സെർബിയൻ അതിർത്തിയിൽ കലാപം; അതിർത്തി പൊളിച്ച് ഹംഗറിയിലേക്ക് ഇരച്ച് കയറി അഭയാർത്ഥികൾ; കണ്ണീർവാതകവും ലാത്തിച്ചാർജുമായി വഴി തടഞ്ഞ് പൊലീസ്
സഹാനുഭൂതിയും സഹജീവി സ്നേഹവും പ്രകടിപ്പിക്കുന്നതിൽ ഇക്കാലത്ത് മിക്കവർക്കും പരിധിയുണ്ട്. ഇത് ലംഘിക്കപ്പെടുമ്പോൾ ആരായാലും അതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യും.ഈ ഒരു നിലപാടാണ് ഹംഗറിയും അഭയാർത്ഥികളോട് ഇപ്പോൾ കൈക്കൊള്ളാൻ തുടങ്ങിയിരിക്കുന്നത്. സിറിയയിൽ നിന്നും മറ്റ് മധ്യപൂർവദേശങ്ങളിൽ നിന്നും ഒഴുകിയെത്തിയ നിരവധി അഭയാർത്ഥികൾക്കാണ് ഹംഗറി അഭയമേകിയത്. എന്നാൽ ദിവസം തോറും രാജ്യത്തേക്കുള്ള അഭയാർത്ഥികളുടെ പ്രവാഹം വർധിച്ചതോടെയാണ് ഇതിന് നിയന്ത്രണമേർപ്പെടുത്താൻ ഹംഗറി കർക്കശമായ നടപടികൾ കൈക്കൊള്ളാൻ ആരംഭിച്ചത്. അതിന്റെ ഭാഗമായി അതിർത്തികളിൽ കനത്ത സുരക്ഷാവേലികൾ കെട്ടുകയും പൊലീസിനെ കനത്ത തോതിൽ വിന്യസിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരം പ്രതിരോധങ്ങളെ തൃണവൽഗണിച്ച് കൊണ്ടും നിരവധി അഭയാർത്ഥികളാണ് സെർബിയ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ഹംഗറിയിലേക്ക് കയറാൻ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ സെർബിയൻ അതിർത്തിയിൽ നിന്ന് നൂറുകണക്കിന് അഭയാർത്ഥികൾ അതിർത്തി പൊളിച്ച് ഹംഗറിയിലേക്ക് കയറാൻ ശ്രമിച്ചതിനെ തുടർന്ന് അതിർത്തിയിൽ കലാപം അരങ്ങേറിയിരുന്നു. ഇതിനിടെ സുരക്ഷാ വേലി പൊളിച്ച് നിരവധി അഭയാർത്ഥികൾ ഹംഗറിയിലേക്ക് ഇരച്ചു കയറുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ കണ്ണീർ വാതകവും ജലപീരങ്കിയും ലാത്തിച്ചാർജുമായി പൊലീസും സജീവമായതോടെ അതിർത്തി സംഘർഷഭരിതമാവുകയായിരുന്നു.
അതിർത്തി കടക്കാൻ എത്തിയ നൂറുകണക്കിന് അഭയാർത്ഥികളെ സുരക്ഷാ വേലിക്കരികെ പൊലീസ് തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തങ്ങളെ ഹംഗറിയിലേക്ക് കടക്കാൻ അനുവദിക്കണമെന്ന് അഭയാർത്ഥികൾ അഭ്യർത്ഥിച്ചെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് അഭയാർത്ഥികളിൽ പലരുടെയും ക്ഷമ നശിക്കുകയും അവർ സുരക്ഷാ വേലി മറികടക്കുകയുമായിരുന്നു. ഇതിനിടെ ഇവരിൽ ചിലർ പൊലീസിന് നേരെ കല്ലും ബോട്ടിലുകളും വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് ഹംഗേറിയൻ റയട്ട് പൊലീസ് കണ്ണീർ വാതകപ്രയോഗവും ജലപീരങ്കിയും ലാത്തിച്ചാർജും ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രാത്രിയിൽ നിരവധി പേർ റേസർ വയർ കൊണ്ടുള്ള 13 അടി ഉയരമുള്ള സുരക്ഷാവേലി മറികടന്ന് ഹംഗറിയിലേക്ക് പ്രവേശിക്കുന്നത് കാണാമായിരുന്നു. ഹംഗറിക്കും സെർബിയയ്ക്കും ഇടയിലുള്ള അതിർത്തിയിൽ തടിച്ച് കൂടിയ ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് നേരെയാണ് പൊലീസ് ശക്തമായി പ്രതികരിച്ചത്. കണ്ണീർവാതകം, ലാത്തിച്ചാർജ് എന്നിവ മൂലം അഭയാർത്ഥികൾ വലയുന്ന കാഴ്ചകൾ കാണാമായിരുന്നു. ഹംഗറിയുടെ ഈ കടുത്ത നടപടിയെ യുഎൻ സെക്രട്ടറി ജനറൽ, സെർബിയൻ ഗവൺമെന്റിലെ ഉദ്യോഗസ്ഥന്മാർ, മനുഷ്യാവകാശ സംഘടനകൾ എന്നിവ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്.
ക്രൂരവും യൂറോപ്പിന് നിരക്കാത്ത രീതിയിലുമാണ് ഹംഗറി അഭയാർത്ഥികളോട് പെരുമാറിയതെന്നാണ് സെർബിയൻ പ്രധാനമന്ത്രി അലക്സാണ്ടർ വുകിക് കഴിഞ്ഞ രാത്രിയിൽ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രദേശത്തേക്ക് മേലിൽ ടിയർ ഗ്യാസ് പ്രയോഗിക്കരുതെന്നും അദ്ദേഹം ഹംഗറിക്ക് താക്കീത് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഈ പ്രശ്നത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹംഗറിയുടെയും സെർബിയയുടെയും അതിർത്തിയിൽ അഭയാർത്ഥികളെ ക്രൂരമായ രീതിയിൽ നേരിട്ട ഹംഗറിയുടെ നടപടിയിൽ യുഎൻ സെക്രട്ടറി ജനറൽ ബാൻകിമൂൺ കഴിഞ്ഞ രാത്രിയിൽ ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു. എല്ലാ രാജ്യങ്ങൾക്കും അവരുടേതായ അഭ്യന്തര പ്രശ്നങ്ങളുണ്ടെങ്കിലും യുദ്ധവും മറ്റ് പ്രശ്നങ്ങളും മൂലം അഭയം തേടിയെത്തുന്നവരോട് കുറച്ച് കൂടി മാന്യമായി പെരുമാറണമെന്നാണ് അദ്ദേഹം പറയുന്നത്. 400ൽ പരം ഹംഗേറിയൻ റയട്ട് പൊലീസാണ് അഭയാർത്ഥകളെ ക്രൂരമായ രീതിയിൽ നേരിട്ടത്. എന്നാൽ സംഘർഷം ലഘൂകരിക്കാനെന്ന വണ്ണം സെർബിയൻ പൊലീസ് ഇരുസംഘങ്ങൾക്കുമിടയിൽ നില കൊള്ളുന്നതും കാണാമായിരുന്നു. തോക്ക് ധാരികളായ മൂന്ന് ഹംഗേറിയൻ മിലിട്ടറി സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. സംഘർഷത്തെ തുടർന്ന് വാഹനങ്ങൾ അതിർത്തിയിൽ നിന്നും 100 മുതൽ 200 മീറ്റർവരെ അകലെയാണ് നിർത്തിയിരുന്നത്. സംഘർഷത്തിൽ കുട്ടികളടക്കമുള്ള നിരവധി പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. മുറിവേറ്റ പലരും ബാൻഡേജിട്ടത് കാണാമായിരുന്നു. കണ്ണീർവാതകപ്രയോഗത്താൽ കണ്ണ് കാണാതായ കുട്ടികൾ പാടുപെട്ടിരുന്നു. മൂന്ന് ആംബുലൻസുകൾ സംഭവസസ്ഥലത്തെത്തുകയും ചെയ്തു.
രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹമാണ് ഇപ്പോൾ പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. അതിർത്തി തുറക്കാൻ തുടർച്ചയായി ശബ്ദമുയർത്തിയ അഭയാർത്ഥികൾ അള്ളാഹു അക്ബർ എന്നും ഉച്ചരിക്കുന്നുണ്ടായിരുന്നുവെന്നാണ് ഹംഗേറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെർബിയൻ അതിർത്തിയോട് ചേർന്ന് നിലകൊണ്ട 200ഓളം അഭയാർത്ഥികൾ റയട്ട് പൊലീസിന് നേരെ കല്ലും പ്ലാസ്റ്റിക് ബോട്ടിലുകളും വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് പൊലീസ് പ്രതികരിക്കാൻ നിർബന്ധിതരായത്. അതിർത്തി വീണ്ടും തുറക്കണമെന്നായിരുന്നു അവർ നിർബന്ധം പിടിച്ചിരുന്നത്. പലരും സുരക്ഷാവേലിയും ഗേറ്റും പിടിച്ച് കുലുക്കുന്നതും കാണാമായിരുന്നു. ക്രൊയേഷ്യഹംഗറി അതിർത്തിയിലൂടെ നിരവധി അഭയാർത്ഥികൾ നുഴഞ്ഞു കയറിയതിനെ തുടർന്നാണ് ഇന്നലത്തെ സംഘർഷം അരങ്ങേറിയത്. സെർബിയയുമായുള്ള അതിർത്തിയിൽ ഹംഗറി റേസർ വയർ വേലി കെട്ടിയതിനെ തുടർന്ന് അഭയാർത്ഥികൾ പടിഞ്ഞാറൻ യൂറോപ്പിലെത്താൻ മറ്റ് വഴികൾ കണ്ടുപിടിച്ചിരുന്നു. ക്രോയേഷ്യയുമായുള്ള അതിർത്തിയിലും സുരക്ഷാഭിത്തി കെട്ടിയുയർത്താൻ ഹംഗറി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജർമനിയിലെ ഡൈ വെൽറ്റ് ന്യൂസ്പേപ്പറിന് നൽകിയ അഭിമുഖത്തിലാണ് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പുറമെ റൊമേനിയയുടെ അതിർത്തിയിലും വേലി കെട്ടാൻ ഹംഗറി ആലോചിക്കുന്നുണ്ട്.
ഈ വർഷം 201,000 അഭയാർത്ഥികൾ ഹംഗറിയിലെത്തിയെന്നാണ് റിപ്പോർട്ട്. ഇതിൽ മിക്കവരും സെർബിയൻ അതിർത്തി വഴി നടന്നാണ് രാജ്യത്തെത്തിയത്. ഹംഗറി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പായിരുന്നു ഇത്തരത്തിൽ വൻതോതിൽ കുടിയേറ്റക്കാർ ഇവിടെയെത്തിയത്. ചൊവ്വാഴ്ചയാണ് ഹംഗറി അഭയാർത്ഥികളോട് കർക്കശമായ നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയത്. ഹംഗറി അതിർത്തികളിൽ സുരക്ഷാവേലി നിർമ്മിച്ചതിനെ തുടർന്ന് ക്രൊയേഷ്യയിലൂടെ മാത്രമെ ഇപ്പോൾ അഭയാർത്ഥികൾക്ക് പടിഞ്ഞാറൻ യൂറോപ്പിലെത്താൻ സാധിക്കുകയുള്ളൂ. തന്റെ രാജ്യത്ത് കൂടെ അഭയാർത്ഥികൾക്ക് സ്വതന്ത്രമായി കടന്ന് പോകാനുള്ള മാർഗമൊരുക്കുമെന്നാണ് ക്രൊയേഷ്യൻ പ്രധാനമന്ത്രി സോരാൻ മിലനൊവിക് ഇന്നലെ രാവിലെ പ്രസ്താവിച്ചിരിക്കുന്നത്. ക്രോയേഷ്യ ഷെൻഗൻ അംഗമല്ലെങ്കിലും ഇത് സ്ലോവേനിയ, ഓസ്ട്രിയ, ഹംഗറി എന്നിവയുമായി അതിർത്തി പങ്ക് വയ്ക്കുന്നുണ്ട്. അഭയാർത്ഥി പ്രശ്നം ചർച്ച ചെയ്യാൻ ഈ മാസം 22ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥന്മാർ യോഗംചേരുന്നുണ്ട്.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
- യൂറോപ്യൻ രാഷ്ട്രീയം വലത്പക്ഷത്തേക്ക് ചായുമ്പോൾ
- ഇംഗ്ലണ്ടിലെ കപ്പലിൽ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥിയുടെ പെട്ടെന്നുള്ള മരണം; വിവാദം തുടരുന്നു
- ചെറു ബ്വോട്ടുകളിൽ എത്തിച്ചേർന്നത് 497 അഭയാർത്ഥികൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്