ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും തുണയ്ക്കും; നാളെ പാർലിമെന്റിൽ വോട്ടെടുപ്പ്; വൈകുന്നേരം തന്നെ ബോംബ് വർഷിക്കാൻ പദ്ധതി ഒരുക്കി സൈന്യം; ബ്രിട്ടൻ സിറിയയിലേക്ക് ഇറങ്ങുന്നത് ഇങ്ങനെ
ലണ്ടൻ: പാരീസാക്രണത്തെ തുടർന്ന് ബ്രിട്ടനിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഇതിന് സമാനമായ ആക്രമണം നടത്തി നിരവധി പേരെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനെ തുടർന്ന് ബ്രിട്ടനിലെങ്ങും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മുൻകരുതലായി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ബ്രിട്ടന് ഇത്തരത്തിൽ പ്രതിരോധം മാത്രമല്ല വശമെന്നും മറിച്ച് തിരിച്ചടിക്കാനുമറിയാമെന്നും തെളിയിക്കാൻ പ്രധാനമന്ത്രി കാമറോൺ ഒരുങ്ങുകയാണ്. സിറിയയിലെ ഐസിസ് താവളങ്ങളെ മുച്ചൂടും മുടിക്കാനായി ബ്രിട്ടന്റെ ടൊർണാഡോ ഫൈറ്റർജെറ്റുകളും ടൈഫൂൺ യൂറോഫൈറ്റേർസും ഇപ്പോൾ തന്നെ തയ്യാറാക്കി ആർഎഎഫ് ആദ്യ ആക്രമണങ്ങൾ നടത്താനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. കാമറോൺ പച്ചക്കൊടി കാണിക്കേണ്ട താമസം ഇവ ഇസ്ലാമിക് സ്റ്റേറ്റിന് നേരെ മൂളിയുയർന്ന് കനത്ത നാശം വിതയ്ക്കാൻ തുടങ്ങും. അതിന് നാളെ പാർലിമെന്റിൽ ഇത് സംബന്ധിച്ച് നടക്കുന്ന വോട്ടെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും സിറിയയിലെ ബ്രിട്ടന്റെ സൈനികനടപടിയെ പിന്തുണയ്ക്കുമെന്ന് ഏറെക്കൂറെ ഉറപ്പായിട്ടുണ്ട്. എംപിമാരുടെ പിന്തുണ നേടുന്നതിനെ തുടർന്ന് നാളെ വൈകുന്നേരത്തോടെ ഐസിസ് കേന്ദ്രങ്ങളിൽ ബോംബ് വർഷിക്കാൻ തക്കവണ്ണമാണ് സൈന്യം പദ്ധതിയൊരുക്കി കാത്തിരിക്കുന്നത്. ഇത്തരത്തിൽ തികച്ചും പ്രൗഢഗംഭീരമായാണ് ബ്രിട്ടൻ സിറിയയിലേക്ക് ഇറങ്ങുന്നത്.
ഒരു ദിവസം വെസ്റ്റ്മിൻസ്റ്ററിൽ അരങ്ങേറിയ അന്തർനാടകങ്ങൾക്ക് ശേഷമാണ് നാളെ നടക്കുന്ന പാർലിമെൻരിലെ വോട്ടെടുപ്പിൽ എംപിമാർ ഈ ആക്രമണത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് കാമറോൺ പ്രഖ്യാപിച്ചിരിക്കുന്നത്.സഖ്യകക്ഷികൾക്കൊപ്പം ഐസിസിനെതിരെ ബ്രിട്ടൻ സിറിയയിലും ഇറാഖിലും യുദ്ധം ചെയ്യണമെന്ന വിഷയത്തിൽ എംപിമാരുടെ പിന്തുണ കൂടിക്കൂടി വരുകയാണെന്നാണ് കാമറോൺ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ദേശീയതാൽപരമനുസരിച്ച് ചെയ്യുന്ന ശരിയായ കാര്യമാണെന്നാണ് സൈനിക ആക്രമണത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനെ സുരക്ഷിതമാക്കാൻ ഈ നടപടി അത്യാവശ്യമാണ്.സൈനിക നടപടിയെടുക്കാൻ തീരുമാനമെടുക്കുകയെന്നത് ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഗൗരവപരമായ കാര്യമാണെന്നും എന്നാൽ പാരീസാക്രമണത്തിന് ശേഷം ഐസിസ് ബ്രിട്ടന് നേരെ നേരിട്ട് ഭീഷണി മുഴക്കുന്ന സാഹചര്യം സംജാതമായതിനാൽ ഈ ആക്രമണം അനിവാര്യമാണെന്നും കാമറോൺ പറയുന്നു.
സിറിയയിൽ ബ്രിട്ടൻ നടത്തുന്ന ആക്രമണത്തെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി ലേബർ പാർട്ടിയിലെ അംഗങ്ങൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിഴലിച്ചിരുന്നത്.ലേബർ നേതാവായ ജെറമി കോർബിൻ തന്നെയായിരുന്നു ഈ നടപടിയെ തുടക്കം മുതലെ ശക്തമായി എതിർത്തിരുന്നത്. ലേബർ എംപിമാരെ ഇതിന് അനുകൂലമായി വോട്ട് ചെയ്യാൻ അനുവദിച്ചാൽ അത് കാമറോണിന്റെ വിജയമാകുമെന്നായിരുന്നു കോർബിന്റെ പാളയം മുന്നറിയിപ്പേകിയിരുന്നത്.തുടക്കത്തിൽ ലേബർ എംപിമാർ ഈ സൈനിക നീക്കത്തിനെതിരായി വോട്ട് ചെയ്യണമെന്ന കടുത്ത നിലപാടായിരുന്നു കോർബിൻ സ്വീകരിച്ചിരുന്നത്.തങ്ങളുടെ അംഗങ്ങളിൽ 75 ശതമാനവും സൈനികനീക്കത്തെ എതിർക്കുന്നുവെന്ന് ഒരു പോളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് പാർട്ടിനേതൃത്വം ഇതിനെ പിന്തുണച്ച് കൊണ്ട് വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ തുടർന്ന് പാർട്ടിയിലുണ്ടായ തുറന്ന വാഗ്വാദങ്ങളും കൂട്ടരാജിയുണ്ടാകുമെന്ന അംഗങ്ങളുടെ ഭീഷണിയും മൂലം കോബ്രിൻ ഈ വിഷയത്തിൽ പത്തി മടക്കുകയായിരുന്നു. തുടർന്ന് ഇന്നലെ കൂടിയ ഒരു ഷാഡോ കാബിനറ്റ് മീറ്റിംഗിൽ വച്ച് അദ്ദേഹം തീർത്തും ഒതുങ്ങുകയും ലേബർ എംപിമാർ ഇതിനെ അനുകൂലിച്ച് ഫ്രീ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.നേതൃത്വത്തിന്റെ നിർദേശമില്ലാതെയുള്ള വോട്ടിംഗാണ് ഫ്രീ വോട്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇപ്പോൾ പാർട്ടിയിലെ കടുത്ത ഇടതുപക്ഷ വാദികളിൽ നിന്നും മിതവാദികളിൽ നിന്നും കനത്ത വിമർശനമാണ് കോർബിന് നേരെ ഉയർന്ന് വന്നിരിക്കുന്നത്. സുസ്ഥിരമായ നിലപാട് സ്വീകരിക്കാനാണ് ആദ്യത്തെ ഗ്രൂപ്പ് കോർബിനോട് ആവശ്യപ്പെടുന്നത്. സൈനികനടപടിയുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ കോർബിൻ മോശപ്പെട്ട നിലയിൽ കൈകാര്യം ചെയ്തതിനെയാണ് മിതവാദികൾ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.100ഓളം ലേബർ എംപിമാർ സൈനികനടപടിയെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് കഴിഞ്ഞ രാത്രി പാർട്ടിവൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ലിബറൽ ഡെമോക്രാറ്റുകളും ഇതിനെ അനുകൂലിച്ചേക്കാമെന്ന സൂചനകളാണ് കഴിഞ്ഞ രാത്രിയിൽ ഉയർന്ന് വന്നിരിക്കുന്നത്.എന്നാൽ നാളെ ഇത് സംബന്ധിച്ച നടക്കുന്ന നിർണായകമായ ചർച്ചയിൽ കോർബിൻ തനിക്ക് സൈനികനടപിയിലുള്ള വ്യക്തിപരമായുള്ള എതിർപ്പ് വ്യക്തമാക്കുമെന്നുറപ്പാണ്. ഇത് കാമറോണിന് വിജയം ഒരു പ്ലേറ്റിൽ വച്ച് നീട്ടുന്നതിന് തുല്യമാണെന്നാണ് ലേബർ നേതാവ് ഡയാന അബോട്ട് പ്രതികരിച്ചിരിക്കുന്നത്. കോർബിന്റെ കീഴടങ്ങലിന് മുമ്പായിരുന്നു അവർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. സൈനികനടപടിയിൽ തങ്ങൾക്കുള്ള ഉത്കണ്ഠ ചില ടോറിഎംപിമാരും കഴിഞ്ഞ രാത്രിയിൽ വെളിപ്പെടുത്തിയിരുന്നു.
70,000 സിറിയൻ റിബലുകൾ ഐസിസിനെതിരായി പോരാടാൻ രംഗത്തുണ്ടെന്ന് കാമറോൺ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ചില ടോറി എംപിമാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള റിബലുകളെ വേണ്ട വിധത്തിൽ ഏകീകരിച്ചില്ലെങ്കിലും സംഘടിപ്പിച്ചില്ലെങ്കിലും ഐസിസിന് ശേഷം മറ്റൊരു ഗ്രൂപ്പ് ക്രിമിനൽ സംഘമായിരിക്കും ഇവിടെ ഉയർന്ന് വരുകയെന്നാണ് ടോറി എംപിയായ ആൻഡ്രൂ ടേണർ മുന്നറിയിപ്പേകുന്നത്.റഷ്യയുമായി സഹകരിച്ച് സിറിയയിൽ സ്ഥിരത കൈവരുത്തുന്നതിനുള്ള നടപടിക്കാണ് ബ്രിട്ടൻ പ്രാധാന്യം നൽകേണ്ടതെന്നാണ് മറ്റൊരു ടോറി എംപിയായ ഡാനിയേൽ കാസിൻസ്കി പറയുന്നത്.റഷ്യയുമായുള്ള അനാവശ്യമായ കലഹങ്ങൾ ബ്രിട്ടൻ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നാണ് മറ്റൊരു ടോറി നേതാവായ ആദം അഫ്രിയി ആവശ്യപ്പെട്ടിരിക്കുന്നത്. പാർലിമെന്റിലെ ഭൂരിഭാഗം അംഗങ്ങളും ബ്രിട്ടന്റെ നടപടിയെ പിന്തുണയ്ക്കുന്ന സാഹചര്യം സംജാതമായതിനാൽ ഈ സൈനിക നടപടിയിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് ഫോറിൻ സെക്രട്ടറി ഫിലിപ് ഹാമണ്ട് പറയുന്നത്.
കഴിഞ്ഞ വാരാന്ത്യത്തിലുടനീളം സിറിയയിലെ ബ്രിട്ടന്റെ സൈനിക നടപടിയെ എതിർക്കണമെന്നാവശ്യപ്പെട്ട് ലേബർ എംപിമാർക്ക് നിരവധി ഇമെയിലുകളാണ് ലഭിച്ചിരുന്നത്. കോർബിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായിരുന്നു ഇവ അയച്ചിരുന്നത്. സൈനികനീക്കത്തെ ഇവർ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.കോർബിന്റെ നിലപാടിനെ പിന്തുണയ്ക്കാനായി 1900 പാർട്ടി അംഗങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തിയെന്ന് പറഞ്ഞ് ലേബർ ഒരു ഫലം പുറത്ത് വിട്ടിരുന്നു. തങ്ങളുടെ 75 ശതമാനം അംഗങ്ങളും സൈനിക നടപടിയെ എതിർക്കുന്നുവെന്നായിരുന്നു ഈ ഫലത്തിലൂടെ ലേബർ പാർട്ടി വ്യക്തമാക്കിയിരുന്നത്. എന്നാൽ ജനങ്ങളിൽ 60 ശതമാനവും സിറിയയിലെ ബോംബിംഗിനെ അനുകൂലിക്കുന്ന നിലപാടാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഇതു പ്രകാരം പൊതുജനങ്ങളിൽ 13 ശതമാനം പേർ മാത്രമാണ് സൈനിക നടപടിയെ എതിർക്കുന്നത്. ലേബർ അംഗങ്ങളിൽ 24 ശതമാനം മാത്രമെ സൈനിക നീക്കത്തെ അനുകൂലിക്കുന്നുള്ളൂവെന്നും പ്രസ്തുത സർവേ വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ പ്രത്യേകിച്ച് നിലപാടുകളൊന്നുമില്ലാത്ത 11 ശതമാനം ലേബർമെമ്പർമാരുണ്ടെന്നും 16 ശതമാനം പൊതുജനങ്ങളുണ്ടെന്നും സർവേഫലങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
Stories you may Like
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- മണ്ഡ്യ കൈവിടാതെ ബിജെപി, മൂന്ന് സീറ്റിലുറച്ച് കുമാരസ്വാമി
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്