ഒരേ രാജ്യക്കാർ ഏറ്റുമുട്ടിയപ്പോൾ പറന്നുപൊങ്ങിയത് അഗ്നി; ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്കോട്ട്ലാൻഡ് സമനിലയിലൂടെ വിജയം ഉറപ്പിച്ചതോട് എങ്ങും ആഹ്ലാദനൃത്തം
മറുനാടൻ ഡെസ്ക്
ലണ്ടൻ: ഫിഫ റാങ്കിംഗിൽ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു 44-)0 സ്ഥാനത്തുള്ള സ്കോട്ട്ലാൻഡ്. ഫിൽ ഫോഡനും ഹാരി കെയ്നും അടങ്ങിയ ഇംഗ്ലണ്ടിന്റെ മുന്നേറ്റനിരയെ പിടിച്ചുകെട്ടിയ സ്കോട്ട്ലാൻഡ് ഗോൾ രഹിത സമനില പിടിച്ചുവാങ്ങുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രണ്ട് അംഗരാജ്യങ്ങൾ തമ്മിലുള്ള മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. മത്സരഫലം ഇംഗ്ലണ്ടിന് നിരാശ സമ്മാനിച്ചപ്പോൾ സ്കോട്ട്ലാൻഡ് ആരാധകർ ആവേശപൂർവ്വമാണ് ഈ അപൂർവ്വ നേട്ടത്തെ നെഞ്ചേറ്റിയത്.
വെംബ്ലി മൈതാനത്തെ മത്സരത്തിനുശേഷം ആവേശം പുറത്തേക്കൊഴുകിയപ്പോൾ ഇന്നലെ ലണ്ടനിൽ 18 പേരാണ് പൊലീസ് പിടിയിലായത്. മദ്യപിച്ച് മദോന്മത്തരായ സ്കോട്ടിഷ് ആരാധകർ അക്ഷരാർത്ഥത്തിൽ തന്നെ തെരുവുകളിൽ കൂത്താടുകയായിരുന്നു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ മത്സരം അവസാനിക്കുന്നതിനു മുൻപ് തന്നെ ഇരുപക്ഷത്തേയും കടുത്ത ആരാധകരെ ലെസ്റ്റർ ചത്വരത്തിൽ നിന്നും പൊലീസ് നീക്കം ചെയ്തിരുന്നു. മാത്രമല്ല, അവിടേക്ക് പ്രവേശിക്കുവാനുള്ള അഞ്ച് മാർഗ്ഗങ്ങളും അടയ്ക്കുകയും ചെയ്തു.
പൊലീസുകാരെ അണിനിരത്തി മനുഷ്യമതിൽ തീർത്ത് വില്യം ഷേക്സ്പിയർ സ്റ്റാച്യൂവിലേക്കുള്ള പ്രവേശനവും പൊലീസ് തടഞ്ഞു. അതിനിടയിൽ കൂടിച്ച് കൂത്താടിയ ഇംഗ്ലീഷ് ആരധകർകിടയിൽ നിന്നും താഴെ വീണ സുഹൃത്തിനെ സഹായിക്കാനെത്തിയ മറ്റൊരു ആരാധകനെ പൊലീസ് തടഞ്ഞതോടെ പൊലീസുമായി ചെറിയ കശപിശനടന്നു. തുടർന്ന് ഒരു ഇംഗ്ലീഷ് ടീം ആരാധകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.
വംശീയ വിദ്വേഷം പരത്തുക, കുടിച്ച് മാന്യമായല്ലാതെ പെരുമാറുക, മയക്കുമരുന്ന് കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് മറ്റ് അറസ്റ്റുകൾ നടന്നത്. അതിനിടയിൽ ആയിരത്തോളം ഫുട്ബോൾ ആരാധകാർ മദ്ധ്യ ലണ്ടനിലെ പബ്ബുകളിൽ നിന്നും ലെസ്റ്റർ ചത്വരത്തിലെത്താൻ തുടങ്ങിയതോടെ അവരെ അതിനകത്തേക്ക് പ്രവേശിപ്പിക്കുവാനുള്ള തീരുമാനം പൊലീസെടുക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടേ പശ്ചാത്തലത്തിലായിരുന്നു 18 പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം പുരുഷന്മാരാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വെംബ്ലി സ്റ്റേഡിയത്തിന്റെ പരിസരത്ത് സെൻട്രൽ ലണ്ടനിലായിരുന്നു അറസ്റ്റുകൾ ഒക്കെയും നടന്നത്. അവരിൽ ചിലരെ അറസ്റ്റ് ചെയ്തത് ആയുധങ്ങൾ കൈവശം വച്ചതിനാണ് എന്നും പൊലീസ് വെളിപ്പെടുത്തി. രാത്രി 9 മണിയോടെ പൊലീസ് ചത്വരത്തിലെത്തി ആരാധകരെ അവിടേ നിന്നും ഒഴിപ്പിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. ഇതിൽ പൊലീസിന് കാര്യമായ പ്രതിരോധം നേരിടേണ്ടിവന്നില്ല. തെരുവിലൂടെ ഫുട്ബോൾ തട്ടിയെത്തിയ ആരാധകർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരെ സമനില പിടിക്കാനായത് സ്കോട്ട്ലാൻഡിനെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്. യോറോപ്യൻ ഫുട്ബോളിൽ വലിയൊരു ശക്തിയൊന്നുമല്ലാത്ത സ്കോട്ട്ലാൻഡിന് ഇതോടെ നോക്ക് ഔട്ട് റൗണ്ടിൽ എത്താനുള്ള നേരിയ ഒരു പ്രതീക്ഷ ലഭിച്ചിട്ടുണ്ട്. സ്കോട്ട്ലാൻഡിനെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള മത്സരം ആരംഭിക്കുന്നതിനു മുൻപ് തന്നെ സ്കോട്ടിഷ് ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. പരസ്പരം ബിയർ കോരിയൊഴിച്ചും പ്രതിമകളെ വികൃതമാക്കിയും അവർ ആഘോഷം ആരംഭിച്ചത്.
രാവിലെ പത്തുമണിമുതൽ തന്നെ സെൻട്രൽ ലണ്ടനിലെ പബ്ബുകളെല്ലാം സ്കോട്ടിഷ് ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കാതെ ജനക്കൂട്ടം കൂട്ടം ചേർന്ന് ആഘോഷമാക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിമുതൽ വെസ്റ്റ് എൻഡിൽ കൂട്ടംകൂടരുതെന്ന സ്കോട്ട്ലാൻഡ് യാർഡിന്റെ ഉത്തരവും ഇവർ അവഗണിക്കുകയായിരുന്നു. ഇവിടെയും സാമൂഹിക അകലം പാലിക്കണമെന്ന നിയമമെല്ലാം കാറ്റിൽ പറത്തി നൃത്തവും സംഗീതവുമായി ആരാധകർ ഉത്സവമാഘോഷിച്ചു.
വെള്ളിയാഴ്ച്ച ഉച്ചയോടെ തന്നെ ആരാധകരെ അവിടെ നിന്നും നീക്കംചെയ്യുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിൽ അധികാരികൾ കൂടുതൽ അയഞ്ഞ സമീപനമായിരുന്നു കൈക്കൊണ്ടത്. കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നവും ഉണ്ടാകാതെ നോക്കാനായിരുന്നു പൊലീസും കൂടുതൽ ശ്രദ്ധകൊടുത്തത്. തലേന്നു തന്നെ ഏകദേശം 20,000-ഓളം സ്കോട്ടിഷ് ആരാധകർ ലണ്ടനിലെത്തിയതായാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ മുതൽ വീണ്ടും കൂടുതൽ ആരാധകരുടെ ഒഴുക്ക് ആരംഭിച്ചു.
ലെസ്റ്റർ ചത്വരത്തിന്റെ പരിസരങ്ങളും നിരത്തുകളുമെല്ലാം ഒഴിഞ്ഞ ബിയർ കാനുകളും മറ്റും കൊണ്ട് വൃത്തിഹീനമാക്കിയിരിക്കുകയാണ് ഈ ആരാധകർ. പൊട്ടിയ കുപ്പിക്കഷ്ണങ്ങളും പ്ലാസ്റ്റിക് ബാഗുകളും മറ്റും നിരത്തിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. രാത്രി ഏറെ വൈകിയും അവരുടെ ആഘോഷങ്ങൾ തുടരുകയായിരുന്നു. യാത്രാ നിയന്ത്രണങ്ങൾ തത്ക്കാലത്തേക്ക് നീക്കി ആരാധകർക്ക് ലണ്ടനിലേക്ക് പോകാൻ വഴിയൊരുക്കുമ്പോൾ നിക്കോള സ്റ്റർജൻഅവരോട് പറഞ്ഞിരുന്നത് സുരക്ഷ നോക്കണമെന്നും ആതിഥേയരെ ബഹുമാനിക്കണമെന്നുമായിരുന്നു.
ലണ്ടനിൽ അഴിഞ്ഞാടിയ സ്കോട്ടിഷ് ആരാധകരുടെ പെരുമാറ്റത്തെ നിക്കോള സ്റ്റർജൻ കടുത്ത ഭാഷയിലാണ് അപലപിച്ചത്. മാഞ്ചസ്റ്ററിലേക്കും സാൽഫോൾഡിലേക്കും സ്കോട്ട്ലാൻഡിൽ നിന്നും യത്രാനിരോധനം നിലനിൽക്കുമ്പോഴാണ് ആയിരക്കണക്കിന് സ്കോട്ടിഷ് ആരാധകർ ലണ്ടനിലെത്തിയത് എന്നതോർക്കണം. ഇതിന് പ്രത്യേക അനുമതി നൽകിയ നിക്കോള സ്റ്റർജൻ പക്ഷെ തന്റെ ജനതയുടെ പെരുമാറ്റത്തിൽ തികച്ചും നിരാശയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- സ്കോട്ടിഷ് സ്വതന്ത്ര്യ വാദത്തിന് പിന്നാലെ ബ്രിട്ടന് മറ്റൊരു തിരിച്ചടികൂടി
- ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന് ഒപ്പമെത്താൻ രോഹിതും സംഘവും
- ബ്രിട്ടീഷ് രാജാവ് ഒടുവിൽ സ്കോട്ലണ്ടിന്റെ നാഥനുമായി
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍