ലണ്ടനിലെ വിപ്രോയ്ക്കെതിരെ കേസ് കൊടുത്ത ഇന്ത്യൻ യുവതിക്ക് വിജയം; കൂടെ കിടക്കാൻ വരെ നിർബന്ധിച്ചു എന്നാരോപിച്ചതിൽ മലയാളി ബോസും; ശ്രേയയ്ക്ക് കോടികൾ കിട്ടിയേക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ വിപ്രോയുടെ ലണ്ടൻ ഓഫീസിൽ ജോലി ചെയ്ത് വരവെ കടുത്ത വിവേചനം ഉണ്ടായി എന്നാരോപിച്ച് ഇന്ത്യക്കാരിയായ യുവതി നൽകിയ കേസിൽ യുവതിക്ക് അനുകൂലമായ വിധി. വിപ്രോയുടെ ജീവനക്കാരിയായി ഇന്ത്യയിൽ നിന്നും ലണ്ടനിൽ എത്തി വർഷം തോറും ഒന്നര ലക്ഷത്തോളം പൗണ്ട് ശമ്പളം വാങ്ങിയിരുന്ന ശ്രേയ യുകിൽ എന്ന യുവതിയാണ് വിപ്രോയെ മുട്ടു കുത്തിച്ചത്.ശ്രേയയെ കൂടെ കിടക്കാൻ വരെ കമ്പനി മാനേജ്മെന്റ് നിർബന്ധിച്ചു എന്നാണ് ആരോപണം. ഇത്തരം ആരോപണം നേരിടുന്നതിൽ ഒരാൾ ഒരു മലയാളിയാണ് താനും.ബ്രിട്ടീഷ് ട്രിബ്യൂണലാണ് ശ്രേയയ്ക്ക് അനുകൂലമായി വിപ്രോയ്ക്കെതിരെ ഈ വിഷയത്തിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ലിംഗപരമായി തനിക്കെതിരെ സ്ഥാപനത്തിൽ നിന്നും കടുത്ത വിവേചനമുണ്ടായെന്നായിരുന്നു ശ്രേയ പരാതിപ്പെട്ടിരുന്നത്. ഇതിന് പുറമെ തുല്യമല്ലാത്ത രീതിയിൽ ശമ്പളം നൽകിയെന്നും ആരോപണമുണ്ട്. വിപ്രോയുടെ ചീഫ് എക്സിക്യൂട്ടീവായ ടി.കെ. കുര്യൻ അടക്കമുള്ളവർ തന്നെ ജോലിയിൽ നിന്നും ബ്രിട്ടനിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണമാണ് ശ്രേയ ഉന്നയിച്ചിരുന്നതെന്നാണ് അവരുടെ അഭിഭാഷകരായ സ്ലേറ്ററും ഗോർഡനും സംയുക്ത പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
യുവതിയെ ജോലിയിൽ നിന്നും പുറത്താക്കുന്നതിനുള്ള നീക്കം കമ്പനിയുടെ തലപ്പത്ത് നിന്നുമാണുണ്ടായതെന്നും ട്രിബ്യൂണൽ കണ്ടെത്തിയിട്ടുണ്ട്. ലിംഗപരമായ വിവേചനത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ വിപ്രോയുടെ നേതൃത്വം ശ്രേയയെ ബലിയാടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. എന്നാൽ വിപ്രോയിൽ സ്ത്രീകൾക്കെതിരെ വിവേചനമുണ്ടെന്ന ആരോപണത്തെ നിഷേധിച്ച് കൊണ്ട് കമ്പനി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. തന്റെ പുരുഷസഹപ്രവർത്തകർ ചെയ്യുന്ന ജോലി താൻ ചെയ്യുമ്പോൾ അവർക്ക് നൽകുന്ന അതേ ശമ്പളം തനിക്കും നൽകണമെന്നായിരുന്നു ശ്രേയ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ കോടതിയിൽ നിന്നും അനകൂലമായ വിധി ശ്രേയ നേടിയെടുത്തിട്ടുണ്ട്. ലിംഗവിവേചനത്തിനെതിയും തന്നെ അനീതികരമായി ഡിസ്മിസ് ചെയ്തതിനെതിരെയും തനിക്ക് കോടതിയിൽ നിന്നും നീതി ലഭിച്ചുവെന്ന് ശ്രേയ വെളിപ്പെടുത്തുന്നു.
തത്തുല്യമായ ശമ്പളത്തിന് അർഹതയുണ്ടെന്നുള്ള വിധി കഴിഞ്ഞ വർഷം ജൂലൈ ഏഴിനും ലിംഗവിവേചനത്തിൽ നീതി ഉറപ്പാക്കിക്കൊണ്ടുള്ള വിധി ഈ ഏപ്രിൽ 18നുമാണ് പുറത്ത് വന്നതെന്നും ശ്രേയ പറയുന്നു. വിവാദങ്ങളെ തുടർന്ന് താൻ 2014 സെപ്റ്റംബറിൽ രാജിക്കത്ത് നൽകിയിരുന്നുവെന്നും എന്നാൽ അന്ന് വിപ്രോ അത് സ്വീകരിച്ചിരുന്നില്ലെന്നും പിന്നീട് തന്നെ ബലിയാടാക്കുക എന്ന ലക്ഷ്യത്തോടെ അനീതികരമായി ഡിസ്മിസ് ചെയ്യുകയായിരുന്നുവെന്നും ട്രിബ്യൂണൽ കണ്ടെത്തിയിരുന്നുവെന്നും ശ്രേയ പറയുന്നു. കഴിഞ്ഞ 10 വർഷത്തോളമായി വിപ്രോയിൽ ജോലി ചെയ്യുന്ന ശ്രേയ മൾട്ടി മില്യൺ ഡോളർ കോൺട്രാക്ടിലായിരുന്നു കമ്പനിയുമായി ഒപ്പ് വച്ചിരുന്നത്.2012ലായിരുന്നു യുവതി തനിക്കെതിരെയുള്ള വിവേചനങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കാൻ തുടങ്ങിയത്.. എന്നാൽ അവയെല്ലാം വിപ്രോ നേതൃത്വം അവഗണിക്കുകയായിരുന്നു. എന്നാൽ അവർ ഉന്നയിച്ച ആശങ്കൾ പരിഗണിക്കുന്നതിന് പകരം അവരെ എങ്ങനെയെങ്കിലും സർവിസിൽ നിന്നും നീക്കം ചെയ്യാനാമ് കമ്പനിയുടെ ചീഫ് ലീഗൽ കൗൺസലായ ഇന്ദർപ്രീത് സാഹ്നെ, ഹ്യൂമൻ റിസോഴ്സ് ഗ്ലോബൽ ഹെഡായ സൗരഭ് ഗോവിൽ , കുര്യൻ എന്നിവർ ശ്രമിച്ചത്.
കമ്പനിയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ലിംഗപരമായ വിവേചം, തത്തുല്യമല്ലാത്ത വേതനം, അധിക്ഷേപിക്കലുകൾ എന്നിവയ്ക്ക് ഒരു മില്യൺ പൗണ്ട് നഷ്ടപരിഹാരമായിരുന്നു ശ്രേയ 2015 ഒക്ടോബറിൽ വിപ്രോയോട് അപേക്ഷിച്ചിരുന്നത്. എന്നാൽ നഷ്ടപരിഹാരം നൽകുന്നതിനെ പറ്റി പിന്നീട് ചിന്തിക്കാമെന്ന് പറഞ്ഞ് ശ്രേയയെയും അവരുടെ സുപ്പീരിയറായ മനോജ് പുൻജയെയും വിപ്രോ റിലീവ് ചെയ്യുകയായിരുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് ഇന്റേണൽ അന്വേഷണത്തിലൂടെ തെളിഞ്ഞിരുന്നുവെന്നും എന്നാൽ ഇക്കാര്യം കമ്പനിയെ അറിയിച്ചില്ലെന്നുമായിരുന്നു ഇവർക്കെതിര വിപ്രോ കുററം ചുമത്തിയിരുന്നത്.വിപ്രോയയുടെ ലണ്ടനിലെ ബാക്ക്ഓഫീസ് ഓപ്പറേഷനുകളുടെ സെയിൽസ് ആൻഡ് മാർക്കറ്റ് ഡെവലപ്മെന്റ് മാനേജരായിരുന്നു ശ്രേയ.
വിവാഹിതനായ പുൻജയുമായി ബന്ധമുണ്ടാക്കാൻ താൻ നിർബന്ധിതയായിത്തീരുകയായിരുന്നുവെന്നാണ് ശ്രേയ ട്രിബ്യൂണലിൽ നൽകിയ കേസിൽ ബോധിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ കമ്പനിയുടെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് ഓഫിസിലെ തലവനായിരുന്നു പുൻജ. ഇത്തരത്തിൽ തനിക്ക് കമ്പനിക്ക് മുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടതിനെ തുടർന്ന് ശ്രേയ കമ്പനി ചെയർമാൻ അസിംപ്രേംജിയെ സഹായം അഭ്യർത്ഥിച്ച് സമീപിക്കുകയായിരുന്നു. നീതിയുക്തവും നിഷ്പക്ഷവുമാർന്ന അന്വേഷണം അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2014 സെപ്റ്റംബറിൽ ശ്രേയ രാജിവച്ചപ്പോൾ അത് സ്വീകരിക്കുന്നില്ലെന്ന് പ്രേംജി മറുപടി അയക്കുകയും നാല് ദിവസം ജോലിക്ക് വൈകിയെത്തിയതിനെ ശകാരിക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍