അവർ രക്ഷപ്പെട്ടത് ചെളിയും മണ്ണും നിറഞ്ഞു ശ്വാസം പോലും കിട്ടാത്ത പാറയിടുക്കിലൂടെ നാലു കിലോമീറ്റർ ഇരുട്ടിലൂടെ നടന്നും നീന്തിക്കയറിയും നുഴുഞ്ഞു കയറിയും; ഇടക്കൊരിടത്ത് ഓക്സിജൻ സിലിണ്ടർ പോലും അഴിച്ചുമാറ്റി വച്ചു നുഴഞ്ഞു കയറ്റം; രക്ഷാ സംഘത്തിൽ അമേരിക്കയുടേയും ബ്രിട്ടണിന്റേയും അടക്കം 50 വിദേശ വിദഗ്ധരും; രക്ഷപ്പെട്ടവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ആഹ്ലാദിച്ച് ലോകം; ഇന്നും നാളേയുമായി എല്ലാവരും പുറംലോകമെത്തിക്കും
മറുനാടൻ മലയാളി ബ്യൂറോ
ബാങ്കോക്ക്: ലോകം പ്രാർത്ഥനയിലാണ്. തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ 13 പേരിൽ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇനിയും ഫുട്ബോൾ കോച്ചുൾപ്പെടെയുള്ളത് 9 പേർ. ഇവരെ രണ്ട് ദിവസം കൊണ്ട് പുറംലോകത്ത് എത്തിക്കും. ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവർത്തനത്തിനു കനത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. മഴ പെയ്താൽ ജലനിരപ്പുയരുകയും കുട്ടികൾ അപകടത്തിലാകുകയും ചെയ്യും. ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാൽ കുട്ടികളിലേക്ക് എത്താനുള്ള വഴികൾ കൂടുതൽ വ്യക്തമായതാണ് ഇപ്പോൾത്തന്നെ രക്ഷാപ്രവർത്തനം നടത്താൻ കാരണമായത്. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയിൽ നിന്നുപുറത്തേക്കുള്ള വഴിയിൽ പലയിടത്തും കുട്ടികൾക്കു നടന്നെത്താനുമാവും. അപ്പോഴും വെല്ലുവിളികൾ ഏറെയാണ്.
ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവർ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയിലൂടെ ഇടുങ്ങിയ, ദുർഘടമായ വഴികളിലൂടെ നീന്തിയെത്തുന്നു. ഗുഹയിൽ പലയിടത്തും അപകടം ഒളച്ചിരിക്കുന്നു. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തണം. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കും. അങ്ങനെ അതിസാഹസിക മാർഗ്ഗങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം. ഇത് വിജയിക്കുമെന്ന വിശ്വാസമാണ് ആദ്യ ദിനത്തിലെ രക്ഷാപ്രവർത്തനം നൽകുന്നത്.
ജൂൺ 23നാണു 12 കുട്ടികളും ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. പത്താം ദിവസം ഇവരെ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാനാകാത്തതായിരുന്നു ആശങ്കയുളവാക്കിയത്. കൂറ്റാകൂരിരുട്ടും പേരിന് മാത്രം വായു സഞ്ചാരവുമുള്ള താം ലാവോങ് ഗുഹയിൽ മനസ്സാന്നിധ്യം ചോർന്നു പോകാതെ 12 കുട്ടികളെയും കോച്ചായ എക്കപോൽ ചാന്ത്വോങ് സംരക്ഷിച്ചു. ആത്മവിശ്വാസവും നൽകി. ഇതുകൊണ്ട് മാത്രമാണ് ഓരോ കുട്ടിയും ജീവനോടെ പുറത്തെത്തുന്നത്. പുറത്ത് കാത്ത് നിൽക്കുന്ന മാതാപിതാക്കൾ മക്കളെ ആവേശത്തോടെയാണ് വരവേൽക്കുന്നത്. ഓരോ കുട്ടിയും പുറത്തെത്തുമ്പോൾ കൂടിയിരിക്കുന്നവരുടെ മുഖത്ത് ആഹ്ലാദം മാത്രം.
പുറത്തെത്തിയ നാലു പേർ ചിയാങ് റായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേർ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ചേംബർ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിനു സമീപമാണ് ഇവരെത്തിയിട്ടുള്ളത്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ശേഷിച്ച ഏഴു പേർക്കായി രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ഇന്നു രാവിലെ ആരംഭിക്കും. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതൽ 20 മണിക്കൂർ വരെ സമയമെടുക്കും. കാലാവസ്ഥ ഉൾപ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക. അതിനിടെ ഗുഹയ്ക്കു സമീപം മഴ ആരംഭിച്ചത് പ്രശ്നമാകുന്നുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വൈകിട്ട് 5.40ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചു. 5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമൻ 7.40നും നാലാമത്തെ കുട്ടി 7.50നും പുറത്തെത്തി. ഇതിനു പിന്നാലെയാണു രണ്ടു കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിനു സമീപത്ത് എത്തിച്ചത്.
ഡൈവിങ് സംഘങ്ങൾക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റർ ദൂരം കുട്ടികൾ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേർത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം. വിദേശത്തു നിന്നുള്ള 50 ഡൈവർമാരും തായ്ലൻഡിൽ നിന്ന് 40 പേരുമാണു നിലവിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. പുറത്തെത്തിക്കുന്ന ഓരോരുത്തർക്കുമായി 13 മെഡിക്കൽ സംഘങ്ങളാണു ഗുഹയ്ക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലൻസും വീതം നൽകിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം എല്ലാവരെയും ചിയാങ് റായിയിലെ താൽക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിക്കും.
ആദ്യം പുറത്തു കൊണ്ടുവന്നത് ആരോഗ്യം ദുർബ്ബലമായവരെ
സങ്കീർണവും ദുഷ്കരവുമായ ഗുഹയിലെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് കുട്ടികളെ പുറത്തെത്തിക്കാൻ വിശദമായ രക്ഷാ പദ്ധതിയാണ് രക്ഷാപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. നീന്തൽ വസ്ത്രങ്ങളും ഓക്സിജൻ മാസ്കും ധരിപ്പിച്ച് ഗുഹയിൽ നിറഞ്ഞിരിക്കുന്ന വെള്ളത്തിനടിയിൽകൂടി കുട്ടികളെ പുറത്തെത്തിക്കുക എന്നതാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ നടപ്പിലാക്കുന്ന പദ്ധതി. ഗുഹയിൽ അഞ്ചു കിലോമീറ്ററോളം ഉള്ളിൽ കുടുങ്ങിയിരിക്കുന്ന കുട്ടികളെ പുറത്തെത്തിക്കുന്നതിന് ഏറ്റവും വലിയ വെല്ലുവിളി ഗുഹയിൽ നിറഞ്ഞിരിക്കുന്ന വെള്ളമാണ്. കനത്ത മഴയെ തുടർന്ന് മിക്കവാറും സ്ഥലങ്ങളിൽ ഗുഹ പൂർണമായും വള്ളത്തിനടിയിലാണ്.
അടിയന്തര നടപടി സ്വീകരിക്കാൻ പരിശീലനം ലഭിച്ച അഞ്ചു ഡോക്ടർമാർക്കൊപ്പം 30 പേരെ സഹായത്തിനും ഇവിടെ നിർത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കു മാധ്യമങ്ങളെ ഉൾപ്പെടെ പ്രവേശിപ്പിക്കാതെ പൊലീസ് കാവലാണ്. മേഖലയിൽ നിന്നു വഴിയോര കച്ചവടക്കാരെയും മാറ്റി. ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുർബലരായവരെ ആദ്യവും കൂട്ടത്തിൽ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാൻ തുടർന്നാണു തീരുമാനിച്ചത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഇവരുടെ പട്ടികയും ഓസ്ട്രേലിയൻ ഡോക്ടർമാരുടെ സംഘം തയാറാക്കി.
ഏറ്റവും ദുർബലരായ കുട്ടികളെ ആദ്യം പുറത്തെത്തിച്ചതോടെ ഇനി ആശങ്കയ്ക്ക് വഴയില്ലെന്നാണ് വിലയിരുത്തൽ. വരുംനാളുകളിൽ കൊടുങ്കാറ്റോടു കൂടിയ കനത്ത മഴയാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. താം ലുവാങ് ഗുഹ ഉൾപ്പെടുന്ന ചിയാങ് റായി പ്രവിശ്യ വടക്കൻ തായ്ലൻഡിലാണ്. ഇത് മനസ്സിലാക്കിയാണ് രക്ഷാ പ്രവർത്തനം വേഗത്തിലായത്. മഴ തുടങ്ങിയാൽ ഗുഹയിൽ വെള്ളം കൂടുതലായി ഇരച്ചു കയറും. ഇത് കുട്ടികളുടെ ജീവന് പോലും ഭീഷണിയായി മാറും.
കയറിൽ പിടിച്ചുള്ള രക്ഷാ ദൗത്യം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുങ്ങൽവിദഗ്ധരുടെ സംഘമാണ് കുട്ടികളെ പുറത്തെത്തിക്കുന്നതിന് നേതൃത്വം നൽകുന്നത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തിൽ നാലു കുട്ടികളും മറ്റു സംഘത്തിൽ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉൾപ്പെടുക.
കുട്ടികളുള്ള സ്ഥലം മുതൽ ഗുഹമുഖം വരെ ഒരു കയർ വെള്ളത്തിനടിയിലൂടെ ഇടും. നീന്തൽ വസ്ത്രങ്ങളും മാസ്കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും. നീന്തലറിയാത്ത കുട്ടികൾക്ക് കയറിൽ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാൻ സാധിക്കും. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ രണ്ട് മുങ്ങൽ വിദഗ്ധരാണ് സഹായിക്കുക. ഗുഹയ്ക്കുള്ളിലെ കൂരിരുട്ടിൽ രക്ഷാപ്രവർത്തകരുടെ കൈവശമുള്ള ടോർച്ചുകൾ മാത്രമാണ് വെളിച്ചം നൽകുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ജലനിരപ്പനുസരിച്ച് ചിലയിടങ്ങളിൽ വെള്ളമില്ലാത്ത ഭാഗങ്ങളുണ്ട്. ഇവിടെ കുട്ടികൾക്ക് നടന്നു നീങ്ങാൻ സാധിക്കും. വെള്ളമുള്ള ഇടങ്ങളിലെത്തുമ്പോൾ വീണ്ടും കയറിന്റെ സഹായത്തോടെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കും. ഇപ്രകാരം നാല് കിലോമീറ്ററാണ് കുട്ടികൾക്ക് സഞ്ചരിക്കേണ്ടിവരിക. പലയിടങ്ങളിലും വളരെ ഇടുങ്ങിയ ഭാഗങ്ങളാണ് ഗുഹയ്ക്കുള്ളത്. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ 11 മണിക്കൂറോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചിലപ്പോൾ കൂടുതൽ സമയം വേണ്ടിവന്നേക്കാം.
അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള 13 മുങ്ങൽവിദഗ്ധരും തായ്ലാൻഡ് നേവിയിലെ അഞ്ച് മുങ്ങൽവിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. സൈന്യം ഒഴികെ മറ്റുള്ള എല്ലാവരെയും ഗുഹയുടെ പരിസരത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
മാപ്പപേക്ഷിച്ച് കോച്ചിന്റെ കത്ത്
ജൂൺ 23-നാണ് സീനിയർ കോച്ച് തവോങിനെ വിളിച്ച് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏൽപ്പിച്ചത്. വൈൽഡ് ബോർ എന്ന് പേരുള്ള ജൂനിയർ ഫുട്ബോൾ ടീമുമായി തായ്ലാൻഡ്-മ്യാന്മാർ അതിർത്തിയിലുള്ള ദോയി നാങിലേക്ക് പോകാനായിരുന്നു നിർദ്ദേശം. അവിടെ താം ലാവോങ് നാം നോൺ ഗുഹയ്ക്ക് സമീപമുള്ള മൈതാനത്ത് കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് പതിവുള്ള പരിശീലനമായിരുന്നു.
എല്ലാ തവണയും ഫുട്ബോൾ പരിശീലനത്തിന് ശേഷം കുട്ടികൾ താം ലാവോങ് ഗുഹയിൽ കയറാറുണ്ടായിരുന്നു. ഇത്തവണ അവർ കൂടുതൽ ഉള്ളിലേക്ക് പോയി. എന്നാൽ, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ഗുഹാ കവാടമിടിഞ്ഞ് പ്രവേശന ദ്വാരം അടയുകയും ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കുട്ടികൾ കൂടുതൽ ഉള്ളിലേക്ക് പോയി. പിന്നിട്ട ദൂരം അറിയാതെയായിരുന്നു അവരുടെ യാത്ര. അപ്രതീക്ഷിതമായി പെയ്ത മഴയും ഗുഹയിലെ വെള്ളം ഉയർന്നതും ഇവരുടെ തിരിച്ചുവരവിന് വിഘാതം സൃഷ്ടിച്ചു.
ഗുഹയിൽ കുടുങ്ങിയ ഇവരെ കണ്ടെത്തുന്നതിന് മുമ്പുള്ള ഒമ്പത് ദിവസങ്ങളായിരുന്നു ചാന്ത്വോങ്ങിന്റെ മനസാന്നിധ്യം നിർണായകമായത്. പ്രതീക്ഷ കൈവിടാനനുവദിക്കാതെ കുട്ടികളെ ജീവിതത്തോട് ചേർത്തുപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തനിക്കായി കരുതിയിരുന്ന അൽപം ഭക്ഷണം കുട്ടികൾക്ക് വീതിച്ച് നൽകിയും അവർക്ക് മനഃശ്ശക്തി പകർന്നും അവരിലെ ഭയം അകറ്റാൻ അദ്ദേഹം ശ്രമിച്ചു. തവോങ് കൂടെയില്ലായിരുന്നെങ്കിൽ തങ്ങളുടെ കുട്ടികളുടെ കാര്യം എന്താകുമായിരുന്നു എന്ന് പറയാനാകില്ലെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.
പത്താം വയസിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട തവോങ് തന്റെ മുത്തശ്ശിക്കൊപ്പമാണ് ബാല്യകാലം ചെലവിട്ടത്. കൗമാരത്തിലേക്ക് കടന്നതിന് പിന്നാലെ തവോങ് സന്ന്യാസത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സന്ന്യാസ ജീവതം ഉപേക്ഷിച്ചു. പിന്നീട് ഇപ്പോഴത്തെ സീനിയർ കോച്ചിനൊപ്പം ചേർന്ന് ഫുട്ബോൾ പരിശീലകനായി.
കുട്ടികളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് രക്ഷിതാക്കളോട് മാപ്പപേക്ഷിക്കുന്ന ചാന്ത് വോങിന്റെ കത്തും പുറത്തുവന്നിരുന്നു. 'പ്രിയപ്പെട്ട രക്ഷിതാക്കളേ, ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. രക്ഷാപ്രവർത്തകർ ഞങ്ങൾക്ക് എല്ലാ സഹായവും നൽകുന്നുണ്ട്. കുട്ടികളെ ഞാൻ നന്നായി നോക്കിക്കൊള്ളാം. ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഞാൻ മാപ്പുചോദിക്കുന്നു' എന്നായിരുന്നു കത്തിൽ അദ്ദേഹം എഴുതിയിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്