ഗൾഫിൽ നിന്നുള്ള 20, 000 പേരെ സ്വീകരിക്കാൻ സമ്മതിച്ചു ബ്രിട്ടൺ; ഹംഗറിയിൽ കുടുങ്ങിയ നിരാലമ്പരെ തിരിഞ്ഞു നോക്കില്ല: യൂറോപ്യൻ യൂണിയൻ കടുത്ത ക്ഷോഭത്തിൽ
ലണ്ടൻ: ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് അഭയാർത്ഥി പ്രശ്നം അനുദിനം വളർരുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി 20, 000 അഭയാർത്ഥികളെ സ്വീകരിക്കാമെന്ന് ബ്രിട്ടൺ ഏറ്റെങ്കിലും അതിന് വച്ച നിബന്ധനകളാണ് യൂറോപ്യൻ യൂണിയനെ ചൊടിപ്പിക്കുന്നത്. ഇപ്പോൾ ഹംഗറിയിലും ഓസ്ട്രേലിയായിലും ജർമ്മനിയിലും ഗ്രീസിലുമൊക്കെയായി എത്തിയിരിക്കുന്ന ആരെയും സ്വീകരിക്കില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ആളുകളെ വീതിച്ചെടുക്കണം എന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടപ്പോഴാണ് ബ്രിട്ടൺ ഇങ്ങനെ ഒരു നിലപാടെടുത്തത്. വരുന്ന അഞ്ച് വർഷം കൊണ്ട് പശ്ചിമേഷ്യയിൽ നിന്നും 20, 000 പേരെ എടുക്കാമെന്നാണ് ബ്രിട്ടൺ സമ്മതിച്ചിരിക്കുന്നത്.
ജർമനി ഒരു ആഴ്ചയിൽ തന്നെ 10,000-ത്തിലധികം അഭയാർഥികളെ സ്വീകരിച്ച സാഹചര്യത്തിലാണ് ബ്രിട്ടൺ അഭയാർഥികളെ സ്വീകരിക്കാൻ ഉപാധികൾ വച്ചത്. ഇതാണ് യൂറോപ്യൻ യൂണിയനെ ഏറെ ചൊടിപ്പിച്ചിരിക്കുന്നതും. ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന സിറിയയിൽ നിന്നും മറ്റുമുള്ള അഭയാർഥികൾ മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് കുടിയേറുന്നത് അന്താരാഷ്ട്ര പ്രശ്നമായി വളർന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ പിന്നോട്ട് നിന്നിരുന്ന ബ്രിട്ടണോട് അഭയാർഥികളെ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടത്. ജർമനിയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് അഭയാർഥികളെ സ്വീകരിച്ചു കഴിഞ്ഞിരുന്നു.
അഭയാർഥി പ്രവാഹം ക്രമാതീതമായതോടെ ഇതിൽ നിന്നും ഒഴിവാകാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമാണ് ബ്രിട്ടൺ സമ്മതം പ്രകടിപ്പിച്ചത്. എന്നാൽ ഇതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഏറെ നിബന്ധനകൾ മുന്നോട്ടു വച്ചത് യൂറോപ്യൻ യൂണിയന്റെ നീരസത്തിന് കാരണമാകുകയും ചെയ്തു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് നിലവിൽ കുടിയേറിയിരിക്കുന്നവരെ സ്വീകരിക്കാൻ ഒട്ടും തയാറല്ലെന്ന് കാമറൂൺ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. അതേസമയം സിറിയയുടെ അയൽരാജ്യങ്ങളായ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളൂവെന്നും അതും അഞ്ചു വർഷം കൊണ്ട് 20,000 പേരെ മാത്രം.
ബ്രിട്ടണിലേക്ക് അഭയാർഥികളായി എത്തുന്നവർക്ക് അഞ്ചു വർഷത്തേക്ക് ഹ്യൂമാനിറ്റേറിയൻ പ്രൊട്ടക്ഷൻ വിസ നൽകുമെന്നും അഭയാർഥികൾക്കായി നീക്കി വച്ചിരിക്കുന്ന സഹായ ധനത്തിൽ നിന്നുള്ള പണമെടുത്ത് ഇവിടെ ജീവിതം കെട്ടിപ്പെടുത്താൻ കൗൺസിലുകൾ സഹായകമാകുമെന്നും കാമറൂൺ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അഭയാർഥി പ്രശ്നത്തിൽ കാമറൂണിന്റെ നിലപാട് ലേബർ, എസ്എൻപി എംപിമാരിൽ നിന്ന് കടുത്ത വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. കാന്റർബറി ആർച്ച് ബിഷപ്പും കാമറൂണിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി. അഞ്ചു വർഷത്തേക്ക് 20,000 പേർ എന്നുള്ളത് വളരെ ചുരുങ്ങിയ സംഖ്യയാണെന്നും ഇക്കാര്യത്തിൽ ബ്രിട്ടൺ കുറച്ചു കൂടി വിശാല കാഴ്ചപ്പാട് സ്വീകരിക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം. ജർമനിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രിട്ടൺ ഏറ്റെടുത്തിരിക്കുന്ന ചുമതല നിസാരമാണെന്ന അഭിപ്രായമാണ് എങ്ങും.
ഇതിനിടെ ഹംഗറി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹംഗറിക്ക് സ്വീകരിക്കാൻ സാധിക്കുന്നതിലും അപ്പുറത്ത് അഭയാർഥികൾ വന്നടിഞ്ഞിരിക്കുന്നത്. ഓരോ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്കും ജനസാന്ദ്രതയ്ക്കും ആനുപാതികമായിട്ട് വേണം അഭയാർഥികളെ സ്വീകരിക്കാൻ എന്ന യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം അനുസരിച്ച് ഹംഗറിക്ക് താങ്ങാൻ സാധിക്കുന്നതല്ല ഇപ്പോൾ ഇവിടത്തേക്കുള്ള അഭയാർഥി പ്രവാഹം. യൂറോപ്പിലേക്ക് എത്തിയിട്ടുള്ളവർക്ക് അഭയം നൽകില്ലെന്ന ബ്രിട്ടന്റെ പ്രഖ്യാപനത്തോടെ ഹംഗറിയിൽ എത്തിയ ആയിരക്കണക്കിന് നിരാലംബരുടെ ഭാവി ഇരുളടഞ്ഞിരിക്കുകയാണ്.
എല്ലാ രാജ്യങ്ങൾക്കും ക്വോട്ട പ്രഖ്യാപിച്ചു യൂറോപ്യൻ യൂണിയൻ; 40,000 പേർ ജർമനിക്കും 30,000 പേർ ഫ്രാൻസിനും
അതേസമയം അഭയാർഥി പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യൂറോപ്പിലെ എല്ലാ രാജ്യങ്ങളും തുല്യമായി അഭയാർഥികളെ ഏറ്റെടുക്കുന്നതായി യൂറോപ്യൻ യൂണിയൻ ക്വോട്ട പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജർമനി 40,000 പേരേയും ഫ്രാൻസ് 30,000 പേരേയും സ്വീകരിക്കും. നിലവിൽ അഭയാർഥികൾ കൂടുതലായി എത്തിയിട്ടുള്ള ഇറ്റലി, ഗ്രീസ്, ഹംഗറി എന്നിവിടങ്ങളിൽ നിന്ന് ഇവരെ പുനർവിന്യസിപ്പിക്കുകയാണ് ക്വോട്ട സമ്പ്രദായത്തിലൂടെ യുഎൻ ലക്ഷ്യമിടുന്നത്.
എന്നാൽ ക്വോട്ട സമ്പ്രദായത്തെ മിക്ക യൂറോപ്യൻ രാജ്യങ്ങളും എതിർക്കുകയായിരുന്നുവെങ്കിലും അഭയാർഥി പ്രശ്നം രൂക്ഷമായതോടെ യുഎൻ വീണ്ടും സമ്മർദം ചെലുത്തുകയായിരുന്നു. നിലവിൽ ജർമനിയും ഫ്രാൻസുമായി കമ്മീഷൻ നിർദ്ദേശം പാലിക്കാൻ തയാറായി മുന്നോട്ടു വന്നിരിക്കുന്നത്. മൊത്തം 160,000 അഭയാർഥികളെയാണ് വിവിധ രാജ്യങ്ങൾ പങ്കിട്ടെടുക്കേണ്ടത്. ഇതിൽ പോളണ്ട നേരത്തെ 2000 പേരെ സ്വീകരിക്കാൻ തയാറായി മുന്നോട്ടു വന്നെങ്കിലും യുഎൻ നിർദേശിച്ചിട്ടുള്ളത് 12,000 അഭയാർഥികളെ സ്വീകരിക്കാനാണ്. മുസ്ലിം കുടിയേറ്റക്കാരെ വേണ്ടെന്ന് സ്ലോവാക്യയും ക്വോട്ടയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹംഗറിയും നിലപാടെടുത്തിരിക്കുന്നത് കുടിയേറ്റ പ്രശ്നം സങ്കീർണമാക്കും.
അഭയാർഥികളോട് അനുഭാവം പ്രകടിപ്പിച്ച് ജർമനി തുടക്കത്തിൽ തന്നെ നിലപാട് എടുത്തിരിക്കുകയാണ്. അഭയാർഥികളുടെ പുനരധിവാസത്തിനായി 670 കോടി ഡോളർ സഹായമാണ് ജർമനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജർമനിക്കു തനിയെ അഭയാർഥികളെ മുഴുവൻ താങ്ങാൻ സാധിക്കുകയില്ലെന്നും യൂറോപ്യൻ രാജ്യങ്ങൾ ഇതിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കർ വ്യക്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍