ലണ്ടനിൽ പൊലീസുകാർക്ക് പോലും പോവാൻ വയ്യാത്ത സ്ഥലങ്ങൾ ഉണ്ടോ...? ശരീയത്ത് നിയമം നടപ്പിലാക്കിയ തെരുവുകൾ ഏറെയെന്ന് സ്ഥിരീകരിച്ച് പൊലീസും
ലണ്ടൻ: ബ്രിട്ടനിൽ നിന്ന് നിരവധി തദ്ദേശീയരായ യുവതീയുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാൻ സിറിയയിലേക്കും ഇറാഖിലേക്കും അതിർത്തി കടന്ന് പോയിട്ടുണ്ടെന്നും അവരിൽ പകുതിയോളം പേർ ഇവിടെ തിരിച്ചെത്തി ആക്രമണം നടത്താൻ ഒരുങ്ങുകയുമാണെന്ന ആശങ്കയുണർത്തുന്ന റിപ്പോർട്ടുകൾ സമീപകാലത്തായി ആവർത്തിച്ച് പുറത്ത് വരുന്നുണ്ട്. പാരീസാക്രമണത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം യുകെയാണെന്ന് ഐസിസ് തന്നെ പല വട്ടം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ മുസ്ലീങ്ങളിൽ 25 ശതമാനം പേരും ഐസിസിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണെന്ന് അടുത്തിടെ നടന്ന ഒരു സർവേ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസും മറ്റ് സുരക്ഷാ സേനകളും ഇതിനനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളും വർധിപ്പിപ്പിച്ചിട്ടുണ്ടെന്നതിന്റെ ബലത്തിൽ മാത്രമാണ് ജനം അരുതാത്തതൊന്നും സംഭവിക്കില്ലെന്ന് ആശ്വസിക്കുന്നത്. എന്നാൽ അത്രയധികം ആശ്വസിക്കേണ്ടെന്നും തലസ്ഥാനമായ ലണ്ടനിലെ ചില തെരുവുകൾ അത്യന്തം അപകടകരമാണെന്നും ഇവിടങ്ങളിൽ പൊലീസിന് പോലും കടന്ന് പോകാൻ പറ്റാത്തവിധം ജിഹാദിവൽക്കരണം നടന്നുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ലണ്ടനിൽ ശരീയത്ത് നിയമം നടപ്പിലാക്കിയ നിരവധി തെരുവുകളുണ്ടെന്നും അവിടെ തങ്ങൾക്ക് പോലും കടന്ന് പോകാൻ പറ്റാത്ത സ്ഥലങ്ങളുണ്ടെന്നും പൊലീസ് തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
ലണ്ടനിൽ ശരീയത്ത് വാഴുന്ന സ്ഥലങ്ങളുണ്ടെന്നും അവിടെ പൊലീസിന് യൂണിഫോമിൽ കടന്ന് ചെല്ലാനാവാത്ത അവസ്ഥയുണ്ടെന്നും ആദ്യമായി വെളിപ്പെടുത്തിയിരുന്നത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള റിപ്പബ്ലിക്കൻ നേതാവായ ഡൊണാൾഡ് ട്രംപായിരുന്നു. മുസ്ലിം തീവ്രവാദം വർധിച്ച് വരുന്ന സാഹചര്യത്തിൽ മുസ്ലീങ്ങളെ അമേരിക്കയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന തന്റെ വിവാദമായ പരാമർശത്തിന് ബലം പകരാനായിരുന്നു ട്രംപ് ലണ്ടനിലെ ഈ അവസ്ഥയെ പറ്റി വെളിപ്പെടുത്തിയിരുന്നത്. ഈ വെളിപ്പെടുത്തലിനെ യുകെയിലെ നിരവധി പ്രമുഖർ ശക്തിയുക്തം എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്നും തങ്ങൾക്ക് പോലും കടന്ന് ചെല്ലാൻ സാധിക്കാത്ത ജിഹാദിതെരുവുകൾ ലണ്ടനിലുണ്ടെന്നുമാണ് മെട്രോപൊളിറ്റൻ പൊലീസിലെ നിരവധി ഓഫീസർമാർ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ തങ്ങൾ ഇത്തരം പ്രദേശങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോൾ യൂണിഫോം പോലും ധരിക്കാറില്ലെന്നും കനത്ത ജാഗ്രത പുലർത്താറുണ്ടെന്നും പൊലീസ് ഓഫീസർമാർ വെളിപ്പെടുത്തുന്നത്. ട്രംപ് പറഞ്ഞത് പൂർണമായും തെറ്റല്ലെന്ന് സ്കോട്ട്ലാൻഡ് യാർഡും നേരത്തെ പ്രതികരിച്ചിരുന്നു.
എന്നാൽ ട്രംപിന്റെ വെളിപ്പെടുത്തലുകളെ ശക്തമായ നിഷേധിച്ച് ഹോം സെക്രട്ടറി തെരേസ മേ രംഗത്തെത്തിയിരുന്നു. ലണ്ടനിലെ ചില തെരുവുകളിൽ കടന്ന് ചെല്ലാൻ സാധിക്കാത്ത അവസ്ഥ ഇവിടുത്തെ പൊലീസിനില്ലെന്നാണ് അവർ പറയുന്നത്. ലണ്ടനടക്കമുള്ള വിവിധ സ്ഥലങ്ങൾ കടുത്ത തീവ്രവാദനത്തിനടിപ്പെട്ടുവെന്നും ലണ്ടനിൽ പൊലീസിന് കടന്ന് ചെല്ലാൻ സാധിക്കാത്ത പ്രദേശങ്ങളുണ്ടെന്നായിരുന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നത്. അമേരിക്കയിലേക്ക് മുസ്ലീങ്ങളെ വിലക്കണമെന്ന അദ്ദേഹത്തിന്റെ വിവാദ പരാമർശത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ഇന്നലെ ലോകത്തിലെ നിരവധി പ്രമുഖ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് ട്രംപിന്റെ വെളിപ്പെടുത്തലുകളിൽ ശരിയില്ലാതില്ലെന്ന് അഭിപ്രായപ്പെട്ട് കൊണ്ട് ചില പൊലീസുകാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്നെയും സഹപ്രവർത്തകരെയും തീവ്രവാദികൾ ലക്ഷ്യമിടുന്നുണ്ടെന്ന ഭയം രൂക്ഷമാണെന്നും അക്കാരണത്താൽ അത്തരം പ്രദേശങ്ങളിൽ പോകുമ്പോൾ യൂണിഫോമിടേണ്ടെന്ന് മേലുദ്യോഗസ്ഥനിൽ നിന്നും തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് ഒരു പൊലീസ് ഓഫീസർ വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ലീങ്ങൾക്കെതിരെ വിവാദമായ പ്രസ്താവന നടത്തിയ ട്രംപിനെ ബ്രിട്ടനിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഒരു പെറ്റീഷനിൽ രണ്ടര ലക്ഷം പേർ ഒപ്പിട്ടുവെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഓരോ സെക്കൻഡിലും ഏഴ് പേർ എന്ന തോതിലാണത്രെ ഒപ്പിട്ട് കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ആശയത്തെ ചാൻസലർ ജോർജ് ഒസ്ബോൺ ശക്തമായി നിരസിച്ചിരിക്കുകയാണ്.
പ്രസ്റ്റോണിൽ ചില പ്രദേശങ്ങളിൽ പട്രോൾ നടത്തണമെങ്കിൽ അവിടുത്തെ പ്രാദേശിക മുസ്ലിം നേതാക്കന്മാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങേണ്ടുന്ന അവസ്ഥയുണ്ടെന്നാണ് ലങ്കാഷെയറിലെ ഒരു പൊലീസ് ഓഫീസർ വെളിപ്പെടുത്തുന്നത്. തനിക്ക് ഹാഫ് ബ്ലൂ ധരിച്ച് എവിടെയും ജോലി ചെയ്യാൻ പറ്റാത്തസാഹചര്യമാണുള്ളതെന്നും തന്റെ കാറിൽ വച്ച് പോലും ഇത് ധരിക്കാറില്ലെന്നുമാണ് യോർക്ക്ഷെയറിൽ നിന്നുള്ള ഒരു പൊലീസ് ഓഫീസർ ഓൺലൈൻ ഫോറം പൊലീസിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ യൂണിഫോം ധരിച്ചാൽ മുസ്ലിം തീവ്രവാദികൾ എളുപ്പം തിരിച്ചറിയുകയും ആക്രമിക്കപ്പെടാനുള്ള സാധ്യതയേറുമെന്നം അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. അതിനാൽ ട്രംപ് പറഞ്ഞത് തെറ്റല്ലെന്നും ഇവിടുത്തെ നേതാക്കന്മാർക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തതിനാലോ അറിഞ്ഞിട്ടും അവഗണിക്കുകയോ ചെയ്യുന്നതിനാലാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു പൊലീസ് ഓഫീസർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടാൽ പോലും ഇവിടെ അത് ആരും ഗൗരവമായി പരിഗണിക്കുന്ന അവസ്ഥയല്ല ഉള്ളതെന്നാണ് ഒരു വനിതാ ഓഫീസർ ആരോപിക്കുന്നത്. ഈ സാഹചര്യവുമായി പൊരുത്തപ്പെടാനാവാത്തതിനാലാണ് താൻ മെട്രോപൊളിറ്റൻ പൊലീസിലെ 11 വർഷത്തെ സർവീസിൽ നിന്നും രാജി വച്ചതെന്ന് മറ്റൊരു മെട്രോപൊളിറ്റൻ പൊലീസ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.
ചില ന്യൂനപക്ഷ സമുദായങ്ങൾ ഇവിടുത്തെ പൊലീസിനെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നും അവർ സ്വയം പൊലീസ് ചമയുന്ന പ്രവണതയുണ്ടെന്നും ഹെർ മജെസ്റ്റീസ് ചീഫ് ഇൻസ്പെക്ടർ ഓഫ് കോൺസ്റ്റബുലറി ആയ ടോം വിൻസർ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. അത്തരം സമുദായങ്ങളുടെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ മറ്റ് സംസ്കാരങ്ങളിൽ ജനിച്ച് ഇവിടേക്കെത്തിയവരാണെന്നും വിൻസർ വെളിപ്പെടുത്തിയിരുന്നു.മിഡ്ലാൻഡ്സിൽ പൊലീസ് ഇതുവരെ കടന്ന് ചെല്ലാത്ത നഗരങ്ങളുണ്ടെന്നും അവിടുത്തെ കേസുകളും പ്രശ്നങ്ങളും അവിടെയുള്ള ചില ന്യൂനപക്ഷ സമുദായക്കാർ സ്വയം പറഞ്ഞ് തീർക്കുന്ന പതിവുണ്ടെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്.
ട്രംപ് ലണ്ടനെക്കുറിച്ച് നടത്തിയ വിവാദപരമായ പ്രസ്താവനയെ ശക്തമായി എതിർത്തുകൊണ്ട് പ്രധാമന്ത്രി ഡേവിഡ് കാമറോൺ, ലേബർ നേതാവ് ജെറമി കോർബിൻ, നിക്കോള സ്റ്റർജൻ, ലണ്ടൻ മേയർ ബോറിസ് ജോൺസൻ തുടങ്ങിയ ബ്രിട്ടനിലെ നേതാക്കളും എന്തിനേറെ സ്കോട്ട്ലാൻഡ് യാർഡ് പോലും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ട്രംപ് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഇദ്ദേഹത്തെ കാണുമോയെന്ന ഭയത്താൽ താൻ ന്യൂയോർക്കിന്റെ ചില ഭാഗങ്ങൽൽ പോകാൻ തന്നെ ഭയക്കാറുണ്ടെന്നുമാണ് ബോറിസ് ജോൺസൻ പരിഹസിച്ചിരുന്നത്. തുടർന്നാണ് യുകെ സർക്കാരിന്റെ വെബ്സൈറ്റിൽ ട്രംപിനെ ബ്രിട്ടനിൽ നിന്ന് നിരോധിക്കാനുള്ള ഒരു പെറ്റീഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്നലെ വരെ ഇതിൽ രണ്ടര ലക്ഷം പേർ ഒപ്പിട്ടിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം യുഎസിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടയിലാണ് ട്രംപ് വിവാദപരമായ പ്രസ്താവന മുസ്ലീങ്ങൾക്കെതിരെ നടത്തിയത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഇവിടുത്തെ ജനപ്രതിനിധികൾ തിരിച്ചറിയുന്നത് വരെ മുസ്ലീങ്ങൾ ഇവിടേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന നിയമം നിർമ്മിക്കുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.സാൻ ബെർണാർഡിനോയിലെ പാർട്ടിക്കിടെ മുസ്ലിം ദമ്പതികൾ വെടിവയ്പ് നടത്തി 14 പേരെ വധിക്കുകയും നിരവധി പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ട്രംപ് മുസ്ലീങ്ങളോടുള്ള തന്റെ വിരോധം വർധിപ്പിക്കുകയും അവർക്കെതിരെയുള്ള പ്രചാരണം ശക്തമാക്കുകയും ചെയ്തിരിക്കുന്നത്.ആഗോള ജിഹാദിന്റെ ഭാഗമായി അമേരിക്കക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അമേരിക്കയിലെ മുസ്ലീങ്ങളിൽ 25 ശതമാനവും അനുകൂലിക്കുന്നുവെന്നാണ് അടുത്തിടെ നടന്ന ഒരു പോളിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന കാര്യം ഉയർത്തിക്കാട്ടിയാണ് ട്രംപ് തന്റെ മുസ്ലിം വിരുദ്ധ കാംപയിൻ നടത്തുന്നത്. ഇക്കാരണത്താൽ ഇവിടേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നുവെന്നും ട്രംപ് പറയുന്നു.ടൂറിസ്റ്റുകളെയും ഇമിഗ്രേഷൻ വിസ തേടുന്ന മുസ്ലീങ്ങളെയും ഇവിടെ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ലണ്ടനിലെ ശരീയത്ത് പ്രദേശങ്ങളെക്കുറിച്ചും ട്രംപി വെളിപ്പെടുത്തിയത്. ലണ്ടനിലെ നിരവധി ഗോൾഫ് ക്ലബുകൾ ട്രംപിന്റെ ഉടമസ്ഥതയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്