വംശീയതയോ അതോ കഴിവില്ലായ്മയോ? ബ്രിട്ടനിൽ അച്ചടക്ക നടപടിക്ക് വിധേയരാകുന്ന ഡോക്ടർമാരിൽ 70 ശതമാനവും വിദേശികൾ; ഏറ്റവും കൂടുതൽ പേർ ഇന്ത്യാക്കാർ
ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ അച്ചടക്ക നടപടി എടുക്കുകയും മെഡിക്കൽ രജിസ്റ്ററിൽ നിന്നും പേര് നീക്കം ചെയ്യുകയും ചെയ്ത ഡോക്ടർമാരിൽ 70 ശതമാനം പേരും വിദേശ ഡോക്ടർമാർ. അവരിൽ തന്നെ ഏറ്റവും മുൻപിൽ ഇന്ത്യൻ ഡോക്ടർമാർ. ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ രണ്ട് തരം ചർച്ചകൾ സജീവമായി. ഇന്ത്യാക്കാരടങ്ങിയ വിദേശ ഡോക്ടർമാരുടെ കഴിവില്ലായ്മയാണ് അച്ചടക്ക നടപടിയിലേക്ക് നയിക്കുന്നതെന്ന് ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ പറയുമ്പോൾ വിദേശ ഡോക്ടർമാർ പറയുന്നത് അവർ നേരിടുന്ന കടുത്ത വംശീയ വിവേചനത്തിന്റെ ഭാഗമാണ് ഇതെന്നാണ്. വംശീയ വെറി പൂണ്ടവർ മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.
2015ൽ മെഡിക്കൽ രജിസ്റ്ററിൽ നിന്നും പേര് നീക്കം ചെയ്തവരിൽ നാലിൽ മൂന്ന് ഭാഗം പേരും വിദേശ ഡോക്ടർമാരാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. മൂന്ന് വർഷം മുമ്പും ഇത് തന്നെയായിരുന്നു സ്ഥിതിയെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. യുകെയിൽ ഡോക്ടർമാരാകുന്നതിനുള്ള കോംപിറ്റൻസി ടെസ്റ്റുകൾ കടുത്തതാക്കുന്നതിന് പുറമെയാണ് ഇത്തരം വിവേചനപരമായ നടപടികളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഡോക്ടർമാർക്കെതിരെ പ്രയോഗിക്കുന്നത്.
ഡെയിലി മെയിൽ സമർപ്പിച്ച ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിക്വസ്റ്റ് പ്രകാരമാണ് ഇതു സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ ബ്രിട്ടനിൽ നിന്നും 374 ഡോക്ടർമാരെ പുറത്താക്കിയിട്ടുണ്. ഇതിൽ 273 പേരും വിദേശങ്ങളിൽ നിന്നും വൈദ്യപരിശീലനം നേടിയവരാണ്. അതു പോലെ തന്നെ 2014ൽ മെഡിക്കൽ രജിസ്റ്ററിൽ നിന്നും പേര് നീക്കം ചെയ്ത 85 പേരിൽ 66 പേരും വിദേശ ഡോക്ടർമാരാണെന്നും വ്യക്തമായിട്ടുണ്ട്.
2015ൽ പുറത്താക്കിയ 68 ഡോക്ടർമാരിൽ 48 പേരും വിദേശത്ത് നിന്നുള്ളവരാണ്. മെഡിക്കൽ രജിസ്റ്ററിലുള്ള 27,000 ഡോക്ടർമാരിൽ വെറും മൂന്നിലൊന്ന് മാത്രമാണ് വിദേശത്ത് നിന്നുള്ളവർ. എന്നാൽ ഇത്തരം ശിക്ഷാ നടപടികൾക്ക് വിധേയരാകുന്ന കാര്യത്തിൽ വിദേശ ഡോക്ടർമാർ ബ്രിട്ടീഷുകാരായ ഡോക്ടർമാരേക്കാൾ അഞ്ചിരട്ടി മുന്നിലാണെന്നാണ് കണക്കുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ തരത്തിലുള്ള കണക്കുകൾ വെളിച്ചത്ത് വന്നപ്പോൾ വിദേശ ഡോക്ടർമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽകൂടുതൽ കർക്കശമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് ജിഎംസി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ജൂനിയർ ഡോക്ടർമാരുടെ സമരഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നാഷണൽ ലൈസൻസിങ് പരീക്ഷ തൽക്കാലത്തേക്ക് നടത്തേണ്ടെന്നാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഈ പരീക്ഷ നടത്താൻ ഡെഡ്ലൈനൊന്നും തീരുമാനിച്ചിട്ടുമില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഒരു ഇടക്കാല മാനദണ്ഡമെന്ന നിലയിൽ വിദേശത്ത് നിന്നുള്ള മെഡിക്കൽ ബിരുദധാരികളെ ഇവിടെ നിയമിക്കുന്ന സമയത്ത് കടുത്ത മാനദണ്ഡങ്ങൾ അടുത്ത വർഷം ലോഞ്ച് ചെയ്യാൻ ജിഎംസി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മാനദണ്ഡങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് ബ്രിട്ടീഷ് ഇന്റർനാഷണൽ ഡോക്ടേർസ് അസോസിയേഷൻ (ബിഡ) ചെയർമാനായ ചന്ദ്ര കന്നെഗന്റി പറയുന്നത്. വിദേശത്ത് നിന്നുള്ള ഡോക്ടർമാർക്ക് ബ്രിട്ടനിലുള്ളവരേക്കാൾ നിലവാരം കുറഞ്ഞ പരിശീലനമായിരിക്കും ലഭിച്ചിരിക്കുന്നതെന്ന തെറ്റിദ്ധാരണ ഇവിടെ ശക്തമാണ്. അതായത് ഒരു രോഗിയെ വിവിധ ഡോക്ടർമാർ ചികിത്സിക്കുന്നുവെങ്കിൽ രോഗിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുകയാണെങ്കിൽ അതിന്റെ കുറ്റം അക്കൂട്ടത്തിൽ ഏഷ്യൻ ഡോക്ടറുണ്ടെങ്കിൽ അയാളുടെ മേലേയ്ക്ക് ചുമത്താനുള്ള പ്രവണത ഇവിടെ ശക്തമാണെന്നും ഡോ. ചന്ദ്ര ആരോപിക്കുന്നു. ഏഷ്യൻ ഡോക്ടർക്ക് ലഭിച്ചിരിക്കുന്നത് നിലവാരം കുറഞ്ഞ പരിശീലനമാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് പ്രചോദനമേകുന്നത്. 2011നും 2014നും ഇടയിൽ ഇന്ത്യയിൽ നിന്നും ഇവിടെയെത്തിയ നിരവധി ഡോക്ടർമാർ പുറത്താക്കപ്പെട്ടിരുന്നു. ഇവരിൽ 70 ശതമാനവും വിസ നിയമങ്ങൾ കർക്കശമാക്കിയതിനെ തുടർന്നാണ് പുറത്താക്കപ്പെട്ടത്.
വിദേശത്ത് നിന്നെത്തുന്ന പുതിയ ഡോക്ടർമാരല്ല ഇത്തരം പുറത്താക്കലിന് വിധേയരാകുന്നതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. വർഷങ്ങളായി ഇവിടെ പ്രവർത്തിച്ച് കഴിവു തെളിയിച്ച് സീനിയർ വിദേശ ഡോക്ടർമാരെയാണ് ഇത്തരത്തിൽ കൂടുതലായും പുറത്താക്കിയിരിക്കുന്നത്.പലരെയും ഇംഗ്ലീഷറിയില്ലെന്ന പേരിലാണ് പുറത്താക്കിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള ഡോക്ടർമാരെ താറടിച്ച് കാണിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും തങ്ങൾക്ക് ബ്രിട്ടീഷ് ഡോക്ടർമാരെ പോലെ കഴിവും അറിവുമുണ്ടെന്നും ഡോ. ചന്ദ്ര പറയുന്നു. വർഗവും നിറവും വ്യത്യാസമാണെങ്കിലും വിദേശ ഡോക്ടർമാരിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്ന സേവനത്തിൽ രോഗികൾക്ക് യാതൊരു വ്യത്യാസവും അനുഭവിക്കാനാവില്ലെന്നും ചന്ദ്ര പറയുന്നു.എന്നാൽ ഇത്തരത്തിൽ വിദേശത്ത് നിന്നുമുള്ള പ്രത്യേകിച്ചും യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള ഡോക്ടർമാരെ ഇത്തരത്തിൽ തത്ത്വദീക്ഷയില്ലാതെ പുറത്താക്കുമ്പോഴും യൂറോപ്യൻ ഡോക്ടർമാർക്കും നഴ്സുമാർക്കും നിയമത്തിൽ ഇളവ് നൽകി ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കാനാണ് ബ്രിട്ടൻ ശ്രമിക്കുന്നതെന്ന് സമീപകാലത്തെ നിയമമാറ്റങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്.
പുതിയ യൂറോപ്യൻ യൂണിയൻ നിയമപ്രകാരം യൂറോപ്യൻ യൂണിയൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പുതിയ ഇലക്ട്രോണിക് പാസ്പോർട്ട് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അവർക്ക് ഓട്ടോമാറ്റിക്കായി ബ്രിട്ടനിലെ ഹോസ്പിറ്റലുകളിൽ ജിപി സർജറികളിൽ പ്രാക്ടീസ് ചെയ്യാൻ സാധിക്കും. ഇത്തരത്തിലുള്ള പാസ്പോർട്ടുകൾ നഴ്സുമാർക്കും മിഡ് വൈഫുമാർക്കും ജനുവരി ഒന്ന് മുതൽ നൽകാൻ തുടങ്ങിയിട്ടുണ്ട്. ഡോക്ടർമാർക്ക് ഇത് രണ്ടു വർഷത്തിനുള്ളിലും നൽകുന്നതാണ്. അതായത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും ആദ്യ പരിശോധന പോലുമില്ലാതെ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് അനുവദിക്കാനാണ് യുകെ റെഗുലേറ്റർമാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 11,000 യുറോപ്യൻ ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് എൻഎച്ച്എസിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത്. ഹെൽത്ത് സർവീസിൽ വേണ്ടത്ര സ്റ്റാഫില്ലാത്തതിനാൽ ഇത്തരക്കാരുടെ എണ്ണം സ്ഥിരമായി വർധിക്കുന്ന പ്രവണതയാണുള്ളതെന്നും കാണാം. എന്നാൽ ഇത്തരത്തിൽ വേണ്ടത്ര പരിശോധനകളില്ലാതെ ഇവിടെ എത്തുന്ന ഡോക്ടർമാരും നഴ്സുമാരും രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ഈ അടുത്ത കാലത്ത് എൻഎച്ച്എസിൽ നിന്നും പുറത്താക്കിയ വിദേശ ഡോക്ടർമാർ ഏറെയാണ്. ഏഷ്യൻ ഡോക്ടറായ മഗ്ദി സെലിം അക്കൂട്ടത്തിൽ പെട്ട ഒരാളാണ്. ചികിത്സയിലായിരുന്ന രോഗികളുടെ രഹസ്യവിവരങ്ങൾ അനധികൃതമായി കൈമാറിയെന്ന കുറ്റമാരോപിച്ചായിരുന്നു അദ്ദേഹത്തെ പുറത്താക്കിയിരുന്നത്. ഇന്ത്യൻ ഡോക്ടർമാർ കക്കൂസ് കഴുകാനെ കൊള്ളുകയുള്ളുവെന്ന വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്ന് സിറിയൻ ഡോക്ടറായ റാഗെബ് നൗമാന മെഡിക്കൽ രജിസ്ട്രറിൽ നിന്ന് പേര് നീക്കം ചെയ്യലിന് വിധേയമാക്കിയത് ഈ മാസമായിരുന്നു. അതു പോലെ തന്നെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പരിചയസമ്പന്നനും യുകെയിൽ വളരെക്കാലമായി പ്രവർത്തിക്കുന്നയാളുമായ പോളിഷുകാരനായ ഹൃദ്രോഗ വിദഗ്ധായ ഡോ. തോമസ് ഫ്രൈസ്ലെവിക്സിന് ഇംഗ്ലീഷ് അറിയില്ലെന്ന പേരിൽ പുറത്താക്കൽ ഭീഷണി നേരിട്ടിരുന്നു. ഇദ്ദേഹം രോഗികളെ ചികിത്സിക്കുന്നത് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അധികൃതർ മുന്നറിയിപ്പേകിയിരിക്കുന്നത്.
മൂന്ന് പ്രാവശ്യം ഇംഗ്ലീഷ് ടെസ്റ്റിൽ പങ്കെടുത്തിട്ടും പാസായില്ലെന്നതിനാലാണ് അദ്ദേഹത്തിനെതിരെ പുറത്താക്കൽ ഭീഷണി ഉയർന്നിരുന്നത്. 2006ൽ ബ്രിട്ടനിലെത്തിയ സേവനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഇംഗ്ലീഷിനെ ചൊല്ലി അധികൃതർക്ക് 2014ലാണ് ഉത്കണ്ഠകളുണ്ടായതെന്നതും വിചിത്രമാണ്.വിദേശ ഡോക്ടറായ ഡോ. ഡാനിയേൽ ഉബാനി ഡേവിഡ് ്രേഗ എന്ന 70 കാരന് പരിധിയിൽ കവിഞ്ഞ ഡോസിലുള്ള മരുന്ന് നൽകിയതിനെ തുടർന്ന് ്രേഗ മരിച്ചിരുന്നു. ഉബാനിക്ക് ഇംഗ്ലീഷിലുള്ള അവഗാഹക്കുറവാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന ആരോപണം തുടർന്ന് ശക്തമായിരുന്നു. തുടർന്നാണ് വിദേശ ഡോക്ടർമാരുടെ ഭാഷാപരിജ്ഞാനത്തിന് കർക്കശ നിയമങ്ങൾ നടപ്പിലാക്കാനാരംഭിച്ചത്. 2008ൽ ഗ്രേയ്ക്കുണ്ടായ ദുരന്തത്തിന് മുമ്പ് യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള ഡോക്ടർമാർക്ക് മാത്രമായിരുന്നു കർക്കശമായ ഭാഷാ പരിശോധന ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് യൂറോപ്പിനകത്ത് നിന്നെത്തുന്ന ഡോക്ടർമാർക്കും ഇംഗ്ലീഷ് ഭാഷാ പരിചയവും പരിശോധനയും നിർബന്ധമാക്കിയതിനെ തുടർന്നാണ് തോമസിനെപ്പോലുള്ള ഡോക്ടർമാർക്ക് നേരെയും പുറത്താക്കൽ ഭീഷണിയുയർന്നിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്