Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിലെ പ്രവാസികൾക്ക് ഇനിമുതൽ റെസിഡന്റ് കാർഡ് പുതുക്കുന്നതിന് സ്‌പോൺസറുടെ കത്ത് വേണം; വിസയും റെസിഡന്റ് കാർഡുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒഴിവാക്കാനും വിദേശികൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമമെന്ന് റോയൽ ഒമാൻ പൊലീസ്

ഒമാനിലെ പ്രവാസികൾക്ക് ഇനിമുതൽ റെസിഡന്റ് കാർഡ് പുതുക്കുന്നതിന് സ്‌പോൺസറുടെ കത്ത് വേണം; വിസയും റെസിഡന്റ് കാർഡുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒഴിവാക്കാനും വിദേശികൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമമെന്ന് റോയൽ ഒമാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: ഒമാനിൽ ഇനിമുതൽ വിദേശികൾക്ക് റെസിഡന്റ് കാർഡ് പുതുക്കുന്നതിന് സ്‌പോൺസറുടെ കത്ത് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് വക്താവ് അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലുള്ള വിദേശ തൊഴിലാളികൾക്കാണ് നിയമം നിർബന്ധമാക്കിയത്.

സ്‌പോൺസറുടെ അനുമതിപത്രമില്ലാതെ അടുത്തിടെ വരെ വിസ പുതുക്കി നൽകിയിരുന്നു. ഈ നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നത്. പാസ്‌പോർട്ടിൽ വിസ പുതുക്കി നൽകിയാൽ സീബിലെ റെസിഡന്റ് കാർഡ് ഡിപ്പാർട്ട്‌മെന്റിലെ പതിവ് നടപടികൾക്ക് ഒടുവിൽ കാർഡ് പുതുക്കി ലഭിക്കും. വിസയും റെസിഡന്റ് കാർഡുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒഴിവാക്കാനും വിദേശികൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്നും ആർ.ഒ.പി വക്താവ് പറഞ്ഞു.

റെസിഡന്റ് കാർഡ് പുതുക്കുന്നതിനുള്ള അപേക്ഷക്ക് ഒപ്പം സ്‌പോൺസറുടെ കത്തോ കമ്പനിയിൽ നിന്നുള്ള കത്തോ ആണ് നൽകേണ്ടത്. കമ്പനിയിൽ നിന്നുള്ള കത്തിൽ ബന്ധപ്പെട്ട അധികാരിയുടെ ഒപ്പും സീലും വേണം. അപേക്ഷകൻ നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്നും റെസിഡന്റ് കാർഡ് പുതുക്കി നൽകുന്നതിന് എതിർപ്പില്ലെന്നും കാണിച്ചുള്ളതാകണം കത്തെന്നും ആർ.ഒ.പി വക്താവ് പറഞ്ഞു.

15 വയസ്സിൽ താഴെയുള്ള വിദേശികളുടെ കുട്ടികൾക്ക് റെസിഡന്റ് കാർഡ് നിർബന്ധമില്ല. എന്നാൽ, അഞ്ച് വയസ്സിന് മുകളിലുള്ള വിദേശി കുട്ടികൾക്ക് ആവശ്യമെങ്കിൽ കാർഡിന് അപേക്ഷിക്കാമെന്ന് ആർ.ഒ.പി നേരത്തേ അറിയിച്ചിരുന്നു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്‌ട്രോണിക് ഗേറ്റ് ഉപയോഗിക്കുന്നതടക്കം സൗകര്യങ്ങൾ മുൻനിർത്തിയാണ് അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് റെസിഡന്റ് കാർഡ് അനുവദിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP