Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

12കാരിയെ അടിമയാക്കി പരമ്പരാഗത വിവാഹ വസ്ത്രം ധരിപ്പിച്ച് കരുണയില്ലാതെ നിരന്തരം ബലാത്സംഗം ചെയ്തു; ഐസിസിനെ മുച്ചൂടും മുടിക്കാൻ അള്ളാഹു തന്നെ രംഗത്ത ഇറങ്ങുമെന്ന് കരുതുന്നത് എന്തു കൊണ്ട്...?

12കാരിയെ അടിമയാക്കി പരമ്പരാഗത വിവാഹ വസ്ത്രം ധരിപ്പിച്ച് കരുണയില്ലാതെ നിരന്തരം ബലാത്സംഗം ചെയ്തു; ഐസിസിനെ മുച്ചൂടും മുടിക്കാൻ അള്ളാഹു തന്നെ രംഗത്ത ഇറങ്ങുമെന്ന് കരുതുന്നത് എന്തു കൊണ്ട്...?

സ്ലാമിക നിയമങ്ങളാൽ ഭരിക്കപ്പെടുന്നതും എല്ലാവർക്കും നീതി ലഭിക്കുന്നതുമായ ഒരു സ്റ്റേറ്റാണ് തങ്ങളുടേതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അവകാശപ്പെടുന്നുണ്ടെങ്കിലും അവർ സ്ത്രീകളോട് വളരെ ക്രൂരമായാണ് പെരുമാറുന്നതെന്ന് ഏവർക്കുമറിയാം. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പോലും ക്രൂരമായ ബലാത്സംഗത്തിന് ഐസിസുകാർ ഇരയാക്കിയതിന്റെ പൈശാചികമായ നിരവധി കഥകൾ പുറത്ത് വന്നിട്ടുണ്ട്.

2014 ഓഗസ്റ്റിൽ നോർത്തേൺ ഇറാഖിലെ സിൻജാർ നഗരം ആക്രമിച്ച് കീഴടക്കിയപ്പോൾ ഐസിസുകാർ 5000ത്തോളം യസീദി യുവതികളെയും പെൺകുട്ടികളെയുമാണ് തട്ടിക്കൊട്ട് പോയി ലൈംഗിക അടിമകളാക്കി മാറ്റിയത്. ഇവരിൽ പലരും പിന്നീട് രക്ഷപ്പെടുകയും ഐസിസ് താവളത്തിലെ ക്രൂരമായ പീഡാനുഭവങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ചിലർ ബലാത്സംഗത്തെ തുടർന്നുണ്ടായ കുഞ്ഞുങ്ങളെ ഉദരത്തിൽ പേറിയാണ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ഇത്തരത്തിൽ രക്ഷപ്പെട്ട കുറച്ച് സ്ത്രീകളെ ഇറാഖി വനിതാ ഫോട്ടോഗ്രാഫറായ സെയ് വൻ സലിം സന്ദർശിക്കുകയും ഫോട്ടോകളെടുത്തതിന് പുറമെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.വെളുത്ത നിറത്തിലുള്ള പരമ്പരാഗത യസീദി വിവാഹം വസ്ത്രം ധരിപ്പിച്ചാണ് ഇവരുടെ ഫോട്ടോ സെയ് വൻ പകർത്തിയിരിക്കുന്നത്.

12കാരിയെ പോലും ലൈംഗിക അടിമയാക്കി പരമ്പരാഗത വിവാഹ വസ്ത്രം ധരിപ്പിച്ച് കരുണയില്ലാതെ നിരന്തരം ബലാത്സംഗം ചെയ്തുവെന്നാണ് അതിന് സാക്ഷിയായ ഒരു സ്ത്രീ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ മനുഷ്യർ ചെയ്യാത്ത കൊടും ക്രൂരകൃത്യങ്ങൾ ചെയ്യുന്ന ഐസിസിനെ മുച്ചൂടും മുടിക്കാൻ അള്ളാഹു തന്നെ രംഗത്തിറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.ഇത്തരത്തിൽ രക്ഷപ്പെട്ട ചില സ്ത്രീകൾ അവരുടെ അനുഭവങ്ങൾ വെവ്വേറെ വിവരിച്ചിട്ടുണ്ട്.

10 മാസം ഐസിസിന്റെ കസ്റ്റഡിയിൽ പീഡനത്തിന് വിധേയായ 21 കാരിയാണ് പേള. 2014 ഓഗസ്റ്റ് 15ന് സിൻജാറിൽ നിന്നാണ് ഐസിസിന്റെ പിടിയിലായത്.400ഓളം പെൺകുട്ടികൾക്കൊപ്പമാണ് തന്നെ സിറിയയിലേക്ക് കൊണ്ടു പോയതെന്ന് പേള പറയുന്നു. തുടർന്ന് ഒരു ഫാമിൽ താമസിച്ച തങ്ങളിൽ നിന്ന് നാലോ അഞ്ചോ പേരെ തെരഞ്ഞെടുത്ത് ലൈംഗിക അടിമകളാക്കി വിൽപന നടത്തുകയായിരുന്നു.തന്നെ ഒരാൾ വാങ്ങി റാഖയിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് അയാൾ തന്നെ ഒരു അണ്ടർഗ്രൗണ്ട് ജയിലിലെത്തിച്ചു. അവിടെ മറ്റ് നിരവധി പെൺകുട്ടികൾക്കൊപ്പം 12 ദിവസമാണ് താമസിച്ചിരുന്നത്. ഇതിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചവരെയെല്ലാം ഐസിസുകാർ കൊല്ലുകയും ചെയ്തിരുന്നു.തുടർന്ന് അവർ തന്നെ വീണ്ടും വിറ്റു. അഞ്ചോളം വരുന്ന ഫ്രഞ്ച് സംഘത്തിനായിരുന്നു വിറ്റത്.തുടർന്ന് സൗദിയിലെ ഒരു വയോധികന് തന്നെ വിറ്റെന്നും അവിടുന്ന് താൻ ഒളിച്ചോടുകയായിരുന്നുവെന്നു പേള വെളിപ്പെടുത്തുന്നു.

തങ്ങളെ തട്ടിക്കൊണ്ടു പോയി തൽ അഫാറിലാണ് രണ്ടു മാസം താമസിപ്പിച്ചതെന്നാണ് രക്ഷപ്പെട്ട മറ്റൊരു യുവതിയായ 28കാരി റൂബ വെളിപ്പെടുത്തുന്നത്. തുടർന്ന് അവിടെ നിന്നും സിറിയയിലെ റാഖയിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെ 300ഓളം യുവതികളുണ്ടായിരുന്നു. തങ്ങളെ ഒരു വലിയ ഹാളിലായിരുന്നു പാർപ്പിച്ചിരുന്നത്. പല യുവതികൾക്കുമൊപ്പം ചെറിയ കുട്ടികളുമുണ്ടായിരുന്നു. കുട്ടികൾക്ക് ദിവസത്തിൽ കഴിക്കാൻ ഒരു മുട്ട മാത്രമായിരുന്നു നൽകിയിരുന്നത്. അതിനാൽ കുട്ടികൾ വിശന്ന് കരയുക പതിവായിരുന്നു. ആദ്യ ദിവസം രാത്രിയിൽ ഒമ്പത് പെൺകുട്ടികൾ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കി ജനൽ വഴി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഐസിസുകാർ കണ്ട് അവരെ തിരിച്ചെത്തിക്കുകയായിരുന്നു. തുടർന്ന് അവർ രക്ഷപ്പെടുന്നതിനെ കുറിച്ച് വിവരം അറിയിക്കാത്തതിന്റെ പേരിൽ തങ്ങളെയെല്ലാം ഐസിസുകാർ തല്ലിച്ചതച്ചെന്നും റൂബ വെളിപ്പെടുത്തുന്നു.

വലിയ റൂമിൽ തങ്ങളെയെല്ലാം ഇട്ട് പൂട്ടിയ അവർ വെള്ളം പോലും നൽകിയില്ലെന്നും റൂബ പറയുന്നു.തുടർന്ന് തന്നെ 40 കാരനായ ഒരു സൗദിക്കാരന് വിൽക്കുകയായിരുന്നു. അയാളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ നിരസിക്കുകയും ചെയ്തു. അപ്പോൾ അയാൾ ഒരു ടേബളിലേക്ക് വിരൽ ചൂണ്ടി. അവിടെ കത്തി, തോക്ക്, കയർ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ഇവയെല്ലാം ഉപയോഗപ്പെടുത്തി വകവരുത്തുമെന്നായിരുന്നു അയാളുടെ ഭീഷണിയെന്നും യുവതി വെളിപ്പെടുത്തുന്നു. താൻ തുടർന്നും തുടർച്ചയായി നിഷേധിക്കുകയും അയാൾ തന്നെ അതിക്രൂരമായി മർദിക്കുകയും മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. രണ്ടാമത് വാങ്ങിയ ആളും അയാളും വിവാഹം കഴിക്കാനാണ് ആവശ്യപ്പെട്ടത്. താൻ അതും നിഷേധിക്കുകയായിരുന്നു.അയാൾ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ അതും പരാജയപ്പെട്ടു. തുടർന്ന് അയാൾ തന്നെ മറ്റൊരാൾക്ക് വിറ്റു. അവിടുത്തെ വിട്ടിൽ താൻ എല്ലാജോലികളും നിർവഹിച്ചിരുന്നു. തന്നെ മുസ്ലീമാക്കാൻ വേണ്ടി തനിക്കൊപ്പം ഉറങ്ങണമെന്നാണ് വീട്ടുകാരൻ തന്നോടാവശ്യപ്പെട്ടിരുന്നതെന്ന് റൂബ ഓർക്കുന്നു.

2014 ഓഗസ്റ്റ് 15ന് ഐസിസുകാർ സിൻജാറിലെത്തി എല്ലാവരെയും മതം മാറ്റാൻ ശ്രമിച്ചപ്പോൾ തന്റെ പിതാവടക്കമുള്ളവർ കരഞ്ഞിരുന്നുവെന്നാണ് 18കാരിയായ നസിറ ഓർക്കുന്നത്. തുടർന്ന് അവർ തങ്ങളെ ഒരു സ്‌കൂളിലേക്ക് കൊണ്ടു പോവുകയായും പണവും മറ്റ് വസ്തുവകകളും പിടിച്ചെടുക്കുകയും ചെയ്തു. തങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ള നാല് ട്രക്കുകളിലെ പുരുഷന്മാരെ കൊന്നുവെന്ന വാർത്തയും കേട്ടിരുന്നു.തന്നെ ലൈംഗിക അടിമയാക്കി വിറ്റില്ലെങ്കിലും സിറിയയിലെ റാഖയിലേക്ക് കൊണ്ടു പോവുകയും സൗദി കുടുംബത്തിന് സമ്മാനമായി നൽകുകയും ചെയ്തു. അതായത് അടിമയുടെ സ്ഥാനമായിരുന്നു അവിടെ. അവിടെ എട്ട് മാസമാണ് താമസിച്ചത്. അവിടെ വച്ച് തങ്ങളെ ഖുറാൻ പഠിപ്പിക്കാൻ വേണ്ടി സ്‌കൂളിലേക്ക് കൊണ്ടു പോവാറുണ്ടായിരുന്നുവെന്നും നസിറ പറയുന്നു.സിറിയൻ കുർദിഷ് പോരാളിയുടെ തലവെട്ടുന്ന കാഴ്ച നേരിൽ കണ്ടത് ഇപ്പോഴും ഞെട്ടലോടെയാണ് ഈ യുവതി ഓർക്കുന്നത്.22 കാരിയായ അസിൻ, 27 കാരിയായ ഡെൽവിൻ,18കാരിയായ ഷാദി, 18കാരിയായ മുന, 20കാരിയായ ഡ്‌ലോ,22കാരിയായ നസിമ,20കാരിയായ ജിഹാൻ,തുടങ്ങിയ നിരവധി പെൺകുട്ടികൾ ഐസിസ് താവളത്തിലെ ക്രൂരത വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അവിടെ നിന്ന് രക്ഷപ്പെടാൻ സാധിച്ചത് മഹാഭാഗ്യമായും ഇവർ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP