സ്ഫോടനത്തിനുപയോഗിച്ചത് ചെകുത്താന്റെ മാതാവിനെ; എളുപ്പത്തിൽ നിർമ്മിച്ച് ഉഗ്രസ്ഫോടനം നടത്താൻ കഴിയുന്ന ബോംബ് നിർമ്മിച്ചത് ചാവേറായ ഇൻഷാദ് അഹമ്മദിന്റെ ഫാക്ടറിയിൽ; ബോംബ് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിയതും ശ്രീലങ്കയിൽ നിന്നു തന്നെ
മറുനാടൻ ഡെസ്ക്
കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 359 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഉപയോഗിച്ചത് ചെകുത്താന്റെ മാതാവ് എന്നറിയപ്പെടുന്ന ട്രൈ അസെറ്റോൺ ട്രൈ പെറോക്സൈഡ്(ടിഎടിപി) എന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സ്പോടനത്തിലൂടെ ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കാൻ പ്രഹര ശേഷിയുള്ള ബോംബ് എന്നറിയപ്പെടുന്ന ടി.എ.ടി.പി ഭീകര പ്രവർത്തകരുടെ ഇഷ്ട ആയുധങ്ങളിലൊന്നാണ്. മണിക്കൂറുകൾക്കുള്ളിൽ ഒൻപതിടങ്ങളിൽ സ്ഫോടനം നടത്താൻ ഐസിസ് ഭീകരരെ സഹായിച്ചത് ട്രൈ അസെറ്റോൺ ട്രൈ പെറോക്സൈഡ് (ടി.എ.ടി.പി) എന്ന അതിഭീകര രാസവസ്തുവാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.
എളുപ്പത്തിൽ വിപണിയിൽ നിന്ന് ലഭ്യമാകുന്ന ഈ രാസവസ്തുക്കൾ ഉപയോഗിച്ച് വലിയ സാങ്കേതിക ജ്ഞാനം ഇല്ലാത്ത ഒരാൾക്ക് ഇത്തരം ബോംബ് നിർമ്മിക്കാൻ കഴിയും. പൗഡർ രൂപത്തിലുള്ള ഈ മിശ്രിതത്തിന്റെ പ്രഹര ശേഷി മാരകമായതിനാലാണ് ചെകുത്താന്റെ മാതാവ് എന്ന് വിളിക്കുന്നത്. കുറഞ്ഞ തൂക്കമുള്ള ബോംബ് കൊണ്ട് ഒരു പ്രദേശത്തെയാകെ നശിപ്പിക്കാൻ കഴിയും. ബോംബ് നിർമ്മിക്കുന്നയാളിന് പോലും ഇതിന്റെ പ്രഹര ശേഷി മനസിലാവില്ലെന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് പൗരനായ ഒരു വിദ്യാർത്ഥിയാണ് അബദ്ധത്തിൽ ഈ ബോംബ് ആദ്യമായി നിർമ്മിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആക്രമണം നടത്തുന്ന ഇടത്തെല്ലാം സാധാരണ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. മാഞ്ചസ്റ്റർ, പാരീസ് തുടങ്ങിയ നഗരങ്ങളിൽ ഐസിസ് ഭീകരർ നടത്തിയ സ്ഫോടനങ്ങളിലും ഇത്തരം ബോംബുകൾ ഉപയോഗിച്ചിരുന്നു. ഐസിസിന് പുറമെ ഹമാസ് ഹിസ്ബുള്ള തുടങ്ങിയ തീവ്രവാദ സംഘടനകളും ഇത്തരത്തിലുള്ള ബോംബുകൾ ഉപയോഗിക്കാറുണ്ട്. അതേസമയം, ഇത്രയും മാരകമായ ബോംബുകൾ ഏതാണ്ട് ഒരേസമയത്ത് തന്നെ പൊട്ടിക്കാൻ ഭീകരർ എന്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ചാവേറുകൾക്ക് പൊട്ടിത്തെറിക്കാൻ കഴിയും എന്നതാണ് ചെകുത്താന്റെ മാതാവിന്റെ ഗുണമായി ഭീകരർ കാണുന്നത്. ഒരു വിരൽ സ്പർശം കൊണ്ട് പോലും ഈ ബോംബ് പൊട്ടിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ ആക്രമണം പദ്ധതിയിട്ട സ്ഥലത്തുവെച്ച് പിടിക്കപ്പെട്ടാൽ പോലും ഓപ്പറേഷൻ നടത്താൻ ഭീകരർക്കാവും. ഒരേ സമയത്ത് തന്നെ ബോംബുകൾ പൊട്ടിയതിന് പിന്നിൽ പ്രാദേശിക സഹായം ലഭിക്കാൻ ഇടയുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു.
നെയിൽ പോളിഷ് റിമൂവറായി ഉപയോഗിക്കുന്ന അസെറ്റോൺ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ് ചെകുത്താന്റെ മാതാവ് എന്നറിയപ്പെടുന്ന ബോംബുകൾ. ശ്രീലങ്കയിൽ ആക്രമണം നടത്തിയ ചാവേറുകൾ ഇത്തരം രാസവസ്തുക്കൾ വൻ തോതിൽ വാങ്ങിച്ച് കൂട്ടി. എന്നാൽ ഇത് കണ്ടെത്താനാവാതെ പോയത് ശ്രീലങ്കൻ പൊലീസിന്റെ വീഴ്ചയാണ്. കൊളംബോയ്ക്ക് സമീപമുള്ള വെല്ലംപിട്ടിയ എന്ന സ്ഥലത്തെ ഒരു കോപ്പർ ഫാക്ടറിയിൽ വച്ചാണ് ഇവർ ബോംബ് നിർമ്മിച്ചത്. ഈസ്റ്റർ ദിനത്തിൽ സ്വയം പൊട്ടിത്തെറിച്ച ഇൻഷാഫ് അഹമ്മദ് എന്നയാളുടെ പേരിലുള്ളതാണ് ഈ ഫാക്ടറി.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതിനോട് ശ്രീലങ്കൻ സർക്കാർ പ്രതികരിച്ചിട്ടില്ല. 10 ഇന്ത്യക്കാർ അടക്കം സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 45 കുട്ടികൾ ഉൾപ്പെടെ 359 ആയി ഉയർന്നു. അഞ്ഞൂറിലേറേപ്പേർക്കാണ് പരുക്കേറ്റത്. ആക്രമണത്തിനു പിന്നിൽ നാഷണൽ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുൽ മില്ലത്ത് ഇബ്രാഹീം എന്നീ സംഘടനകളാണെന്ന് ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇവർക്കു രാജ്യാന്തര ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും വാനും കൊളംബോയെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തെ പറ്റി ആഴ്ചകൾ മുമ്പ് ലഭിച്ച ഇന്റലിജൻസ് മുന്നറിയിപ്പ് അതീവ ഗൗരവമായി കൈകാര്യം ചെയ്യാൻ സാധിക്കാതെ പോയതിൽ ക്ഷമാപണം നടത്തി ശ്രീലങ്കൻ സർക്കാർ രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങളോടും സ്ഥാപനങ്ങളോടും ക്ഷമ ചോദിക്കുന്നതായി ശ്രീലങ്കൻ ആരോഗ്യ മന്ത്രി രജിത സേനരത്നെ പറഞ്ഞു. വീഴ്ച വരുത്തിയ പൊലീസ്, സുരക്ഷാസേനകളുടെ തലവന്മാരെ 24 മണിക്കൂറിനകം സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും അറിയിച്ചു. ഇന്റലിജൻസ് നൽകിയ വിവരം ഇവർ തനിക്ക് കൈമാറിയില്ലെന്നും സിരിസേന പറഞ്ഞു.
തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ) പള്ളികൾ അടക്കം ലക്ഷ്യമിട്ടു ഭീകരാക്രമണം നടത്തുമെന്ന് ഏപ്രിൽ 11ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് നൽകിയിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള ശീതയുദ്ധമാണ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ നടപടി ഉണ്ടാകാതിരിക്കാനുള്ള കാരണമെന്നാണ് സൂചന. ചാവേറുകളായെത്തിയ ഒമ്പതു പേരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍