Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉത്തരകൊറിയയിലേക്ക് തുറന്നുവച്ച കോളാമ്പി മാറ്റില്ലെന്ന് തീർത്തു പറഞ്ഞ് ദക്ഷിണ കൊറിയ; യുദ്ധത്തിന് തയ്യാറാവാൻ കിം ജോങിന്റെ ഉത്തരവ്: ലോകം മറ്റൊരു യുദ്ധത്തിലേക്കോ?

ഉത്തരകൊറിയയിലേക്ക് തുറന്നുവച്ച കോളാമ്പി മാറ്റില്ലെന്ന് തീർത്തു പറഞ്ഞ് ദക്ഷിണ കൊറിയ; യുദ്ധത്തിന് തയ്യാറാവാൻ കിം ജോങിന്റെ ഉത്തരവ്: ലോകം മറ്റൊരു യുദ്ധത്തിലേക്കോ?

സോൾ: ഉത്തരകൊറിയകൾ വീണ്ടും പുകയുമ്പോൾ ലോകം വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങുന്നു. ഉത്തരകൊറിയയിലേക്ക് കോളാമ്പി മൈക്ക് തിരിച്ചുചെവ്വ ദക്ഷിണ കൊറിയയുടെ നിലപാടാണ് വീണ്ടു കൊറിയകളെ പ്രശ്‌നത്തിലാക്കുന്നത്. ഈ കോളാമ്പി മാറ്റാൻ തയ്യാറല്ലെന്ന് നിലപാട് ദക്ഷിണ കൊറിയ സ്വീകരിച്ചതോടെ യുദ്ധത്തിന് ഒരുങ്ങാനാണ് ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ ഉത്തരവ് നൽകിയിരിക്കുന്നത്. ഉത്തരകൊറിയയ്ക്ക് എതിരായ പ്രചാരണം ഇന്ന് ഉച്ചയ്ക്കുമുൻപേ നിർത്തിയില്ലെങ്കിൽ സൈനികനടപടി ഉണ്ടാകുമെന്നും കിം ദക്ഷിണകൊറിയയ്ക്കു മുന്നറിയിപ്പു നൽകി.

കൊറിയൻ അതിർത്തിയിൽ മൈക്കിലൂടെ നടത്തുന്ന യുദ്ധാഹ്വാന സംപ്രേഷണം ദക്ഷിണ കൊറിയ ശക്തമാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചത്. ലൗഡ് സ്പീക്കർ ആക്രമണം ശക്തമായതോടെ വ്യാഴാഴ്ച ഉത്തരകൊറിയ കനത്ത ഷെല്ലാക്രമണം നടത്തുകയായിരുന്നു. ദക്ഷിണകൊറിയയും തിരിച്ച് ഷെല്ലാക്രമണം നടത്തി. എന്നാൽ ഇരുപക്ഷത്തും ആൾനാശമുണ്ടായിട്ടില്ല.

അതിർത്തിയിൽ മൈക്ക് കെട്ടി യുദ്ധപ്രചാരണം നടത്തുന്നത് 48 മണിക്കൂറിനകം നിർത്തണമെന്നാണ് ഉത്തരകൊറിയയുടെ ആവശ്യം. എന്നാൽ, പ്രചാരണം തുടരുമെന്നാണു ദക്ഷിണകൊറിയൻ സൈനിക വക്താവ് അറിയിച്ചത്. ഇതേത്തുടർന്നാണു സൈന്യത്തോടു യുദ്ധസന്നദ്ധരായിരിക്കാൻ ഉത്തര കൊറിയൻ ഏകാധിപതി ഉത്തരവുനൽകിയത്.

ഇത്തരം ഉച്ചഭാഷിണികൾ ലക്ഷ്യമിട്ടാണു ഉത്തര കൊറിയൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. 11 സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികൾക്കുനേരേ ആക്രമണമുണ്ടായെന്നു ദക്ഷിണ കൊറിയൻ ഉപ പ്രതിരോധമന്ത്രി ബായേക് സെയുങ്ജൂ പറഞ്ഞു. 2010നു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം യുദ്ധസമാനമായ അന്തരീഷത്തിലേക്ക് എത്തുന്നത്. ദക്ഷിണകൊറിയയിലെ യുഎസ് സൈന്യം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. 28,500 യുഎസ് സൈനികരാണ് ഇവിടെയുള്ളത്.

കിമ്മിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ യുദ്ധ സന്നാഹങ്ങളും ഉത്തര കൊറിയ തുടങ്ങി. തിർത്തിയിൽ ഉത്തരകൊറിയൻ സൈന്യം മിസൈലുകൾ ആക്രമണസജ്ജമാക്കിയതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി യോൻഹാപ് റിപ്പോർട്ട് ചെയ്തു. കൂടുതൽ ടാങ്കുകളും അതിർത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്. അതിർത്തിയിൽ യുദ്ധ സന്നാഹങ്ങൾ തുടങ്ങിയതോടെ ദക്ഷിണ കൊറിയൻ അതിർത്തിയിൽ നിന്നും ആളുകൾ പലായനം ചെയ്തു തുടങ്ങിയിട്ടുണ്ട്.

അതിനിടെ ദക്ഷിണ കൊറിയയിൽ കിംവിരുദ്ധ റാലികളും കഴഞ്ഞദിവസം നടന്നു. ആയിരങ്ങൾ സോളിൽ പ്രകടനവുമായി എത്തി. ഇവർ കിമ്മിന്റെ കോലം കത്തിക്കുകുയും ചെയ്തു. 2004 മുതൽ ദക്ഷിണ കൊറിയ കോളാമ്പി മൈക്ക് ഉപയോഗിച്ച് ദക്ഷിണ കൊറിയക്കെതിരെ പ്രദരം ണനടത്തുന്നുണ്ട്. ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് 10നാണ് വീണ്ടു ദക്ഷിണ കൊറിയ ഈ പ്രചരണം ആരംഭിച്ചത്. ഇതാണ് ഇപ്പോൾ ലോകത്തെ വീണ്ടുമൊരു യുദ്ധത്തിന്റെ വഴിയിലേക്ക് നയിച്ചത്.

ദക്ഷിണ കൊറിയ യുഎസ് സംയുക്ത സൈനികാഭ്യാസം 28ാം തീയതി ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുകയാണ് പുതിയ സാഹചര്യം ഉടലെടുത്തത്. ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് അതിനെ നേരിടുന്ന രീതിയിലാണ് ഈ സൈനികാഭ്യാസം രൂപപ്പെടുത്തിയിട്ടുള്ളത്. ഇതും യുദ്ധപ്രഖ്യാപനമാണെന്ന നിലപാടിലാണ് ഉത്തര കൊറിയ.

ഇതിനിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈയ്‌നെ കൊല്ലുമെന്ന് ഉത്തര കൊറിയൻ വക്താക്കളിലൊരാൾ പറഞ്ഞതു വൻ വിവാദമായിട്ടുണ്ട്. എഴുപതാം സ്വാതന്ത്ര്യദിനച്ചടങ്ങളുകളിൽ പാർക് ഗ്യൂൻഹൈ ദക്ഷിണകൊറിയൻ ദേശീയത ഉയർത്തിപ്പിടിക്കുന്ന പരാമർശങ്ങൾ നടത്തിയതിനു പിന്നാലെയായിരുന്നു ഭീഷണി. അമേരിക്കയുടെ പിണിയാളായ പ്രസിഡന്റിന്റെ ശരീരം ഏതെങ്കിലും സെമിത്തേരിയിൽ എത്രയും പെട്ടെന്നു സംസ്‌കരിക്കണമെന്നായിരുന്നു ഉത്തര കൊറിയൻ വക്താവിന്റെ വാക്കുകൾ. ഇങ്ങനെയുള്ള വാക് യുദ്ധങ്ങൽ കൂടി ആയതോടെ യുദ്ധം ആസന്നമാണെന്നാണ് കരുതുന്നത്. അതേസമയം കൊറിയയിലെ പുതിയ സാഹചര്യത്തിൽ യുഎൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP