Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരതകൾ ബിൻലാദൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല; മക്കളെ നിരീക്ഷിക്കാൻ ട്രാക്കിങ് സംവിധാനങ്ങൾ കുത്തിവച്ചെന്നും അൽക്വയ്ദ തലവൻ ഭയപ്പെട്ടിരുന്നു; ഇറാന്റെ തടവിൽകഴിഞ്ഞ സഹോദരങ്ങൾക്ക് ലൈംഗികസുഖം ലഭിക്കാത്തതിൽ വിഷമം; വിവാഹം കഴിക്കാത്ത പോരാളികൾ സ്വയം ഭോഗം ചെയ്യുന്നതിനോടും എതിർപ്പില്ല

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരതകൾ ബിൻലാദൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല; മക്കളെ നിരീക്ഷിക്കാൻ ട്രാക്കിങ് സംവിധാനങ്ങൾ കുത്തിവച്ചെന്നും അൽക്വയ്ദ തലവൻ ഭയപ്പെട്ടിരുന്നു; ഇറാന്റെ തടവിൽകഴിഞ്ഞ സഹോദരങ്ങൾക്ക് ലൈംഗികസുഖം ലഭിക്കാത്തതിൽ വിഷമം; വിവാഹം കഴിക്കാത്ത പോരാളികൾ സ്വയം ഭോഗം ചെയ്യുന്നതിനോടും എതിർപ്പില്ല

വാഷിങ്ടൺ: ഭീകരപ്രവർത്തനങ്ങളിലൂടെ ലോകത്തെ മുഴുവൻ വിറപ്പിച്ചിരുന്ന ബിൻലാദൻ പോലും ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന തീവ്രവാദ സംഘടനയുടെ ക്രൂരതകൾ ഇഷ്ടപ്പെട്ടിരുന്നില്ല. യുഎസ് ഭരണകൂടം പുറത്തുവിട്ടിരിക്കുന്ന പുതിയ രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. ബിൻ ലാദനെ യുഎസ് കമാൻഡോകൾ വധിച്ച പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വസതിയിൽനിന്നു പിടിച്ചെടുത്ത കത്തുകളാണ് വ്യാഴാഴ്ച പുറത്തുവിട്ടിരിക്കുന്നത്.

അബോട്ടാബാദിലെ രഹസ്യവസതിയിൽ ഒളിച്ചുകഴിയുകയായിരുന്ന അൽക്വയ്ദ തലവൻ തന്റെ മക്കളുടെ ഭാവിയെക്കുറിച്ച് വല്ലാതെ ഉത്കണ്ഠപ്പെട്ടിരുന്നു. അൽക്വയ്ദയെ എന്നും എതിർക്കുന്ന ഇറാന്റെ ഏജന്റുമാർ തന്റെ മക്കളെ നിരീക്ഷിക്കാൻ ട്രാക്കിങ് സംവിധാനങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചിരിക്കാമെന്ന ഭയം ബിൻലാദനുണ്ടായിരുന്നു. ഇംജക്ഷനെന്ന പേരിൽ ശരീരത്തിൽ ട്രാക്കിങ് സംവിധാനങ്ങൾ ഘടിപ്പിച്ചിരിക്കാനുള്ള സാധ്യതയെക്കുറിച്ച് തന്റെ മക്കളായ ഉത്മാനും മുഹമ്മദിനുമാണ് ബിൻലാദൻ മുന്നറിയിപ്പു നല്കുന്നത്.

2011 ലാണ് ബിൻലാദനെ യുഎസ് കമാൻഡോകൾ വധിക്കുന്നത്. പിടിച്ചെടുത്ത രേഖകളുടെ അവസാന ഭാഗമാണ് ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്. നേരത്തേ രണ്ടു ഘട്ടമായി രേഖകൾ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സംഘടന രൂപീകരിച്ച ഭീകരഗ്രൂപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ക്രൂരവും നിഷ്ഠൂരമാണെന്നും ബിൻലാദൻ ഒരു കത്തിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഇസ്ലാംവിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടത്തിൽനിന്ന് മുസ്ലിംകളെ പോലും അകറ്റുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.

അമ്മയ്ക്കുള്ള മറ്റൊരു കത്തിൽ അവരെക്കുറിച്ച് വല്ലാതെ ഓർക്കാറുണ്ടെന്നും വെളിപ്പെടുത്തുന്നു. അബോട്ടാബാദിലെ രഹസ്യവീട്ടിൽ താൻ തുന്നലിലേർപ്പെട്ടാണ് സമയം കളയുന്നത്. ഒരിക്കൽ തനിക്ക് മലേറിയയും ടൈഫോയിഡും വന്നതായും അമ്മയോടു വെളിപ്പെടുത്തുന്നു.

ഒരു ഡോക്ടർക്കുള്ള മറ്റൊരു കത്തിൽ തന്റെ സഹോദരങ്ങൾ ലൈംഗികബന്ധം ലഭിക്കാതെ കഷ്ടപ്പെടുന്നതിനെക്കുറിച്ചും വിവരിക്കുന്നു. ബിൻലാദന്റെ രണ്ടു സഹോദരങ്ങളെ ഇറാൻ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു. ഇക്കാലത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. ഭാര്യമാർ ഇല്ലാത്തതിനാൽ തന്റെ സഹോദരങ്ങൾ ലൈംഗികസുഖം ലഭിക്കാതെ കഷ്ടപ്പെടുന്നു. അതോടൊപ്പം തന്നെ അവിവാഹിതരായ തീവ്രവാദികൾക്ക് ലൈംഗികപ്രശ്‌നങ്ങൾ ഒഴിവാക്കാനായി സ്വയംഭോഗം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അൽക്വയ്ദയുടെ നൈജീരിയ, വടക്കൻ ആഫ്രിക്ക, പാക്കിസ്ഥാൻ, യെമൻ തലവന്മാരുമായും ബിൻലാദൻ സമ്പർക്കം പുലർത്തിയിരുന്നുവെന്നും കത്തുകളിൽ തെളിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP