടലുകൾക്ക് ടേബിൾ സർവ്വീസ് മാത്രം നടത്താനാകും. അവർക്ക് ഉൾക്കൊള്ളാനാവുന്നതിനേക്കാൾ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് നിർദ്ദേശമെങ്കിലും കഴിഞ്ഞ വാരാന്ത്യത്തിൽ ബാറുകളിലും ഹോട്ടലുകളിലും വൻതിരക്കുണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തൊട്ടടുത്തുള്ള നോർവ്വേ, സാംസ്കാരിക പരിപാടികളും സ്പോർട്സ് ഈവന്റുകളും റദ്ദു ചെയ്തപ്പോൾ, പ്രൈമറി സ്കൂളുകളും പ്രീ പ്രൈമറികളും അത്യാവശ്യം വരികയാണെങ്കിൽ അടച്ചിടാം എന്നൊരു നിയമം മാത്രമാണ് സ്വീഡിഷ് പാർലമെന്റ് പാസ്സാക്കിയത്. എന്നിരുന്നാലും യൂറോപ്യൻ യൂണിയന്റെ ആഹ്വാനപ്രകാരം അത്യാവശ്യമല്ലാത്ത യാത്രകൾക്കായി സ്വീഡന്റെ അതിർത്തികൾ അടച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍