Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എസ്എൻസി ലാവലിൻ കേസും ലൈഫ് മിഷൻ തട്ടിപ്പും സമാനം; രണ്ടു കേസിലും പാവപെട്ട വരെ സഹായിക്കാൻ വിദേശഫണ്ട് നിയമ വിരുദ്ധമായി സ്വീകരിച്ചു പണം തട്ടിയെടുത്തു എന്നതാണ് സാമ്യം; കമ്മീഷനായി ഒരുകോടി രൂപ സ്വപ്‌ന ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത് പിണറായിയുടെ മകൾ വീണക്ക് വേണ്ടി; പിണറായിയും മകളും അറസ്റ്റിലാകും? ഇനി നിങ്ങളെ രക്ഷിക്കുവാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും നടക്കില്ല; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ക്രൈം നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എസ്എൻസി ലാവലിൻ കേസും ലൈഫ് മിഷൻ തട്ടിപ്പും സമാനം; രണ്ടു കേസിലും പാവപെട്ട വരെ സഹായിക്കാൻ വിദേശഫണ്ട് നിയമ വിരുദ്ധമായി സ്വീകരിച്ചു പണം തട്ടിയെടുത്തു എന്നതാണ് സാമ്യം; കമ്മീഷനായി ഒരുകോടി രൂപ സ്വപ്‌ന ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത് പിണറായിയുടെ മകൾ വീണക്ക് വേണ്ടി; പിണറായിയും മകളും അറസ്റ്റിലാകും? ഇനി നിങ്ങളെ രക്ഷിക്കുവാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും നടക്കില്ല; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ക്രൈം നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐ എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ ക്രൈം നന്ദകുമാർ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ക്രൈം നന്ദകുമാർ ആഞ്ഞടിച്ചു രംഗത്തുവന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ പിണറായിയും മകളും അറസ്റ്റിലാകുമോ എന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. ലാവലിൻ കേസിന് സമാനമാണ് ഈ കേസെന്നും അദ്ദേഹം ആരോപിക്കുന്നു. രണ്ടും പിണറായി വിജയൻ മുഖ്യ പ്രതിയായി വരുന്ന കേസാകുമെന്നതുകൊണ്ട് മത്രമല്ല, രണ്ടു കേസിലും പാവപെട്ട വരെ സഹായിക്കാൻ വിദേശ ഫണ്ട് നിയമ വിരുദ്ധമായി സ്വീകരിച്ചു പണം തട്ടിയെടുത്തു എന്നതുകൊണ്ട് കൂടിയാണ് സാമ്യമുണ്ടാകുന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പേജിൽ പറയുന്നു.

വിജിലൻസിന് അന്വേഷിക്കാൻ അധികാരമില്ല എന്ന് മനസ്സിലാക്കും. ലാവ്ലിൻ കേസ് നടത്തി പരിചയമുള്ള പിണറായിക്ക് വ്യക്തമായി അറിവുള്ളതാണ്. എന്നിട്ടും, ജനങ്ങളെയും, സ്വന്തം അണികളെയും പറ്റിക്കാൻ പിണറായിയുടെ തന്ത്രമായിരുന്നു വിജിലൻസ് അന്വേഷണമെന്നും നന്ദ കുമാർ ആരോപിക്കുന്നു. ഒരു കോടി വീണയ്ക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു കോടി രൂപ സ്വപ്നയുടെയും ശിവശങ്കരന്റെയും ചാർട്ടേർഡ് അക്കൗണ്ടിന്റെയും കൂടിയുള്ള ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത് പിണറായിയുടെ മകൾ വീണക്കാണെന്ന വിവരം ഇന്ന് അങ്ങാടിപ്പാട്ടാണെന്നും നന്ദ കുമാർ ആരോപിക്കുന്നു.

ഇത് കൃത്യമായി തെളിഞ്ഞാൽ ലൈഫ് മിഷൻ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായ പിണറായിയോടൊപ്പം വീണയെയും സിബിഐ ചോദ്യം ചെയ്യുമെന്ന് മാത്രമല്ല, സത്യമാണെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുകയും ചെയ്യും. പിണറായി വിജയനും വീണയും സ്വപ്നയും ഗൾഫിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുകയും കമ്മീഷൻ കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്തു എന്നതാണ് വാസ്തവം. എന്തിനാണ് പിണറായി സ്വന്തം മകളെയും മകനെയുമെല്ലാം ഇത്തരത്തിലുള്ള ഇടപാടുകൾക്ക് ബന്ധപെടുത്തിയത്?- നന്ദകുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ടി പി നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലൈഫ് മിഷനും സിബിഐക്ക്.. പിണറായിയും മകളും അറസ്റ്റിലാകും.....? SNC ലാവ്ലിൻ കേസിന് ശേഷം ലൈഫ് മിഷനും CBI അന്വേഷണം ഏറ്റെടുത്തു. എന്താണ് SNC ലാവ്‌ലിനും ലൈഫ് മിഷനും തമ്മിലുള്ള ബന്ധം. രണ്ടും പിണറായി വിജയൻ മുഖ്യ പ്രതിയായി വരുന്ന കേസാകുമെന്നതുകൊണ്ട് മത്രമല്ല, രണ്ടു കേസിലും പാവപെട്ട വരെ സഹായിക്കാൻ വിദേശ ഫണ്ട് നിയമ വിരുദ്ധമായി സ്വീകരിച്ചു പണം തട്ടിയെടുത്തു എന്നതുകൊണ്ട് കൂടിയാണ് സാമ്യമുണ്ടാകുന്നത്. എസ്എൻസി ലാവ്ലിൻ ഇടപാടിൽ തലശേരി മലബാർ കാൻസർ സെന്ററിന് കാനഡയിൽ നിന്നും 98.5 കോടി രൂപ വിദേശ സംഭവന, പിണറായി നേരിട്ട് കാനഡയിൽ പോയി SNC Lavlin നുമായി ധാരണ ഉണ്ടാക്കി നേടി എടുത്തതായി രുന്നൂ . FCRA പ്രകാരം മലബാർ കാൻസർ സെന്ററിന് കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്ന പ്രത്യേക അക്കൗണ്ട്‌ലേക്ക് മാത്രമേ, പണം വരാൻ പാടുള്ളു എന്ന നിബന്ധന ഉണ്ട്. എന്നാൽ മലബാർ കാൻസർ സെന്ററിന് വേണ്ടി തുടങ്ങിയ തലശേരിയിലെ SBI ബാങ്കിൽ നിക്ഷേപിച്ച 500 രൂപയല്ലാതെ ഒരു രൂപ പോലും വന്നിട്ടില്ല.

25 കോടി രൂപ നിയമ വിരുദ്ധമായി ടെണ്ടർ വിളിക്കാത മലബാർ കാൻസർ സെന്റർ ബിൽഡിങ്ങിന്റെ കരാർ പിണറായിയുടെ താല്പര്യ പ്രകാരം കൊടുത്ത ചെന്നൈ ടെക്നിക്കാലിയയിലേക്കാണ് പോയത്. ബാക്കി തുക പിണറായി വിജയന്റെ ഭാര്യയുടെ പേരിൽ സിങ്കപ്പൂരിലെ കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയത്. ഇപ്പോൾ ഇതേ സ്ഥിതിയാണ് ലൈഫ് മിഷനിലും സംഭവിച്ചിരിക്കുന്നത്. പിണറായി വിജയനും മകൾ വീണയും സ്വപ്നയും നേരിട്ട് ഗൾഫിൽ പോയാണ് ലൈഫ് മിഷൻ പദ്ധതിയും, പണമിടപാട് തട്ടിപ്പുകളും പ്ലാൻ ചെയ്തത്. വിദേശത്ത് നിന്ന് സംഭാവന വരണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം എന്ന് മാത്രമല്ല, FCRA അനുമതികൂടി വേണം. അനുമതി പ്രാപ്തമായാൽ ലൈഫ് മിഷന്റെ ബാങ്ക് പ്രത്യേക അക്കൗണ്ട് തുടങ്ങുകയും ആ അകൗണ്ടിലേയ്ക്ക് പണം വരുകയും വേണം.

എന്നാൽ ലൈഫ് മിഷന്, കേന്ദ്ര അനുമതിയോ FCRA അനുമതിയോ ഇല്ലാ. അതായത് വിദേശ സംഭാവന വിനിമയ നിയമങ്ങൾ തെറ്റിച്ചാണ് പണം വന്നത്, എന്തുകൊണ്ട് CBI...? SNC ലാവ്ലിൻ ഇടപാട് വിജിലൻസ് ആണ് അന്വേഷിച്ചിരുന്നത്. എന്നാൽ വിദേശ ഇടപാടുകളും FCRA ലംഘനങ്ങളും അന്വേഷിക്കാൻ കേന്ദ്ര ഏജൻസിക്കു മാത്രമേ അധികാരമുള്ളൂ. വിജിലൻസ് അന്വേഷിച്ച് പിണറായിയെ മുഖ്യ പ്രതിയാക്കിയാൽ പോലും വിജിലൻസിന്, അന്വേഷിക്കാൻ യോഗ്യതയില്ല എന്ന ഒരൊറ്റ കാരണത്താൽ തന്നെ ഈ കേസ് തള്ളി പോകുമായിരുന്നു.

ഈ കാരണങ്ങൾ ഞാൻ അന്നത്തെ വൈധ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ നേരിട്ട് കണ്ട് ധരിപ്പിച്ചു. അത് സത്യമാണെന്ന് മനസിലാക്കിയ ഉമ്മൻ ചാണ്ടി മന്ത്രിസഭ സർക്കാർ ഒരു തിരുമാനമെടുക്കുകയും 2006 മാർച്ച് മാസത്തിൽ സിബിഐ അന്വേഷണത്തിന് ലാവ്ലിൻ കേസ് അയക്കുകയും ചെയ്തു. പിന്നീടത് അട്ടിമറിച്ച പ്പോൾ എന്റെ ഹരജിയെ തുടർന്ന് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് മിഷൻ പദ്ധതിയും FCRA ലംഘനവും വിദേശ ബന്ധങ്ങളുമുള്ള കേസാണ്. വിജിലൻസിന് അന്വേഷിക്കാൻ യാതൊരു നിയമ സാധ്യതയുമില്ല. കേന്ദ്ര ഏജൻസിക്ക് മാത്രമേ അതിന് യോഗ്യത ഉള്ളു. വിജിലൻസിന് അന്വേഷിക്കാൻ അധികാരമില്ല എന്ന് SNC ലാവ്ലിൻ കേസ് നടത്തി പരിചയമുള്ള പിണറായിക്ക് വ്യക്തമായി അറിവുള്ളതാണ്. എന്നിട്ടും, ജനങ്ങളെയും, സ്വന്തം അണികളെയും പറ്റിക്കാൻ പിണറായിയുടെ തന്ത്രമായിരുന്നു വിജിലൻസ് അന്വേഷണം .

1 കോടി വീണയ്ക്ക് ലൈഫ് മിഷൻ പദ്ധതിയിൽ 1 കോടി രൂപ സ്വപ്നയുടെയും ശിവശങ്കരന്റെയും ചാർട്ടേർഡ് അക്കൗണ്ടിന്റെയും കൂടിയുള്ള ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത് പിണറായിയുടെ മകൾ വീണക്കാണെന്ന വിവരം ഇന്ന് അങ്ങാടിപ്പാട്ടാണ്. ഇത് കൃത്യമായി തെളിഞ്ഞാൽ life mission പദ്ധതിയുടെ executive chairman ആയ പിണറായിയോടൊപ്പം വീണയെയും CBI ചോദ്യം ചെയ്യുമെന്ന് മാത്രമല്ല, സത്യമാണെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുകയും ചെയ്യും. പിണറായി വിജയനും വീണയും സ്വപ്നയും ഗൾഫിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുകയും കമ്മീഷൻ കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്തു എന്നതാണ് വാസ്തവം. എന്തിനാണ് പിണറായി സ്വന്തം മകളെയും മകനെയുമെല്ലാം ഇത്തരത്തിലുള്ള ഇടപാടുകൾക്ക് ബന്ധപെടുത്തിയത്?

എത്ര ദുഷ്ടന്മാരായാലും എല്ലാ പിതാക്കന്മാരും സ്വന്തം മക്കൾ സുരക്ഷിതരായി ഇരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പണത്തോടുള്ള ആർത്തി മൂത്ത് അധികാര ഭ്രാന്തിനാൽ സ്വന്തം മക്കളെയും വിവാദങ്ങളിലേക്ക് എറിഞ്ഞു കൊടുത്ത പരമ ദുഷ്ടനായിട്ടായിരിക്കും ചരിത്രത്തിൽ പിണറായി, താങ്കളെ അറിയപ്പെടുക. ഓരോ ദിവസം കൂടുന്തോറും താങ്കളുടെ കഴുത്തിൽ നിയമത്തിന്റെ കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുകയാണ്. ധ്രുതരാഷ്ട്രർ , ജന്മനാ അന്ധനായ പിതാവ് മക്കളോടുള്ള അമിത സ്‌നേഹം കാരണവും അധികാര ഭ്രാന്ത് കാരണവും ആണ് മഹാഭാരത യുദ്ധത്തിനും സർവ നാശത്തിനും കാരണമായത്. എന്നാല്, പിണറായി താങ്കൾ പണത്തോടുള്ള അത്യർത്തിയലും അധികാര ഭ്രാന്തിനാ ലും സമനില തെറ്റി കണ്ണ് കാണാനാവാതെ മാനസിക വിഭ്രാന്തിയിൽ കേരളത്തിന്റെ സർവ്വ നാശത്തിന് ഉള്ള പുറപ്പാടിലാണ്. ഇനി നിങ്ങളെ രക്ഷിക്കുവാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും നടക്കില്ല.

എന്തായാലും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, വടക്കാഞ്ചേരി MLA അനിൽ ഐക്കരയുടെയും പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. അത്രയും ശക്തവും വ്യക്തവുമായ നിയമ ലംഘനങ്ങളും തട്ടിപ്പുകളുമാണ് ലൈഫ് മിഷൻ പദ്ധതിയിൽ പിണറായി വിജയന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അരങ്ങേറിയിരിക്കുന്നത്....ഇതിൽ നിന്ന് രക്ഷപ്പെടാൻ പിണറായി ക്ക് ഒരു വഴിയും കാണുന്നില്ല .അത്രയ്ക്കും ശക്തവും വ്യക്തവുമായ തെളിവുകളാണ് അദ്ദേഹത്തിനെതിരെ ഉള്ളത് ...!
T. P. NANDAKUMAR, CHIEF EDITOR, CRIME.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP