Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദീനയിൽ പ്രവാചക ദർശനത്തിനെത്തിയ വീട്ടമ്മ സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞ് ആറ് വയസുള്ള കുഞ്ഞിനെ കഴുത്തറുത്തുകൊന്നത് ഷിയാ വിശ്വാസിയായതിനാൽ; ഏക ദൈവത്തിൽ വിശ്വസിക്കുമ്പോഴും വംശീയ വെറി മാറാതെ ഇസ്ലാമിക സമൂഹം

മദീനയിൽ പ്രവാചക ദർശനത്തിനെത്തിയ വീട്ടമ്മ സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞ് ആറ് വയസുള്ള കുഞ്ഞിനെ കഴുത്തറുത്തുകൊന്നത് ഷിയാ വിശ്വാസിയായതിനാൽ; ഏക ദൈവത്തിൽ വിശ്വസിക്കുമ്പോഴും വംശീയ വെറി മാറാതെ ഇസ്ലാമിക സമൂഹം

സൗദി അറേബ്യയിൽ ആറ് വയസുകാരനായ സക്കറിയ അൽ-ജാബെറിനെ പൊട്ടിട്ട ഗ്ലാസ് ബോട്ടിൽ പൊട്ടിച്ച് കഴുത്തിൽ കുത്തിക്കയറ്റി കൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. മദീനയിൽ പ്രവാചക ദർശനത്തിനെത്തിയ വീട്ടമ്മ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തിയായിരുന്നു അക്രമം അരങ്ങേറിയത്. സൗദിയിലെ അൽ-ടിലാൽ മേഖലയിലാണാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയിരിക്കുന്നത്. വീട്ടമ്മ ഷിയാ വിശ്വാസിയായതിലുള്ള എതിർപ്പാണ് ഈ ക്രൂരകൃത്യത്തിന് ആക്രമിയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഏകദൈവത്തിൽ വിശ്വസിക്കുമ്പോഴും ഇസ്ലാമിക സമൂഹത്തിൽ ഇപ്പോഴും വംശീയവെറിയുള്ളവർ നിലനിൽക്കുന്നുവെന്നാണ് പുതിയ ആക്രമസംഭവം അടിവരയിടുന്നതെന്ന ആരോപണവും ശക്തമാണ്.

കാർ തടഞ്ഞ് നിർത്തി കാറിൽ നിന്നും ആറ് വയസുകാരനെ പിടിച്ച് വലിച്ച് ഒരു കോഫി ഷോപ്പിനടുത്തേക്ക് കൊണ്ട് പോയി കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിക്കയറ്റുകയായിരുന്നുവെന്നാണ് ടാക്സി ഡ്രൈവർ സാക്ഷ്യപ്പെടുത്തുന്നത്. വാവിട്ട് കരയുന്ന അമ്മയുടെ മുന്നിൽ വച്ചായിരുന്നു കുഞ്ഞിനെ ക്രൂരമായി വക വരുത്തിയത്. കുട്ടിയെ കൊല്ലുന്നത് തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മയെയും സമീപത്ത് നിന്നിരുന്നു പൊലീസ് ഓഫീസറെയും ഇയാൾ കുപ്പി കൊണ്ട് ആക്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമത്തിൽ മരിച്ച കുട്ടിയുടെ ദയനീയമായ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്ക് വയ്ക്കപ്പെട്ടിട്ടുണ്ട്.

കുറ്റവാളിക്ക് ഉചിതമായ ശിക്ഷ നേടിക്കൊടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്. കാർ തടഞ്ഞ് നിർത്തിയ ആക്രമി കുട്ടിയുടെ അമമയോട് ഷിയാ വിശ്വാസിയാണോ എന്ന് ചോദിക്കുകയും അവർ അതെ എന്ന് ഉത്തരമേകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അയാൾ അക്രമം തുടങ്ങിയതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ കൊലപാതകിക്ക് മാനസിക രോഗ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു ക്രൂരകൃത്യം അയാൾ ചെയ്തതെന്നുമാണ് സൗദി അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്.

കടുത്ത വംശീയവെറിയാൽ പ്രചോദിതമായിട്ടാണ് വ്യാഴാഴ്ച ഇത്തരത്തിൽ കുട്ടിയെ കൊന്ന് തള്ളിയിരിക്കുന്നതെന്നാണ് ഷിയാ റൈറ്റ്സ് വാച്ച് ആരോപിച്ചിരിക്കുന്നത്. കുത്തേറ്റ് മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് എല്ലാ തരത്തിലുള്ള പിന്തുണയുമേകുന്നതിനായി സൗദിയിലെ ഷിയാ സമൂഹം ഒന്നിച്ചിട്ടുണ്ടെന്നാണ് ഷിയാ റൈറ്റ്സ് വാച്ച് പറയുന്നത്. ഇവിടുത്തെ ഷിയാ ജനതയ്ക്ക് സൗദി ഭരണാധികാരികൾ വേണ്ടത്ര സംരക്ഷണം നൽകാത്തതാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ പെരുകുന്നതെന്നും ഈ സംഘടനം ആരോപിക്കുന്നു.

ഈ കൊലപാതകത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിക്കുമെന്നാണ് വാഷിങ്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷിയാ റൈറ്റ്സ് വാച്ച് പറയുന്നത്. ഷിയാ എന്ന ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന തങ്ങളും മറ്റ് മനുഷ്യാവകാശ സംഘടനകളും എൻജിഒകളും കാലങ്ങളായി യുഎൻ അടക്കമുള്ള അന്താരാഷ്ട്രസംഘടനകളോട് ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ ഇത് അവഗണിക്കുകയായിരുന്നുവെന്നും ഷിയാ റൈറ്റ്സ് വാച്ച് ആരോപിക്കുന്നു. ഇത്തരം ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം വേണ്ട വിധത്തിൽ പ്രതികരിക്കാത്തതിനാൽ ഈ സമൂഹം നിരന്തര ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും ഈ സംഘടന ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP