കാലം ഒരുപാട് മാറിയിട്ടും നിയമം ഏറെ ഉണ്ടായിട്ടും വംശീയത മാറാതെ അമേരിക്ക; കറുത്തവർഗക്കാരോട് പൊലീസ് പക തീർത്തപ്പൾ തെരുവ് യുദ്ധക്കളമായി; കാമുകനെ പൊലീസ് വെടിവച്ച് കൊന്ന വീഡിയോ കാമുകി ഫേസ്ബുക്കിലിട്ടപ്പോൾ കലാപം പടർന്നു; അഞ്ചു പൊലീസുകാരുടെ ജീവൻ പോയതോടെ ഒബാമയും ഉണർന്നു
ഡാലസ്: ലോകത്തേറ്റവും പുരോഗമനം അവകാശപ്പെടുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ, നിറത്തിന്റെ പേരിലുള്ള വിവേചനവും മനസ്ഥിതിയും ഇനിയും അമേരിക്കയിൽനിന്ന് പോയിട്ടില്ലെന്നാണ് ഏറ്റവുമൊടുവിലെ സംഭവവികാസങ്ങളും തെളിയിക്കുന്നത്. ഡാലസിൽ കറുത്തവർഗക്കാരുടെ പ്രകടനത്തിനിടെ അഞ്ചു പൊലീസുകാരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് അത് തെളിയിക്കുന്നു. വ്യാഴാഴ്ച ഡാലസിൽ നടന്ന ബ്ലാക്ക് ലിവ്സ് മാറ്റർ പ്രകടനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സൈന്യത്തിൽനിന്ന് പുറത്താക്കപ്പെട്ട 25 വയസ്സുള്ള മിക്ക സേവ്യർ ജോൺസൺ നടത്തിയ വെടിവെപ്പിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെടുകയും രണ്ട് വനിതാ പൊലീസ് ഓഫീസർമാരടക്കം ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
താൻ ഒറ്റയ്ക്കാണ് കൃത്യം നട്തിയതെന്നും അടുത്തിടെ കറുത്തവർഗക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിലും മറ്റ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ഇത് ചെയ്തതെന്നും മിക്ക അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. വെള്ളക്കാരോട് തനിക്ക് കടുത്ത അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ മിക്ക, വെള്ളക്കാരായ പൊലീസുകാരെ കൊല്ലുകയാണ് തന്റെ ലക്ഷ്യമെന്നും വെളിപ്പെടുത്തി. വെടിവെപ്പിനുശേഷം എൽ സെൻട്രോ കോളേജിൽ കയറിയ മിക്കയെ നാലുമണിക്കൂറോളം നീണ്ട ശ്രമത്തിലാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാനുള്ള പൊലീസിന്റെ അഭ്യർത്ഥനകൾ മിക്ക ചെവിക്കൊള്ളാതെ വന്നതോടെ കൊലയാളിയെ ഇല്ലാതാക്കാൻ പൊലീസ് യന്ത്രമനുഷ്യന്റെ സഹായം തേടിയിരുന്നു. വെടിയുണ്ടയേൽക്കാത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് മിക്ക ആക്രമണത്തിനിറങ്ങിയതെന്ന് പൊലീസ് കരുതുന്നു.
ഒട്ടേറെ വെടിക്കോപ്പുകളും ആയുധങ്ങളുമായാണ് മിക്ക കൃത്യത്തിനെത്തിയത്. പിന്നീട് മിക്കയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ബോംബുണ്ടാക്കാനുള്ള സാമഗ്രികളും തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി. പൊലീസിനെ എങ്ങനെ നേരിടാമെന്ന് വിശദീകരിക്കുന്ന പ്രസിദ്ധീകരണവും മിക്ക ഇറക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.
പാട്രിക് സമാരിപ്പ, മൈക്കൽ ക്രോൾ, ലോമി ആറൻസ്, മൈക്കൽ ജെ. സ്മിത്ത്, ബ്രെന്റ് തോംസൺ എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയത് തനിച്ചാണെന്ന് മിക്ക അവകാശപ്പെട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേർ കൂടി പിടിയിലായിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് കാറിൽ കയറി ധൃതിയിൽ രക്ഷപ്പെടാൻ ഒരുങ്ങിയ രണ്ടുപേരും മിക്കയുടെ താമസസ്ഥലത്തിനടുത്തുനിന്നുള്ള യുവതിയുമാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ, ഇവരുടെ പങ്കാളിത്തം ഇതേവരെ ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
2009 മാർച്ച് മുതൽ 2015 ഏപ്രിൽ വരെ അമേരിക്കൻ റിസർവ് സേനാംഗമായി ജോലി ചെയ്തിട്ടുള്ളയാളാണ് മിക്ക. അഫ്ഗാനിസ്താനിൽ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരപ്പണിയും മേസ്തിരിപ്പണിയുമായിരുന്നു സൈന്യത്തിൽ ചെയ്തിരുന്നതെന്നും പ്രവർത്തന മികവിന് മെഡൽ നേടിയിട്ടുള്ള സൈനികനാണ് മിക്കയെന്നും സൈനികകേന്ദ്രങ്ങൾ വ്യക്തമാക്കി. കറുത്തവർഗക്കാരുടെ തീവ്രവാദ സംഘടനകളുമായി മിക്കയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഫേസ്ബുക്കിലെയും മറ്റും ഇടപാടുകൾ തെളിയിക്കുന്നു. കറുത്തവർഗക്കാരനായ ദേശീയ വാദിയെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. നേഷൻ ഓഫ് ഇസ്ലാം, ബ്ലാക്ക് റൈഡേഴ്സ് ലിബറേഷൻ പാർട്ടി, ന്യൂ ബ്ലാക്ക് പാന്തർ പാർട്ടി, ആഫ്രിക്കൻ അമേരിക്കൻ ഡിഫൻസ് ലീഗ് തുടങ്ങിയവയുടെ പേജുകൾ ഇയാൾ ലൈക്ക് ചെയ്തിരുന്നു.
കറുത്തവർഗക്കാരായ ആൾട്ടൺ സ്റ്റെർലിങ്ങും ഫിലാൻഡോ കാസിലും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ബ്ലാക്ക് ലിവ്സ് മാറ്റർ പ്രതിഷേധ പ്രകടനം നടത്തിയത്. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെപ്പുമായി ബന്ധമില്ലെന്ന് ബ്ലാക്ക് ലിവ്സ് മാറ്റർ പ്രസ്താവിച്ചു. അക്രമം അവസാനിപ്പിക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും സംഘടനയുടെ പത്രക്കുറിപ്പിൽ പറയുന്നു.
കറുത്തവർഗക്കാരെ പൊലീസ് വെടിവച്ചു കൊന്നതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൽ കുഞ്ഞുങ്ങൾ അടക്കം പ്രതിഷേധപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. യുഎസിലെ മിനസോട്ടയിലുള്ള സെന്റ് പോളിൽ നടന്ന പ്രതിഷേധം വേറിട്ടതായി. റോഡിൽ കിടക്കുന്നത് ഐസ എന്ന പെൺകുട്ടി. അവൾക്കു ചുറ്റം ചോക്കു കൊണ്ടു വരച്ച് 'അടുത്തത് ഞാനോ' എന്നെഴുതുകയാണ് അമ്മ ടിയ വില്യംസ്. മിനസോട്ട ഗവർണറുടെ ഔദ്യോഗിക വസതിക്കുമുന്നിലെ തെരുവിലായിരുന്നു അമ്മയുടെയും മകളുടെയും പ്രതിഷേധം. കൊലപാതകക്കേസുകളിൽ പൊലീസാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടയാളുടെ ചുറ്റും ചോക്കു കൊണ്ടു രേഖപ്പെടുത്താറുള്ളത്.
അതേസമയം കറുത്തവർഗക്കാരനായ ആൺസുഹൃത്തിനെ പൊലീസ് വെടിവച്ച് കൊല്ലുന്നത് യുവതി മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ലോകമെമ്പാടും വ്യാപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പലയിടത്തും കലാപം പൊട്ടിപ്പുറപ്പെട്ട അവസ്ഥയിലായി. ലാവിസ് റെയ്നോൾഡ്സ് എന്ന യുവതിയാണ് മൊബൈലിൽ ചിത്രീകരിച്ച വീഡിയോ പുറത്തു വിട്ടത്. ഒരു സ്കൂളിലെ കഫെറ്റെരിയ ജീവനക്കാരനായ ഫിലാൻഡോ കാസിൽ (32) ആണ് കൊല്ലപ്പെട്ടത്.
യുഎസിലെ മിനോസോട്ടയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സെന്റ് പോളിന് പ്രാന്തപ്രദേശത്തുള്ള ഫാൽക്കൺ ഹൈറ്റ്സിൽ വച്ചാണ് പൊലീസ് വാഹനം തടഞ്ഞത്. തുടർന്ന് വാഹനത്തിന്റെ രേഖകളും ഡ്രൈവിങ് ലൈസൻസും ആവശ്യപ്പെട്ടു. കാസിലിന്റെ കൈവശം ഒരു തോക്കും ഉണ്ടായിരുന്നു. തോക്ക് കൈവശം വയ്ക്കാൻ അനുമതിയുണ്ടെന്ന് കാസിൽ പറഞ്ഞെങ്കിലും പൊലീസുദ്യോഗസ്ഥൻ ചെവിക്കൊണ്ടില്ല. തുടർന്ന് തോക്ക് പിടിച്ചെടുക്കാൻ നടത്തിയ ശ്രമത്തിനിടെ നാലു തവണ കാസിലിനെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നു. കാറിനുള്ളിലിരിക്കുന്ന കാസിലിന് നേരെ പൊലീസുകാരൻ തോക്കു ചൂണ്ടുന്നതും ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. വെടിശബ്ദം കേട്ട് കാറിലുണ്ടായിരുന്ന കുട്ടി ഭയന്നു നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍