അപ്രതീക്ഷിതമായ നീക്കങ്ങൾക്കൊടുവിൽ ആദ്യ വോട്ടെടുപ്പിൽ വിജയിച്ച് ബോറിസ് ജോൺസൻ; മൂന്ന് ദിവസത്തിനകം ബിൽ പാസാക്കണമെന്ന നിർദ്ദേശം ഹൗസ് ഓഫ് കോമൺസ് തള്ളി; കാലാവധി നീട്ടി നൽകാൻ പച്ചക്കൊടി കാട്ടി യൂറോപ്യൻ യൂണിയനും; ഒടുവിൽ ബ്രിട്ടനും ഇയുവും കരാറോടെ പിരിയുമെന്നുറപ്പായി; ബോറിസ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നുവെന്നും സൂചന
മറുനാടൻ ഡെസ്ക്
ലണ്ടൻ: ബ്രെക്സിറ്റിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തയ്യാറാക്കി സമർപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീലിന് അവസാനം ഹൗസ് ഓഫ് കോമൺസ് അംഗീകാരം നൽകി. ഇന്നലെ നടന്ന ആദ്യ വോട്ടെടുപ്പിലാണ് ബോറിസിന് അത്ഭുതകരമായ വിജയം ലഭിച്ചിരിക്കുന്നത്. എന്നാൽ മൂന്ന് ദിവസത്തിനകം ബിൽ പാസാക്കണമെന്ന ബോറിസിന്റെ നിർദ്ദേശം ഹൗസ് ഓഫ് കോമൺസ് തള്ളുകയും ചെയ്തിട്ടുണ്ട്. ബ്രെക്സിറ്റ് കാലാവധി നീട്ടാൻ പച്ചക്കൊടി കാട്ടി യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് കൊണ്ട് യുകെയും യൂറോപ്യൻ യൂണിയനും കരാറോടെ പിരിയുമെന്നുറപ്പായിരിക്കുകയാണ്.അതിനിടെ ബോറിസ് പാർലിമെന്റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനൊരുങ്ങുന്നുവെന്ന സൂചനയും ശക്തമാണ്.
299ന് എതിരെ 329 വോട്ടുകൾ ചെയ്താണ് ഹൗസ് ഓഫ് കോമൺസ് തത്വത്തിൽ ബോറിസിന്റെ ഡീൽ അംഗീകരിച്ചിരിക്കുന്നത്. അതിന് മുമ്പ് മണിക്കൂറുകളോളം നീണ്ട സമ്മർദം നിറഞ്ഞ ചർച്ചകൾ ഈ ഡീലിനെ മുൻനിർത്തി നടന്നിരുന്നു. എന്നാൽ എന്ത് തന്നെ സംഭവിച്ചാലും തന്റെ ഈ ഡീലിലൂടെ ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന ബോറിസിന്റെ കടുംപിടിത്തത്തിന് കൂട്ട് നിൽക്കാൻ ഹൗസ് ഓഫ് കോമൺസിലെ ഭൂരിഭാഗം പേരും തയ്യാറായതുമില്ല.അതായത് ഈ മാസം ഒടുവിൽ തന്നെ യൂണിയനോട് വിട പറയണമെന്ന ബോറിസിന്റെ രണ്ടും കൽപ്പിച്ചുള്ള നിലപാട് 308ന് എതിരെ 322 വോട്ടുകൾക്കാണ് പരാജയപ്പെട്ടിരിക്കുന്നത്.
ഇത്രയും തിരക്ക് പിടിച്ച് ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനെതിരെ മുൻ കൺസർവേറ്റീവ് റിബലുകൾ ലേബർ, ലിബറൽ ഡെമോക്രാറ്റുകൾ, എസ്എൻപി എന്നിവർക്കൊപ്പം നിലകൊണ്ടതോടെ ഈ വിഷയത്തിൽ ബോറിസിന്റെ പിടിവാശി എട്ട് നിലയിൽ പൊട്ടുകയായിരുന്നു.തന്റെ ഡീലിനെ കോമൺസ് അംഗീകരിച്ചതിൽ കടുത്ത സന്തോഷമാണ് ബോറിസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട നിയമം സ്തംഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഇനിയുള്ള തീരുമാനമെടുക്കേണ്ടത് യൂറോപ്യൻ യൂണിയനാണെന്ന നില വീണ്ടും സംജാതമായിരിക്കുകയാണ്.
ബ്രെക്സിറ്റ് വിഷയത്തിൽ യുകെയിൽ നിന്നുമെത്തിയിരിക്കുന്ന ഈ സമ്മിശ്രപ്രതികരണത്തെ ബ്രസൽസ് ഏത് വിധത്തിലാണ് കൈകാര്യം ചെയ്യുക എന്നാണ് ഇപ്പോൾ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്ന യാതൊരു നിർദേശവും താൻ യൂണിയന് മുന്നിൽ വയ്ക്കില്ലെന്നും ബ്രെക്സിറ്റ് ഒക്ടോബർ 31ന് തന്നെ നടക്കണമെന്നുമാണ് ബോറിസ് ഇപ്പോഴും പറയുന്നത്.പക്ഷേ ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്ന നിർദ്ദേശം ബ്രിട്ടീഷ് എംപിമാരിൽ നിന്നുണ്ടായതോടെ യൂറോപ്യൻ യൂണിയൻ ഇതിന് അനുവാദമേകുമെന്നും അത് അനുസരിക്കാൻ ബോറിസ് ബാധ്യസ്ഥനാവുകയും ചെയ്യും.
അതിനാൽ ബ്രെക്സിറ്റ് എത്ര കാലത്തേക്ക് വൈകിപ്പിക്കുന്നതിനാണ് യൂണിയൻ അനുവാദം നൽകുകയെന്ന കാര്യമറിയാനാണ് ബോറിസ് ആശങ്കയോടെ കാത്തിരിക്കുന്നത്. ഈ കാലവിളംബം കഴിയുന്നതും വളരെ ചുരുക്കണമെന്ന അഭ്യർത്ഥന ബോറിസ് ബ്രസൽസിന് മുന്നിൽ വച്ചിട്ടുമുണ്ടെന്നാണ് സൂചന.ബോറിസിന്റെ ബ്രെക്സിറ്റ് ഡീൽ രണ്ടാം വായനയിലാണ് കോമൺസിൽ വിജയം നേടിയിരിക്കുന്നത്. അതായത് ഇത് നിയമമാകുന്നതിനുള്ള തുടക്കത്തിലെ തടസങ്ങൾ മാറി എന്നാണീ വിജയത്തിലൂടെ ഉറപ്പായിരിക്കുന്നത്.ഇതാദ്യമായിട്ടാണ് ഒരു അഗ്രിമെന്റിന് വോട്ടിംഗിലൂടെ എംപിമാർ പിന്തുണയേകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ഈ ഡീൽ വിജയിച്ചിരിക്കുന്നത്.
ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് അനുമതിയേകാനൊരുങ്ങി യൂറോപ്യൻ യൂണിയൻ; ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
ബോറിസിന്റെ തിരക്ക് പിടിച്ചുള്ള ബ്രെക്സിറ്റ് നടപ്പിലാക്കലിനെതിരെ ബ്രിട്ടീഷ് എംപിമാരിൽ ഭൂരിഭാഗം പേരും രംഗത്തെത്തിയ സാഹചര്യത്തിൽ ബ്രെക്സിറ്റ് വൈകിപ്പിക്കാൻ അനുവാദം നൽകാൻ മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കന്മാരോട് നിർദേശിക്കുമെന്ന് വെളിപ്പെടുത്തി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായ ഡൊണാൾഡ് ടസ്ക് രംഗത്തെത്തി. എന്നാൽ ഇത്തരത്തിൽ ബ്രെക്സിറ്റ് വൈകിപ്പിച്ചാൽ അതിനെ നേരിടുന്നതിനായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അതിലൂടെ ശക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചെത്തി തന്റെ ഇംഗിതത്തിന് അനുസരിച്ചുള്ള ബ്രെക്സിറ്റ് നടപ്പിലാക്കാൻ ബോറിസ് മറുനീക്കം നടത്തിയേക്കുമെന്നുള്ള സൂചനകളും ഇതിനിടെ ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പെന്ന വഴിയും ബോറിസിന്റെ മനസിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് നമ്പർ 10 ഉറവിടമാണ്.
ടസ്കിന്റെ നിർദേശമനുസരിച്ച് 2020ജനുവരി 31 വര ബ്രെക്സിറ്റ് നീട്ടുന്നതിനായിരിക്കും യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ അനുവാദമേകുകയെന്ന സൂചനയും ഉയർന്ന് വന്നിട്ടുണ്ട്. ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്നാണ് ലേബർ നേതാവ് കോർബിനും ബ്രിട്ടീഷ് പാർലിമെന്റും തുടർച്ചയായി ആവശ്യപ്പെടുന്നതെന്നാണ് നമ്പർ 10 ഉറവിടം എടുത്ത് കാട്ടുന്നത്. ശനിയാഴ്ച ചേർന്ന പാർലിമെന്റ് ബ്രെക്സിറ്റ് ജനുവരി 31 വരെയെങ്കിലും നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്നലത്തെ പാർലിമെന്റും അത് തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ ബ്രസൽസ് തയ്യാറായാൽ ബോറിസ് ഈ പാർലിമെന്റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അതിലൂടെ മാത്രമേ യഥോചിതം ബ്രെക്സിറ്റ് നടപ്പിലാക്കാനാവുകയുള്ളുവെന്നും ഈ പാർലിമെന്റ് തകർന്നിരിക്കുന്നുവെന്നുമാണ് നമ്പർ 10 ഉറവിടം ആരോപിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍